Culture

  • നമസ്കാരം ദിനേശാണ് പി ആർ ഒ” പുസ്തകം പ്രകാശനം ചെയ്തു

    സിനിമ പി ആർ ഒ, എ എസ് ദിനേശ് എഴുതിയ “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.എറണാകുളം Y M C A ഹാളിൽ വെച്ച് ചടങ്ങിൽ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥി ആയിരുന്നു. സംവിധായകരായ എം പത്മകുമാർ,പി കെ ബാബുരാജ്,വ്യാസൻ എടവനക്കാട്, തിരക്കഥാകൃത്ത് ജിനു ഏബ്രഹാം, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ഹരികുമാർ എം ആർ,റാണി ശരൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവേക് മുഴക്കുന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനു കുരിശിങ്കൽ സ്വാഗതവും സി വി ഹരീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

    Read More »
  • കാന്‍ റെഡ്കാര്‍പെറ്റില്‍ താരമായി അദിതി റാവു; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    ഹീരാമണ്ഡി’ വെബ് സീരീസിൻ്റെ വിജയാഘോഷങ്ങൾക്കു ശേഷം ബോളിവുഡ് താരം അദിതി റാവു കാൻ റെഡ്കാർപ്പെറ്റിലെ തൻ്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.ഫ്ലോറൽ ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങളാണ് അദിതി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘പോക്കറ്റ് ഫുൾ ഓഫ് സൺഷൈൻ’ എന്ന ക്യാപ്ഷനോട് കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗൗരി ആൻഡ് നൈനികയുടെ 2024 ഫോൾ വിൻ്റർ കളക്ഷനിൽ നിന്നുള്ള നീളൻ ഫ്ളോറൽ ഗൗണാണ് ആദ്യ ലുക്കിനായി അദിതി തിരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റ്മസ് ഇന്ത്യയുടെ ഗോൾഡൻ ഷെയിഡിലുള്ള ബോൾ ഇയർ റിങ്ങും, മിഷോ ഡിസൈൻസ്, ഇക്വലൻസ് എന്നിവയുടെ മാച്ചിങ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. സനംരത്നാസി തന്നെയാണ് അദിതിയുടെ ഈ സൺകിസ്ഡ് ലുക്കും സ്റ്റൈൽ ചെയ്തിരിക്കുന്നത്. മഞ്ഞയും കറുപ്പും കലർന്ന സാറ്റിൻ ഗൗണിലെ പൂക്കൽ തന്നെയാണ് ഏറ്റവും ആകർഷണം. മെസ്സിയായിട്ടുള്ള ലോ ബണ്ണിലാണ് തലമുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ന്യൂഡ് ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജിയാൻവിറ്റോറോസിയുടെ ബ്ലാക്ക് സ്യൂഡെ കളക്ഷനിൽ നിന്നുള്ള വണ്ടർ സാൻഡലാണ്…

    Read More »
  • കണ്ടാല്‍ കഥ കഴിഞ്ഞു; കൂകിയോ, എങ്കില്‍ മരണമുറപ്പ്! കേരളം വിറപ്പിക്കുന്ന കാലന്‍ കോഴി

    ‘കാലന്‍ കോഴി കൂകിയോ…എങ്കില്‍ മരണം ഉറപ്പ്’ ഇങ്ങനെ കേള്‍ക്കാത്തവര്‍ ചുരുക്കം ചിലരെ കാണൂ. ഒരു പക്ഷെ ഈ തലമുറയ്ക്ക് അതത്ര കേട്ട് പരിചയമുണ്ടാവണമെന്നില്ല. എന്നാല്‍ ഒരു പത്ത്-പതിനഞ്ച് വര്‍ഷങ്ങള്‍ പിറകോട്ട് പോയാല്‍ കാലന്‍ കോഴി എന്നത് ഒരു പേടി സ്വപ്നമായിരുന്നു. ഭയപ്പെടുത്തുന്ന കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാലന്‍ കോഴിയെ പലരും കണ്ടിട്ടില്ല എന്നതും സത്യം. മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവുമുള്ള ഭീമാകാരനായ ഒരു പക്ഷിയാണ് ‘കാലന്‍ കോഴി’ എന്ന് കേരളീയര്‍ വിളിക്കുന്ന ‘Mottled wood owl’. രാത്രി കാലങ്ങളില്‍ കാലന്‍ കോഴിയെ കണ്ടാല്‍ തല കറങ്ങി വീണാലും അതിശയിക്കാനില്ല. അവയുടെ രൂപം കണ്ടാല്‍ ഭയക്കുമെന്ന് ഉറപ്പാണ്. വളഞ്ഞ കൂര്‍ത്ത കൊക്ക്, വലിയ ഉരുണ്ട കണ്ണുകള്‍, ഗരുഡനോളം വലിപ്പം, തവിട്ട് നിറം, ശരീരത്തില്‍ മുഴുവന്‍ പാടുകളും വരകളും. മുഖത്തിന് ചാരനിറവും കൊക്കിന് താഴെ വെളുത്ത തൂവലുകളുമാണ് ഇവയ്ക്ക്. കണ്ണുകള്‍ക്ക് കടുത്ത തവിട്ട് നിറമായിരിക്കും. വേട്ടയാടാന്‍ പാകത്തിന് ബലിഷ്ഠമായ കാലുകളും ഇവയ്ക്കുണ്ട്. ഉയരമുള്ള മരങ്ങള്‍ക്ക് മുകളിലായിരിക്കും…

    Read More »
  • ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റമുണ്ടാകാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യം- കെഎല്‍എഫ് ചര്‍ച്ച

    കോഴിക്കോട്: കൂടുതല്‍ നൂതന തൊഴിലധിഷ്ടിത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചര്‍ച്ചയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഫെസ്റ്റിവലില്‍ സ്വകാര്യ സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍, പ്രശസ്ത അധ്യാപകന്‍ എന്‍ രാമചന്ദ്രന്‍, ജയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവല്‍കരണം വരുമ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകളെ മാറ്റി നിര്‍ത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാല്‍ ഇത് സാധിക്കാത്തതിനാല്‍, ഒരു മാറ്റം കൊണ്ടുവരാന്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍…

    Read More »
  • തെളിഞ്ഞു ദീപങ്ങൾ; കേരളീയം രാവുകൾ ഇനി വർണാഭം

    തിരുവനന്തപുരം: കേരളീയം രാവുകളെ നറു നിലാവെളിച്ചത്താൽ അലംകൃതമാക്കാൻ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ഒരുക്കിയ വൈദ്യുതി ദീപാലങ്കാരത്തിന് മൂന്ന് മന്ത്രിമാര്‍ ചേര്‍ന്ന് സ്വിച്ച് ഓൺ നിര്‍വഹിച്ചു.കനകക്കുന്ന് പാലസിനു മുന്നിൽ ഒരുക്കിയ കേരളീയത്തിന്റെ കൂറ്റൻ ലോഗോ പൂത്തിരികളുടെ അകമ്പടിയോടെ വൈകീട്ട് 7.30 ന് പ്രകാശിപ്പിച്ചു കൊണ്ടാണ് മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,വി.ശിവൻ കുട്ടി,ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. കേരളീയം ഇല്യുമിനേഷൻ കമ്മിറ്റി അണിയിച്ചൊരുക്കുന്ന വൈദ്യുത ദീപാലങ്കാരം കേരളീയം മഹോത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.സാങ്കേതിക മികവും അലങ്കാരമികവും സമന്വയിക്കുന്ന വൈദ്യുത ദീപക്കാഴ്ച നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത കാഴ്ചയുടെ വിസ്മയമാണ് തീര്‍ക്കുന്നത്.കനകക്കുന്ന്,സെൻട്രൽ സ്റ്റേഡിയം,മ്യൂസിയം കോമ്പൗണ്ട്,ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റും അനക്സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്,നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുത ദീപങ്ങളാലാണ് അലങ്കരിച്ചിട്ടുള്ളത്. പരിപാടിയുടെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിൽ പ്രത്യേകമായി ആവിഷ്കരിച്ച ദീപാലങ്കാരമാണ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍പ്പി, എല്‍ഇഡി ബാര്‍,പിക്സല്‍,ഫോഗ്,നിയോണ്‍ സീരിയല്‍ സെറ്റ് എന്നിങ്ങനെയുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച്…

    Read More »
  • കേരള നിയമസഭയിൽ തൃശൂർ പൂരത്തിന് കൊടിയേറി! പഞ്ചവാദ്യ മേളത്തിന്റെ അ‌കമ്പടിയോടെയാണ് വൈദ്യുത ദീപങ്ങൾ മിഴിതുറന്നു; നവംബർ ഏഴ് വരെ വൈകിട്ട് ആറ് മുതൽ രാത്രി 12 മണി വരെ നിയമസഭയിലെ വർണവിസ്മയം ആസ്വദിക്കാം

    തിരുവനന്തപുരം: കേരള നിയമസഭയിൽ തൃശൂർ പൂരത്തിന് കൊടിയേറ്റ്. നവംബർ ഒന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ എൽ ഐ ബി എഫ്) രണ്ടാം പതിപ്പിന്‍റെ ഭാഗമായി തൃശൂർ പൂരം പ്രമേയമാക്കി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച പ്രത്യേക ദീപാലങ്കാരം സ്പീക്കർ എ എൻ ഷംസീർ സ്വിച്ച് ഓൺ ചെയ്തു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് നിയമസഭാ പുസ്തകോത്സവമെന്ന് സ്പീക്കർ പറഞ്ഞു. കെ എൽ ഐ ബി എഫ് ഒന്നാം പതിപ്പിന് നൽകിയ എല്ലാ പിന്തുണയും ഇക്കുറിയുമുണ്ട്. പുസ്തകോത്സവ വേളയിൽ നിയമസഭാ മന്ദിരത്തിലേക്ക് ഏത് വ്യക്തിക്കും കടന്നുവരാമെന്നും സ്പീക്കർ അ‌റിയിച്ചു. പുസ്തകോത്സവത്തിനായി ഒരുക്കിയ സ്റ്റാളുകളും സ്പീക്കർ സന്ദർശിച്ചു. പഞ്ചവാദ്യ മേളത്തിന്റെ അ‌കമ്പടിയോടെയാണ് വൈദ്യുത ദീപങ്ങൾ മിഴിതുറന്നത്. ആന, നെറ്റിപ്പട്ടം, കുടമാറ്റം, വെഞ്ചാമരം തുടങ്ങി തൃശൂര്‍ പൂരത്തിന്റെ എല്ലാ ചാരുതയും ഒത്തിണക്കിയ ദീപാലങ്കാരമാണ് നിയമസഭയിൽ വെളിച്ച വിസ്മയം തീർക്കുന്നത്. കുടമാറ്റത്തിന്റെ മാറ്റുകൂട്ടാൻ എഴുപത് വർണ്ണക്കുടകളാണ് ഒരുക്കിയിട്ടുള്ളത്.…

    Read More »
  • വിളക്ക് വെയ്‌ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    വെളിച്ചം ഐശ്വര്യത്തിന്റെ പ്രതീകമാണ്.അതിനാൽത്തന്നെ രാവിലേയും സന്ധ്യാനേരത്തും വിളക്ക് വെയ്‌ക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ വിളക്ക് വെയ്‌ക്കുമ്ബോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്ക് രാവിലെയും വൈകിട്ടും കത്തിക്കുമ്ബോള്‍ 5 തിരിയിട്ടു തെളിയിക്കുന്നതാണ് ഉത്തമം. നിത്യവും കഴുകി വൃത്തിയാക്കിയ ശേഷമേ നിലവിളക്കില്‍ ദീപം തെളിയിക്കാവൂ. എണ്ണ ഒഴിച്ച ശേഷം തിരിയിടുക. അല്ലെങ്കില്‍ ദാരിദ്ര്യമാണ് ഫലം.  വെള്ളം തളിച്ച്‌ സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്‌ക്കാൻ.തിരി എണ്ണയിലേക്ക് താഴ്‌ത്തി കെടുത്തുന്നതാണ് ഉത്തമം.കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം. രണ്ട് നേരം വിളക്ക് വെയ്‌ക്കുന്നതിന് മുമ്ബും കുളിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിര്‍ബന്ധമാണ്.

    Read More »
  • അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: അഞ്ച് വിഭാഗങ്ങളിലായി പത്ത് ആരോഗ്യ പ്രവർത്തകർക്ക് ആദരവ്

    അമേരിക്കയിലെ ന്യൂജേഴ്സിയിൽ ശനിയാഴ്ച നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അഞ്ചു വിഭാഗങ്ങളിലായി പത്ത് മികച്ച ആരോഗ്യപ്രവർത്തകരെയാണ് ആദരിക്കുന്നത്.വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. വടക്കേ അമേരിക്കയിലെ ലോസ് അഞ്ചലസിലും ടൊറന്റോയിലും വിജയകരമായി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഇനി ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള അവസരമായി മാറുകയാണ്. ഏപ്രിൽ 29ന് ന്യൂജേഴ്സിയിൽ വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. പോൾ കറുകപ്പള്ളിൽ കേരള ടൈംസ് ആണ് ഇവന്റ് പാർട്ണർ. നെഫ്രോളജി രംഗത്ത് നിർണായക സംഭാവനകൾ നൽകിവരുന്ന ഡോ. മധു ഭാസ്കരനെ മികച്ച ഡോക്ടർ ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 50 വർഷമായി നഴ്സായി സേവനം ചെയ്യുന്ന ലീലാമ്മ വടക്കേടം ആണ് ബെസ്റ്റ് നേഴ്സ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റൽ സിസ്റ്റം സീനിയർ ഡയറക്ടർ ഡോക്ടർ ആനി ജോർജിന് മികച്ച നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർക്കുള്ള പുരസ്കാരം നൽകും. ആൽബിനി…

    Read More »
  • 400 വർഷത്തിനു ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം, നവരാത്രി ആഘോഷത്തിന് ഇനി ഉപയോഗിക്കുക പുതിയ രഥം 

    കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്‌മരഥം സമർപ്പിച്ചു. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിർമ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണിപ്ലാവിലുമാണ് ബ്രഹ്‌മരഥം നിർമ്മിച്ചത്. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചത്. പഴയതിന്റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം. മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. കർണാടക രാഷ്‌ട്ര പ്രശസ്തി അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായമ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്നാണ് രഥമൊരുക്കിയത്. രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായാണ് രഥം എത്തിച്ചത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിനോട് ചേർന്ന് ചില്ലൂക്കൂട്ടിൽ സ്ഥാപിക്കും. വർഷം തോറും നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നത്.…

    Read More »
  • ഇനി പടയണിക്കാലം; കോട്ടാങ്ങല്‍ പടയണിക്കു തുടക്കം കുറിച്ച് ചൂട്ടുവയ്പ്പ് 21ന്

    പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം 21 മുതല്‍ 28 വരെ നടക്കും. 21ന് ക്ഷേത്രത്തില്‍ ചൂട്ടുവയ്‌പോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കുളത്തൂര്‍ കരക്ക് വേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്ക് വേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വയ്ക്കുന്നത്. ക്ഷേത്രത്തില്‍ പടയണിക്ക് തുടക്കം കുറിക്കുന്ന സുപ്രധാനമായ ചടങ്ങാണ് ചുട്ടുവയ്പ്. ദേവി സന്നിധിയില്‍ പ്രാര്‍ഥിച്ച് സന്നിഹിതരായ സകലകരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി, കരനാഥന്മാര്‍ ചൂട്ട് വെക്കുമ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് പടയണി ആരംഭിക്കും. 22 ന് ചൂട്ടുവലത്ത്, 23, 24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന. 27, 28 തീയതികളിൽ വലിയ പടയണിയും നടക്കും. എല്ലാദിവസവും പടയണി ചടങ്ങുകള്‍ക്ക് മുന്‍പായി വിവിധ കലാപരിപാടികള്‍ കുളത്തൂര്‍ കോട്ടാങ്ങല്‍ കരക്കാരുടെ സ്‌റ്റേജുകളില്‍ നടക്കും. വലിയ പടയണി നാളുകളില്‍ തിരുമുഖദര്‍ശനം സാധ്യമാണ്. പുലര്‍ച്ചെ നാലിന് നടക്കുന്ന കാലന്‍ കോലം മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യം എന്ന്…

    Read More »
Back to top button
error: