NEWSTravel

കരുവള്ളിക്കാടും നാഗപ്പാറയും കാണാൻ പത്തനംതിട്ടയിലേക്കൊരു യാത്ര  

ത്തനംതിട്ട-കോട്ടയം ജില്ലകൾക്ക് അതിരിടുന്ന കാടിനുളളിൽ പരപ്പാർന്നൊരു പാറക്കെട്ട്.അതാണ് നാഗപ്പാറ.റാന്നി മണ്ഡലത്തിലെ പെരുമ്പെട്ടി വില്ലേജിൽ വലിയകാവ് വനത്തിൽ ഉൾപ്പെട്ട പ്രദേശം.ഇവിടെയിരുന്നാൽ പാറക്കെട്ടിലൂടെ പാഞ്ഞിറങ്ങുന്ന കാട്ടുചോലയുടെ ഒച്ച കേൾക്കാം. കാതൊന്നു വട്ടംപിടിച്ചാൽ കാട്ടുകിളികളുടെ സംഗീതം ആസ്വദിക്കാം.ഉച്ചവെയിലിലും നിർത്താതെ വീശുന്ന കാറ്റിൽ എല്ലാം മറന്നൊന്ന് സുഖമായി ഉറങ്ങാം.
മഴക്കാലത്ത് മറ്റൊരു കാഴ്ചയാണിവിടെ.തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് നാഗപ്പാറയുടെ മുകളില്‍ നിന്നും താഴേക്കു നോക്കിയാൽ താഴ് വാരത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ ഭിന്നഭാവങ്ങൾ കാണാം.മഴ പെയ്തു തീര്‍ന്നാലും ചുറ്റും മരം പെയ്യുന്ന കാടുകള്‍.കൂറ്റന്‍ പാറക്കെട്ടുകള്‍ ചാടി അലമുറയിടുന്ന കാട്ടരുവികളുടെ കാഴ്ചകള്‍ ഒന്നുമതി സഞ്ചാരികളുടെ മനം നിറയാൻ.കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന സന്ധ്യകളില്‍ കാട്ടരുവികള്‍ താളം പിടിച്ച് പാറക്കെട്ടുകള്‍ ചാടി കുതിച്ചു പായുമ്പോള്‍ മഴ നമ്മുടെ മുന്നിൽ മറ്റൊരു വിസ്മയം തീർക്കുന്നു.
 മഴക്കാലത്ത് ഈർപ്പം കിനിയുന്ന പാറപ്പുറത്ത് നാനാതരം ചെടികൾ തഴച്ചുവളരും അവയുടെ സാന്നിധ്യം നാഗപ്പാറയെ ശലഭോദ്യാനമാക്കും അപൂർവ ഇനം പൂമ്പാറ്റകളെ വരെ ഇവിടെ കാണുവാൻ സാധിക്കും.
പാറക്കെട്ടുകൾ വഴി താഴേക്കിറങ്ങിയാൽ നിഗൂഢമായ ഗുഹകളും പ്രകൃതി നടത്തിയ നാനാവിധ കൊത്തുപണികളും കാണാം.താഴ്‌വാരത്തിൽ കൊടുംകാടാണ്.പത്തനംതിട്ടയിലെ വലിയകാവ്, കോട്ടയം ജില്ലയിലെ പൊന്തൻപുഴ വനമേഖലകൾ ചേർന്ന പ്രദേേശം.മല്ലപ്പള്ളി, മണിമല,ചുങ്കപ്പാറ, റാന്നി പ്രദേശങ്ങളിൽ നിന്നും അധികം അകലെയല്ലാതെ സുരക്ഷിതമായി പ്രകൃതിയുടെ മനോഹാരിതയിൽ അലിയാൻ അവസരം നൽകുന്ന നാഗപ്പാറയ്ക്ക് വിപുലമായ വിനോദസഞ്ചാര സാധ്യതകളാണ് ഉള്ളത്.സാഹസികതയും കൗതുകവും ഒരുപോലെ ഉളവാക്കുന്ന ഈ സ്ഥലം പർവതാരോഹണ പരിശീലന കേന്ദ്രത്തിനും പറ്റിയതാണ്.
നാഗപ്പാറയോട് ചേർന്നുതന്നെയാണ് കരുവള്ളിക്കാട് കുരിശുമുടി.ക്രൈസ്തവരുടെ അമ്പതു നോമ്പിലെ നാല്പതാം വെള്ളിയാഴ്ച മുതൽ പുതു ഞായർ വരെ ഇവിടെ നടത്തിവരുന്ന കുരിശുമല തീർഥാടനത്തിൽ നാനാജാതി മതസ്ഥരാണ് എല്ലാവർഷവും പങ്കെടുക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന്‌ 1200 അടി ഉയരത്തിലാണ് കരുവള്ളിക്കാട് കുരിശുമല.കരുവള്ളിക്കാട് മുടിയുടെ മുകളിൽ നിന്നാൽ ശബരിമല മുതൽ ആലപ്പുഴ വരെയുള്ള വിവിധ പ്രദേശങ്ങൾ കാണാനാകും.രാത്രിയിൽ വൈദ്യുത ദീപങ്ങൾ തെളിയുമ്പോൾ കാഴ്ച കൂടുതൽ മനോഹരം.വ്യോമയാന പാതയുടെ പോയിന്റ്‌ സ്റ്റേഷൻ നിലനിൽക്കുന്നെന്ന അപൂർവതയും ഇവിടെയുണ്ട്‌.
തൊട്ടടുത്ത് തന്നെയാണ് ഒരക്കംപാറ വെള്ളച്ചാട്ടം.കോട്ടയം ജില്ലാ അതിർത്തിയിലെ വഞ്ചികപ്പാറ, തൊടുകമല എന്നീ മലനിരകളിലെ 18 ചെറു നീർച്ചാലുകൾ സംയോജിച്ചാണ് ഒരക്കംപാറയുടെ മുകളിൽ എത്തുന്നത്. അവിടെ നിന്ന് 183 അടി താഴ്ചയിലേക്കാണ് തെളിനീർ ചിതറി പതഞ്ഞൊഴുകുന്നത്. ചുങ്കപ്പാറ– മണിമല റോഡിൽ കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിന് സമീപം വലതു തിരിഞ്ഞ്  അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഒരക്കംപാറ വെള്ളച്ചാട്ടത്തിലെത്താം.
മഴക്കാലമായാലും മഞ്ഞുകാലമായാലും വേനൽക്കാലമായാലും എന്നും സഞ്ചാരികൾക്ക് ഒരു വിസ്മയക്കാഴ്ചയാണ്.പമ്പ-മണിമല നദികളുടെ നടുവിൽ
വലിയകാവ്-പൊന്തൻപുഴ റിസർവ് വനത്തോടു ചേർന്നാണ് ഈ മനോഹര സ്ഥലങ്ങൾ.കരുവള്ളിക്കാട്- നാഗപ്പാറയും, ഒരക്കംപാറ  വെള്ളച്ചാട്ടവും പ്രകൃതി ഭംഗി നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുമെങ്കിലും ഇവിടെ എത്തുന്ന സഞ്ചാരികൾക്കായി ഇനിയും യാതൊരു സൗകര്യവും ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്.
ഇവിടെയെത്തുന്നവർക്ക് മഴയും വെയിലുമേൽക്കാത്ത വിശ്രമകേന്ദ്രങ്ങളാണ് ആദ്യം വേണ്ടത്.ഒപ്പം ഭക്ഷണം ഉൾപ്പടെ രാവും പകലും തങ്ങാനുള്ള(ടെന്റ്റ് പോലുള്ള) സൗകര്യങ്ങളും. നാഗപ്പാറ, കരുവള്ളിക്കാട്, മൈലാടുംപാറ എന്നിവയെ ബന്ധിപ്പിച്ച് റോപ് േവ, ഏറുമാടങ്ങൾ, വാച്ച് ടവർ എന്നിവ നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.നാഗപ്പാറയോട് ചേർന്നൊഴുകുന്ന കൂവപ്ലാവ് അരുവിയിൽ വനത്തിലെ വൃക്ഷങ്ങൾ  നശിപ്പിക്കാതെ മിനി ചെക്ക്ഡാം നിർമിച്ചാൽ ബോട്ടിങ്ങിനും  സൗകര്യമൊരുക്കാം.ചെറുവള്ളിയിലെ നിർദ്ദിഷ്ട ശബരി വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന്  പത്തു കിലോമീറ്റർ താഴെ മാത്രമാണ് ദൂരം.

Back to top button
error: