KeralaNEWS

ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു, കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിന് മുടങ്ങാതെ തിടമ്പേറ്റിയിരുന്ന ദുർഗാപ്രസാദ് തൃശൂർ പൂരം ഉൾപ്പടെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യം

കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിന് മുടങ്ങാതെ തിടമ്പേറ്റിയ ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. 55 വയസായിരുന്നു. ഏറ്റുമാനൂർ ഉഷശ്രീ പി.എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയതിലുള്ള ആന 45 ദിവസമായി എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11മണിയോടെ ആയിരുന്നു അന്ത്യം. തൃശൂർ പൂരം, തൃപ്പൂണിത്തുറ, വൈക്കം, ഇത്തിത്താനം ഗാനമേള തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യമായിരുന്നു ദുർഗാപ്രസാദ്.

തിരുനക്കര പകൽപ്പൂരത്തിനു എല്ലാ വർഷവും ആദ്യം ഇറങ്ങുന്ന ആനയും ദുർഗാപ്രസാദ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിൽ ഓങ്കോൾ ശിവരാത്രി ഉത്സവത്തിന് 10 ദിവസം പങ്കെടുത്തു. ജൂലൈയിൽ നാഗാർകോവിൽപള്ളിയിൽ ചന്ദനകുടത്തിനും പങ്കെടുത്തു. കഴിഞ്ഞ ജൂലൈ 17ന് കടുത്തുരുത്തി കൊടിമര പ്രതിഷ്ഠ ആണ് ഏറ്റവും അവസാനം പങ്കെടുത്ത പരിപാടി. ഇന്ന് (വെള്ളി) വനംവകുപ്പ് അധികൃതർ എത്തി പരിശോധനകൾക്ക് ശേഷമായിരിക്കും സംസ്കാരം.

Back to top button
error: