CrimeNEWS

മഹേഷിന്റെ പ്രതികാരം; കാമുകനൊപ്പം പോകാനൊരുങ്ങിയ ഭാര്യയെ കൊന്നു, മൃതദേഹത്തില്‍ ലൈംഗികവേഴ്ചയും നടത്തി

കൊച്ചി: കാലടി കാഞ്ഞൂരില്‍ തമിഴ്‌നാട്ടുകാരി രത്‌നവല്ലിയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മഹേഷ്‌കുമാര്‍ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രത്‌നവല്ലിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവില്‍ മഹേഷ്‌കുമാര്‍ (37) ആണ് ഭാര്യ രത്നാവതിയ (35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

കൂലിപ്പണിക്കാരനായ മഹേഷ് വര്‍ഷങ്ങള്‍ക്കു മുന്‍പേ കാഞ്ഞൂരില്‍ എത്തിയതാണ്. എട്ടുവര്‍ഷം മുന്‍പാണ് രത്നാവതിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് കാഞ്ഞൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് രത്നാവതി അടുത്തയിടെ പറഞ്ഞിരുന്നു. ഓണത്തിന് രത്നാവതി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി. കാലടിയില്‍ വെച്ച് പരിചയപ്പെട്ട സേലം സ്വദേശി മുത്തുവിനൊപ്പം പോവുകയാണെന്നും ഇനി ബുദ്ധിമുട്ടിക്കരുതെന്നും മഹേഷിനോട് പറഞ്ഞാണ് പോയത്.

Signature-ad

പിന്നീട് പൊങ്കല്‍ അവധിക്ക് നാട്ടില്‍ പോയ മഹേഷ്‌കുമാര്‍ രത്നാവതിയെ കാഞ്ഞൂരിലേക്ക് തിരിച്ച് കൊണ്ടുവന്നു. വെള്ളിയാഴ്ച കാഞ്ഞൂരില്‍ എത്തിയപ്പോഴും കാമുകനൊപ്പം പോവുകയാണെന്ന് രത്നാവതി ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ മഹേഷ്
സമീപമുള്ള ജാതിതോട്ടത്തില്‍വച്ച് രത്‌നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്ത് ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച കൊലപാതകത്തിനു മുന്‍പാണോ ശേഷമാണോ എന്നതില്‍ പോലീസിന് വ്യക്തതയില്ലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മൃതദേഹത്തോടു നടത്തിയ രതിവൈകൃതം തെളിഞ്ഞത്.

കൊലപാതക ശേഷം ഭാര്യയെ കാണുന്നില്ലെന്നു പറഞ്ഞ് മഹേഷ്‌കുമാര്‍ കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. രത്നാവതിയുടെ മൃതദേഹം നഗ്‌നമായ നിലയിലാണ് കണ്ടെത്തിയത്. മഹേഷ്‌കുമാറിന്റെ മൂന്നാം വിവാഹം ആണിത്. ആദ്യവിവാഹത്തില്‍ 20 വയസ്സുള്ള കുട്ടിയുണ്ട്.

Back to top button
error: