IndiaNEWS

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഹലാല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലേക്ക് മാംസ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിന് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുകയും സംസ്‌കരണം നടത്തുകയും പോതിയുകയും ചെയ്താല്‍ മാത്രമേ ഹലാല്‍ മുദ്ര നല്‍കി മാംസ ഉത്പന്നങ്ങള്‍ കയറ്റുമതി നടത്താന്‍ സാദിക്കുകയുള്ളു.

ഹലാല്‍ നിര്‍ബന്ധമുള്ള രാജ്യത്തേക്ക് കയറ്റി അയക്കുമ്പോള്‍ നിര്‍മ്മാതാവ്, വിതരണക്കാരന്‍ കയറ്റുമതിക്കാരന്‍ എന്നിവര്‍ ആണ് അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നത്. ഇപ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമിതികള്‍ക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധി കേന്ദ്രം നല്‍കിയിട്ടുണ്ട്.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലേക്ക് ഹലാല്‍ സ്റ്റിക്കര്‍ പതിച്ച മാംസ ഉത്പന്നങ്ങള്‍ ആണ് കയറ്റുമതി ചെയ്യുന്നത്.

Signature-ad

ബീഫ്, മട്ടന്‍, മത്സ്യം എന്നിവക്ക് ആണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ആണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മാംസവും മാംസ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

 

Back to top button
error: