CrimeNEWS

കൊടുങ്ങല്ലൂരില്‍ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു; എസ്.ഐയെ ആക്രമിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം. സ്റ്റേഷനിലെ ചില്ല് ഭിത്തി അടിച്ചു തകര്‍ത്തു. തടയാന്‍ ചെന്ന എസ്.ഐക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. അക്രമത്തില്‍ എസ്.ഐയുടെ കൈയ്ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

തെക്കേ നടയില്‍ അശ്വതി ബാറില്‍ സംഘര്‍ഷമെന്ന വിവരത്തെ തുടര്‍ന്ന് ബാറില്‍ എത്തിയതായിരുന്നു പോലീസ്. ഏതാനും പേരെ വിരട്ടിയോടിച്ചു. പോലീസിനോട് തര്‍ക്കിച്ച എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത്, വാലത്ത് വികാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, ഇവരെ സ്റ്റേഷനിലെത്തിച്ചു. ഇതോടെ ഇവര്‍ അക്രമാസക്തരാവുകയായിരുന്നു. സ്റ്റേഷനിലെ കസേര കൊണ്ട് അകത്തെ മുറിയുടെ ചില്ല് ഭിത്തി അടിച്ചു തകര്‍ത്തു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച എസ്.ഐ: കെ. അജിത്തിനെയും ഇവര്‍ അക്രമിക്കുകയായിരുന്നു.

ഏറെ നേരം ഭീകാരന്തരീക്ഷം സൃഷ്ടിച്ച ഇവരെ മറ്റു പോലീസുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ കൈക്ക് പരുക്കേറ്റ എസ്.ഐ. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി. മദ്യലഹരിയിലായിരുന്നു യുവാക്കാളെന്ന് പോലീസ് പറഞ്ഞു. വികാസിനെതിരെ 2017 ലും പൊലീസിനെ ആക്രമിച്ചതിനു കേസുണ്ട്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Back to top button
error: