Culture
-
ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം- കെഎല്‍എഫ് ചര്‍ച്ച
കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍, പ്രശസ്ത അധ്യാപകന്‍ എന്‍ രാമചന്ദ്രന്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്‍കരണം വരുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍, ഒരു മാറ്റം കൊണ്ടുവരാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍…
Read More » -
തെളിഞ്ഞു ദീപങ്ങൾ; കേരളീയം രാവുകൾ ഇനി വർണാഭം
തിരുവനന്തപുരം: കേരളീയം രാവുകളെ നറു നിലാവെളിച്ചത്താൽ അലംകൃതമാക്കാൻ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരത്തിന് മൂന്ന് മന്ത്രിമാര്‍ ചേര്‍ന്ന് സ്വിച്ച് ഓൺ നിര്‍വഹിച്ചു.കനകക്കുന്ന് പാലസിനു മുന്നിൽ ഒരുക്കിയ കേരളീയത്തിന്റെ കൂറ്റൻ ലോഗോ പൂത്തിരികളുടെ അകമ്പടിയോടെ വൈകീട്ട് 7.30 ന് പ്രകാശിപ്പിച്ചു കൊണ്ടാണ് മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.ശിവൻ കുട്ടി,ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. കേരളീയം ഇല്യുമിനേഷൻ കമ്മിറ്റി അണിയിച്ചൊരുക്കുന്ന വൈദ്യുത ദീപാലങ്കാരം കേരളീയം മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.സാങ്കേതിക മികവും അലങ്കാരമികവും സമന്വയിക്കുന്ന വൈദ്യുത ദീപക്കാഴ്ച നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത കാഴ്ചയുടെ വിസ്മയമാണ് തീര്‍ക്കുന്നത്.കനകക്കുന്ന്,സെൻട്രൽ സ്റ്റേഡിയം,മ്യൂസിയം കോമ്പൗണ്ട്,ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റും അനക്സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്,നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്. പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിൽ പ്രത്യേകമായി ആവിഷ്കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍പ്പി, എല്‍ഇഡി ബാര്‍,പിക്സല്‍,ഫോഗ്,നിയോണ്‍ സീരിയല്‍ സെറ്റ് എന്നിങ്ങനെയുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച്…
Read More » -
കേരള നിയമസഭയിൽ തൃശൂർ പൂരത്തിന് കൊടിയേറി! പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെയാണ് വൈദ്യുത ദീപങ്ങൾ മിഴിതുറന്നു; നവംബർ ഏഴ് വരെ വൈകിട്ട് ആറ് മുതൽ രാത്രി 12 മണി വരെ നിയമസഭയിലെ വർണവിസ്മയം ആസ്വദിക്കാം
തിരുവനന്തപുരം: കേരള നിയമസഭയിൽ തൃശൂർ പൂരത്തിന് കൊടിയേറ്റ്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ എൽ ഐ ബി എഫ്) രണ്ടാം പതിപ്പിന്‍റെ ഭാഗമായി തൃശൂർ പൂരം പ്രമേയമാക്കി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച പ്രത്യേക ദീപാലങ്കാരം സ്പീക്കർ എ എൻ ഷംസീർ സ്വിച്ച് ഓൺ ചെയ്തു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് നിയമസഭാ പുസ്തകോത്സവമെന്ന് സ്പീക്കർ പറഞ്ഞു. കെ എൽ ഐ ബി എഫ് ഒന്നാം പതിപ്പിന് നൽകിയ എല്ലാ പിന്തുണയും ഇക്കുറിയുമുണ്ട്. പുസ്തകോത്സവ വേളയിൽ നിയമസഭാ മന്ദിരത്തിലേക്ക് ഏത് വ്യക്തിക്കും കടന്നുവരാമെന്നും സ്പീക്കർ അറിയിച്ചു. പുസ്തകോത്സവത്തിനായി ഒരുക്കിയ സ്റ്റാളുകളും സ്പീക്കർ സന്ദർശിച്ചു. പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെയാണ് വൈദ്യുത ദീപങ്ങൾ മിഴിതുറന്നത്. ആന, നെറ്റിപ്പട്ടം, കുടമാറ്റം, വെഞ്ചാമരം തുടങ്ങി തൃശൂര്‍ പൂരത്തിന്റെ എല്ലാ ചാരുതയും ഒത്തിണക്കിയ ദീപാലങ്കാരമാണ് നിയമസഭയിൽ വെളിച്ച വിസ്മയം തീർക്കുന്നത്. കുടമാറ്റത്തിന്റെ മാറ്റുകൂട്ടാൻ എഴുപത് വർണ്ണക്കുടകളാണ് ഒരുക്കിയിട്ടുള്ളത്.…
Read More » -
വിളക്ക് വെയ്‌ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെളിച്ചം ഐശ്വര്യത്തിന്റെ പ്രതീകമാണ്.അതിനാൽത്തന്നെ രാവിലേയും സന്ധ്യാനേരത്തും വിളക്ക് വെയ്‌ക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ വിളക്ക് വെയ്‌ക്കുമ്ബോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്ക് രാവിലെയും വൈകിട്ടും കത്തിക്കുമ്ബോള്‍ 5 തിരിയിട്ടു തെളിയിക്കുന്നതാണ് ഉത്തമം. നിത്യവും കഴുകി വൃത്തിയാക്കിയ ശേഷമേ നിലവിളക്കില്‍ ദീപം തെളിയിക്കാവൂ. എണ്ണ ഒഴിച്ച ശേഷം തിരിയിടുക. അല്ലെങ്കില്‍ ദാരിദ്ര്യമാണ് ഫലം. വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്‌ക്കാൻ.തിരി എണ്ണയിലേക്ക് താഴ്‌ത്തി കെടുത്തുന്നതാണ് ഉത്തമം.കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം. രണ്ട് നേരം വിളക്ക് വെയ്‌ക്കുന്നതിന് മുമ്ബും കുളിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിര്‍ബന്ധമാണ്.
Read More » -
അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: അഞ്ച് വിഭാഗങ്ങളിലായി പത്ത് ആരോഗ്യ പ്രവർത്തകർക്ക് ആദരവ്
അമേരിക്കയിലെ ന്യൂജേഴ്സിയിൽ ശനിയാഴ്ച നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അഞ്ചു വിഭാഗങ്ങളിലായി പത്ത് മികച്ച ആരോഗ്യപ്രവർത്തകരെയാണ് ആദരിക്കുന്നത്.വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. വടക്കേ അമേരിക്കയിലെ ലോസ് അഞ്ചലസിലും ടൊറന്റോയിലും വിജയകരമായി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഇനി ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള അവസരമായി മാറുകയാണ്. ഏപ്രിൽ 29ന് ന്യൂജേഴ്സിയിൽ വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. പോൾ കറുകപ്പള്ളിൽ കേരള ടൈംസ് ആണ് ഇവന്റ് പാർട്ണർ. നെഫ്രോളജി രംഗത്ത് നിർണായക സംഭാവനകൾ നൽകിവരുന്ന ഡോ. മധു ഭാസ്കരനെ മികച്ച ഡോക്ടർ ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 50 വർഷമായി നഴ്സായി സേവനം ചെയ്യുന്ന ലീലാമ്മ വടക്കേടം ആണ് ബെസ്റ്റ് നേഴ്സ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റൽ സിസ്റ്റം സീനിയർ ഡയറക്ടർ ഡോക്ടർ ആനി ജോർജിന് മികച്ച നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർക്കുള്ള പുരസ്കാരം നൽകും. ആൽബിനി…
Read More » -
400 വർഷത്തിനു ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം, നവരാത്രി ആഘോഷത്തിന് ഇനി ഉപയോഗിക്കുക പുതിയ രഥം
കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്‌മരഥം സമർപ്പിച്ചു. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിർമ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണിപ്ലാവിലുമാണ് ബ്രഹ്‌മരഥം നിർമ്മിച്ചത്. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചത്. പഴയതിന്റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം. മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. കർണാടക രാഷ്‌ട്ര പ്രശസ്തി അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായമ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്നാണ് രഥമൊരുക്കിയത്. രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായാണ് രഥം എത്തിച്ചത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിനോട് ചേർന്ന് ചില്ലൂക്കൂട്ടിൽ സ്ഥാപിക്കും. വർഷം തോറും നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നത്.…
Read More » -
ഇനി പടയണിക്കാലം; കോട്ടാങ്ങല്‍ പടയണിക്കു തുടക്കം കുറിച്ച് ചൂട്ടുവയ്പ്പ് 21ന്
പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം 21 മുതല്‍ 28 വരെ നടക്കും. 21ന് ക്ഷേത്രത്തില്‍ ചൂട്ടുവയ്‌പോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കുളത്തൂര്‍ കരക്ക് വേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്ക് വേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വയ്ക്കുന്നത്. ക്ഷേത്രത്തില്‍ പടയണിക്ക് തുടക്കം കുറിക്കുന്ന സുപ്രധാനമായ ചടങ്ങാണ് ചുട്ടുവയ്പ്. ദേവി സന്നിധിയില്‍ പ്രാര്‍ഥിച്ച് സന്നിഹിതരായ സകലകരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി, കരനാഥന്മാര്‍ ചൂട്ട് വെക്കുമ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് പടയണി ആരംഭിക്കും. 22 ന് ചൂട്ടുവലത്ത്, 23, 24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന. 27, 28 തീയതികളിൽ വലിയ പടയണിയും നടക്കും. എല്ലാദിവസവും പടയണി ചടങ്ങുകള്‍ക്ക് മുന്‍പായി വിവിധ കലാപരിപാടികള്‍ കുളത്തൂര്‍ കോട്ടാങ്ങല്‍ കരക്കാരുടെ സ്‌റ്റേജുകളില്‍ നടക്കും. വലിയ പടയണി നാളുകളില്‍ തിരുമുഖദര്‍ശനം സാധ്യമാണ്. പുലര്‍ച്ചെ നാലിന് നടക്കുന്ന കാലന്‍ കോലം മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യം എന്ന്…
Read More » -
കാര്‍ഷികവിളവെടുപ്പിന്റെ ആവേശത്തിൽ തമിഴ്നാട്ടിലും കേരള അതിർത്തി ഗ്രാമങ്ങളിലും പൊങ്കല്‍ ആഘോഷം
തേനി: തമിഴ്നാട്ടില്‍ കര്‍ഷക ഉത്സവമായ പൊങ്കല്‍ ഇന്ന് ആഘോഷിക്കും. പൊങ്കല്‍ ഉത്സവം അഞ്ച്ദിവസം നീണ്ടുനില്‍ക്കുന്നതാണ്. തമിഴ്നാട്ടില്‍ കാര്‍ഷികവിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് തൈപൊങ്കല്‍. തമിഴന്റെ പാരമ്പര്യ ഉല്‍സവമായ പൊങ്കല്‍ മകര മാസം ഒന്നിന് (തൈ മാസം ഒന്നാം തീയതി) അതിരാവിലെ സൂര്യനുദിക്കുമ്പോള്‍ കിഴക്കോട്ട് നോക്കി, മുറ്റത്ത് കൂട്ടിയ അടുപ്പില്‍ മണ്‍പാത്രത്തില്‍വെള്ളവും പാലും ഒഴിച്ച് അത് തിളച്ച് വീഴ്ത്തിയാണ് തുടക്കമിടുന്നത്. പൊങ്കല്‍ തിളച്ച് വീഴുമ്പോള്‍ ഏതു ദിശയിലാണ് ആദ്യം ഒഴുകുന്നത് എന്നത് വച്ച് ഈ വര്‍ഷം തങ്ങളുടെ കുടുംബങ്ങള്‍ക്ക് ആയുരാരോഗ്യം നല്‍കണമെന്ന് സൂര്യനെ നോക്കി പ്രാര്‍ഥിച്ച് പൊങ്കല്‍ ഇട്ട് എല്ലാവര്‍ക്കും വിളമ്പി ആഘോഷം നടത്തുന്നു. നല്ല വിളകള്‍ക്ക് സഹായിച്ച ഭൂമി, സൂര്യന്‍, കൃഷിയിറക്കുമ്പോള്‍ അധ്വാനത്തിന് സഹായിയായ കാള, പശുക്കള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതും പൊങ്കല്‍ ഉല്‍സവത്തിന്റെ ഭാഗമാണ്. . അടുത്ത വര്‍ഷവും കാര്‍ഷിക സമൃദ്ധി ഉണ്ടാകണമെന്ന പ്രാര്‍ഥനയോടെയാണ് ഈ ഉല്‍സവം ആഘോഷിക്കുന്നത്. രണ്ടാം ദിവസം കാളകള്‍ക്ക് ആരോഗ്യം നല്‍കണമെന്ന് പ്രാര്‍ഥനയോടെയാണ് പൊങ്കല്‍ നടക്കുന്നത്. കാളകളെ…
Read More » -
മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം, ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നത് ആത്മസംതൃപ്തിയോടെയെന്നു പെരുവനം കുട്ടൻ മാരാർ
ആശയവിനിമയങ്ങളില്‍ ചില പിഴവുണ്ടായി കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരൻ തൃശൂര്‍: മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പമെന്നും ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നത് ആത്മസംതൃപ്തിയോടെയെന്നും പെരുവനം കുട്ടൻ മാരാർ. ആത്മസംതൃപ്തിയോടെയാണ് ഇലഞ്ഞിത്തറയില്‍നിന്നു മടങ്ങുന്നതെന്ന് പാറമേക്കാവു ദേവസ്വത്തിന്റെ മേളപ്രമാണി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു. ഇരുപത്തിനാലു വര്‍ഷം മേളപ്രാമാണികത്വം വഹിച്ചത് ഏറെ സന്തോഷകരം. മേളങ്ങളുടെ വലിപ്പമാണ് തന്റെ വലിപ്പം. ദൈവം നിയോഗം പോലെ നല്ല വേദികള്‍ തന്നു, അവസരം തന്നു. തനിക്ക് ആ അവസരങ്ങള്‍ ഉപയോഗിക്കാനായി. സംഭവിക്കുന്നതെന്തും നല്ലതിന് എന്നു കരുതുന്നയാളാണ് താന്‍. ഇപ്പോള്‍ ദേവസ്വത്തിന്റെ തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. അതു തന്റെയും നന്മയ്ക്കാണ് എന്നു തന്നെയാണ് കരുതുന്നത്- പെരുവനം പറഞ്ഞു. പാറമേക്കാവിന്റെ മേളപ്രമാണിയായി നിയോഗിക്കപ്പെട്ട കിഴക്കൂട്ട് അനിയന്‍മാരാര്‍ വലിയ കലാകാരനാണെന്ന് പെരുവനം പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ഒരുപാട് വേദികളില്‍ കൊട്ടിയിട്ടുണ്ട്. താന്‍ പ്രമാണിയായപ്പോള്‍ ചില സാഹചര്യങ്ങള്‍ കൊണ്ട് അദ്ദേഹം വിട്ടുനിന്നു. ഇപ്പോഴും നല്ല സൗഹൃദമാണ്. പാറമേക്കാവ് വേലയ്ക്കിടെ ആശയവിനിയമത്തിലെ ചില പിഴവുകളാണ് ഉണ്ടായത്.…
Read More » -
അധസ്ഥിതര്‍ക്കായി പോരാട്ടം നയിച്ച, മലയാളത്തിലെ ആദ്യ ദളിത് നോവലിന്റെ രചയിതാവ് പോത്തേരി കുഞ്ഞമ്പു വക്കീലിന്റെ ഓര്‍മ ദിനം ഇന്ന്
‘സരസ്വതി വിജയം’ എന്ന മലയാളത്തിലെ ആദ്യ ദളിത് നോവലിന്റെ രചയിതാവ് പോത്തേരി കുഞ്ഞമ്പു വക്കീലി (1857 -1919) ന്റെ ഓര്‍മ ദിനം ഇന്ന്. ജാതീയമായ അടിച്ചമര്‍ത്തലിനെതിരായുള്ള നോവലായിരുന്നു സരസ്വതീ വിജയം. 1892-ലാണ് ഈ കൃതി പുറത്തുവന്നത്. സാഹിത്യ പ്രവര്‍ത്തനത്തിനു പുറമേ സാമൂഹിക തിന്‍മകള്‍ക്കെതിരായ പോരാട്ടത്തിലും കുഞ്ഞമ്പു വക്കീല്‍ സദാ രംഗത്തുണ്ടായിരുന്നു. ദളിതനായ ഒരു യുവാവ് നമ്പൂതിരിയായ ജന്മിയുടെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെടാന്‍ നാടുവിട്ട് പോകുന്നതാണു കഥ. ക്രിസ്തുമതം സ്വീകരിച്ച ആ യുവാവ് ആധുനിക വിദ്യാഭ്യാസം നേടി തിരിച്ചുവന്ന് കോടതിയില്‍ ജഡ്ജിയാവുന്നു. ദളിത് യുവാവിനെ ജന്മി കൊന്നതാണെന്നു കരുതിയ ഗ്രാമവാസികള്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുന്നു. വിചാരണയ്‌ക്കൊടുവില്‍ താനാണു ആ ദളിതന്‍ എന്ന സത്യം ജഡ്ജി വെളിപ്പെടുത്തുന്നു. കീഴാളരുടെ ഉന്നമനത്തിനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ നോവല്‍ പറയുന്നത്. സാമൂഹികപരിഷ്‌കരണം, ദളിത് മുന്നേറ്റം എന്നിവ വിഷയമായ നോവല്‍ കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും 30 വര്‍ഷം മുമ്പാണ് ഈ കൃതി വെളിച്ചം കണ്ടത്. ജാതീയത കൊടികുത്തിവാണിരുന്ന 19…
Read More »