PravasiTRENDING

മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി തീര്‍ത്ഥാടക മരിച്ചു

റിയാദ്: മക്കയിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി തീര്‍ത്ഥാടക മരിച്ചു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ കാസര്‍കോട്, പടന്ന സ്വദേശി റൗളാ ബീവി (50) ആണ് മരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ മരിച്ചു. പുരുഷ സഹായമില്ലാത്ത നോണ്‍ മഹറം വിഭാഗത്തില്‍ ബന്ധു നൂര്‍ജഹാനൊപ്പം ഹജ്ജിന് എത്തിയതായിരുന്നു റൗളാ ബീവി. ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മിനായില്‍ വെച്ച് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകന്‍ റഷീദ് രിദ പരിചരണത്തിനായി ദുബൈയില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു.

ഭര്‍ത്താവ് – അബ്ദുല്‍ ഹക്കീം. മക്കള്‍ – സഫ്വാന്‍, റഷീദ് രിദ, സയ്യിദ് അബൂബക്കര്‍. മൃതദേഹം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വിഭാഗം ശ്രമം നടത്തിവരുന്നു.

Back to top button
error: