Month: February 2023

  • Kerala

    ആകാശിനെ ഒതുക്കാൻ സി.പി.എം; തില്ലങ്കേരിയിൽ വിശദീകരണയോഗം ഇന്ന്, പി. ജയരാജൻ പങ്കെടുക്കും

    കണ്ണൂർ: സി.പി.എമ്മിനും ഡി.​വൈ.എഫ്.ഐക്കുമെതിരേ ആകാശ് തില്ലങ്കേരിയും സംഘവും പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ തില്ലങ്കേരിയിൽ പാർട്ടിയുടെ വിശദീകരണ യോഗം ഇന്ന് നടക്കും. ഫേസ്ബുക്കിലെ പി.ജെ. ആർമി ഗ്രൂപ്പിന്റെ അ‌ഡ്മിൻ കൂടിയായ ആകാശിനെ തള്ളിപ്പറയാനും ഒതുക്കാനും സംസ്ഥാന സമിതിയംഗം പി. ജയരാജനെത്തന്നെയാണ് സി.പി.എം. ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്നു നടക്കുന്ന യോഗത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും സിപിഎം അനുഭാവികളും പങ്കെടുക്കും. ഷുഹൈബ് വധത്തിൽ അടക്കം ആകാശിന്റെയും സംഘത്തിന്റെയും വെളിപ്പെടുത്തൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് വിശദീകരണ യോഗം. ആകാശ് തില്ലങ്കേരിയും സംഘവും ക്രിമിനലുകൾ ആണെന്നും ഇവരുമായി പാർട്ടിക്ക് ബന്ധം വേണ്ടെന്നുമാണ് സിപിഎം തീരുമാനം. പി ജയരാജനെ അനുകൂലിക്കുന്ന ആകാശിനെയും കൂട്ടരെയും തള്ളിപ്പറയാൻ പി ജെ തന്നെ യോഗത്തിൽ സംബന്ധിക്കണമെന്ന് പാർട്ടി നേതൃത്വം നിർദേശിക്കുകയായിരുന്നു. ആകാശിന്റെയും കൂട്ടരുടെയും പ്രിയ നേതാവായ പി ജയരാജൻ ഇതു വേദിയിൽ എങ്ങനെ അവതരിപ്പിക്കും എന്നതാണ്…

    Read More »
  • Kerala

    ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘം തിരിച്ചെത്തി; ബിജുവിനു വേണ്ടി ഇന്റലിജൻസ് അന്വേഷണം

    തിരുവനന്തപുരം: ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പോയ സംഘം തിരിച്ചെത്തി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണ് തിരിച്ചെത്തുന്നത്. സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെപ്പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. 27 അം​ഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ ബിജു അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. ഇയാൾക്കു വേണ്ടി ഇസ്രയേൽ ഇന്റലിജൻസ് തിരച്ചിൽ തുടരുകയാണ്. ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്. മേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. കഴിഞ്ഞ 12 നാണ് ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കർഷകർ ഉൾപ്പടെയുള്ള സംഘം സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർ‍സ് ലിയ‍യിലെ ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. അതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യൻ 16നു…

    Read More »
  • India

    കശ്മീര്‍ താഴ്‌വരയില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ നീക്കം; സാന്നിധ്യം നിയന്ത്രണരേഖയില്‍ ഒതുങ്ങും

    ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉള്‍പ്രദേശങ്ങളില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ആലോചന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വര്‍ഷത്തിന് ശേഷം ഇത് പിന്‍വലിക്കാനാണ് ആലോചന. പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ നിയന്ത്രണരേഖയില്‍ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ. കശ്മീര്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം രണ്ട് വര്‍ഷമായി ചര്‍ച്ചയിലുണ്ട്. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പുറമെ, സായുധ സേന, പോലീസ് എന്നിവര്‍ കൂടി ഭാഗമായ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നിരുന്നു. സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇനി ഡല്‍ഹിയില്‍നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2019 ഓഗസ്റ്റില്‍ കശ്മീര്‍ പുനസംഘടനാ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കശ്മീര്‍ താഴ്വരകളില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ മൂന്നരവര്‍ഷമായി സൈന്യം കശ്മീരിന്റെ ഉള്‍പ്രദേശങ്ങളിലെല്ലാം തമ്പടിച്ചിരിക്കുകയായിരുന്നു. സൈന്യത്തിന്റെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സിനാണ് ജമ്മു കശ്മീരിന്റെ സുരക്ഷാ ചുമതല. ഏതാണ്ട് അരലക്ഷത്തോളം സൈനികരാണ് ഇത്രയും ക്രമസമാധാനപാലനത്തില്‍ ഉള്‍പ്രദേശങ്ങളില്‍…

    Read More »
  • Kerala

    ബി.ജെ.പി വിട്ടുനിന്നു; കോട്ടയത്ത് നഗരസഭാധ്യക്ഷ്യയ്ക്കെതിരായ അവിശ്വാസം പാളി

    കോട്ടയം: നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി തീരുമാനം. നേരത്തെ കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പിയുടെ നിലപാടാണ് നിര്‍ണായകമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബി.ജെ.പി വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുത്തില്ല. ഇടത്, വലത് മുന്നണികളെ അധികാരത്തിലേറാന്‍ സഹായിക്കേണ്ടയെന്നതാണ് ബി.ജെ.പി നിലപാട്. നിലവിലെ യു.ഡി.എഫ് ഭരണ സമിതിയോട് എതിര്‍പ്പുണ്ട്. നേരത്തെ അവിശ്വാസത്തെ പിന്തുണച്ചത് പ്രത്യേക രാഷ്ടീയ സാഹചര്യത്തിലാണെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. 52 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 22 വീതം അംഗങ്ങളാണുണ്ടായിരുന്നത്. ഒരു കൗണ്‍സിലറുടെ മരണത്തോടെ യു.ഡി.എഫ്.-21, എല്‍.ഡി.എഫ്.-22, ബി.ജെ.പി.-എട്ട് എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെങ്കില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ കൗണ്‍സിലില്‍ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം. 27 അംഗങ്ങള്‍ സഭയില്‍ എത്തിയാല്‍ മാത്രമേ യോഗം ആരംഭിക്കാന്‍ കഴിയുമായിരുന്നുള്ളൂ.. ഇപ്പോഴത്തെ സ്ഥിതിയില്‍ ബി.ജെ.പി. അംഗങ്ങള്‍കൂടി കൗണ്‍സിലില്‍ ഹാജരായാല്‍ മാത്രമേ യോഗം ചേരാനാകൂ.…

    Read More »
  • Crime

    വിവാഹഭ്യര്‍ഥന തള്ളി, 16 വയസുകാരിയെ കത്തിക്ക് കുത്തി മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴച്ച് 47 വയസുകാരന്‍

    റായ്പുര്‍: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ചശേഷം മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാല്‍പ്പത്തേഴുകാരന്‍. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ഓംകാര്‍ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മറുകയ്യില്‍ ഓംകാര്‍ കത്തി പിടിച്ചിരിക്കുന്നതും കാണാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. #Watch: छत्तीसगढ़ के रायपुर में एक नाबालिग लड़की को एक अधेड़ उम्र के व्यक्ति ने सड़क पर बाल घसीटकर पीटा। आरोपी नाबालिग से शादी करना चाहता था, लड़की की मां ने जब इसके लिए मना किया तो आरोपी सड़क पर लड़की को पीटने लगा। #Chhattisgarh #Raipur #Viralvideo pic.twitter.com/98En9y7mwR —…

    Read More »
  • Crime

    ഗാനമേളയ്ക്കിടെ യേശുദാസിനും ചിത്രയ്ക്കും കല്ലേറ്; കാല്‍നൂറ്റാണ്ടിനുശേഷം പ്രതി പിടിയില്‍

    കോഴിക്കോട്: ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന സംഗീതപരിപാടിക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ മാത്തോട്ടം പണിക്കര്‍മഠം സ്വദേശി എന്‍.വി. അസീസ് (56) നെയാണ് നടക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. വഴിയോരവ്യാപാരിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 1999 ഫെബ്രുവരി ഏഴിന് ടൂറിസംവകുപ്പും ജില്ലാഭരണകൂടവും സംഘടിപ്പിച്ച മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടി നടന്നിരുന്നത്. രാത്രി 9.15ന് ഗാനമേള നടന്നുകൊണ്ടിരിക്കേ ഗവ. നഴ്സസ് ഹോസ്റ്റലിനു മുന്‍വശത്തു നിന്നായിരുന്നു കല്ലേറുണ്ടായത്. കേസില്‍ പ്രതിയായ അസീസിനെ പിടികൂടാനായിരുന്നില്ല. കോഴിക്കോട് മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിച്ചുവരികയായിരുന്നു അസീസ്. മാത്തോട്ടത്തു നടത്തിയ അന്വേഷണത്തില്‍ പരിസരവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും. മലബാര്‍ മഹോത്സവത്തിനിടെ അന്നുണ്ടായ സംഘര്‍ഷം വലിയ വാര്‍ത്തയായിരുന്നു. സംഭവദിവസം ഒരു പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് നഷ്ടപ്പെട്ടിരുന്നു. അന്നത്തെ നടക്കാവ് സി.ഐ ആയിരുന്ന കെ.…

    Read More »
  • Crime

    വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചതിനു പിടിയിലായതും മലയാളി; 55 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി

    ചെന്നൈ: തെങ്കാശി പാവൂര്‍സത്രത്തില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായതും മലയാളി. പുനലൂര്‍ വെഞ്ചേമ്പ് വാഴവിള അനീഷ് (28) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പുളിയറയില്‍ വച്ചാണ് റെയില്‍വേ പോലീസ് അനീഷിനെ പിടികൂടുന്നത്. 55 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍നിന്ന് ഇറങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതിനു മുന്‍പാണ് ഗേറ്റ് കീപ്പറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുന്നിക്കോട് പോലീസാണ് ഈ സംഭവത്തില്‍ കേസെടുത്തത്. കേരളത്തില്‍ നിന്നും പാവൂര്‍സത്രത്തെത്തി വിവിധ തൊഴിലുകള്‍ ചെയ്തുവരികയായിരുന്നു അനീഷ്. ലെവല്‍ ക്രോസില്‍ രാത്രിയില്‍ വനിത മാത്രമെയുള്ളുവെന്ന് മനസിലാക്കിയതിന് ശേഷമാണ് കൃത്യത്തിന് മുതിര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് അനീഷ് ഗേറ്റ് കീപ്പറുടെ മുറിയിലെത്തി കൊല്ലം സ്വദേശിനിയായ യുവതിയെ പിന്നില്‍നിന്നു കടന്നു പിടിക്കുകയായിരുന്നു. ബഹളമുണ്ടാക്കി ഇതിനെ എതിര്‍ത്തതോടെ യുവതിയെ അക്രമി ടെലിഫോണ്‍ റിസീവര്‍ കൊണ്ട് മുഖത്തും നെറ്റിയിലും ഇടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. തന്റെ പക്കലുള്ള സ്വര്‍ണ്ണം എടുത്തിട്ട് തന്നെ ഉപദ്രവിക്കാതെ…

    Read More »
  • Crime

    ആത്മീയ കാര്യങ്ങള്‍ പറഞ്ഞ് അടുപ്പത്തിലായി, നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പീഡനം;മുന്‍ വൈദികന്‍ അറസ്റ്റില്‍

    കൊച്ചി: നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ച മുന്‍ വൈദികന്‍ അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസിനെ (43) യാണ് സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാര്‍ത്തോമാ സഭാംഗമായ സജി തോമസിനെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയതാണ്. 2021-മുതല്‍ സസ്‌പെന്‍ഷനിലുമായിരുന്നു. ആത്മീയ കാര്യങ്ങള്‍ പറഞ്ഞ് യുവതിയുമായി പരിചയത്തിലായ പ്രതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവര്‍ അറിയാതെ നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പല ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഇനി വരില്ല എന്ന് പറഞ്ഞ പരാതിക്കാരിയെ നഗ്‌ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതേത്തുടര്‍ന്നാണ് കൊച്ചി സ്വദേശിനി പരാതി കൊടുത്തത്. പരാതിയെക്കുറിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

    Read More »
  • Health

    താരനെ തുരത്താന്‍ മൈലാഞ്ചിക്കൊപ്പം ഇവ ചേര്‍ക്കൂ

    മുടിയെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. പലപ്പോഴും ഈ താരന്‍ കാരണം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ബുദ്ധിമുട്ടാറുണ്ട്. തലയോട്ടിയില്‍ വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്ന ഒരു സാധാരണ അവസ്ഥയാണ് താരന്‍. തലയോട്ടിയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്നതാണിത്. വരണ്ട താരന്‍ ആണെങ്കില്‍ അത് ചീകുമ്പോള്‍ വസ്ത്രങ്ങളിലും പുറത്തുമൊക്കെ വീഴാനുള്ള സാധ്യത കൂടുതലാണ്. എണ്ണമയമുള്ള അടരുകള്‍ തലയോട്ടിയില്‍ ഒട്ടിപ്പിടിക്കുന്ന പ്രവണതയുണ്ട്. കാലാവസ്ഥയിലെ വ്യതിയാനം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മുടി നന്നായി കഴുകാതിരിക്കല്‍, നനഞ്ഞ മുടി കെട്ടി വയ്ക്കു എന്നിവയെല്ലാം താരനുള്ള കാരണങ്ങളാണെങ്കിലും താരന്‍ അകറ്റേണ്ടത് വളരെ പ്രധാനമാണ്. താരന്‍ മാറ്റാന്‍ മൈലാഞ്ചി പണ്ട് കാലം മുതലെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മൈലാഞ്ചി. നര മാറ്റാന്‍ പലരും മൈലാഞ്ചി ഉപയോ?ഗിക്കുന്നത് എല്ലാവര്‍ക്കുമറിയാം. മുടിയ്ക്ക് പ്രകൃതിദത്ത നിറമായും ആഴത്തിലുള്ള കണ്ടീഷനിംഗ് നല്‍കാന്‍ ഇത് സഹായിക്കും. മുടിയിലെ താരന്‍ മാറ്റാനും മൈലാഞ്ചി അഥവ ഹെന്ന ഏറെ സഹായിക്കും. മൈലാഞ്ചി മാത്രമായി ഉപയോഗിക്കുന്നത് ഒരു പക്ഷെ മുടി വരണ്ടതായി…

    Read More »
  • NEWS

    കര്‍ണാടകയില്‍ ഐ.എ.എസ്-ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക; സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് തേജോവധം

    ബംഗളൂരു: കര്‍ണാടകയില്‍ ഐ.എ.എസ്-ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുന്ന വിധം അതിരുവിട്ടു. ദേവസ്വം കമ്മിഷണറും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങള്‍ ഐ.പി.എസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എം.ഡിയുമായ ഡി.രൂപ മൊദുഗില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. പുരുഷ ഐ.എ.എസ് ഓഫീസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു. മൈസൂരു കെ.ആര്‍ നഗറില്‍ നിന്നുള്ള ദള്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്. കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്‌സിജന്‍…

    Read More »
Back to top button
error: