IndiaNEWS

അതിഖും അഷ്‌റഫും ശുഹദാക്കള്‍; കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദ

ന്യൂഡല്‍ഹി: ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെയും (60) സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകങ്ങളില്‍ പ്രതികാരം ചെയ്യുന്ന് ഭീകര സംഘടനയുടെ ഭീഷണി. അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ വിഭാഗമായ അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ് എന്ന സംഘടനയാണ് ഭീഷണി മുഴക്കിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ദേശം കൈമാറുന്നതിനായി പുറത്തിറക്കിയ മാസികയിലാണ് ഇക്കാര്യം പറയുന്നത്.

കൊല്ലപ്പെട്ട അതിഖിനെയും അഷ്റഫഫിനെയും രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ രക്തസാക്ഷിത്വത്തിനു പകരം ചോദിക്കുമെന്നാണ് ഭീഷണി. ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ ഉള്‍പ്പെടെ തടവിലുള്ള സംഘടനയിലെ അംഗങ്ങളെ മോചിപ്പിക്കുമെന്നും പറയുന്നുണ്ട്. എ ക്യുഐഎസിന്റെ മാധ്യമ വിഭാഗമായ ‘അസ് സാഹബ്’ ആണ് മാസിക പുറത്തിറക്കിയത്.

Signature-ad

”വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലോ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലോ ആകട്ടെ, അടിച്ചമര്‍ത്തുന്നവരെ ഞങ്ങള്‍ തടയും. ടെക്‌സാസ് തിഹാര്‍ അഡ്യാല വരെ എല്ലാ മുസ്ലിം സഹോദരീസഹോദരന്‍മാരെയും അവരുടെ ചങ്ങലകളില്‍നിന്ന് ഞങ്ങള്‍ മോചിപ്പിക്കും. പ്രവാചകന്റെ സംരക്ഷണത്തിനായി ഞങ്ങളുടെ കുട്ടികളുടെ ശരീരത്തില്‍ ബോംബുകള്‍ വച്ചുകെട്ടും. എന്തൊരു വിപത്താണിത്. ഞങ്ങള്‍ അല്ലാഹുവിന്റേതാണ്, ഞങ്ങള്‍ മടങ്ങിവരും.”- എന്നാണ് മാസികയില്‍ കുറിച്ചിരിക്കുന്നത്.

ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും ഏപ്രില്‍ 16 ന് പ്രയാഗ്രാജില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മൂന്ന് പേര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി എം.എല്‍.എന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

 

 

 

 

 

Back to top button
error: