CrimeNEWS

നാനൂറ് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു, പാര്‍ട്ടിയില്‍നിന്നു പുറത്താക്കി; കേസെടുത്തതിനു പിന്നാലെ ആത്മഹത്യ

കണ്ണൂര്‍: മോര്‍ഫിങ് വിവാദത്തിനൊടുവില്‍ ജീവനൊടുക്കിയ പ്രതി പ്രചരിപ്പിച്ചത് നാനൂറിലധികം സ്ത്രീകളുടെ ചിത്രം! സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും തൃക്കണ്ണാപുരം സ്വദേശിയുമായ എം മുരളീധരനാണ് (46) മരിച്ചത്. ഇന്നലെ വൈകിട്ട് വലിയ വെളിച്ചത്തെ ടാര്‍ മിക്‌സിംഗ് കേന്ദ്രത്തിന് സമീപമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എം മുരളീധരന്‍

കൂട്ടുപ്രതിയായ തൃക്കണ്ണാപുരം കളരിമുക്കിലെ അഭിനവ് (25) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ സ്ത്രീകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ശേഖരിച്ച്, മോര്‍ഫ് ചെയ്ത് അശ്ലീലമാക്കുകയും ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇത്തരത്തില്‍ നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.

തൃക്കണ്ണാപുരം സ്വദേശിനിയാണ് കൂത്ത്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഐടി ആക്ട് പ്രകാരവും, സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു മുരളീധരന്‍. ഇയാളെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Back to top button
error: