IndiaNEWS

ചികിത്സാപ്പിഴവിൽ വനിതാ ഫുട്ബോൾ താരം മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർ കുടുങ്ങും

ക്യൂൻസ് മേരി കോളജ് വിദ്യാർഥിനിയും ചെന്നൈ സംസ്ഥാന ഫുട്ബോൾ ടീം അംഗവുമായ പ്രിയ (17) യുടെ മരണം വീട്ടുകാരെയും സഹപാഠികളെയും മാത്രമല്ല ഒരു നാടിനെയാകെ ഞെട്ടിച്ചു. ശസ്ത്രക്രിയയ്ക്കു പിന്നാലെ വലതുകാൽ മുറിച്ചുമാറ്റിയ ഫുട്ബോൾ താരം ചികിത്സാപ്പിഴവിനെത്തുടർന്നാണ് മരിച്ചത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് കർശന നടപടി സ്വീകരിക്കേണ്ടി വന്നു തമിഴ്നാട് സർക്കാരിന് ചികിത്സാപ്പിഴവിൻ്റ പേരിൽ 2 ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. മാത്രമല്ല ഉന്നത അന്വേഷണവും പ്രഖ്യാപിച്ചു തമിഴ്നാട് സർക്കാർ. ‌‌

കാലിലെ വേദനയെത്തുടർന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ലി‌ഗമെന്റിനു തകരാർ കണ്ടെത്തി. ഈ മാസം 7ന് പെരിയാർ നഗറിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ബാൻഡേജ് ഇട്ടു.

എന്നാൽ ബാൻഡേജിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ ആരോഗ്യനില വഷളായി. പിറ്റേന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റി എങ്കിലും വൃക്കകളുടെ പ്രവർത്തനം തകരാറിലായി. അതേ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

Back to top button
error: