Feature

  • കാർവാറിലെ കാഴ്ചകൾ

    കാളി നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ആകർഷണീയമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട കാർവാർ.    ബാംഗ്ലൂരിൽ നിന്ന് 522 കിലോമീറ്റർ അകലെയാണ് കാർവാർ സ്ഥിതി ചെയ്യുന്നത്.നഗരത്തിലുള്ളവർക്ക് വാരാന്ത്യ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.ഒരു സൈഡ് കടലും മറുഭാഗം മഴക്കാടുകളാലും നിറഞ്ഞ കാർവാർ ബാംഗ്ലൂർ, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് റോഡ്, റയിൽ എന്നിവയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.   നിങ്ങൾക്ക് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ വിവിധ ഭാവങ്ങൾ കാണണോ, മഴക്കാടുകളുടെ നിഗൂഢമായ പച്ചപ്പിലേക്ക് ആഴ്ന്നിറങ്ങണോ അതുമല്ലെങ്കിൽ കടലിന്റെ വശ്യതയിൽ നീന്തിത്തുടിക്കണോ ..നേരെ വിട്ടോളൂ കാർവാറിലേക്ക്.      ഡോൾഫിനുകളെ കാണാൻ ഇഷ്ടമാണെങ്കിൽ കാർവാർ ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. വർഷം മുഴുവനും ഇവിടെ ഡോൾഫിനുകളെ കാണാൻ കഴിയും.ഒപ്പം ബോട്ടിൽ 45 മിനിറ്റ് അകലെയുള്ള കുറുംഗഡ് ദ്വീപ് സന്ദർശിക്കുകയും ചെയ്യാം.   സ്‌നോർക്കലിംഗ്, കയാക്കിംഗ്, റിവർ റാഫ്റ്റിംഗ്, ബനാന ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനും ഇവിടെ…

    Read More »
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങൾ

    മഴയുടെ അടയാളങ്ങൾ ചേർന്നിരിക്കുന്ന ഇടങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.മഞ്ഞിൽ കുളിച്ച്, മഴയിൽ നനഞ്ഞിരിക്കുന്ന നാടുകൾ ഒരുപാട് കാണാനുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട കുറച്ചിടങ്ങളുണ്ട്. നാടിന്റെ തനതായ ഭംഗി കൊണ്ട് ആകർഷിക്കുന്ന കുറച്ച് നാടുകൾ… വടക്കു കിഴക്കൻ ഇന്ത്യയിലെ ചിറാപുഞ്ചി മുതൽ ഇങ്ങ് കർണ്ണാടകയിലെ അഗുംബെ വരെയുള്ള സ്ഥലങ്ങൾ സഞ്ചാരികൾക്ക് നല്കുന്നത് മഴയുടെ കിടിലൻ കാഴ്ചകളാണ്… ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങൾ 1. മൗസിൻറാം 2. ചിറാപുഞ്ചി 3. അഗുംബെ 4. മഹാബലേശ്വർ 5. പാസിഘട്ട് 6. അംബോലി 7. ഗാങ്ടോക്ക് മേഘങ്ങളുടെ വാസസ്ഥലം എന്ന് അര്‍ത്ഥം വരുന്ന മേഘാലയ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളി‌ല്‍ ഒന്നാണ്.മഴക്കാലം ആകമ്പോഴെക്കും മേഘാലയ കൂടുതല്‍ സുന്ദരിയാകും.ഒരുപക്ഷേ, മേഘാലയയെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കുന്നതിന് ഒരു പ്രധാന കാരണം ഒരുകാലത്ത് അനുസ്യൂതമായി പെയ്തുകൊണ്ടിരുന്ന ചിറാപുഞ്ചിയെന്ന മഴനാടിന്റെ സാന്നിദ്ധ്യമാവാം. ഏതായാലും മഴയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും ചിറാപുഞ്ചി എന്നും വിസ്മയിപ്പിക്കും.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്…

    Read More »
  • അവന് കാമഭ്രാന്ത്; ഒരാഴ്ച കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു:നടി സംയുക്ത

    കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായതുമായ വിഷയമാണ് തമിഴ് സീരിയല്‍ താരങ്ങളും ദമ്ബതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.നിരവധി ആരാധകരുള്ള ജോഡിയുടെ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്കും അത്ഭുതമായിരുന്നു. ഇപ്പോഴിതാ വിഷ്ണുവുമായി രണ്ടാഴ്ചക്കുള്ളിൽ തന്നെ ബന്ധം വേർപ്പെടുത്താൻ ഇടയാക്കിയ കാര്യങ്ങളെപ്പറ്റി സംയുക്ത തുറന്നു പറഞ്ഞിരിക്കുകയാണ്.അവന് കാമഭ്രാന്താണ് എന്നാണ് സംയുക്ത ഒറ്റവാക്കിൽ ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.   എസ്‌എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവില്‍ നിന്നും നേരിട്ട ലൈംഗീകപീഡനത്തെ കുറിച്ച്‌ സംയുക്ത വെളിപ്പെടുത്തിയത്.സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളതെന്നും പലതരം പോണ്‍വീഡിയോകള്‍ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാഗത്ത് അലര്‍ജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തില്‍ പറയുന്നു.   പ്രണയിച്ചിരുന്ന സമയത്ത് സിപ്പിക്കുള്‍ മുത്ത് സീരിയലിലെ കഥാപാത്രം പോലെ നല്ലവനായിരുന്നു വിഷ്ണുകാന്തെന്നും വിവാഹത്തോടെയാണ് അവനെ എനിക്ക്…

    Read More »
  • കൊച്ചാണ്ടിയെ ഓർക്കുമ്പോൾ

    *ഏബ്രഹാം വറുഗീസ്*  കുറച്ചു നാളുകൾക്കു ശേഷമായിരുന്നു കൊച്ചാണ്ടിയെ കാണുന്നത്.രാവിലെ ഞാൻ എഴുന്നേറ്റു വരുന്നതും കാത്ത് വീടിന്റെ മുമ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു അയാൾ. എന്താ കൊച്ചാണ്ടി ഒന്നു വിളിക്കാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞതുമില്ല. മുമ്പ് കാലത്തും വൈകിട്ടുമെല്ലാം ‘പളയ പേപ്പർ ബുക്ക്..  ..’എന്നൊക്കെ വിളിച്ചുകൊണ്ട് തന്റെ പഴയ ഹീറോ സൈക്കിളിൽ ഞാൻ താമസിക്കുന്ന വീടിന്റെ മുമ്പിൽ കൂടിയൊക്കെ അയാൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകാറുള്ളതായിരുന്നു.അതു കൂടാതെ എന്റെ പല ആവശ്യങ്ങൾക്കും ഞാൻ കൊച്ചാണ്ടിയെയാണ് ആശ്രയിച്ചുകൊണ്ടിരുന്നതും.വീടെല്ലാം കൂട്ടിവാരി തുടയ്ക്കുക, പെയിന്റടിക്കുക,മാർക്കറ്റിൽ നിന്ന് അല്ലറചില്ലറ സാധനങ്ങൾ വാങ്ങിപ്പിക്കുക.. അങ്ങനെ പലതും.സന്ധ്യയാൽപ്പിന്നെ അവനെ കിട്ടുകയില്ലെന്ന് എനിക്കറിയാം.ഏതെങ്കിലും മദ്യഷാപ്പിന്റെ മുമ്പിൽ  കിടക്കുന്നുണ്ടാവും അവനപ്പോൾ.അതിനാൽ എനിക്കാവശ്യമുള്ളപ്പോഴെല്ലാം ഞാൻ രാവിലെ തന്നെ അവനെ പിടികൂടുമായിരുന്നു.അന്നു ഞാനും അവധിയെടുക്കും.പിന്നെ പണിയും കഥപറച്ചിലുമൊക്കെയായി ആ ദിവസം മുഴുവൻ ഞാനും കൊച്ചാണ്ടിയും കൂടി അവിടെ അടിച്ചുപൊളിക്കും. എന്റെ കോയമ്പത്തൂർ ജീവിതത്തിലെ ഏറ്റവും സുന്ദരമായ  നിമിഷങ്ങളുമായിരുന്നു അങ്ങനെ കൊച്ചാണ്ടിയോടൊപ്പം ഇടയ്ക്കിടെ  വീണുകിട്ടിയിരുന്ന ആ ദിവസങ്ങൾ.കാരണം കൊച്ചാണ്ടി…

    Read More »
  • ഭക്ഷണ-പാനീയങ്ങളില്‍ നിന്ന് പഞ്ചസാര, അല്ലെങ്കില്‍ മധുരം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ഗുണം?

     ഭക്ഷണ-പാനീയങ്ങളില് നിന്ന് പഞ്ചസാര, അല്ലെങ്കില്‍ മധുരം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ഗുണം? എന്ത് മാറ്റമാണ് ഇത് ശരീരത്തില്‍ ഉണ്ടാക്കുക? പലര്‍ക്കും സത്യത്തില്‍ ഇതിന്‍റെ ഉത്തരം കൃത്യമായി അറിയില്ല എന്നതാണ് സത്യം. മധുരമെന്നത് പഞ്ചസാര മാത്രമല്ല. നാം കഴിക്കുന്ന പല ഭക്ഷണത്തിലും മധുരം അടങ്ങിയിട്ടുണ്ട്. പലഹാരങ്ങള്‍, സ്വീറ്റ്സ്, മറ്റ് പാനീയങ്ങള്‍ (ബോട്ടില്‍ഡ് ഡ്രിംഗ്സ്) മുതല്‍ പഴങ്ങളില്‍ വരെ മധുരമടങ്ങിയിട്ടുണ്ട്. ഇങ്ങനെ പല രീതിയില്‍ ശരീരത്തിലേക്ക് മധുരമെത്താം. മധുരത്തിലൂടെ ധാരാളം കലോറി ശരീരത്തിലെത്തുന്നുണ്ട്.ഇത് പൊണ്ണത്തടിക്ക് കാരണമാകും.ഇതിന് പുറമെ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യതയും കൂടുന്നു. ഹൃദയാരോഗ്യത്തെ ഭീഷണിയിലാക്കുന്നൊരു ഘടകമാണ് റിഫൈൻഡ് ഷുഗര്‍ അഥവാ പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ചേര്‍ക്കുന്ന പ്രോസസ് ചെയ്ത മധുരം. മധുരം അധികമാകുമ്ബോള്‍ പ്രമേഹത്തിനൊപ്പം തന്നെ ബിപി, കൊളസ്ട്രോള്‍ സാധ്യതയും കൂടുന്നു. ഇവ ഹൃദയത്തെയാണ് പ്രതികൂലസാഹചര്യത്തിലാക്കുന്നത്. മധുരമൊഴിവാക്കുമ്ബോള്‍ പരോക്ഷമായി ഹൃദയവും സുരക്ഷിതമാകുന്നത് ഇങ്ങനെയാണ്. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മധുരമൊഴിവാക്കുന്നത് സഹായിക്കും. കാരണം മധുരം കാര്യമായ അളവില്‍ അകത്തെത്തുമ്ബോള്‍ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ബാധിക്കപ്പെടുന്നു.ഇത് ആകെ ആരോഗ്യത്തെയും…

    Read More »
  • മരണത്തെ തോൽപ്പിച്ച മനുഷ്യൻ

    തൂക്കിലേറ്റപ്പെട്ട ആളുകള്‍ എല്ലാവരും മരിക്കണമെന്നില്ല.ജീവനും മരണവും തൂക്കുകയറിനോടു മത്സരിച്ചു മരണം തോറ്റുമടങ്ങിയ ചരിത്രങ്ങൾ ഏറെയുണ്ട്.അതിലൊന്നാണ് ഇത്.ഒടുവിൽ കോടതിക്കു പോലും വിധിവാചകം മാറ്റിയെഴുതേണ്ടി വന്നു എന്നത് ചരിത്രം.  1177 മുതൽ 1798 വരെ ലണ്ടനിലെ Tyburn Tree എന്ന സ്ഥലത്തായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പൊതുമധ്യത്തില്‍ തൂക്കികൊന്നിരുന്നത്.ഇവിടെയുള്ള Newgate Prison ഇങ്ങിനെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലുന്നത് ഒരു ക്രൂരവിനോദം പോലെ ആഘോഷിച്ചിരുന്നു.ഇത് കാണുവാനും അന്ന് ധാരാളം ആളുകള്‍ കൂടുമായിരുന്നു. അവിടെ തൂക്കുമരണം വധിക്കപ്പെട്ട ആയിരങ്ങളിൽ ഒരാൾ വില്യം ഡ്യുവൽ എന്നയാളായിരുന്നു.ബലാത്സംഗം, കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് കുറ്റാരോപിതനായ 17 കാരനായ ഡ്യുവലിനെ  വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 1740 നവംബറിലെ ഒരു അതികഠിനമായ ശൈത്യകാലദിനത്തിൽ, ആ യുവാവ് മറ്റ് നാല് പേർക്കൊപ്പം Tyburn Tree എന്ന സ്ഥലത്ത് തൂക്കിലേറ്റപ്പെട്ടു. ഏതാണ്ട് ഇരുപത്തിരണ്ട് മിനിറ്റോളം തൂക്കിലേറ്റിയ ശേഷം, അദ്ദേഹത്തിന്റെ ശരീരം കയറിൽ നിന്ന് വെട്ടിമാറ്റി, ഒരു കൂലിക്കുതിരവണ്ടിയിലേക്ക്  വലിച്ചെറിഞ്ഞു , അങ്ങിനെ തൂക്കിലേറ്റപ്പെട്ട ശവങ്ങള്‍ ഒക്കെ അടുത്തുള്ള…

    Read More »
  • പെൺകുട്ടികൾക്ക് ജീവിക്കാൻ വയ്യാത്ത നാടായോ കേരളം; പെൺകുട്ടികളുള്ള അച്ഛനമ്മമാർ വായിച്ചറിയാൻ

    പോസിറ്റീവായി ചിന്തിക്കാൻ, ഉറച്ച ആത്മവിശ്വാസം ഉള്ളവരായി വളരാൻ പെൺകുട്ടികളെ സഹായിക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമ മാത്രമല്ല, ഇന്നിന്റെ ആവശ്യവുമാണ്.സംസാരം, കാഴ്ചപ്പാട്, ചിന്തകൾ,പൊതുഇടങ്ങളിലെ ഇടപെടൽ… തുടങ്ങി എല്ലാം പൊസിറ്റീവായി അവളിൽ ചെറുപ്പത്തിലേ നിറയ്ക്കണം.നിനക്കിത് ആകും എന്ന് അവളെ ബോധ്യപ്പെടുത്തണം.അരുതാത്തത് കണ്ടാൽ നോ പറയാൻ അവളെ പ്രാപ്തയാക്കണം.   കേരളത്തിൽ പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നാണ് ഓരോദിവത്തേയും കണക്കുകൾ സൂചിപ്പിക്കുന്നത്.ദിവസവും ഒരു പീഡനക്കേസെങ്കിലും ഇല്ലാതെ പത്രങ്ങൾ പുറത്തിറങ്ങുന്നില്ലെന്നാണ് വാസ്തവം.രണ്ട് വയസ്സുകാരി മുതൽ തൊണ്ണൂറുകാരി വരെ പീഡിപ്പിക്കപ്പെടുന്നു.വാട്‌സ്ആപ്, ഫേസ്ബുക്ക് കെണികളിൽപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.പോക്‌സോ കേസുകളിൽ അടക്കം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് ക്രൈം രജിസ്റ്റർ ചെയ്തത് അനുസരിച്ച് 2021ൽ 16,418 അതിക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020ൽ ഇത് 12,659 അതിക്രമങ്ങൾ ആയിരുന്നു. ഈ വർഷം ഇതുവരെ 1,747 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ സന്തം നാടെന്ന പേരിൽ ലോകത്തിന് മുന്നിൽ അഭിമാനം കൊള്ളുന്ന കേരളത്തിൽ സ്ത്രീകൾ പ്രത്യേകിച്ച്, പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ…

    Read More »
  • ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യ പടിയിറങ്ങുന്നു

    കോട്ടയം പാലായിലെ സാധാരണ കുടുംബത്തിൽ നിന്ന് കഠിന പരിശ്രമത്തിലൂടെ പഠിച്ചുയർന്ന് ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയായ ബി.സന്ധ്യ പടിയിറങ്ങുന്നു. ഫയർഫോഴ്സ് മേധാവിയായ സന്ധ്യ ഇ മാസം 31 ന് വിരമിക്കും.മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. പോലീസിലും പൊതുജനങ്ങൾക്കിടയിലും ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് വിരമിക്കുന്നത്. ഡി.ജി.പി റാങ്കിലെത്തിയ രണ്ടാമത്തെ വനിതയാണ് ബി.സന്ധ്യ.  1963 മെയ് 25ന് പാലാ മീനച്ചിൽ താലൂക്കിൽ ഭാരത ദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി ഒരു സാധാരണ കുടുംബത്തിൽ ജനനം. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂൾ, ഭരണങ്ങാനം സേക്രട്ട്‌ ഹാർട്ട്‌ ഹൈസ്‌കൂൾ, പാലാ അൽഫോൻസാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്‌റ്റ്‌ക്ലാസ്സിൽ റാങ്കോടെ എം.എസ്‌.സി ബിരുദം നേടി. ഓസ്‌ട്രേലിയയിലെ വുളോംഗ്ഗോംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്‌സസ്‌ മാനേജ്‌മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി എച്ച് ഡി. നേടിയിട്ടുണ്ട്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ. ഇരുപത്തിയഞ്ചാം വയസ്സിലാണ് ബി.സന്ധ്യ ഐ.പി.എസ് നേടിയത്. ലോക രാജ്യങ്ങൾ…

    Read More »
  • വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

    തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനിയും വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസ്സവുമായ റിന മഹാറാ (30) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് സുജിത്ത് ബി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് വി.ആർ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുസ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുജിത്ത് ഉടൻ അമ്മയെയും കുഞ്ഞിനേയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു.…

    Read More »
  • എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധം;ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10

    നായ്ക്കളെയും പൂച്ചകളെയുമൊക്കെ വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.എല്ലാവർഷവും പുതുക്കുകയും വേണം. ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10. നായ്ക്കൾ അയൽക്കാർക്ക് ശല്യമുണ്ടാക്കരുത്. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും തുടർച്ചയായി നിയമം ലംഘിച്ചാൽ നായ്ക്കളെ പിടിച്ചെടുത്തു ലേലം ചെയ്യും. ലൈസൻസില്ലാതെ വളർത്തുന്നവർക്ക് പിഴയും കടുത്ത ശിക്ഷയും. രജിസ്ട്രേഷന് മുമ്പ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിർബന്ധം. തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായ ബ്രൂണോയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം, ലൈസൻസ് എടുത്ത ദിവസം, പുതുക്കേണ്ട ദിവസം, വാക്സിനേഷൻ എടുത്ത ദിവസം, വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഇനി മുതൽ തദ്ദേശസ്ഥാപനത്തിലെ ഡാറ്റാബേസിൽ ഉൾപ്പെടുത്തും. ഓരോ വർഷവും പരിശോധനകൾക്ക് ശേഷം ലൈസൻസ് പുതുക്കേണ്ടിവരും. തെരുവുനായകളെയും വളർത്തുനായകളെയും തിരിച്ചറിയാനും ഇതുവഴി കഴിയും. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് ലൈസൻസ്…

    Read More »
Back to top button
error: