Month: March 2023
-
Crime
സുഹൃത്തിനൊപ്പമിരുന്ന 19 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
ബംഗളൂരു: കോറമംഗലയില്‍ ഓടുന്ന കാറില്‍ 19 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ നാല് പേരടങ്ങിയ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ വിജയ്, ശ്രീധര്‍, കിരണ്‍, സതീഷ് എന്നീ നാല് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ രാത്രി പത്ത് മണിയോടെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയോട് മോശമായി പൊരുമാറിയ സംഘം സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ട ശേഷം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഓടുന്ന കാറില്‍വെച്ച് പിറ്റേന്ന് പുലര്‍ച്ചെ നാല് മണിവരെ നാലുപേരും ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. മാര്‍ച്ച് 26ന് പുലര്‍ച്ചെ ഈജിപുരത്തെ വീടിന് സമീപം യുവതിയെ ഇറക്കിവിട്ടശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് 19 വയസുകാരി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അറസ്റ്റിലായ നാലുപേരും ഈജിപുരം സ്വദേശികളാണ്.
Read More » -
India
‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു’ പോസ്റ്റര്‍; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ എട്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമുള്ള പോസ്റ്റര്‍ അഹമ്മദാബാദിലെ വിവിധ ഇടങ്ങളില്‍ പതിച്ച സംഭവത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപെയ്നിന്റെ ഭാഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകള്‍. അറസ്റ്റിലായവര്‍ എഎപി പ്രവര്‍ത്തകരാണെന്ന് ഗുജറാത്ത് എഎപി സംസ്ഥാന അധ്യക്ഷന്‍ ഇസുദന്‍ ഗാധ്വി പറഞ്ഞു. പോസ്റ്റര്‍ പതിച്ചതിന് എഎപി പ്രവര്‍ത്തകരെ പിടികൂടി ജയിലിലിടുന്നത് ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നത്. എഎപിയുടെ പ്രചാരണത്തെ ബിജെപി ഭയക്കുകയാണെന്നും ഇസുദന്‍ ഗാധ്വി പറഞ്ഞു.
Read More » -
LIFE
“കള്ളനും ഭഗവതിയും ” തിയറ്ററുകളിൽ
വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ ഇന്ന് പ്രദർശനത്തിനെത്തിക്കുന്നു. നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമുള്ള ഈ ചിത്രത്തിൽ സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ,മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ- ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, കഥ-…
Read More » -
Kerala
”ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധി; ഉന്നത നീതിപീഠം ഇടപെടണം”
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യപ്പെട്ടതുമായി കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം. അതല്ലെങ്കില്‍ ഗവര്‍ണര്‍ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകും. തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകര്‍ക്കും. കെ.ടി. ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ”മുഴുവന്‍ വാദവും പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തിനായിരുന്നു ഈ ഒരു വര്‍ഷത്തെ കാലതാമസം എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ കേസില്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഇപ്പോഴും വിധി വരുമായിരുന്നില്ല. ഒരു കാലത്തും പുറത്തു വരാത്ത വിധിയായി ഇത് മാറുമായിരുന്നു.” -സതീശന്‍ വ്യക്തമാക്കി. ”വിധി വന്നു കഴിഞ്ഞപ്പോള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിയത് ജഡ്ജിമാരുടെ…
Read More » -
India
കൊതുകുതിരിയില്‍നിന്ന് തീപടര്‍ന്നു; ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു
ന്യൂഡല്‍ഹി: കൊതുകുതിരിയില്‍നിന്ന് വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഡല്‍ഹിയിലെ ശാസ്ത്രിനഗര്‍ മേഖലയിലെ മസര്‍വാലയിലാണ് സംഭവം. പരിക്കേറ്റവരെ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊതുകു തിരിയില്‍നിന്ന് തീപര്‍ടന്നാണ് അപകടമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരിച്ചവരില്‍ നാലു പുരുഷന്മാരും ഒരു സ്ത്രീയും ആറുമാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റ രണ്ടുപേരില്‍ ഒരാള്‍ പതിനഞ്ചുവയസ്സുള്ള ഒരു പെണ്‍കുട്ടിയും മറ്റേയാള്‍ പുരുഷനുമാണ്. രാത്രി കത്തിച്ചുവെച്ചിരുന്ന കൊതുകുതിരി കിടക്കയിലേക്ക് വീണ് വീടിന് തീപടരുകയായിരുന്നെന്നാണ് വിവരം. കൊതുകുതിരിയില്‍നിന്ന് പുറത്തെത്തിയ വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുടുംബാംഗങ്ങള്‍ പിന്നീട് ശ്വാസംകിട്ടാതെ മരിക്കുകയായിരുന്നെന്ന് ഡി.സി.പി. ജോയ് ടിക്രി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
Crime
വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം കവര്‍ന്നു
ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. സംഭവത്തില്‍ അഭിരാമിപുരം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയില്‍ നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുന്‍പ് മോഷണം നടന്നിരുന്നു. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നടന്ന മോഷണത്തിലും വീട്ടുജോലിക്കാരെ സംശയിക്കുന്നതായി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്…
Read More » -
Crime
റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതി ആഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി നടപടി. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആഖിലിനൊപ്പം ഖത്തറില്‍ നിന്ന് എത്തിയ റഷ്യന്‍ യുവതിയെ പരുക്കേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ആഖില്‍ നടത്തിയ കൊടിയ പീഡനങ്ങളുടെ കഥ യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് അന്ന് തന്നെയാണ് കൂരാച്ചുണ്ട് സ്വദേശിയായ ആഖില്‍ അറസ്റ്റിലാകുന്നത്. ആഖില്‍ ലഹരിക്ക് അടിമയെന്നാണ് റഷ്യന്‍ യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിക്രൂര ലൈംഗിക പീഡനവും മര്‍ദനവും നേരിട്ടതായും യുവതി പറയുന്നു. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയില്‍ കൈ കാല്‍ മുട്ടുകള്‍ക്ക് പരിക്കേറ്റു. നാട്ടിലേക്ക് മടങ്ങുന്നത് ഒഴിവാക്കാന്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. പാസ്പ്പോര്‍ട്ട് വലിച്ചു കീറി എറിഞ്ഞതായും മൊബൈല്‍ നശിപ്പിച്ചതായും യുവതി…
Read More » -
Kerala
കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
Read More » -
Crime
കൊല്ലത്ത് യുവതിക്ക് ഡ്രൈവിങ് ഇന്‍സ്ട്രക്ടറുടെ മര്‍ദനം; പരാതിപ്പെട്ടപ്പോള്‍ ബാം പുരട്ടിക്കൊടുത്തശേഷം പിന്നെയും അടിച്ചു
കൊല്ലം: ഡ്രൈവിംഗ് സ്‌കൂളില്‍ പഠിക്കാനെത്തിയ യുവതിയെ ഇന്‍സ്ട്രക്ടര്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊല്ലം ആശ്രാമം വൈദ്യശാല സ്വദേശി ഷംനയാണ് പരാതിയുമായി ഈസ്റ്റ് പോലീസിനെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് ഷംന ഡ്രൈവിംഗ് പഠനത്തിന് ചേര്‍ന്നത്. തുടക്കം മുതല്‍ ഇന്‍സ്ട്രക്ടറായ യുവതി ഡ്രൈവിംഗ് പഠനത്തിനിടെ ഷംനയെ ഉപദ്രവിക്കുമായിരുന്നു. പഠനത്തിടെ വാഹനം ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിച്ചതായിരുന്നു ഉപദ്രവത്തിന്റ കാരണം. പഠനത്തിന്റെ ഭാഗമെന്നു കരുതി ആദ്യമൊന്നും ഷംന ഉപദ്രവം അത്ര കാര്യമാക്കിയില്ല. ഉപദ്രവം പിന്നീട് ക്രൂരമായ മര്‍ദ്ദനത്തിലേക്ക് കടന്നു. ഇടത്തേ തോളില്‍ പലതവണ ആഞ്ഞടിച്ചു. സഹിക്കവയ്യാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ഷംന പറഞ്ഞു. പിറ്റേ ദിവസം അടി കൊണ്ട് തിണിര്‍ത്ത ഭാഗത്ത് ബാം പുരട്ടിക്കൊടുത്തു. എന്നാല്‍, തൊട്ടടുത്ത ദിവസവും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് നേരത്തേ പരിക്കേല്‍പ്പിച്ച അതേ ഭാഗത്ത് തന്നെ വീണ്ടും അടിച്ചു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ ഷംന തയ്യാറായത്. പരാതി പരിശോധിച്ച പോലീസ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ…
Read More » -
Crime
ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം; ഒടുവില്‍ ‘പരുന്ത് പ്രാഞ്ചി’ പിടിയില്‍
തൃശൂര്‍: ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍. പരുന്ത് പ്രാഞ്ചി എന്ന് ഇരട്ടപ്പേരുള്ള ഫ്രാന്‍സിസാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രികളില്‍ ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവം തുടര്‍ക്കഥയായിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. ചാലക്കുടി മോസ്‌കോയിലെ വീട്ടില്‍ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്രാന്‍സിസ് ധാരാളം പണം ധൂര്‍ത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിസിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണങ്ങള്‍ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയില്‍ വില്‍പ്പന നടത്തിയതായും ഇയാള്‍ സമ്മതിച്ചു. പാലക്കാട് ജയിലില്‍ നിന്നും മോചിതനായ ശേഷം നാട്ടിലെത്തി വര്‍ഷങ്ങളായി കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടു നിന്ന ഫ്രാന്‍സ് പോലീസുകാരുടയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ ലോട്ടറി വിറ്റ് ഉപജീവനം നടത്തിവരികയായിരുന്നു.…
Read More »