KeralaNEWS

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍ ഉൾപ്പെടെ രണ്ടു പേർ റിമാന്‍ഡിൽ

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍ റിമാന്‍ഡില്‍. അറസ്റ്റിലായ പി.ടി.പി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗിരികുമാറിനെയും മറ്റൊരു പ്രതിയായ ശബരി എസ് നായരെയും 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണ്ണായക നടപടിയുണ്ടായത്.ആശ്രമം കത്തിച്ചത്‌ കേസിലെ ഒന്നാം പ്രതി പ്രകാശനും ശബരി എസ്‌ നാഥും ചേര്‍ന്നാണെന്ന്‌ വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് രാവിലെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.പ്രകാശ് ഒരു വർഷം മുൻപ് മരിച്ചിരുന്നു രണ്ടാം പ്രതി കൃഷ്‌ണകുമാര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.
ആശ്രമം കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി കുണ്ടമണ്‍കടവ്‌ സ്വദേശി പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ടും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.ആശ്രമം കത്തിക്കല്‍ കേസിലടക്കം ഇവര്‍ പങ്കാളികളായിരുന്നു.

പ്രകാശിന്റെ ‍സഹോദരൻ പ്രശാന്ത്‌ നല്‍കിയ മൊഴിയാണ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌.ഇയാള്‍ പിന്നീട്‌ മൊഴി മാറ്റിയെങ്കിലും പൊലീസ്‌ നിര്‍ണായക തെളിവുകള്‍ ശേഖരിച്ചിരുന്നു.കോടിയേരി ബലാകൃഷ്ണന്റെ വീട് ആക്രമിച്ചത് ഉള്‍പ്പെടെ 10 കേസില്‍ പ്രതിയാണ് ശബരി.

 

Signature-ad

ജില്ലയിലെ പ്രമുഖ ആര്‍എസ്‌എസ് നേതാവും ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ സഭ കൗണ്‍സിലറുമായ വി ജി.ഗിരി കുമാറാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബൈക്കിലെത്തിയ രണ്ട് പേര്‍ ആശ്രമം തീയിട്ടെന്നും അതിലൊന്ന് ഇന്ന് അറസ്റ്റിലായ ശബരിയാണെന്നും ക്രൈം ബ്രാ‍ഞ്ച് പറയുന്നു. ഒളിവിലായിരുന്ന ശബരിയെ പിടികൂടിയതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയ വി.ജി.ഗിരി കുമാറിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആശ്രമം തീവയ്ക്കുന്നതിന് മുമ്ബും ശേഷവും പ്രതികള്‍ ഗിരി കുമാറിനെ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: