Month: February 2023

  • Crime

    ഐഫോൺ തട്ടിയെടുക്കാൻ ഡെലിവറി ബോയിയെ കൊന്നു കത്തിച്ചു; കർണാടകയിൽ 24 വയസുകാരൻ പിടിയിൽ

    ബെംഗളൂരു: ഐഫോണ്‍ കൈക്കലാക്കാന്‍ ഡെലിവറി ബോയിയെ കൊന്നു കത്തിച്ച സംഭവത്തിൽ 24 വയസുകാരന്‍ പിടിയില്‍. കര്‍ണാടകയില്‍ ഹസ്സന്‍ ജില്ലയിലാണ് സംഭവം. ഓണ്‍ലൈനായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിനു ശേഷം ഫോണുമായി എത്തിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തുകയായിരുന്നു. 20 വയസുകാരനായ ഹേമന്ദ് നായിക്കിന്റെ കൊലപാതകത്തില്‍ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ദ് ദത്തയാണ് അറസ്റ്റിലായത്. ഐഫോണ്‍ വേണമെന്ന് ഹേമന്ദ് ദത്ത അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് വഴി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു. കാഷ് ഓണ്‍ ഡെലവറിയാണ് കൊടുത്തത്. ഫെബ്രുവരി 7ന് ഐഫോണുമായി ഹേമന്ദ് നായിക് ഇയാളുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് വീട്ടിലേക്ക് ക്ഷണിച്ച ഇയാള്‍ പാക്കറ്റ് തുറക്കാനായി കത്തി എടുക്കാന്‍ അകത്തേക്കു പോയി. തിരിച്ചെത്തി ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടർന്ന് ബാത്ത്‌റൂമിൽ മൃതദേഹം സൂക്ഷിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ മൃതദേഹം സഞ്ചിയിലാക്കി വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കിൽ കൊണ്ടുവന്ന് പെട്രോളൊഴിച്ച് കത്തിച്ചു. യുവാവിനെ കാണാതായതോടെ…

    Read More »
  • Kerala

    തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

    തൃശൂർ: തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അർജുന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

    Read More »
  • Kerala

    തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന്, നടപടി വേണമെന്നും ശങ്കരൻ കമ്മീഷൻ ശിപാർശ

    ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മവും ഉള്‍പ്പെടെയുള്ള പൂജ സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ ടി. ശങ്കരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റിപ്പോര്‍ട്ട് ഇന്നു പരിഗണിക്കും. കൃത്രിമ ചന്ദനവും രാസവസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മവും വിഗ്രഹങ്ങള്‍ കേടാക്കുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. മഞ്ഞളും, രാമച്ചവും, ചന്ദനവും പൊടിച്ച് പ്രസാദമായി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡ് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും മുഴുക്കാപ്പ്, കളഭ ചാര്‍ത്ത് എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചന്ദനം യഥാര്‍ഥ ചന്ദനമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം നിര്‍മിക്കുന്നത് തമിഴ്‌നാട്ടിലാണ്. ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ ഭസ്മം ഉപയോഗിക്കുന്നത്. രാസവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഭസ്മം ഉപയോഗിച്ചുള്ള ഭസ്മാഭിഷേകം, കൃത്രിമ ചന്ദനം കൊണ്ടുള്ള പൂജകളും വിഗ്രഹങ്ങള്‍ക്ക് കേട് ഉണ്ടാക്കുന്നു. പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം എന്നിവ…

    Read More »
  • India

    മധ്യപ്രദേശിൽ ശിവരാത്രിദിനത്തിൽ ​​ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നു ദളിതരെ തടഞ്ഞു; സംഘർഷത്തിൽ 14 പേർക്കു പരുക്ക്

    ഭോപ്പാൽ: മധ്യപ്രദേശിൽ ശിവരാത്രിദിനത്തിൽ പ്രാർഥന നടത്തുന്നതിനെച്ചൊല്ലി രണ്ടു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 14 പേർക്ക്‌ പരുക്ക്‌. ഖാർഗോൺ ജില്ലയിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ്‌ സംഘർഷത്തിൽ കലാശിച്ചത്‌. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ ഉന്നത ജാതിക്കാർ തങ്ങളെ തടഞ്ഞതായി ദളിതർ ആരോപിച്ചു. സനാവാദ്‌ മേഖലയിലെ ഛപ്ര ഗ്രാമത്തിൽ മൂന്നു ജാതി വിഭാഗങ്ങൾ ചേർന്നു നിർമിച്ച ശിവക്ഷേത്ത്രിൽ ദളിതർ പ്രവേശിച്ച്‌ പ്രാർഥന നടത്തുന്നതിച്ചൊല്ലിയാണു തർക്കമുണ്ടായതെന്നു പോലീസ്‌ പറഞ്ഞു. തുടർന്ന്‌ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായി കല്ലേറുണ്ടായി. ഇരുവിഭാഗങ്ങളിൽനിന്നും പരാതികൾ സ്വീകരിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും മുതിർന്ന പോലീസ്‌ ഓഫീസർ വിനോദ്‌ ദീക്ഷിത്‌ പറഞ്ഞു. ഗുർജാർ സമുദായത്തിൽപ്പെട്ട ഭയ്യാ ലാൽ പട്ടേൽ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം ദളിത്‌ പെൺകുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന്‌ തടഞ്ഞതായി ദളിത്‌ വിഭാഗത്തിൽപ്പെട്ട പ്രേംലാൽ നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയിൽ പട്ടികജാതി/വർഗ സംരക്ഷണ നിയമപ്രകാരവും കലാപശ്രമം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളും ചേർത്ത്‌ അജ്‌ഞാതരായ 25 പേർ ഉൾപ്പെടെ 37 പേർക്കെതിരേ പോലീസ്‌ കേസെടുത്തു. രവീന്ദ്ര റാവു മറാത്തയുടെ പരാതിയിൽ…

    Read More »
  • India

    കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: കേരളത്തില്‍നിന്ന് വോട്ടവകാശം 47 പേര്‍ക്ക്

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടികയായി. കേരളത്തില്‍ നിന്ന് 47 പേര്‍ക്കാണ് വോട്ടവകാശം. മുതിര്‍ന്ന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എ.ഐ.സി.സി അംഗങ്ങളടക്കമുള്ളവര്‍ക്കാണ് വോട്ടവകാശമുള്ളത്. പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍, അടക്കമുള്ള നേതാക്കളുണ്ട്. 16 പേര്‍ ക്ഷണിതാക്കളായും സമ്മേളനത്തിന്റെ ഭാഗമാകും. സംസ്ഥാന ഘടകം നല്‍കിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 ലെത്തിച്ചത്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുുപ്പോ നോമിനേഷനോ എന്ന കാര്യം 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനമാകും. സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും മുന്‍ പ്രസിഡന്റുമാരെന്ന പരിഗണനയില്‍ സ്ഥിരാംഗങ്ങളാക്കുന്നതില്‍ ഏകാഭിപ്രായമുണ്ട്. മുന്‍ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മന്‍മോഹന്‍ സിംഗും സ്ഥിരാംഗമാകാനുള്ള സാധ്യതയുണ്ട്.

    Read More »
  • India

    കല്യാണത്തിന് നോട്ടുമഴ, ഗുജറാത്തിൽ അനന്തരവന്‍റെ വിവാഹത്തിനു നോട്ട് മഴ പെയ്യിച്ച് സ്വന്തം അമ്മാവൻ

      വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ നാട്ടുകാർക്ക് മിഠായിയും ലഡ്ഡുവും മറ്റ് മധുര പലഹാരങ്ങളുമൊക്കെ കൊടുക്കുന്നതു സാധാരണമാണ്. ഒരു വൈവിദ്ധ്യം വേണ്ടേ എന്നു ചിന്തിച്ചതു കൊണ്ടാവാം, ഗുജറാത്തിൽ അനന്തരവന്‍റെ കല്യാണത്തിന് അമ്മാവൻ നോട്ട് മഴ പെയ്യിച്ചു. 500ന്‍റെയും 200ന്‍റെയും നോട്ടുകൾ ആൾക്കൂട്ടത്തിനിടയിലേക്കു ഇടതടവില്ലാതെ പറന്നിറങ്ങുന്നതും, അതിനായി നാട്ടുകാർ തിക്കി തിരക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നു. മെഹ്സാന ജില്ലയിലെ അഗോൾ എന്ന ഗ്രാമത്തിലാണു സംഭവം. ഈ പ്രദേശത്തെ മുൻ പഞ്ചായത്ത് പ്രസിഡന്‍റായ കരീം യാദവാണു കല്യാണത്തിന് ഈ അമിതാവേശം നടത്തിയത്. അനന്തരവൻ റസാഖിന്‍റെ വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ വീടിന്‍റെ ടെറസിനു മുകളിൽ നിന്നും നോട്ടുകൾ വാരിവിതറി. ചില ബന്ധുക്കളും കരീമിനു കൂട്ടായി 500 രൂപ നോട്ടുകൾ താഴേക്കു വിതറി കൊണ്ടേയിരുന്നു. തിക്കിലും തിരക്കിലും പെട്ട് നോട്ടുകൾ കൈവശപ്പെടുത്താനായി ആളുകൾ മറിഞ്ഞു വീഴുന്നതും കാണാമായിരുന്നു.

    Read More »
  • Kerala

    കുതിരവട്ടത്തുനിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി; പിടികൂടിയത് സമീപത്തെ കിണറ്റില്‍നിന്ന്

    കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ അന്തേവാസിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. പുരുഷന്മാരുടെ വാര്‍ഡില്‍നിന്നാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ ഭക്ഷണം നല്‍കാന്‍ വാതില്‍ തുറന്ന അവസരത്തില്‍ അടുത്തുണ്ടായിരുന്ന അമ്മയെയും നഴ്‌സിനെയും തട്ടിമാറ്റി യുവാവ് രക്ഷപ്പെട്ടത്. പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലെ കിണറ്റില്‍ ചാടിയ ഇയാളെ ഒരു മണിക്കൂറിനുള്ളില്‍ സുരക്ഷാജീവനക്കാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരികെ ആശുപത്രിയിലെത്തിച്ചു. പരിക്കില്ല. ആശുപത്രി വളപ്പിനകത്തുകൂടെ പുറത്തേക്ക് ഓടിയ യുവാവിനുപിറകെ സുരക്ഷാജീവനക്കാര്‍ ഓടിയെങ്കിലും കുതിരവട്ടം പപ്പു റോഡിലെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ബൈപ്പാസിലൂടെ ഓടിയ ഇയാളെ ബൈക്കില്‍ സുരക്ഷാജീവനക്കാര്‍ പിന്തുടര്‍ന്നു. പോലീസും പിന്തുടര്‍ന്നതോടെ അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാജീവനക്കാരായ ടി.കെ. രമേശും ടി. ഷിജിത്തും ചേര്‍ന്ന് രക്ഷപ്പെടുത്തി പോലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ തിരികെയെത്തിക്കുകയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിനെ കൂട്ടിരിപ്പുകാരുള്ള വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെനിന്ന് അന്തേവാസി ചാടിപ്പോകുന്നത്. 12 ന് കൊലക്കേസ് പ്രതിയായ അന്തേവാസി ബിഹാര്‍ വൈശാലി ജില്ലാ സ്വദേശിനി പൂനംദേവി ചാടിപ്പോയിരുന്നു. ഇവരെ…

    Read More »
  • India

    പ്ലീനറി സമ്മേളനം നാലു നാള്‍ അകലെ; ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ ഇ.ഡി റെയ്ഡ്

    റായ്പുര്‍: പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇ.ഡി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് ട്രഷററുടെയും മുന്‍ വൈസ് പ്രസിഡന്റിന്റെയും എം.എല്‍.എമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫീസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോണ്‍ഗ്രസ് അപലപിച്ചു. പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുന്‍പ് നടക്കുന്ന ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അപലപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ കൊണ്ട് കോണ്‍ഗ്രസിന്റെ ആത്മവീര്യത്തെ തകര്‍ക്കാന്‍ ആകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ‘ഭാരത് ജോഡോ’ യാത്രയുടെ വിജയവും അദാനിക്ക് പിന്നിലെ സത്യം വെളിപ്പെട്ടതും ബി.ജെ.പിയെ പരിഭ്രാന്തരാക്കി. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് റെയ്‌ഡെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പി നടത്തുന്നത് തരം താഴ്ന്ന രാഷ്ട്രീയമാണെന്ന് ജയറാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കാനാകില്ല. പ്രധാനമന്ത്രിക്കെതിരായ പോരാട്ടത്തിന് ഊര്‍ജം നല്‍കുന്നതാണ് കേന്ദ്ര ഏജന്‍സികളെ…

    Read More »
  • Kerala

    ‘എന്റെ ശിൽപ്പം ഇങ്ങനല്ലാാ’… നടൻ മുരളിയുടേതെന്ന പേരിൽ പുറത്തുവന്ന ശിൽപ്പം താൻ നിർമിച്ചതല്ലെന്നു ശിൽപ്പി വിൽസൺ പൂക്കോയി

    തിരുവനന്തപുരം: സംഗീത നാടക അ‌ക്കാദമിയുടെ വളപ്പിൽ സ്ഥാപിച്ച നടൻ മുരളിയുടെ ശിൽപ്പത്തെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ശിൽപ്പി വിൽസൺ പൂക്കോയി. മാധ്യമങ്ങളിൽ നടൻ‌ മുരളിയുടെ പേരിൽ പ്രചരിക്കുന്ന ചിത്രം താൻ നിർമ്മിച്ച പ്രതിമയുടേതല്ലെന്ന് വിൽസൺ പൂക്കോയി വ്യക്തമാക്കി. സംഗീത നാടക അക്കാദമിയുടെ വളപ്പിൽ സ്ഥാപിച്ച വേറൊരു ശിൽപിയുടെ രണ്ടു പ്രതിമകളിൽ ഒന്നാണ് താൻ നിർമ്മിച്ച പ്രതിമയെന്ന പേരിൽ പ്രചരിക്കുന്നതെന്നും വിൽസൺ ചൂണ്ടിക്കാട്ടി. നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കാനായിരുന്നു തന്നെ ചുമതലപ്പെടുത്തിയത്. എന്നാൽ ശിൽപത്തിനായി നിർമ്മിച്ച കളിമൺ പ്രതിമയ്ക്ക് രൂപസദൃശ്യമില്ലെന്ന് വിലയിരുത്തി നിർമാണം സർക്കാർ ഉപേക്ഷിക്കുകയായിരുന്നെന്ന് ശിൽപി പ്രതികരിച്ചു. അതേസമയം ഇതിനായി ശിൽപി മുൻകൂറായി വാങ്ങിയ 5,70,000 രൂപ ധനവകുപ്പ് എഴുതിതള്ളിയിരുന്നു. മുരളിയുടെ അർധകായ വെങ്കല പ്രതിമ പൂർത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വീട്ടിലാണെന്നും വിൽസൺ പറയുന്നു. ഇതിന്റെ ദൃശ്യം പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം രാജൻ എന്ന ശിൽപി നിർമ്മിച്ച പ്രതിമയുടേതാണെന്നും വിൽസൺ പറഞ്ഞു. അക്കാദമി ഭാരവാഹികൾ മാറിയ മുറയ്ക്ക്…

    Read More »
  • Crime

    സുഹൃത്തിന്റെ കാര്‍ കേടാക്കി; നന്നാക്കാന്‍ പള്ളിയില്‍നിന്നു പണം മോഷ്ടിച്ച് കൗമാരക്കാരന്‍

    കോഴിക്കോട്: പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ കൗമാരക്കാരനെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി. താമരശേരി തച്ചംപൊയില്‍ ജുമാഅത്ത് പള്ളിയില്‍ നിന്നു എണ്ണായിരത്തോളം രൂപ മോഷ്ടിച്ച പതിനേഴുകാരനെയാണ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞ് പിടികൂടിയത്. കറങ്ങാനായി വാങ്ങി തകരാറിലായ സുഹൃത്തിന്റെ കാര്‍ നന്നാക്കുന്നതിനു വേണ്ടിയാണ് പണം മോഷ്ടിച്ചതെന്നാണ് പിടിയിലായ വിദ്യാര്‍ഥി പറയുന്നത്. നഷ്ടപ്പെട്ട പണം കണ്ടെത്തുകയും പ്രദേശത്തെ പൗരപ്രമുഖര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ കുട്ടിയുടെ ഭാവി കണക്കിലെടുത്ത് തത്കാലം നിയമനടപടി വേണ്ടെന്നാണ് പള്ളിക്കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കൗമാരക്കാരന്‍ മോഷണം നടത്തിയത്. ബൈക്കില്‍ പള്ളിയിലെത്തി കുട്ടി ഇമാമിന്റെ മുറിയില്‍ കയറിയാണ് പണം എടുത്തത്. പള്ളിയിലുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം കൈവശപ്പെടുത്തിയ ശേഷം മുകള്‍നിലയിലെ ഇമാമിന്റെ മുറി തുറക്കുകയും മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയുമായിരുന്നു. പണം എടുത്തശേഷം ബൈക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുറിയിലെത്തിയ ഇമാം സാധങ്ങള്‍ സ്ഥാനം മാറിയതു കണ്ടു പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയികുന്നത്. കുട്ടിയുടെ ദൃശ്യങ്ങള്‍ ഇവിടുത്തെ സിസി ടിവി…

    Read More »
Back to top button
error: