Fiction
-
സ്വയം പരിവര്‍ത്തനം ചെയ്യപ്പെടുമ്പോഴേ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനും, ശാശ്വതമായ ആനന്ദം കണ്ടെത്താനും നമുക്ക് സാധിക്കൂ
വെളിച്ചം യാജ്ഞവല്‍ക്യ മഹര്‍ഷിയുടെ ഗൃഹസ്ഥാശ്രമത്തിന്റെ അന്ത്യഘട്ടം. മഹര്‍ഷി സ്വന്തം വസ്തുവകകള്‍ എല്ലാം ഭാര്യമാരായ മൈത്രേയിക്കും കാര്‍ത്ത്യായിനിക്കും വീതിച്ചുകൊടുത്തു. ആ സന്ദർഭത്തിൽ മൈത്രേയി ഇങ്ങനെ ചോദിച്ചു: “ഈ ധനംകൊണ്ട് എനിക്ക് അമരത്വം ലഭിക്കുമോ?” “ഇല്ല…” യാജ്ഞവല്‍ക്യന്‍ പറഞ്ഞു: “ധനം ഉണ്ടെങ്കില്‍ ധനവാന്‍മാരെ പോലെ ജീവിക്കാം. അത്രതന്നെ…” അപ്പോള്‍ മൈത്രേയി പറഞ്ഞു: “അല്ലയോ ഭഗവന്‍, അമരത്വം പ്രദാനം ചെയ്യാത്ത വസ്തുവകകള്‍കൊണ്ട് എനിക്കെന്താണ് പ്രയോജനം. സനാതന ജീവന്‍ എങ്ങനെ ലഭിക്കുമെന്ന് പറഞ്ഞാലും…” അതനുസരിച്ച് മൈത്രേയിക്ക് യാജ്ഞവല്‍ക്യന്‍ നല്‍കിയ ഉപദേശമാണ് ഉപനിഷത്തിന്റെ സത്ത. സംതൃപ്തിയും ആശ്വാസവും മോഹിക്കാത്ത മനുഷ്യരില്ല. കൂടുതല്‍ സംതൃപ്തിക്കുവേണ്ടി കൂടുതല്‍ ധനം സമ്പാദിക്കാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എത്ര തന്നെ സമ്പത്തുണ്ടെങ്കിലും എന്തെല്ലാം വസ്തുവകകള്‍ നമുക്കുണ്ടെങ്കിലും ക്ലേശങ്ങളില്‍ നിന്നും മുക്തി നേടുക അസാധ്യമാണ്. അസ്ഥിരവും അനിശിചതവുമായ ഈ ലോകത്ത് നമുക്കുണ്ടാകേണ്ട മനോഭാവം നാം സ്വയം പരിവര്‍ത്തനംചെയ്യപ്പെടുക എന്നതാണ്. നമ്മുടെ ക്ലേശങ്ങള്‍ക്ക് അറുതിവരുത്താനും, നമുക്ക് ശാശ്വതമായ ആനന്ദം കണ്ടെത്താനും നമുക്ക് മാത്രമേ സാധിക്കൂ. അത്…
Read More » -
സ്വയം പര്യാപ്തത കേവലസാങ്കല്പം മാത്രം, ഒന്നും ആർക്കും സ്വന്തമല്ലെന്നു തിരിച്ചറിയുക
വെളിച്ചം ‘തനിക്ക് ധാരാളം മന്ത്രവിദ്യകള്‍ അറിയാം, താന്‍ വലിയവനാണ്. തനിക്ക് എന്തും സൃഷ്ടിക്കാന്‍ സാധിക്കും.’ ഇതായിരുന്നു അയാളുടെ പ്രഖ്യാപനം. ഇത് കേട്ട് ഒരിക്കല്‍ ദൈവം അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ ദൈവത്തോട് പറഞ്ഞു: “ഇനി താങ്കളുടെ ആവശ്യമില്ല. താങ്കള്‍ മുന്‍പ് ആദിയില്‍ ചെയ്തകാര്യം എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ സാധിക്കും. നീ മണ്ണുകുഴച്ച് ശ്വാസമൂതിയല്ലേ മനുഷ്യനെ സൃഷ്ടിച്ചത്. എനിക്കും അതറിയാം.” “ശരി, ആ വിദ്യ കാണിച്ചുതരുമോ…?” ദൈവം ചോദിച്ചു. അയാള്‍ ദൈവത്തെയും കൂട്ടി ഒരു പാടത്തെത്തി. ചെളികുഴച്ച് മനുഷ്യരൂപമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവം പറഞ്ഞു: “ഞാനുണ്ടാക്കിയ മണ്ണ് നീ എടുക്കരുത്. നീ തന്നെയുണ്ടാക്കിയ മണ്ണ് വേണം എടുക്കാന്‍…” ഇത് കേട്ട് അയാള്‍ തോല്‍വി സമ്മതിച്ച് തലകുനിച്ചു. മറ്റുള്ളവരെ തോല്‍പ്പിക്കാൻ ഇറങ്ങുന്നവരെല്ലാം മറക്കുന്ന ചില സത്യങ്ങളുണ്ട്. ആരും ആരുടേയും സഹായമില്ലാതെയല്ല വളര്‍ന്നത്. ആരാണ് വലുത്, ആര്‍ക്കാണ് മികവ് കൂടുതല്‍ തുങ്ങിയ അനാരോഗ്യ ചിന്തകളിലൂടെ വളരുന്നവര്‍ക്ക് എപ്പോഴും ആരെയെങ്കിലും തോല്‍പ്പിച്ചുകൊണ്ടിരിക്കണം. അതിലൂടെ ലഭിക്കുന്ന മനഃസുഖത്തെ മാത്രമാണ്…
Read More » -
സ്വയം അഹംബോധവും അപരനില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്ന പെരുമാറ്റം അപകടത്തിലേയ്ക്കു നയിക്കും
വെളിച്ചം ആ ബീച്ചിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു അരയന്നം. അപ്പോഴാണ് കാക്ക അടുത്തെത്തിയത്. കാക്ക അരയന്നത്തോട് ചോദിച്ചു: “നിനക്ക് എന്റെയത്ര വേഗത്തില്‍ പറക്കാന്‍ ആകുമോ? എന്നെപ്പോലെ അഭ്യാസം കാണിക്കാനാകുമോ? നിനക്ക് ചിറകടിക്കാനറിയാം എന്നെല്ലാതെ എന്നപ്പോലെ നന്നായി പറക്കാനറിയുമോ? ” അരയന്നം കാണാന്‍ കാക്ക കുറെ അഭ്യാസങ്ങളും കാണിച്ചു. അപ്പോള്‍ അരയന്നം ചോദിച്ചു: “നിങ്ങള്‍ക്ക് കഴിവുകളുണ്ട്. പക്ഷേ എന്തിനാണ് ഇത്ര ധാര്‍ഷ്ട്യത്തോടെ എന്നെ .കളിയാക്കുന്നത്…?” കാക്ക പറഞ്ഞു: “എനിക്കു വെല്ലുവിളി ഉയര്‍ത്തുന്ന എന്തെങ്കിലും നീ ചെയ്താല്‍ ഞാന്‍ കളിയാക്കല്‍ നിര്‍ത്താം.” അരയന്നം കാക്കയെ കടലിനുമുകളിലൂടെ പറക്കാന്‍ ക്ഷണിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും കാക്ക ആകെ ക്ഷീണിച്ചു. എങ്കിലും പുറത്തുകാണിച്ചില്ല. തളര്‍ന്നു കടലില്‍ വീഴാറായപ്പോള്‍ അരയന്നം കാക്കയെ തന്റെ ചുമലില്‍ താങ്ങി നിര്‍ത്തി. നന്ദിപറയാനുളള ശേഷിപോലും അപ്പോള്‍ ആ കാക്കയ്ക്ക് ഉണ്ടായിരുന്നില്ല. എല്ലാ ചിറകുകളും ഒരുപോലെയല്ല,. എല്ലാ കാലുകള്‍ക്കും ഒരേ വേഗമല്ല. എല്ലാ കരങ്ങള്‍ക്കും ഒരേ കരവിരുതല്ല. എല്ലാവരും തന്നെപ്പോലെയാകണമെന്ന പിടിവാശി രണ്ട്…
Read More » -
പ്രേത നോവൽ എഴുതി ഏഴാം ക്ലാസുകാരൻ; അതും ഇംഗ്ലീഷിൽ
തൃശൂര്‍:അവധിക്കാലം മൊബൈലിൽ ഗെയിം കളിച്ചു തീർക്കാതെ നല്ല നല്ല പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ച ഏഴാം ക്ലാസുകാരൻ വായനക്കിടെ ലഭിച്ച ത്രെഡില്‍ പിടിച്ച് എഴുതിയ പ്രേത നോവലിന്റെ പുസ്തകപ്രകാശനം ഇന്നലെ നടന്നു. തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും കുരിയച്ചിറ തേയ്ക്കാനത്ത് ജീൻ പോളിന്‍റെയും ബിന്ദുവിന്‍റെയും മകനുമായ ഗ്രേഷ്യസ് ജീൻ ആണ് ‘ട്രിപ് ട്രാപ്’ എന്ന പേരില്‍ തന്‍റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. അവധിക്കാലത്ത് വായനയുടെ രസംപിടിച്ചതോടെയാണ് ഒരു കഥയെഴുതാനുള്ള ആശയം കിട്ടുന്നത്. മൂന്നാഴ്ച കൊണ്ടാണ് ഗ്രേഷ്യസ് ഇംഗ്ലീഷില്‍ കഥയെഴുതി തീര്‍ത്തത്. കൈയെഴുത്തു പ്രതി വായിച്ച ഗ്രന്ഥകാരനും നെഹ്റുനഗര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി വികാരിയുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടാണ് ഇതൊരു പുസ്തകമായി പുറത്തിറക്കാൻ രക്ഷിതാക്കളോട് നിര്‍ദേശിച്ചത്. ആര്‍ട്ടിസ്റ്റ് ഗായത്രിയാണ് സ്കെച്ചുകള്‍ തയാറാക്കിയത്.ഞായറാഴ്ച രാവിലെ 7.30ന് അഞ്ചേരി നെഹ്റുനഗര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി ഹാളില്‍ അശോകൻ ചരുവിലും വി.ജി. തമ്ബിയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.
Read More » -
അദ്ധ്വാനവും ആത്മവിശ്വാസവും ഒപ്പം പുതിയകാല സാങ്കേതികവിദ്യയും ഉൾക്കൊണ്ട് മുന്നേറുക, വിജയം കൂടെയുണ്ട്
വെളിച്ചം ബെഞ്ചമിന്‍ വാര്‍ണര്‍ എന്ന ചെരുപ്പുകുത്തി കഠിനാധ്വാനിയായിരുന്നു. പട്ടിണികൂടാതെ കഴിഞ്ഞുകൂടാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ അധ്വാനിക്കും. 1800 കളുടെ അവസാനകാലത്ത് പോളണ്ടില്‍ നിന്നും കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കുടിയേറിയവരാണ് ബെഞ്ചമിനും കുടുംബവും. അയാള്‍ക്ക് നാല് ആണ്‍മക്കളായിരുന്നു. ഹാരി, ആല്‍ബര്‍ട്ട്, സാം, ജാക്ക്. മക്കളും അച്ഛനെ തങ്ങളാലാവും വിധം സഹായിക്കുമായിരുന്നു. ഒരിക്കല്‍ മൂത്തമകന്‍ ഹാരിക്ക് ഒരാശയം തോന്നി. ഒരു സിനിമാ പ്രദര്‍ശനശാല തുടങ്ങുക. ശബ്ദങ്ങളില്ലാതെ ദൃശ്യങ്ങള്‍ മാത്രമുള്ളതായിരുന്നു അക്കാലത്തെ സിനിമ. അങ്ങനെ ഹാരിയും സഹോദരന്മാരും ഒരു പ്രൊജക്ടര്‍ വാടകയ്‌ക്കെടുത്ത് സിനിമാ പ്രദര്‍ശനം തുടങ്ങി. പലയിടങ്ങളിലായി സഞ്ചരിച്ചാണ് അവര്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും ലഭിച്ച പണം സ്വരുക്കൂട്ടിവെച്ച് 1903 ല്‍ പെന്‍സില്‍വേനിയയില്‍ കാസ്‌കോഡ് എന്നൊരു തിയേറ്റര്‍ തുടങ്ങി. ഈ തിയേറ്റര്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. വാര്‍ണര്‍ സഹോദരന്മാര്‍ സിനിമയില്‍ കൂടുതല്‍ സജീവമായി. ‘ദ ഗ്രേറ്റ് ട്രെയിന്‍ റോബറി’ എന്ന സിനിമ അവര്‍ നിര്‍മ്മിച്ചു. ഈ കൊച്ചുസിനിമ…
Read More » -
‘മേടി’ക്കൽ സെന്ററുകൾ
കുറച്ചു നാളായിട്ട് തുടങ്ങിയതാണ്- നെഞ്ചിനകത്തൊരു എരിച്ചിലും പുകച്ചിലും.ഗ്യാസിന്റെയാണോ അതോ ഇനി മറ്റെന്തെങ്കിലിന്റെയുമാണോ എന്നൊന്നും എനിക്കുതന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.ആകപ്പാടെ മൊത്തത്തിൽ ഒരു വല്ലായ്മ ഉണ്ടെന്നതു മാത്രം എനിക്കറിയാം. ഇല്ലായ്മക്കാരനാണെങ്കിലും വല്ലായ്മ വന്നാൽപ്പിന്നെ ഡോക്ടറെ കണ്ടെല്ലാ പറ്റുകയുള്ളോ.. അങ്ങനെയാണ് ഞാൻ ഡോക്ടറെ കാണാനായി ഇറങ്ങിയത്-നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രിയിലേക്ക് തന്നെ. ചീട്ടെല്ലാമെടുത്ത് മുറപ്രകാരം മണിക്കൂറുകൾ വെയ്റ്റു ചെയ്ത് ഡോക്ടറുടെ മുറിയിലേക്ക് കയറിയതും എന്നെ കാത്തിരുന്നതുപോലെ അദ്ദേഹം ഒരു കുറിപ്പടിയെടുത്ത് എന്റെ നേരെ നീട്ടുകയും ചെയ്തു. എക്സ്റേ, ഇസിജി, ബ്ലഡ് ടെസ്റ്റ്…! അതോടെ എന്റെ വല്ലായ്മകൾ ഇരട്ടിയായി.അച്ഛനും മുത്തച്ഛനും പോയത് നിന്ന നിൽപ്പിലായിരുന്നു.അറ്റായ്ക്കാണോ-എന്നൊന്ന് ചോദിക്കാനുള്ള അവസരം പോലും തരാതെ.. ഒട്ടൊരു ഭയത്തോടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം തന്നെ എല്ലാ ടെസ്റ്റുകളും നടത്തി ഒടുവിൽ വിറയാർന്ന കൈകളോടെ അതിന്റെ റിപ്പോർട്ടും കൈപ്പറ്റി ഞാൻ തിരികെ വന്നപ്പോഴേക്കും ഡോക്ടർ ഒ.പിയിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു.ഇനിയെന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ അങ്ങനെ തരിച്ചുനിൽക്കുമ്പോൾ ‘നാളെ വന്നാൽ മതിയെന്ന്’ അത്ര മയമില്ലാത്ത സ്വരത്തിൽ ഒരു മാലാഖ!…
Read More » -
ഒഴിവായിപ്പോയ ദുരന്തങ്ങൾക്കിടയിൽ കൈവന്ന ആഹ്ലാദങ്ങൾ അവഗണിക്കരുത്
വെളിച്ചം അന്ന് കിടക്കാന്‍ പോകുന്നതിന് മുമ്പ് അയാള്‍ ദൈവത്തോടു ചോദിച്ചു: “അങ്ങെന്തിനാണ് എനിക്ക് ഇങ്ങനെയൊരു നശിച്ച ദിവസം തന്നത്…?” അയാള്‍ തുടര്‍ന്നു: “അലാം അടിക്കാത്തത് കൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. സ്‌കൂട്ടര്‍ പണിമുടക്കിയതുകൊണ്ട് സമയത്ത് ഓഫീസില്‍ എത്തിയില്ല. തിരക്കിനിടെ ഉച്ചഭക്ഷണം എടുക്കാന്‍ മറന്നു. കാന്റീനില്‍ ചെന്നപ്പോള്‍ അതടഞ്ഞു കിടക്കുന്നു. വിശ്രമിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കറന്റുമില്ല…” എല്ലാം കേട്ട് ദൈവം പറഞ്ഞു: “ഇന്ന് ഓഫീസില്‍ സമയത്തെത്തിയാല്‍ നീ വലിയ പ്രശ്‌നത്തില്‍ അകപ്പെടുമായിരുന്നു. അതുകൊണ്ടാണ് അലാം ഓഫാക്കിയത്. സ്‌കൂട്ടറപകടം മുന്നില്‍ കണ്ടുകൊണ്ടാണ് നിന്റെ വാഹനം കേടാക്കിയത്. കാന്റീനില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു. വീട്ടില്‍ രാത്രി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേനേം. അതാണ് കറന്റ് ഇല്ലാതാക്കിയത്. നീ അകപ്പെടാനിരുന്ന വലിയ പ്രതിസന്ധികളില്‍ നിന്ന് നിന്നെ രക്ഷപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്…” സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി സംഭവിക്കുന്നതെല്ലാം അനര്‍ത്ഥങ്ങളിലേക്ക് നയിക്കും എന്ന അന്ധവിശ്വാസമാണ് ആകുലതകളുടെ അടിസ്ഥാനകാരണം. എത്ര നിയന്ത്രണവിധേയമായ പായ്ക്കപ്പലിനും ചിലപ്പോള്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കേണ്ടിവരും. അതിനര്‍ത്ഥം വഴി…
Read More » -
പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെങ്കിൽ അതിന് കാരണം മാതാപിതാക്കളോ അധ്യാപകരോ ആണ്
‘പരീക്ഷയിൽ തോറ്റ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു’.പരീക്ഷാ ഫലം വരുന്നതോടെ പത്രങ്ങളില്‍ സ്ഥിരം വരുന്ന വാര്‍ത്തയാണിത്.എന്തുകൊണ്ടാണ് കുട്ടികള്‍ ഇത്രപെട്ടെന്ന് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ? കാരണം പലതായിരിക്കും പലപ്പോഴും.മാതാപിതാക്കളോ ടീച്ചര്‍മാരോ ഇത് അറിയാതെയും പോകുന്നു. പരീക്ഷയിലെ തോല്‍വിയോടെ ആത്മഹത്യയില്‍ ആ ജീവിതം ഒടുങ്ങുകയും ചെയ്യും.ഇവിടെ ആരാണ് ഉത്തരവാദി? പക്വത ഇല്ലാത്ത ആ ജീവിതത്തെ മരണത്തിലേക്ക് തള്ളി വിട്ട നമ്മള്‍ തന്നെയാണ് അതിന്റെ ഉത്തരവാദി.പരീക്ഷയ്ക്കു മുൻപും പലവട്ടവും സ്കൂളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് പറയുന്നത് ഇതിനാലാണ്.ഫുള്‍ എ പ്ലസ് വാങ്ങണമെന്ന് തുടരെത്തുടരെ ഓതിക്കൊടുത്തു മാതാപിതാക്കളും അധ്യാപകരുമാണ് ഈ കുട്ടികളുടെ മരണത്തിന്റെ ഒന്നും രണ്ടും പ്രതികള്‍. പരീക്ഷയില്‍ തോറ്റു, അല്ലെങ്കില്‍ മാര്‍ക്ക് കുറഞ്ഞു എന്നീ കാരണത്താല്‍ ആത്മഹത്യ ചെയ്തു എന്ന് നാം പറയുന്ന വ്യക്തികള്‍ ഒരു പക്ഷെ നേരിടുന്ന പലതരം പ്രശ്നങ്ങളുടെ സമാപനം ആയിരിക്കാം ആത്മഹത്യ.അത് ശാരീരികമാകാം, മാനസികമാകാം, സാമൂഹികമാകാം, ഇവയെല്ലാം ആവ്യക്തിയുടെ മനസ്സിനെ പലതരത്തില്‍ മഥിച്ചു കൊണ്ടിരിക്കും.അതിനിടയില്‍ പരീക്ഷാഫലം മറ്റൊരു വേദനയായി മാറുമ്ബോള്‍…
Read More » -
കുട്ടികളിൽ ചെറുപ്രായത്തിൽ ശീലിപ്പിച്ചെടുക്കേണ്ട 12 ജീവിത രീതികൾ
▪️1. തീരുമാനമെടുക്കാനുള്ള കഴിവ് : ചെറുപ്രായത്തിലേ തീരുമാനമെടുക്കാനുള്ള കഴിവ് കുട്ടികൾക്കുണ്ടാകണം.തീരുമാനം എടുക്കുബോൾ കണക്കിലെടുക്കേണ്ട വിവിധ വശങ്ങൾ കുട്ടിക്ക് പഠിപ്പിച്ചു കൊടുക്കണം. ▪️2. ആരോഗ്യവും ശുചിത്വവും. ശുചിത്വ ശീലങ്ങൾ ചെറുപ്രായത്തിലേ ശീലിച്ചിരിക്കണം. പല്ലു തേക്കാനും കുളിക്കാനും അടിവസ്ത്രങ്ങൾ മാറാനും പരസഹായമില്ലാതെ ചെയ്യാൻ അറിയണം.ശുചിത്വത്തിന്റെ പിന്നിലെ കാരണങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കണം ▪️3.സമയ ആസൂത്രണം: സമയത്തിന്റെ പ്രാധാന്യം ഏവർക്കും അറിയാം കുട്ടികളിൽ ശരിയായ സമയ അവബോധം ഉണ്ടാകണം. ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെയുള്ള ഓരോ നിമിഷവും ക്രിയാന്മകമായി ഉപയോഗപ്പെടുത്തണം. തന്റെ എല്ലാ പ്രവർത്തിയും ചിട്ടയോടേയും, സമയക്രമം പാലിച്ചും ചെയ്യാൻ അവരെ പ്രാപ്തരാക്കണം. ▪️4. ഭക്ഷണം തയ്യാറാക്കൽ: പാചക കാര്യങ്ങളിൽ ചെറിയ ഉത്തരവാദിത്വങ്ങൾ നൽകി അവരെക്കൂടി അതിൽ പങ്കാളികളാക്കണം. 5. പണത്തിന്റെ മൂല്യം പണം കൈകാര്യം ചെയ്യുമ്പോൾ മൂല്യം അറിഞ്ഞു ചില വഴിക്കണമല്ലോ. പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു ശരിയായ അവബോധം കുട്ടികൾക്കുണ്ടാകണം ഭാവിയിൽ ഏറെ ഗുണം ചെയ്യും. ▪️ 6. ചിട്ടകൾ…
Read More » -
സമ്പത്തും അധികാരവും കൊണ്ട് പിടിച്ചുവാങ്ങേണ്ടതല്ല ബഹുമാനം, സ്വഭാവഗുണം കൊണ്ടു നേടിയെടുക്കേണ്ടതാണ്
വെളിച്ചം രാജഗുരുവിനെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: “അറിവാണോ സ്വഭാവമാണോ മുഖ്യം…?” മറുപടി കുറച്ച് ദിവസം കഴിഞ്ഞ് തരാം എന്ന് ഗുരു പറഞ്ഞു. പിറ്റേ ദിവസം ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ ഇത് രാജാവിനോട് പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: “എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ പണമെടുത്ത വിവിരം അറിഞ്ഞതുകൊണ്ടാണ് അല്ലേ…?” രാജാവ് അതു സമ്മതിച്ചു: “താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനെയും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.” ബഹുമാനം പിടിച്ചുവാങ്ങുന്നവരുമുണ്ട്, അത് സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു…
Read More »