KeralaNEWS

”സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ അയച്ചു; തൊട്ടു തൊട്ടില്ല എന്ന നിലയിലെത്തി”

തിരുവനന്തപുരം:  കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചതായി വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ രംഗത്ത്. കെ.സുധാകരനെ വധിക്കാന്‍ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമര്‍ശം. അന്ന് അക്രമികള്‍ സുധാകരനു തൊട്ടുതൊട്ടില്ല എന്ന നിലയിലെത്തിയിരുന്നതായി ശക്തിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരന്‍ കുറിച്ചു.

”എനിക്ക് ആരാണ് കെ.സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാന്‍ അയച്ചവരില്‍ ഒരു അഞ്ചാം പത്തി! അതല്ലേ സത്യം?” ശക്തിധരന്‍ കുറിച്ചു.

Signature-ad

”കെ.സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു കമ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം എനിക്കു സ്വയം വിമര്‍ശനപരമായി പരിശോധിച്ചു തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണു ഞാന്‍ കരുതുന്നത്. അതാണ് കമ്യൂണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരിക സ്വാധീനം” -ശക്തിധരന്‍ കുറിച്ചു.

‘കൈതോലപ്പായ’ വിവാദത്തിനു പിന്നാലെ സൈബര്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സമൂഹമാധ്യമത്തിലെ വ്യക്തിപരമായ അക്കൗണ്ടിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയാണെന്ന് സമൂഹമാധ്യമത്തിലെഴുതിയ പോസ്റ്റില്‍ കഴിഞ്ഞ ദിവസം ജി.ശക്തിധരന്‍ വ്യക്തമാക്കിയിരുന്നു.

പോസ്റ്റിന്‍െ്‌റ പൂര്‍ണ രൂപം ഇവിടെ വായിക്കാം:

 

 

 

Back to top button
error: