Environment

  • വേണ്ടിവന്നാല്‍ മുതല മരത്തിലും കയറും! ഞെട്ടിക്കുന്ന കണ്ടെത്തല്‍

    വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന മുതലകളെ കാണാത്തവര്‍ ചുരുക്കമാണ്. മനുഷ്യനെ വരെ ആക്രമിക്കുന്ന ഇവയെ പലര്‍ക്കും പേടിയാണ്. എന്നാല്‍ മുതലകള്‍ക്ക് മരം കയറാനുള്ള കഴിവില്ലെന്ന് കരുതിയെങ്കില്‍ അത് നൂറു ശതമാനം ശരിയല്ല. എന്തുകൊണ്ടെന്നാല്‍ചില വര്‍ഗത്തില്‍പെട്ട മുതലകള്‍ക്ക് മരത്തില്‍ കയറാന്‍ സാധിക്കുമെന്നാണ് ഉഭയ ജീവികളെ കുറിച്ചുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇവയ്ക്ക് ദിവസവും ഇതു ചെയ്യാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ആഫ്രിക്ക, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അഞ്ച് വ്യത്യസ്തയിനം സ്പീഷീസുകളില്‍ നടത്തിയ പഠനങ്ങളില്‍ അവയ്ക്ക് ആറടിയോളം ഉയരത്തില്‍ വരെ ഇഴഞ്ഞ് കയറാന്‍ സാധിക്കുമെന്ന് തെളിഞ്ഞിരുന്നു. അതേസമയം, പ്രായപൂര്‍ത്തി എത്താത്ത മുതലകള്‍ക്ക് വേണ്ടി വന്നാല്‍ 30 അടി ഉയരത്തില്‍ വരെ ഇഴഞ്ഞ് കയറാനും സാധിക്കുമത്രെ. ചെറിയ മുതലകള്‍ക്ക് കുത്തനെ നില്‍ക്കുന്ന മരങ്ങളില്‍ വരെ ഇഴഞ്ഞ് കയറാന്‍ സാധിക്കും. അതേ സമയം വലിയ മുതലകള്‍ക്ക് ചരിഞ്ഞ പ്രതലങ്ങളിലൂടെ മാത്രമേ മുകളിലേക്ക് ഇഴഞ്ഞ് കയറാന്‍ പറ്റൂ. ശീതരക്തമുള്ള ജീവികളില്‍ ശരീര താപനില ക്രമപ്പെടുത്താന്‍ മരം കയറ്റം സഹായിക്കുമെന്നാണ്…

    Read More »
  • ഐസ് പോലെ തണുത്ത വെള്ളം, ചുറ്റും അതിമനോഹര കാഴ്ചകള്‍! ഇത് കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത കിടിലന്‍ സ്ഥലം

    യാത്രകള്‍ പോകാന്‍ ആഗ്രഹിക്കാത്തവര്‍ അപൂര്‍വമാണ്. കാടിന്റെ മനോഹാരിത ആസ്വദിച്ച് സമാധാനത്തോടെ നല്ല തണുത്ത അന്തരീക്ഷം ആസ്വദിക്കാനാവുന്ന ഒരു സ്ഥലം തിരുവനന്തപുരത്തുണ്ട്. നഗരത്തില്‍ നിന്നും 59 കിലോമീറ്റര്‍ അകലെ ബോണക്കാട് എസ്റ്റേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് അരുവി വെള്ളച്ചാട്ടം. തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. പേപ്പാറ ഫോറസ്റ്റ് റേഞ്ചിലെ കൊടും വനത്തിലാണ് അരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നാലടി ഉയരത്തില്‍ കണ്ണാടി പോലെ തെളിഞ്ഞ ജലം കുന്നില്‍ നിന്ന് താഴേക്ക് പതിക്കുന്നു. ഈ വെള്ളച്ചാട്ടം കുന്നുകള്‍ക്കും ഇടതൂര്‍ന്ന വനത്തിനും ഇടയിലായതിനാല്‍ അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ബോണക്കാട് വനമേഖലയിലൂടെയാണ് അരുവി വെള്ളച്ചാട്ടത്തിലേക്ക് എത്താനാവുക. ഇവിടെ എത്തണമെങ്കില്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. കാടിനെയും വെള്ളച്ചാട്ടത്തിനെയും അടുത്തറിയുന്ന ആദിവാസികളാണ് ഇവിടേക്കുള്ള വഴികാട്ടുന്നത്. ട്രക്കിംഗിന് പറ്റിയ സ്ഥലം കൂടിയാണിത്. സമീപത്ത് അഗസ്ത്യ മുനി ക്ഷേത്രവുമുണ്ട്. ചെറിയ വെള്ളച്ചാട്ടമാണെങ്കിലും ഇവിടേക്കുള്ള യാത്ര അതിമനോഹരമാണ്. നടക്കാന്‍ കുറച്ച് ദൂരമുള്ളതിനാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെയും വളരെ ചെറിയ കുട്ടികളെയും…

    Read More »
  • പ്രത്യുല്‍പ്പാദനം കുറഞ്ഞാല്‍ വേര്‍പിരിയും, പെന്‍ഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം!

    ജീവിതകാലം മുഴുവന്‍ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെന്‍ഗ്വിനുകളെ കണ്ടിരുന്നത്. എന്നാല്‍ പെന്‍ഗ്വിനുകള്‍ക്കിടയില്‍ വേര്‍പിരിയല്‍ കൂടിയെന്നും പങ്കാളികളില്‍ തൃപ്തരല്ലാത്തവര്‍ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും എക്കോളജി ആന്‍ഡ് എവല്യൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ഏതാണ്ട് ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍. ഓസ്ട്രേലിയയയിലെ ഫിലിപ്പ് ദ്വീപില്‍ ഉണ്ടായിരുന്ന 37,000 ചെറിയ പെന്‍ഗ്വിനുകളുടെ കോളനിയില്‍ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്. അതില്‍ നിന്നും, പെന്‍ഗ്വിനുകളില്‍ വേര്‍പിരിയല്‍ സാധരണമാണെന്നും, അവര്‍ മികച്ച പങ്കാളികള്‍ക്കായി ദീര്‍ഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഭക്ഷ്യക്ഷാമം, അസ്ഥിരമായ ആവാസവ്യവസ്ഥ എന്നിവ ദീര്‍ഘകാല ബന്ധങ്ങളെ എങ്ങനെയാണ് തകര്‍ക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പെന്‍ഗ്വിനുകളുടെ വേര്‍പിരിയലെന്ന് ഓസ്‌ട്രേലിയയിലെ മോണാഷ് സര്‍വകലാശാലയിലെ ഈക്കോഫിസിയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍ ഗവേഷണ ഗ്രൂപ്പിന്റെ തലവനായ റിച്ചാര്‍ഡ് റെയ്‌ന പറഞ്ഞു. പെന്‍ഗ്വിനുകളുടെ പങ്കാളി മരിച്ചാല്‍ ഇണയ്ക്ക് ജീവനോടെയിരിക്കാനാകില്ലെന്നും അവ ആത്മഹത്യ…

    Read More »
  • അണലികളെ കൂടുതലായി കണ്ടുവരുന്നത് ഈ രണ്ട് മാസങ്ങളില്‍; മറ്റൊരു പാമ്പിനുമില്ലാത്ത പ്രത്യേകത, കടിച്ചാല്‍ മരണമുറപ്പ്

    പാമ്പുകളില്‍ ഏറ്റവും അപകടകാരിയെന്ന വിശേഷണം അണലിക്ക് മാത്രമാണ് സ്വന്തം. വളരെ വേഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരിക്കും അണലിയുടെ ആക്രമണമുണ്ടാകുകയെന്നതാണ് അതിന് കാരണം. മാത്രവുമല്ല. കടി കിട്ടിയാല്‍ മരണം ഉറപ്പെന്നാണ് അണലിയെ കുറിച്ച് പറയാറുള്ളത്. 360 ഡിഗ്രിയില്‍ വളരെ വേഗത്തില്‍ തിരിയാനുള്ള ശേഷി അണലിക്ക് ഉണ്ട്. നമ്മുടെ നാട്ടിലും വളരെ കൂടുതലായി കണ്ടുവരുന്ന പാമ്പ് വര്‍ഗങ്ങളില്‍ ഒന്നാണ് അണലി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് അണലികളെ കൂടുതലായി കണ്ടുവരുന്നത്. ഈ മാസങ്ങളിലാണ് അണലികള്‍ സാധാരണയായി ഇണചേരാറുള്ളത്. ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും. പെണ്‍ പാമ്പുകളെ തേടിയുള്ള ആണ്‍ പാമ്പുകളുടെ സഞ്ചാരം ഈ മാസങ്ങളിലാണ് കൂടുതലായുള്ളത്. ഈ സമയത്താണ് വീടുകളില്‍ കൂട്ടിയിട്ടിരിക്കുന്നതും അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന സാധനങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ ഇവിടങ്ങളില്‍ പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമുണ്ടാകും. ഭക്ഷണ അവശിഷ്ടങ്ങള്‍ വീടിന് പുറത്ത് വലിച്ചെറിയുന്നത് പോലും ഒഴിവാക്കണം. ഒളിച്ചിരുന്ന് ഇര പിടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള പാമ്പുകളാണ് അണലികള്‍. മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പുകള്‍…

    Read More »
  • 14 മണിക്കൂര്‍ ഇണചേരലിനൊടുവില്‍ ആണിന്റെ മരണം; ഇണയുടെ ശവം ഭക്ഷണമാക്കി കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന പെണ്ണ്!

    വൈവിധ്യങ്ങളുടെ നാടാണ് ഓസ്‌ട്രേലിയ. പ്രകൃതി സ്നേഹികള്‍ക്കും സാഹസിക പ്രേമികള്‍ക്കും ചരിത്രാന്വേഷകര്‍ക്കുമെല്ലാം ഒരുപോലെ കാണാനും അറിയാനും ആസ്വദിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്.. ഇനി ജൈവവൈവിധ്യമാണ് പ്രിയമെങ്കിലും ഓസ്ട്രേലിയ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ്യ ‘മാര്‍സൂപ്പിയല്‍സ്’ അഥവാ സഞ്ചിമൃഗങ്ങളെന്ന വളരെ വ്യത്യസ്തമായ ജീവിവര്‍ഗത്താല്‍ സമ്പന്നമാണ് ഈ വന്‍കര. കുഞ്ഞിനെ സഞ്ചിയിലിട്ട് ചാടിച്ചാടി സഞ്ചരിക്കുന്ന സഞ്ചിമൃഗം കംഗാരുവിനെ മതിയാവോളം കാണാം. കങ്കാരുവിനെ കൂടാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ജീവിയും ഇവിടെയുണ്ട്. കാണാന്‍ നമ്മുടെ കുഞ്ഞനെലികളോട് സാമ്യമുള്ള ‘ആന്‍ടെക്കിനസി’നെ അതിന്റെ ഇണചേരല്‍ രീതിയാണ് വ്യത്യസ്തമാക്കുന്നത്. ഒന്നും രണ്ടും മണിക്കൂറുകളല്ല രണ്ടോ മൂന്നോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവയുടെ ഇണചേരല്‍ കാലഘട്ടം. ഈ സമയമത്രയും ആണ്‍ ആന്‍ടെക്കിനസുകള്‍ വിശ്രമില്ലാതെ ഇണചേരലില്‍ ഏര്‍പ്പെടും. ഏതാണ്ട് 14 മണിക്കൂര്‍ വരെ ഇവ നിര്‍ത്താതെ ഇണചേരില്‍ ഏര്‍പ്പെടാറുണ്ടത്രേ. ഏറ്റവും ദുഃഖകരമായ കാര്യം ഈ ഇണചേരലോടെ ആണ്‍ ആന്‍ടെക്കിനസുകള്‍ മരണപ്പടും. സൂയിസൈഡല്‍ റീപ്രൊഡക്ഷന്‍ എന്നാണ് ആന്‍ടെക്കിനസുകളുടെ ലൈംഗികബന്ധം അതുകൊണ്ട് അറിയപ്പെടുന്നത് തന്നെ. ഇണചേരല്‍ കാലത്ത് ഇവയുടെ ശരീരത്തില്‍…

    Read More »
  • അതിരില്ലാത്ത പോഷകസമൃദ്ധി; ഏതു മണ്ണിലും വളരും മുതിര

    പയറുവര്‍ഗ്ഗ വിളകളില്‍ പോഷകസമൃദ്ധിയില്‍ മുന്‍പന്തിയിലാണ് മുതിര. ഭാരതത്തില്‍ പണ്ടു മുതല്‍ലേ ഇത് കൃഷി ചെയ്യുന്നു. പന്തയക്കുതിരകളുടെ കായികക്ഷമതയ്ക്ക് ഏറെ സഹായിക്കുന്ന വിഭവമാണ് മുതിര. അതുകൊണ്ടാണ് ‘മുതിര’യ്ക്ക് (Horsegram) എന്ന പേരു കിട്ടിയത്. പോഷകസമൃദ്ധിയും പ്രതികൂലസാഹചര്യങ്ങളില്‍ വളരാനുളള കഴിവും മാംസ്യം, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ് മുതലായവയുടെ സമൃദ്ധി കൊണ്ടും ‘ഭാവിയുടെ ഭക്ഷണം’ എന്നാണ് മുതിരയെ വിശേഷിപ്പിച്ചിരിക്കുന്നത്. പോഷകമേ മാംസ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളം. എന്നാല്‍ കൊഴുപ്പ് തീരെ കുറവ്. കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മോളിബ്ഡിനം എന്നിവ കൂടാതെ കരോട്ടിന്‍, തയമിന്‍, റൈബോഫ്ളാവിന്‍, നിയസിന്‍ എന്നിവയിലുമുണ്ട്. മുതിരയിലെ അന്നജം സാവധാനം ദഹിക്കുന്നതുമാണ്. മുതിരയും ആരോഗ്യസംരക്ഷണവും * പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഹൈപ്പര്‍ഗ്ലൈസീമിയ, ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം എന്നിവ കുറയ്ക്കാന്‍ മുതിര ഉത്തമമാണ്. * കൊളസ്ട്രോള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുതിര വേണം. മുതിരയുടെ നിരന്തര ഉപയോഗം രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്ട്രോള്‍ നീക്കും. * പൊണ്ണത്തടി മുതിരയിലെ ഫിനോള്‍…

    Read More »
  • കോവളം ബീച്ചിലെ അടിയന്തിര പ്രവൃത്തികള്‍ക്കായി 3.67 കോടി രൂപ 

    തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തമായ കോവളം ബീച്ചില്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ക്കായി ടൂറിസം വകുപ്പ് 3.67 കോടി രൂപ അനുവദിച്ചു. വകുപ്പുതല വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ‘കോവളം ടൂറിസം കേന്ദ്രത്തിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍’ പദ്ധതിക്ക് 3,66,83,104 രൂപയുടെ അനുമതി നല്‍കിയത്. പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചിന്റെ സമഗ്ര നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കിഫ്ബി പദ്ധതിയുടെ ഭാഗമായി മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നുണ്ട്. ഇതിനിടയില്‍ ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികളാണ് അടിയന്തിരമായി ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നത് കോവളം ബീച്ചിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സൈറ്റ് തയ്യാറാക്കല്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, നടപ്പാതകള്‍ സ്ഥാപിക്കല്‍, ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍, കെട്ടിടങ്ങളുടെ നവീകരണം, തെരുവ് വിളക്കുകള്‍, വിശ്രമമുറികളുടെ നവീകരണം, പാര്‍ക്കിംഗ്, മാലിന്യ പ്രശ്‌നം പരിഹരിക്കല്‍ എന്നിവയുള്‍പ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നത്

    Read More »
  • വിരാട് കോഹ്ലിയോ, ആരാണത്? ഇന്ത്യന്‍ താരത്തെ അറിയില്ലെന്ന് റൊണാള്‍ഡോ

    ബ്രസീലിയ: ലോക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ താരമാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകമെമ്പാടും ആരാധകരുള്ള താരം. അടുത്തിടെ സാക്ഷാല്‍ ലയണല്‍ മെസിയെ മറികടന്ന് പ്യൂബിറ്റി സ്പോര്‍ട്സ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയിരുന്നു. ഇതൊക്കെയാണെങ്കിലും കോഹ്ലിയെ തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കുകയാണ് ബ്രസീല്‍ ലോകകപ്പ് ഹീറോയായിരുന്ന റൊണാള്‍ഡോ എന്നറിയപ്പെടുന്ന റൊണാള്‍ഡോ നസാരിയോ ദലിമ. യൂട്യൂബറുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യന്‍ താരം ചര്‍ച്ചാ വിഷയമായത്. താങ്കള്‍ക്ക് വിരാട് കോഹ്ലിയെ അറിയുമോ? യൂട്യൂബര്‍ സ്പീഡ് റൊണാള്‍ഡോയോട് ചോദിച്ചു. ആരാണ് അതെന്നായിരുന്നു ബ്രസീലിയന്‍ മറുപടി നല്‍കിയത്. ഇന്ത്യന്‍ താരമെന്ന് ആവര്‍ത്തിച്ചെങ്കിലും അറിയില്ലെന്ന് തന്നെയാണ് റൊണാള്‍ഡോയുടെ പ്രതികരണം. ”അപ്പോള്‍ താങ്കള്‍ക്ക് വിരാട് കോഹ്ലിയെ അറിയില്ല?” സ്പീഡ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. അയാള്‍ ഒരു കായിക താരമാണോയെന്ന് റൊണാള്‍ഡോ സംശയത്തോടെ വീണ്ടും അന്വേഷിച്ചു. കോഹ്ലി ഒരു ക്രിക്കറ്റ് താരമെന്ന് സ്പീഡ് മറുപടി നല്‍കി. എന്നാല്‍, കോഹ്ലിയെ ബ്രസീലുകാര്‍ക്ക് അറിയാനിടയില്ലെന്ന് റൊണാള്‍ഡോ പറഞ്ഞു. ഒടുവില്‍ വിരാട് കോഹ്ലിയുടെ ഫോട്ടോ റൊണാള്‍ഡോയെ…

    Read More »
  • കടുവകള്‍ കാട് വിട്ട് പുറത്തിറങ്ങുന്നത് ഏതെല്ലാം മാസങ്ങളില്‍? ഇത് കടുവകളുടെ ‘പ്രണയകാലം’

    വേനല്‍ രൂക്ഷമാകുന്നതോടെ വയനാട്ടില്‍ കൂടുതല്‍ കടുവകള്‍ കാട് വിട്ട് പുറത്തിറങ്ങുമെന്നാണ് മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മുതലുള്ള നാല് മാസക്കാലം കടുവകളുടെ ഇണചേരല്‍ കാലമാണ്. ഈ സമയത്ത് ഇവ കാടുവിട്ട് പുറത്തേക്കിറങ്ങാനുള്ള സാധ്യത ഏറെയാണ്. ഓരോ കടുവയ്ക്കും ഇര തേടാന്‍ വലിയ വിസ്തൃതിയുള്ള പ്രദേശം തന്നെ വേണം. എന്നാല്‍, ഇണചേരല്‍ക്കാലമായാല്‍ വിസ്തൃതമായ ഈ പ്രദേശം വിട്ട് ഇണയെ തേടിയുള്ള യാത്രകള്‍ കടുവകള്‍ തുടങ്ങുന്നു. ആണ്‍കടുവകള്‍ ഇണയെ തേടിയുള്ള യാത്രയില്‍ മറ്റു കടുവകളുടെ സാമ്രാജ്യത്തില്‍ എത്തിപ്പെട്ടാല്‍ അവിടെ ഇവ തമ്മിലുള്ള സംഘര്‍ഷം ഉറപ്പാണ്. ഇത്തരത്തിലുള്ള സംഘര്‍ഷത്തില്‍ തോല്‍ക്കുന്ന കടുവകള്‍ക്ക് സാരമായി പരിക്കേല്‍ക്കാന്‍ സാധ്യതയേറെയാണ്. ഇത്തരത്തില്‍ പരിക്കേല്‍ക്കുന്ന കടുവകളാണ് ആയാസരഹിതമായി ഇര തേടാന്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്. അങ്ങനെ മേയാന്‍ വിടുന്ന പശുക്കളെയും തെരുവ് നായ്ക്കളെയുമൊക്കെ ഇവ ലക്ഷ്യം വെച്ച് ജനവാസമേഖലകളില്‍ സ്ഥിരമായി താവളമുറപ്പിക്കുകയാണ് ചെയ്യുക. വയനാട്ടില്‍ നിരവധി മേഖലകളിലാണ് ഇത്തരത്തില്‍ കടുവകള്‍ തമ്പടിച്ചിട്ടുള്ളത്. പലയിടങ്ങളില്‍നിന്ന് കടുവകളെ കൂട് വെച്ച് പിടികൂടുകയോ കാട്ടിലേക്ക് തുരത്തുകയോ…

    Read More »
  • ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് നാസ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

    ദില്ലി: സമകാലീന ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ 2023 എന്ന് നാസയുടെ റിപ്പോർട്ട്. 1880 മുതലുള്ള വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അനുമാനത്തിൽ എത്തിയത്. തെക്കൻ അമേരിക്കയിലെയും വടക്കൻ അമേരിക്കയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രദേശങ്ങളും അൻറാർട്ടിക്കൻ ഉപദ്വീപും ആണ് ഈ ചൂടിൻറെ ശക്തി എറ്റവും കൂടുതൽ അനുഭവിച്ചത്. ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിൻറെ വരെ വർ‍ദ്ധനവ് ഈ മേഖലകളിൽ അനുഭവപ്പെട്ടതായി നാസയുടെ റിപ്പോർട്ടിൽ പറയുന്നു. ‘മുൻ വർഷങ്ങളിലെ ജൂലൈ മാസങ്ങളിൽ 2023 ജൂലൈയിലെ താപനില ഉണ്ടായിരുന്നില്ല. ഞങ്ങളുടെ റെക്കോർഡിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ഈ ജൂലൈ. അത് 1880 ലേക്ക് പോകുന്നു. ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഗാവിൻ ഷ്മിഡ് പ്രസ്താവനയിൽ പറഞ്ഞു. ഇത് സാധാരണമല്ല. ശരാശരി താപനിലയിലെ വർധനവ് അപകടകരമായ കൊടും ചൂടിന് ആക്കം കൂട്ടും’- ഗാവിൻ ഷ്മിഡ് വ്യക്തമാക്കി.…

    Read More »
Back to top button
error: