Fiction

  • ഈ ചിത്രം കാണുമ്പോൾ… എന്താണ് താങ്കളുടെ മനസ്സിൽ ഉണ്ടായ വികാരം….

    ഈ ചിത്രം കാണുമ്പോൾ… എന്താണ് താങ്കളുടെ മനസ്സിൽ ഉണ്ടായ വികാരം…? നമ്മുടെ…. ആ…. പഴയ കാലം… ഓർമ്മയിൽ തെളിഞ്ഞു വരുന്നു… അല്ലേ… അതേ…. മിക്സിയും ഗ്രൈൻഡറും വന്നതോടെ.. വീടുകളിൽ നിന്നും അപ്രത്യക്ഷമായ ഒരു വീട്ടുപകരണം… വീടിന്റെ അടുക്കള ഭാഗത്തുള്ള വരാന്തകളിലോ… ചായ്പ്പിലോ…. കളിയിലിലോ… കിടന്നിരുന്ന ഈ ആട്ടുകല്ലിനെ ഉപേക്ഷിച്ചുള്ള ഒരു ജീവിതം… അന്നാർക്കും ചിന്തിക്കാൻ കഴിയില്ലായിരുന്നു… വല്ലപ്പോഴും ഒരിക്കൽ… രാവിലെ കാപ്പികുടിക്കാൻ…. പലഹാരം കിട്ടണമെങ്കിൽ… ഇവൻ കറങ്ങണമായിരുന്നു… ഉഴുന്നും അരിയും വെള്ളത്തിലിട്ടു കുതിർത്തു… സന്ധ്യയാകുമ്പോൾ അമ്മയോ… സഹോദരിയോ…. ആട്ടുകല്ലിനടുത്തേയ്ക്ക് പോകുന്നത് കാണുമ്പോഴോ… അവർ ആ കുഴവിയിൽ ഒരു കൈകൊണ്ട് പിടിച്ചു കറക്കുന്നത് കാണുമ്പോഴോ… കുട്ടികളായ നമ്മുടെ മനസ്സിൽ… ലഡു പൊട്ടും…. ‘നാളെ രാവിലെ ദോശയോ… ഇഡലിയോ…. ഉറപ്പായും ഉണ്ടാകും…’ എന്ന ചിന്ത…. ഉറങ്ങുമ്പോഴും നമ്മുടെ മനസ്സിനെ മദിച്ചുകൊണ്ടിരിക്കും… ആട്ടുകല്ലിൽ അരച്ചെടുക്കുന്ന മാവിൽ… രാവിലെ അമ്മയുണ്ടാക്കി തന്ന ഇഡ്ഡലിയും…. അമ്മിക്കല്ലിൽ അരച്ചെടുത്ത…. തേങ്ങയിൽ ഉണ്ടാക്കിയ…. കടുകുവറുത്ത ആ ചമ്മന്തിക്കറിയും…. നാലഞ്ചു ഇഡ്ഡലി എടുത്ത്…

    Read More »
  • ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ മെയ് 16ന് തിയേറ്ററുകളിൽ

    ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടർ’ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. മെയ് 16നാണ് ചിത്രത്തിന്‍റെ റിലീസ്. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം മനു സംവിധാനം നി‍ർവ്വഹിക്കുന്നതാണ് ചിത്രം. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഷൈനിന്‍റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിക്കാനാണ് താരത്തിന്‍റെ വരവ് എന്നാണ് സൂചന. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ…

    Read More »
  • നൊബേൽ ജേതാവ് മാരിയോ വർഗാസ് യോസ അന്തരിച്ചു; ബ്രസീലിൻ്റെയും പെറുവിൻ്റെയും രാഷ്ട്രീയ ഭൂപടം ആവിഷ് കരിച്ച എഴുത്തുകാരൻ; മലയാളിക്കും സുപരിചിതൻ: മർക്കേസുമായുള്ള ഭിന്നത സാഹിത്യ ലോകത്തും ചർച്ചയായി; വിട ചൊല്ലുന്നത് ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായൻ

    നൊബേല്‍ സമ്മാനം ലഭിച്ച വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ മരിയോ വർഗാസ് യോസ (89) അന്തരിച്ചു. മക്കളാണ് അദ്ദേഹത്തിന്‍റെ മരണ വിവരം പുറത്ത് വിട്ടത്. പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൂത്തമകന്‍ അല്‍വാരോയാണ് എക്സിലൂടെ വിവരം പുറത്ത് വിട്ടത്. ഒരു വേള പെറുവിന്‍റെ പ്രസിഡന്‍റ് ആകാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. 2010 ലാണ് മരിയോ വർഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിക്കുന്നത്. ആന്‍റ് ജൂലിയ ആന്‍റ് ദി സ്ക്രിപ്റ്റ് റൈറ്റർ, ഡെത്ത് ഇന്‍ ദിആന്‍ഡീസ്, ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വോൾഡ്, ദി ഗ്രീന്‍ ഹൌസ്, ദ ടൈം ഓഫ് ദ ഹീറോ, കോണ്‍വർസേഷന്‍ ഇന്‍ കത്തീഡ്രൽ, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്‍റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള അദ്ദേഹത്തിന്‍റെ ഭിന്നത സാഹിത്യ ലോകത്ത് വലിയ ചര്‍ച്ചകൾക്ക് തന്നെ തുടക്കമിട്ടിരിന്നു. ലാറ്റിനമേരിക്കയായിരുന്നു യോസയുടെയും എഴുത്ത് ഭൂമി. പ്രത്യേകിച്ചും പെറുവിന്‍റെയും…

    Read More »
  • ഹാട്രിക് അടിക്കാൻ ആസിഫ് അലി; കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം ഹിറ്റുകൾക്ക് ശേഷം ‘സർക്കീട്ട്’ മെയ് 8ന് തീയേറ്ററുകളിൽ…

    ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8ന് ‘സർക്കീട്ട്’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ബ്ലോക്കിബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന സിനിമയാണ്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ആസിഫ് അലി, ദിവ്യ പ്രഭ എന്നിവരെ കൂടാതെ, ദീപക് പറമ്പോള്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍,…

    Read More »
  • വിമര്‍ശനങ്ങളിൽ തകരരുത്, പക്വതയോടും ക്രിയാത്മകമായും നേരിടുക

      വെളിച്ചം സൂര്യനാരായണൻ സോക്രട്ടീസ് ശിഷ്യന്മാരുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു കൈനോട്ടക്കാരന്‍ അങ്ങോട്ട് കടന്നു വന്നത്. “ഞാന്‍ മുഖം നോക്കി താങ്കളുടെ ലക്ഷണം പറയാം…” അയാള്‍ പറഞ്ഞു. സോക്രട്ടീസ് സമ്മതിച്ചു. “നിങ്ങള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. മാത്രമല്ല, ഒരു നിഷേധിയുമാണ്. ഈ നെറ്റിത്തടം നോക്കിയാല്‍ അറിയാം നിങ്ങളുടെ മനസ്സില്‍ പ്രതികാരമുണ്ടെന്ന്…” അയാള്‍ പറഞ്ഞു. ഗുരുവിനെക്കുറിച്ച് മോശം പറയുന്നത് കണ്ട് ശിഷ്യര്‍ അയാളെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും സോക്രട്ടീസ് എതിര്‍ത്തു. അയാള്‍ തുടര്‍ന്നു: “നിങ്ങളുടെ മുഖത്ത് ദുരാഗ്രഹത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. മാത്രമല്ല, നിങ്ങള്‍ക്ക് മുഖസ്തുതിയോട് താല്‍പര്യവുമുണ്ട്…” എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കൈനിറയെ മധുരവും നൽകി സോക്രട്ടീസ് അയാളെ പറഞ്ഞയച്ചു. ശിഷ്യന്‍ ചോദിച്ചു: ” തിരിച്ചൊന്നും പറയാതെ അങ്ങേയ്ക്കെങ്ങിനെ അയാളെ മടക്കി അയക്കാന്‍ കഴിഞ്ഞു…?” ”അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്. ഇതെല്ലാം എന്റെയുള്ളിലുണ്ട്. പക്ഷേ, നിരന്തരപരിശ്രമവും പരിശീലനവും കൊണ്ട് ഞാന്‍ അവയെയെല്ലാം മറികടക്കുന്നുണ്ട്. അതയാള്‍ക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് അയാള്‍ എങ്ങിനെ പറയും.” സോക്രട്ടീസ് പറഞ്ഞു. തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍…

    Read More »
  • അറിയുക: ബന്ധങ്ങൾ ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്

    വെളിച്ചം ഗുരുവും ശിഷ്യന്മാരും ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. വഴിയിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചത്തില്‍ ആളുകള്‍ സംസാരിക്കുന്നത് കേട്ടു. അപ്പോൾ ശിഷ്യന്മാരിലൊരാള്‍ ഗുരുവിനോട് ചോദിച്ചു: “ഇവര്‍ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്. പതുക്കെ സംസാരിച്ചാലും അവര്‍ക്ക് തമ്മില്‍ കേള്‍ക്കാമല്ലോ?” ഗുരു പറഞ്ഞു: “ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയാണ്. അതുകൊണ്ടാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്.” കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ പ്രണയബദ്ധരായ യുവമിഥുനങ്ങളെ കണ്ടു. അവരെ ചൂണ്ടിക്കാണിച്ച് ഗുരു പറഞ്ഞു: “അവര്‍ സംസാരിക്കുന്നത് ഇത്ര അടുത്തു നിന്നിട്ടും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. അത്രയും താഴ്ന്ന സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അത്രയും അടുത്താണ്…” കാതുകളോട് സംസാരിക്കുന്നവര്‍ ശബ്ദിക്കും… ഹൃദയത്തോട് സംസാരിക്കുന്നവര്‍ മന്ത്രിക്കും. കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതല്ല, മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങള്‍ വളരുന്നതിന്റെയും തളിര്‍ക്കുന്നതിന്റെയും അടിസ്ഥാനം. ബന്ധങ്ങളുടെ അകലം എന്നത് മാനസിക ദൂരമാണ്. അടുത്തിരിക്കുമ്പോഴും അകലത്തിലായിരിക്കുന്നവരും, അകന്നിരിക്കുമ്പോഴും അടുപ്പത്തിലായിരിക്കുന്നവരും ഉണ്ട്. അടുപ്പമെന്നത് ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്. അതിന്…

    Read More »
  • മറക്കാതിരിക്കുക: അപരനു വേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് ദൈവ കണ്ടുമുട്ടുന്നത്

    വെളിച്ചം ആ കുട്ടി 50 രൂപയും കയ്യിലേന്തി ഓരോ കടയും കയറിയിറങ്ങുകയാണ്. എല്ലാ കടക്കാരും അവനെ ആട്ടിയോടിച്ചു: “നിനക്കെന്താ വട്ടാണോ? ഞങ്ങളെ കളിയാക്കുകയാണോ നീ…?” ഓരോരുത്തരും ചോദിക്കുന്നു. പക്ഷേ, അവന്‍ അതൊന്നും സാരമാക്കിയതേയില്ല. ഓരോ കടയില്‍ നിന്നും ഇറക്കിവിടുമ്പോഴും ആ 50 രൂപയുമായി അവന്‍ അടുത്ത കട ലക്ഷ്യമാക്കി നീങ്ങും. വൈകുന്നേരമായി. അവന്‍ കയറുന്ന 73-ാന്നാമത്തെ കടയാണിത്. അവിടെ ചെന്ന് അവന്‍ ചോദ്യം ആവര്‍ത്തിച്ചു: “ഇവിടെ ദൈവത്തെ കിട്ടുമോ?” ആ കടയുടമ പയ്യനെ അരികില്‍ വിളിച്ചിരുത്തി കാര്യം അന്വേഷിച്ചു. അവന്‍ പറഞ്ഞു: “ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ അച്ഛനും അമ്മയും മരിച്ചുപോയി. അമ്മാവന്റെ കൂടെയാണ് ഞാനിപ്പോള്‍. അമ്മാവന് സുഖമില്ല. ഇപ്പോള്‍ ആശുപത്രിയിലാണ്. അവിടെത്തെ ഡോക്ടര്‍ ഇന്ന് എന്നോട് പറഞ്ഞു, ‘ഇനി ദൈവത്തിന് മാത്രമേ അമ്മാവനെ രക്ഷിക്കാന്‍ സാധിക്കൂ’ എന്ന്. അതുകൊണ്ട് ഞാന്‍ ദൈവത്തിനെ വാങ്ങുവാന്‍ വേണ്ടി വന്നതാണ്…” ഇത് പറഞ്ഞ് ആ കുട്ടി തന്റെ കയ്യിലിരുന്ന മുഷിഞ്ഞ 50 രൂപ അയാള്‍ക്ക്…

    Read More »
  • ഓർക്കുക: നമ്മുടെ പ്രാര്‍ത്ഥനകൾക്ക് ഈശ്വരന്‍ ഉത്തരം നല്‍കുന്നത് മറ്റുള്ളവരിലൂടെയാണ്

    വെളിച്ചം   അവള്‍ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ഒരു വയോധിക ലിഫ്റ്റ് ചോദിച്ചത്.  ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെങ്കിലും അവരുടെ നിര്‍ബന്ധപ്രകാരം അവള്‍ ലിഫ്റ്റ് നല്‍കി. വണ്ടിയില്‍ പോകുമ്പോള്‍ അവര്‍ പറഞ്ഞു: “എന്റെ സുഹൃത്തിന് സുഖമില്ല. ഞാന്‍ സുഹൃത്തിന് മരുന്ന് വാങ്ങാനായി ഇറങ്ങിയതാണ്. എന്റെ ആരോഗ്യവും വളരെ മോശമാണ്.  ആരെയെങ്കിലും സഹായത്തിന് അയക്കേണേയെന്ന് ദൈവത്തിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.  ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു, ദൈവം സുഹൃത്തിനെ സഹായിക്കാന്‍ എന്നെ നിയോഗിച്ചു.  എന്നെ സഹായിക്കാന്‍ നിങ്ങളേയും…” അവര്‍ പുഞ്ചിരിച്ചു. മരുന്നും വാങ്ങി അവരെ തിരികെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്, ഇനിയും എന്ത് ആവശ്യമുണ്ടെങ്കിലും  വിളിക്കണമെന്നും പറഞ്ഞാണ് ആ യുവതി അവിടെ നിന്നും മടങ്ങിയത്. മനുഷ്യന് ദൈവത്തെ ആവശ്യമുള്ളതുപോലെ ദൈവത്തിനു മനുഷ്യനെയും ആവശ്യമുണ്ട്. ഇല്ലായ്മയില്‍ എല്ലാം വാരിവിതറുന്ന അത്ഭുതമായി ഈശ്വരനെ വ്യാഖ്യാനിക്കാതെ   ഉള്ളവരിലൂടെ ഇല്ലാത്തവനെ സംരക്ഷിക്കുന്ന കരുണാ കടാക്ഷമായി സങ്കല്‍പിക്കുന്നതാണ് ഉത്തമം.   ആരോഗ്യമില്ലാത്തവന് വൈദ്യനിലൂടെയും ദരിദ്രന് ധനവാനിലൂടെയും മനസ്സമാധാനം നഷ്ടപ്പെട്ടവന് ചങ്ങാതിമാരിലൂടെയും ആത്മവിശ്വാസം നഷ്ടപ്പെട്ടവന് ഗുരുവിലൂടെയുമെല്ലാം ഈശ്വരന്‍ വഴിനടത്തുന്നു.…

    Read More »
  • എന്ത് ലഭിച്ചാലും സംതൃപ്തി ഇല്ലാത്തവർക്ക് നിരാശയായിരിക്കും ഫലം, ലഭ്യമായതുകൊണ്ട് ജീവിതം ഉത്സവമാക്കുന്നവരാണ് സന്തോഷം അനുഭവിക്കുന്നത്

    വെളിച്ചം     ഇരട്ടക്കുട്ടികളായിരുന്നു അയാള്‍ക്ക്. പക്ഷേ രണ്ടുപേരുടേയും സ്വഭാവം രണ്ട് തരത്തിലായിരുന്നു. ഒന്നാമന്‍ എന്തിലും സന്തോഷം കണ്ടെത്തും . പക്ഷേ രണ്ടാമൻ എവിടെയും കുറ്റവും കുറവുകളും കണ്ടെത്തുന്ന സ്വഭാവക്കാരനായിരുന്നു . രണ്ടാമന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ അവര്‍ ഒരു സൈക്കോളജിസ്റ്റിനെ പോയി കണ്ടു. അയാളുടെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് രണ്ടുപേര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കി. ഒന്നാമന് കുറെ വിത്തും ചാണകവും വളവുമാണ് നല്‍കിയത്. വ്യത്യസ്തമായ സമ്മാനം എന്ന് പറഞ്ഞ് സന്തോഷത്തോടെ അവനത് സ്വീകരിച്ചു. മാത്രമല്ല, ഈ പറമ്പുനിറയെ പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുമെന്ന് അയാള്‍ മാതാപിതാക്കളെ അറിയിച്ചു. രണ്ടാമന് വിലപിടിപ്പുള്ള ഒരു ലാപ്‌ടോപ്പ് ആണ് കൊടുത്തത്. അത് കിട്ടിയ ഉടനെ അയാള്‍ പറഞ്ഞു: ”ഇതൊക്കെ വാങ്ങുമ്പോള്‍ ഏറ്റവും പുതിയ മോഡല്‍ തന്നെ നോക്കി വാങ്ങണ്ടേ, എനിക്കിത് തീരെ ഇഷ്ടപ്പെട്ടില്ല…” നമുക്ക് എന്ത് ലഭിക്കുന്നു എന്നതിലല്ല, ലഭ്യമായവയെ എങ്ങിനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം. ന്യൂനതകള്‍ കണ്ടെത്തുകയും പരാതി പറയുകയും ചെയ്യുന്നവരുടെ അടിസ്ഥാന കാരണം കയ്യിലുള്ളവയുടെ സാധ്യതതകളെക്കുറിച്ചുള്ള…

    Read More »
  • ജീവിതം പൂര്‍ണ്ണമായും ഉപയോഗിക്കൂ, മടിയും നിഷ്ക്രീയത്വവും ‘കുടി കെടുത്തും’

    വെളിച്ചം    അയാൾ വലിയ പിശുക്കനായിരുന്നു. ഒരു ദിവസം അയാളുടെ ഗുരു അയാളെ തേടി എത്തി. വാതില്‍ പല തവണ മുട്ടുന്നത് കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു: “ഇവിടെ ഒന്നും കഴിക്കാനില്ല.  കാത്തുനില്‍ക്കേണ്ട…” ‘എന്തെങ്കിലും തരാതെ താന്‍ പോകില്ലെ’ന്നായി ഗുരു.  നേരം വെളുത്തപ്പോഴും മുററത്ത് നില്‍ക്കുന്ന ഗുരുവിനെ കണ്ടപ്പോള്‍ അയാള്‍ ഭയന്നു. വേഗം അകത്ത് വിളിച്ചുകൊണ്ടുപോയി ഭക്ഷണം വിളമ്പി. ഗുരു പറഞ്ഞു: “എനിക്ക് ഭക്ഷണം വേണ്ട.  പകരം ഈ പറമ്പില്‍  നീ രണ്ടു കിണറുകള്‍ കുത്തണം.” അയാള്‍ പാതി മനസ്സോടെ രണ്ടു കിണറുകള്‍ കുത്തി. ഗുരു പറഞ്ഞു: “ഞാന്‍ ഒരു യാത്ര പോവുകയാണ്.  ഒരു വര്‍ഷം കഴിഞ്ഞേ വരൂ.  നീ ഈ രണ്ടു കിണറുകളില്‍ ഒന്ന് മൂടിയിടണം. മറ്റൊന്നില്‍ നിന്നും നാട്ടുകാര്‍ക്ക് വെളളം നല്‍കണം.” നാളുകള്‍ക്ക് ശേഷം ഗുരു തിരിച്ചെത്തി. തുറന്നിരുന്ന കിണറില്‍ നിന്നും എല്ലാവരും വെള്ളമെടുത്തെങ്കിലും അതില്‍ വെളളത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.  എന്നാല്‍ മൂടി കിടന്നിരുന്ന കിണറ്റിലെ വെള്ളമാകട്ടെ ഉപയോഗശൂന്യമായിമാറി. ഗുരു…

    Read More »
Back to top button
error: