Month: March 2023
-
Crime
സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് പോലീസ്
കോഴിക്കോട്: ട്രെയിന്‍യാത്രയ്ക്കിടെ സൈനികന്‍ പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് റെയില്‍വേ പോലീസ്. പീഡനം നടന്നിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസ് നല്‍കിയിട്ടില്ലെന്നും കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു. രാജധാനി എക്സ്പ്രസില്‍വെച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ്‌കുമാറിനെ മാര്‍ച്ച് 18-നാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പിയില്‍നിന്ന് കയറിയ വിദ്യാര്‍ഥിനിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്കായിരുന്നു സംഭവം. അതേസമയം, അറസ്റ്റിലായ സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നെന്നും പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മദ്യപിച്ച് വീട്ടുകാര്‍ക്ക് മുന്നിലെത്തിയ പെണ്‍കുട്ടി കെട്ടിച്ചമച്ച കഥയാണ് പീഡനപരാതിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണമെല്ലാം തീര്‍ത്തും വ്യാജമാണെന്നാണ് റെയില്‍വേ പോലീസിന്റെ പ്രതികരണം. കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും…
Read More » -
India
വയനാട്ടില്‍ ധൃതിപിടിച്ച് ഉപതെരഞ്ഞെടുപ്പില്ല; ആറ് മാസം സമയമുണ്ടെന്ന് കമ്മീഷന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ജലന്ധര്‍ ലോക്സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. മേയ് 10-നു തന്നാണ് ഉപതെരഞ്ഞെടുപ്പുകള്‍. 13-ന് വോട്ടെണ്ണും. ഫെബ്രുവരി വരെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് വയനാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. ധൃതിയില്ല, കാത്തിരിക്കാം, ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ സമയമുണ്ട്. വയനാട് എംപിക്ക് ജുഡീഷ്യല്‍ പരിഹാരത്തിനായി 30 ദിവസത്തെ സമയം വിചാരണക്കോടതി അനുവദിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നേരത്തെ ധൃതിപിടിച്ച് ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കോടതി വിധികളുടെ പശ്ചാത്തലത്തില്‍ കമ്മീഷന് തീരുമാനം റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വയനാട്ടില്‍ ധൃതിപിടിച്ച് ഒരു തീരുമാനത്തിന് കമ്മീഷന്‍ തുനിയാതിരുന്നതെന്നാണ് സൂചന. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ്…
Read More » -
India
കര്‍ണാടക മേയ് 10-ന് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ 13-ന്
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മേയ് 10-നാണ് വോട്ടെടുപ്പ്. 13-ന് വോട്ടെണ്ണല്‍. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനയുണ്ടായി. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 13-നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഏപ്രില്‍ 20-ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 21ന് സൂക്ഷമപരിശോധന. നാമനിര്‍ദശേ പത്രിക പിന്‍വലിക്കാനുള്ള അവസാ തീയതി ഏപ്രില്‍ 24 ആണ്. രാഷ്ട്രീയ നാടകങ്ങളുടേയും പരീക്ഷണങ്ങളുടേയും വേദിയായ കര്‍ണാടക ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. അഴിമതിയും ജാതി സംവരണവുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി…
Read More » -
Kerala
കാർ വാടകക്കെടുത്ത് ഉടമയറിയാതെ മറിച്ചു വിറ്റു, ക്രിമിനൽ പൂമ്പാറ്റ സിനി വീണ്ടും അകത്തായി
കവര്‍ച്ച ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട, കുപ്രസിദ്ധയുവതി ശ്രീജ എന്ന ‘പൂമ്പാറ്റ സിനി’യെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. ഒല്ലൂര്‍ കേശവപ്പടി സ്വദേശി ജിതില്‍ എന്നയാളുടെ മഹീന്ദ്ര എക്സ്.യു.വി കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജിതില്‍ നല്‍കിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഒല്ലൂർ സ്റ്റേഷനില്‍ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിലും, റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ടയാളാണ് സിനി. ഒല്ലൂർ കൂടാതെ പുതുക്കാട്, ടൗണ്‍ ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. എറണാകുളം സ്വദേശിയായ സിനി വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണർ അംഗിത്ത് അശോകിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. ഒല്ലൂര്‍ എസ്.എച്ച്.ഒ ബെന്നി ജേക്കബ്,…
Read More » -
Kerala
നാളത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പിന്‍വലിച്ചത്. കേന്ദ്ര റീജണല്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി കെ.എസ് കൃഷ്ണ അറിയിച്ചു.
Read More » -
Local
വനംവകുപ്പ് അരിക്കൊമ്പനു പിന്നാലെ, മൂന്നാർ എസ്റ്റേറ്റുകളിൽ വേട്ടക്കാർ കാട്ടുപോത്തുകൾക്കു പിന്നാലെ
വനംവകുപ്പ് അധികൃതർ അരിക്കൊമ്പനു പിന്നാലെ പോയതോടെ വേട്ടക്കാർ കാട്ടുപോത്തുകൾക്ക് പിന്നാലെ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മൂന്നാറിലെ ചെണ്ടുവരൈ എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ രണ്ട് കാട്ടുപോത്തുകളെ വേട്ടയാടി മാംസം കടത്തി. ചെണ്ടുവരൈ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് മുകളിലായി വനാതിർത്തിയിൽ ഒറ്റപ്പെട്ടുകിടക്കുന്ന തേയിലത്തോട്ടത്തിലാണ് കാട്ടുപോത്തുകളുടെ തലയും മാംസം എടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്. അരകിലോമീറ്റർ വ്യത്യാസത്തിലാണ് കാട്ടുപോത്തുകളുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. തേയിലത്തോട്ടം തൊഴിലാളികളാണ് ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. ദേവികുളം റേഞ്ച് ഓഫീസർ പി.വി റജിയുടെ നേതൃത്വത്തിൽ മൂന്നാർ ഫോറസ്റ്റ് വെറ്ററിനറി അസി.സർജൻ ഡോ. നിഷാ റെയ്ച്ചൽ പോസ്റ്റ്‌മോർട്ടം നടത്തി അവശിഷ്ടങ്ങൾ സംസ്‌കരിച്ചു. ചെണ്ടുവരൈ എസ്റ്റേറ്റിൽ ആരുടെയും ശ്രദ്ധ പതിയാത്ത ഒറ്റപ്പെട്ട മേഖലയിലാണ് കാട്ടുപോത്തുകളെ വേട്ടയാടിയിരിക്കുന്നത്. സമീപത്ത് തൊഴിലാളി ലയങ്ങളുമില്ല. പുറമേനിന്നുമുള്ള വേട്ടയാടൽ സംഘമാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തോട്ടം തൊഴിലാളികളിൽ ചിലരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടാകാം എന്ന സംശയവുമുണ്ട്. തേയിലത്തോട്ടം മേഖലകളിൽ പുറമേനിന്ന് അധികമാരും എത്താത്തതിനാൽ…
Read More » -
Crime
റിമാന്‍ഡ് പ്രതിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി; ഒളിപ്പിച്ചത് മലദ്വാരത്തില്‍!
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചു. കഞ്ചാവ് കേസില്‍ അറസ്റ്റുചെയ്ത തൃക്കരിപ്പൂരിലെ മുഹമ്മദ് സുഹൈലി(24)ല്‍നിന്നാണ് ഫോണ്‍ പിടിച്ചത്. മലദ്വാരത്തിലാണ് ഇയാള്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അതിനിടെ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 300 ഗ്രാം കഞ്ചാവ് സഹിതം ഈ മാസം 17-ന് ചന്തേര പോലീസ് അറസ്റ്റ് ചെയ്ത സുഹൈലിനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍നിന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടെ കൈമുറിച്ചും കുപ്പിച്ചില്ല് വിഴുങ്ങിയും അതിക്രമം കാട്ടിയ സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 25-ന് ആശുപത്രി വിട്ട ഇയാളെ വീണ്ടും കാഞ്ഞങ്ങാട് ജയിലിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും കോഴിക്കോട്ടുനിന്ന് തിരികെയുള്ള യാത്രയിലാണ് ഇയാളുടെ കൈയിലേക്ക് ഫോണ്‍ എത്തിയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ഷൂവിലെ…
Read More » -
Crime
വിദേശത്തേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വധശ്രമക്കേസ് പ്രതി പിടിയില്‍
തിരുവനന്തപുരം: വധശ്രമ കേസിലെ പ്രതി വിദേശത്ത് കടക്കാന്‍ തയ്യാറെടുക്കവെ അറസ്റ്റില്‍. പാലോട് ഇടവം ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവവുമായ് ബന്ധപ്പെട്ട് നടന്ന കലാ പരിപാടിക്കിടെ ഇടവം സ്വദേശി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊളിക്കോട് വിതുര ചേന്നന്‍പാറ കെഎംസിഎം സ്‌കൂളിനു സമീപം വാനിശ്ശേരി ഡാനിയലിന്റെ മകന്‍ സജികുമാര്‍ (44) ആണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് അവധിക്ക് വന്ന പ്രതി സംഭവശേഷം നെയ്യാര്‍ഡാമിലെ തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മംഗലാപുരം വഴി വ്യഴായ്ച വിദേശത്ത് കടക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്‌റ് ചെയ്തത്. നേരത്തെ മൂന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Local
കിണറോ, എത്രയെണ്ണം വേണമെങ്കിലും ഉടൻ റെഡി, പെണ്‍കരുത്തില്‍ ഒരു ഗ്രാമത്തില്‍ 42 കിണറുകള്‍
പുരുഷന്മാരുടെ ജോലികൾ സ്‍ത്രീകള്‍ ചെയ്യുന്നു എന്ന കാര്യത്തിൽ ഇപ്പോഴും സന്ദേഹമാണ് പലർക്കും. കഠിന ജോലികൾ പുരുഷനും പൊതുവെ ആയാസം കറഞ്ഞ ജോലികൾ സ്ത്രീകളും എന്ന ചിന്താഗതിയാണ് സമൂഹം പുലർത്തി വരുന്നത്. പക്ഷേ കാലം മാറി. ഇന്ന് ഏതു ജോലിയും സ്ത്രീകൾക്ക് സാദ്ധ്യമാകും എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. സ്‍ത്രീകള്‍ എങ്ങനെ കിണര്‍കുഴിക്കും എന്നു ചിന്തിച്ചവര്‍ അല്‍പം മാറിനില്‍ക്കണം. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് കൊടുവേലി വാര്‍ഡിലെ സ്‍ത്രീ തൊഴിലാളികള്‍ കിണര്‍ കുഴിയില്‍ പുതുചരിതമെഴുതി മുന്നോട്ടാണ്. ഒന്നും രണ്ടുമല്ല, 42 കിണറുകളാണ് പെണ്‍കരുത്തില്‍ പൂര്‍ത്തിയായത്. വാർഡിൽ 60 പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്‌റ്റർചെയ്‌തിട്ടുള്ളത്. ഇതിൽ 25 പേർ സ്ഥിരം തൊഴിലിനു പോകുന്നവരാണ്. കിണർ കുഴിക്കാൻ ആറുപേർ വീതമുള്ള മൂന്ന് ടീമുകളുണ്ട്. ഒരുദിവസം ആറുപേര്‍ ചേര്‍ന്ന് ഒരു കോല്‍വരെ താഴ്‌ചയില്‍ മണ്ണെടുക്കും. 2.5 മീറ്ററാണ് വ്യാസം. കുഴിച്ചതില്‍ ഏറ്റവുമധികം താഴ്‌ചയുള്ള കിണർ 13.5 കോലും കുറഞ്ഞത് ഏഴ് കോലുമാണ്. വെള്ളം കിട്ടാത്തത് നാലുകിണറുകൾ മാത്രം. കരിങ്കല്ലായതിനാൽ…
Read More » -
Crime
വാഹനം തടഞ്ഞ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
മലപ്പുറം: വാഹനം തടഞ്ഞ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തവനൂര്‍ ഒന്നാംമൈല്‍ മനയില്‍ ഗഫൂറിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ പാവറട്ടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലാണ് ഇയാള്‍. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ പള്ളിയാളിയില്‍ മുഹമ്മദ് അഷ്റഫിന്റെ പരാതിയിലാണ് നടപടി. ഫെബ്രുവരി അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നടന്ന അഷ്റഫ് കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തുക്കളെ അവരുടെ വീടുകളില്‍ ഇറക്കിയതിനു ശേഷം തനിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗഫൂറിന്റെ നേതൃത്വത്തില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം വീടിന്റെ 200 മീറ്റര്‍ അകലെ കാര്‍ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിയ്ക്കാനുള്ള ശ്രമം തടയുന്നതിനിടെ കൈക്കും മൂക്കിനും പരിക്കേറ്റു. പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. കോടതി മുന്‍കൂര്‍ജാമ്യം തള്ളിയതോടെ ഇവര്‍ ഒളിവിലായിരുന്നു. ഗഫൂറിനെ കോടതിയില്‍ ഹാജരാക്കി. മറ്റു നാലു പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.…
Read More »