NEWSSports

36 റണ്‍സിനിടെ നിലംപൊത്തിയത് എട്ട് വിക്കറ്റുകള്‍;ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് വമ്പൻ വിജയം 

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഏകദിന ലോകകപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാൻ.

പാക്കിസ്ഥാനെ 7 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.നായകൻ മുന്നില്‍നിന്നു നയിച്ചപ്പോള്‍ പാക്കിസ്ഥാൻ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറില്‍ 3 വിക്കറ്റു നഷ്ടത്തില്‍ മറികടന്നു.

86 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ പ്രയാണത്തിന് ചുക്കാൻ പിടിച്ചത്. ശ്രേയസ് അയ്യർ 53 റൺസ് നേടി പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീൻഷാ അഫ്രിദി രണ്ടു വിക്കറ്റ് വീഴ്ത്തി.

Signature-ad

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി.അവസാന 36 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാക്കിസ്ഥാന്റെ എട്ട് വിക്കറ്റുകളാണ് നിലംപൊത്തിയത്.

 ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. പന്തെറിഞ്ഞതില്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനൊഴികെ എല്ലാവര്‍ക്കും വിക്കറ്റ് നേടാനായി.

ഇത് തുടർച്ചയായ എട്ടാം തവണയാണ് പാകിസ്ഥാനെ ഇന്ത്യ ലോകകപ്പിൽ തോൽപ്പിക്കുന്നത്.

Back to top button
error: