NEWSPravasi

ദേശീയ പതാകയും വഹിച്ച് 15,000 അടി ഉരത്തില്‍നിന്ന് സൗദി വനിതയുടെ ‘സ്‌കൈഡൈവിംഗ്’

ദുബായ്: രാജ്യത്തിന്റെ പതാകയും വഹിച്ച് 15,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗ് നടത്തിയ ആദ്യ സൗദി വനിതയെന്ന രീതിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് റസാന്‍ അല്‍ അജ്മി. കഴിഞ്ഞ ദിവസമാണ് സൗദി പതാക ഇരു കൈകള്‍ കൊണ്ടു ഉയര്‍ത്തിപ്പിടിച്ച് സൗദി യുവതി ഉയരത്തില്‍ നിന്ന് താഴേക്ക് ഡൈവ് ചെയ്ത് പുതിയ റെക്കോഡ് സ്വന്തമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍വശത്ത് സൗദി അറേബ്യയുടെ ഭൂപടത്തിന്റെ രൂപരേഖയും സ്ലീവുകളില്‍ സൗദി പതാകയും ആലേഖനം ചെയ്ത വെള്ള ടീ ഷര്‍ട്ട് ധരിച്ച് ആത്മവിശ്വാസത്തോടെ വിമാനത്തിനടുത്തേക്ക് നടക്കുന്ന അല്‍ അജ്മിയുടെ വീഡിയോ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ നിന്നു ചാടി താഴേക്ക് ഡൈവ് ചെയ്യുമ്പോഴാണ് ഇരുകൈകളിലുമായി പിടിച്ചിരുന്ന രാജ്യത്തിന്റെ ദേശീയ പതാക ഇതള്‍ വിരിഞ്ഞത്. താഴേക്ക് എത്തുന്നതു വരെ അത് അന്തരീക്ഷത്തില്‍ പാറിപ്പറന്നു.

രാജ്യ പതാകയുമായി സ്‌കൈഡേവിംഗ് നടത്തുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന് ഇവിടെ തുടക്കമാവുന്നു എന്ന് അടിക്കുറിപ്പോടെയായിരുന്നു റസാന്‍ അല്‍ അജ്മി തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ഒന്നര വര്‍ഷം മുമ്പാണ് താന്‍ സൗജന്യ സ്‌കൈഡൈവിംഗ് പഠിക്കാന്‍ തുടങ്ങിയതെന്നും ഈ കായികരംഗത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ആദ്യ പരിശീലകനെന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെന്നും പരിചയസമ്പന്നയായ സ്‌കൈഡേവിങ് വിദഗ്ധ വെളിപ്പെടുത്തി. ദുബായില്‍ വച്ചാണ് അല്‍ അജ്മി പരിശീലനവും സ്‌കൈഡൈവിംഗ് ലൈസന്‍സും നേടിയത്. ആ സമയത്ത് സൗദിയേക്കാള്‍ സ്‌കൈഡേവിംഗ് കൂടുതല്‍ പ്രചാരത്തിലുള്ള സ്ഥലമാണ് ദുബായ് എന്നതിനാലാണ് ഇവിടെ പരിശീലനത്തിയത്. സ്‌കൈഡൈവിങ്ങിന് പുറമേ, അഞ്ച് വര്‍ഷമായി റസാന്‍ പര്‍വതാരോഹണവും പരിശീലിക്കുന്നുണ്ട്.

സ്‌കൈഡൈവിംഗ് എന്ന സാഹസിക കായികരംഗത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി രാജ്യത്ത് ഒരു സൗജന്യ പാരാഗ്ലൈഡിംഗ് ക്ലബ് സ്ഥാപിക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്നും അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഏറെ ഇഷ്ടപ്പെടുന്ന സൗദി വനിത അറിയിച്ചു. നിലവില്‍ സൗദി അറേബ്യയില്‍ സ്‌കൈ ഡൈവിംഗിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഈ രംഗത്ത് അവസരം വാഗ്ദാനം ചെയ്യുന്ന നിരവധി കമ്പനികളും ഇന്ന് സൗദിയിലുണ്ടെന്നും അവര്‍ അറിയിച്ചു.

 

 

 

Back to top button
error: