CrimeNEWS

മറ്റാരും വിവാഹം കഴിക്കാതിരിക്കാന്‍ 16 വയസുകാരിയുടെ നെഞ്ചില്‍ ബ്ലേഡുകൊണ്ട് പേരെഴുതി; മയക്കുമരുന്ന് നല്‍കി പീഡനം

ലഖ്‌നൗ: ഹുക്ക ബാറില്‍ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ വിനയ് ഠാക്കൂര്‍ എന്ന യുവാവിനെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടര്‍ ദമ്പതികളുടെ മകളായ പതിനാറുകാരിയെ ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് മാര്‍ച്ച് നാലിന് യുവാവ് കറാഹിയിലുള്ള എം.ജി. കഫെയിലേക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചു. ഹുക്ക വലിച്ചു കൊണ്ടിരിക്കെ പെണ്‍കുട്ടിയുടെ അരികിലുണ്ടായിരുന്ന ശീതളപാനീയത്തിലേക്ക് ലഹരി മരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയേയും കൊണ്ട് വിജനമായ സ്ഥലത്തേക്ക് പോകുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. എതിര്‍ത്ത പെണ്‍കുട്ടിയെ യുവാവ് മാരകമായി മുറിവേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ക്ക് പുറമെ ഏഴ് സുഹൃത്തുക്കള്‍ക്കെതിരേയും പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ കുറേ ദിവസങ്ങളായി യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയെ മറ്റാരും കല്യാണം കഴിക്കാതിരിക്കാന്‍ വേണ്ടി ബ്ലേഡ് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ നെഞ്ചില്‍ വിനയുടെ പേര് എഴുതിയിരുന്നതായും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സിന് വേണ്ടി പഠിക്കുന്ന പെണ്‍കുട്ടിയുടെ അടുത്ത് ചെല്ലുകയും പെണ്‍കുട്ടിയെ മര്‍ദിച്ചതായും മാതാപിതാക്കള്‍ ആരോപിച്ചു.

Back to top button
error: