CrimeNEWS

മകളുടെ ഭർത്താവിനെ വിവാഹം കഴിഞ്ഞ് നാലാംനാൾ ഭാര്യാപിതാവ് വെട്ടിക്കൊന്നു, വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് കൊലപാതകം

മറ്റുള്ളവരുടെ മുന്നിൽ വച്ച് മദ്യപിച്ചു അപമാനിച്ചതിന്റെ വൈരാഗ്യത്തിലാണ് രവിചന്ദ്രൻ മരുമകനെ കൊന്നതെന്നു പോലീസ് പറയുന്നു.

    മകളുടെ ഭർത്താവ് വിരുന്നിനായി വീട്ടിലെത്തിയപ്പോൾ ഭാര്യാപിതാവ് വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ തിരൂവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിലാണ് സംഭവം. ഇവിടെ വീരപുരം ഗ്രാമത്തിലെ മുരുകേശനെയാണ് (23) ഭാര്യാപിതാവ് രവിചന്ദ്രൻ കൊലപ്പെടുത്തിയത്. മുരുകേശനും രവിചന്ദ്രന്റെ മകൾ അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്ന നാലാംദിവസമാണ് കൊലപാതകം നടന്നത്.

ആളുകളുടെ മുന്നിൽ മദ്യപിച്ച് അപമാനിച്ചതിലുള്ള വൈരാഗ്യത്തിലാണ് രവിചന്ദ്രൻ മരുമകനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്. ജൂൺ 13നാണ് കൂലിവേലക്കാരനായ മുരുകേശനും അരവിന്ധ്യയും തമ്മിലുള്ള വിവാഹം നടന്നത്. അതിന് ശേഷം 15ന് ഇരുവരും വിരുന്നിനായി അരവിന്ധ്യയുടെ വീട്ടിലെത്തി. ഇവിടെ ഇരുവരും താമസിക്കുന്നതിനിടയിൽ മദ്യപിച്ച മുരുകേശനും രവിചന്ദ്രനും തമ്മിൽ വഴക്കുണ്ടായതായി പറയപ്പെടുന്നു. കഴിഞ്ഞദിവസം വീടിന് സമീപം രക്തത്തിൽ കുളിച്ചനിലയിൽ മുരുകേശന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് രവിചന്ദ്രൻ ഒളിവിൽപ്പോയി. തിരുത്തുറൈപൂണ്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ രവിചന്ദ്രൻ അരിവാൾകൊണ്ടു മുരുകേശനെ വെട്ടുകയായിരുന്നുവെന്ന് വ്യക്തമായി. പിന്നീട് പോലീസ് മുരുകേശനെ അറസ്റ്റ് ചെയ്തു.

Back to top button
error: