Month: May 2022
-
Kerala
വീണാ ജോർജ് വിമർശിക്കപ്പെടുന്നു, ചിറ്റയത്തിനു മുമ്പേ യു പ്രതിഭ എം.എല്‍.എയും ഇതേ പരാതി ഉന്നയിച്ചിരുന്നു
തിരുവനന്തപുരം: മന്ത്രി ഫോണെടുക്കുന്നില്ലെന്നു പരാതിപ്പെട്ട ഡപ്യൂട്ടി സ്പീക്കര്‍ക്കെതിരെ എല്‍.ഡി.എഫ് നേതൃത്വത്തിന് പരാതിയുമായി വീണാ ജോര്‍ജ്. ചിറ്റയം ഗോപകുമാര്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പരസ്യവേദിയില്‍ ഉന്നയിക്കുന്നു എന്നാണ് പരാതി. പത്തനംതിട്ട ജില്ലയുടെ ചുമതലയുളള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയം എന്നാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പരാതിപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ല. ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ളെക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന പരിഭവമാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും കൂടിയാലോചനയ്ക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം ജില്ലാ നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല എന്നും ചിറ്റയം കുറ്റപ്പെടുത്തി. അടൂര്‍ മണ്ഡലത്തിലെ പരിപാടികള്‍ ആരോഗ്യമന്ത്രി അറിയിക്കാറില്ല.…
Read More » -
LIFE
ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച നാല്പത്തിയാറമത്തെ പുസ്തകം ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ പ്രകാശിപ്പിച്ചു
കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവും ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച പുസ്തകം ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം ഏറ്റുവാങ്ങി. റസൽ സബർമതി, റോബർട്ട് സാം, കോട്ടയം റഷീദ്, കെ. കെ. പല്ലശ്ശന, കണിയാപുരം നാസറുദ്ദീൻ, സ്വാമി ജനപ്രിയൻ തുടങ്ങിയവർ സംബന്ധിച്ചു. ലോക്ഡൗൺ കാലഘട്ടം മുതൽ ദിനാചരണങ്ങളുടെ ഭാഗമായി എഴുതിയ കവിതകൾ വിവിധ ഗായകർ ചൊല്ലി വാട്സാപ്പ് വഴി അയച്ചവയാണ്. ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽമെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെപ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്. പുസ്തകദിന കവിത ഉൾപ്പെടെയുള്ള കവിതകൾ.ഹരീഷിന്റെ നാല്പത്തിയാറമത്തെ പുസ്തകമാണിത്. തത്തമ്മ ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ സ്ഥിരമായി എഴുതുന്ന ഹരീഷിന്റെ രണ്ട് കഥാസമാഹാരങ്ങൾ ദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » -
NEWS
കനത്ത മഴ: തിരുവനന്തപുരത്ത് ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; സംസ്ഥാനത്ത് മത്സ്യ ബന്ധത്തിനും നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു.പൊന്‍മുടി, കല്ലാര്‍, മങ്കയം, നെയ്യാര്‍, കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിഎഫ്‌ഒ അറിയിച്ചു. സംസ്ഥാനത്ത് മത്സ്യ ബന്ധത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
Read More » -
Kerala
മഴ: ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും
കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, KSEB ചെയർമാൻ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ, ദുരന്ത നിവാരണ വകുപ്പ് കമ്മീഷ്ണർ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, കേന്ദ്ര കാലവസ്ഥ വകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ, മുന്നറിയിപ്പുള്ള 8 ജില്ലകളിലെ കളക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഓരോ ജില്ലയിലെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉൾപ്പെടെയുള്ള പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർപ്പറേഷനിൽ…
Read More » -
NEWS
കിണറ്റിൻ വീണ നായയെ രക്ഷിക്കുന്നതിനിടയിൽ കല്ല് തലയിൽ വീണ് സന്നദ്ധ പ്രവർത്തകൻ മരിച്ചു
മലപ്പുറം: തിരൂർ തെയ്യാല പറപ്പാറപ്പുറത്ത് കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടെ മുകളില്‍ നിന്ന് കല്ല് തലയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സന്നദ്ധ പ്രവർത്തകൻ മരിച്ചു.തിരൂര്‍ മങ്ങാട് സ്വദേശി നൗഷാദാണ് (44) മരിച്ചത്.മലപ്പുറം ജില്ല എമര്‍ജന്‍സി റെസ്ക്യൂ ടീമിലെ സന്നദ്ധപ്രവര്‍ത്തകനായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: കാസിം. മാതാവ്: ആമിന. ഭാര്യ: ആയിഷ. മക്കള്‍: അര്‍ഷാദ്, അര്‍ഷിദ.
Read More » -
Crime
മതനിന്ദ ആരോപിച്ച് വിദ്യാർഥിനിയെ ചുട്ടുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
വാട്ട്സ് ആപ് ഗ്രൂപ്പിൽ പ്രവാചകനെക്കുറിച്ച് ഇട്ട പോസ്റ്റ് മതനിന്ദയാണെന്ന് ആരോപിച്ചു വിദ്യാർഥിനിയെ ചുട്ടുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ സോകോട്ടോയിലാണ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ ഒരു സംഘം സഹപാഠികൾ ചേർന്നു കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയും ഒടുവിൽ തീകൊളുത്തുകയും ചെയ്തത്. ഡെബോറ സാമുവൽ എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വിദ്യാർഥികളുടെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ഒരു മുസ്‌ലിം സഹപാഠി ഇട്ട പോസ്റ്റിനെ വിമർശിച്ചതാണ് മതനിന്ദയാണെന്ന് ആരോപണം ഉയരാൻ കാരണം. ഇതിൽ പ്രതിഷേധിച്ച് ഒരു സംഘം വിദ്യാർഥികൾ സംഘർഷം തുടങ്ങിയപ്പോൾ നേരിടാൻ പോലീസ് എത്തിയെങ്കിലും സംഘർഷം ശമിപ്പിക്കാനായില്ല. സ്കൂൾ സുരക്ഷാ ജീവനക്കാരും പോലീസും പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിദ്യാർഥികൾ കല്ലും വടിയും ഉപയോഗിച്ചു വിദ്യാർഥിനിയെ മർദിച്ചു. തുടർന്ന് അവളെ തീ കൊളുത്തുകയായിരുന്നു. പെൺകുട്ടിയെ തീകൊളുത്തിയ ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന അക്രമി സംഘത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരുണയ്ക്കായുള്ള പെൺകുട്ടിയുടെ നിലവിളിക്കു യാതൊരു പരിഗണനയും നൽകാതെയാണ്…
Read More » -
NEWS
കെ-ഫോൺ എത്തും കേരളം കുതിക്കും
തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇൻഫോ പാർക്കിലാണ് കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ (എൻഒസി) സ്ഥാപിച്ചിരിക്കുന്നത് കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുകയാണ്.ഗാർഹിക ഉപഭോക്താക്കൾക്ക് കെ-ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു.സൗജന്യ കണക്ഷനുകൾക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നൽകുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും കെ-ഫോൺ നെറ്റ്‌വർക്ക് നൽകും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ-ഫോൺ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇൻ്റർനെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും കെ-ഫോൺ പോലെയുള്ള ഒരു വൻകിട പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്. 52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ആവശ്യമായ കെ-ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്.…
Read More » -
India
ത്രിപുരയിൽ ബിപ്ലവ് കുമാർ ദേവ് രാജിവച്ചതിനുപിന്നാലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി
ത്രിപുരയിൽ ബിപ്ലവ് കുമാർ ദേവ് രാജിവച്ചതിനുപിന്നാലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. ഡോ. മണിക് സാഹയെയാണ് പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മണിക് സാഹ നിലവിൽ ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ എംപിയുമാണ്. ദന്ത ഡോക്ടറായ അദ്ദേഹം കഴിഞ്ഞ മാസമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിപ്ലവ് കുമാർ ഇന്നാണ് രാജിവച്ചത്. ഗവർണർ എസ്.എൻ. ആര്യക്ക് രാജിക്കത്ത് സമർപ്പിച്ചതായി ശനിയാഴ്ച ബിപ്ലവ് കുമാർ തന്നെയാണ് അറിയിച്ചത്. രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർട്ടി എല്ലാറ്റിനും ഉപരിയാണ്. താൻ ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനാണ്. ബിജെപി സംസ്ഥാന അധ്യക്ഷനായാലും ത്രിപുര മുഖ്യമന്ത്രിയായാലും തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളോട് താൻ നീതി പുലർത്തിയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിപ്ലവ് കുമാർ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ബിപ്ലവ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം, രാജി ബിജെപി ആവശ്യപ്രകാരമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബിപ്ലവ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും…
Read More » -
Local
പാറശാലയിൽ തർക്കത്തെ തുടർന്ന് ഓട്ടോ തല്ലിത്തക്കർത്തു
പാറശാലയിൽ ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നു ഒരു സംഘം ഓട്ടോ തല്ലിത്തക്കർത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്. അക്രമി സംഘത്തിലെ രണ്ട് പേരെ പിടികൂടി. കൊറ്റാമം സ്വദേശി അജയൻ, മനു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. അജയും മനുവും സന്തോഷിന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. തുടർന്ന് സന്തോഷം 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. തുടർന്ന് മറ്റൊരു സംഘം ആളുകളുമായി എത്തി അജയും മനുവും ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു.
Read More » -
NEWS
ഡോ.കെ പി ജോർജ് അന്തരിച്ചു
കോട്ടയം :കഴിഞ്ഞ നാൽപതു വർഷമായി മനോരമ ആഴ്ചപ്പതിപ്പിൽ ‘ഡോക്ടറോടു ചോദിക്കാം’ പംക്തി നിസ്തുലമായി കൈകാര്യം ചെയ്തിരുന്ന ഡോ. കെ.പി. ജോർജ് അന്തരിച്ചു. 94 വയസ്സായിരുന്നു. മനോരമ ആഴ്ചപ്പതിപ്പിനുള്ള ലേഖനം എഴുതിക്കഴിഞ്ഞ ശേഷം കസേരയിൽനിന്ന് എഴുന്നേൽക്കുമ്പോൾ വീണു തലയ്ക്കേറ്റ ആഘാതത്തെത്തുടർന്നാണ് അദ്ദേഹത്തെ രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഒരു പ്രസിദ്ധീകരണത്തിൽ നാൽപതു വർഷം തുടർച്ചയായി ഒരു ആരോഗ്യപംക്തി കൈകാര്യം ചെയ്തിട്ടുള്ള മറ്റൊരു ഡോക്ടറും ഇല്ല.അവസാന ദിവസം വരെ വായനക്കാരുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുകയും മറുപടി നൽകുകയും ചെയ്തിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് മെഡിസിൻ വിഭാഗം അധ്യാപകനായി റിട്ടയർ ചെയ്ത സമയത്താണ് മനോരമ ആഴ്ചപ്പതിപ്പിന്റെ അന്നത്തെ പത്രാധിപർ കെ. എം തരകൻ ആരോഗ്യ സംബന്ധമായ ഒരു ചോദ്യോത്തര പംക്തി തുടങ്ങാൻ പറ്റുമോ എന്ന് ഡോ. കെ. പി ജോർജിനോട് ചോദിക്കുന്നത്. ആ വർഷം നവംബറിൽ ‘നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ എന്ന പേരിൽ’ ചോദ്യോത്തര പംക്തി ആരംഭിച്ചു. പംക്തി തുടങ്ങിയ കാലം മുതൽ വായനക്കാർ അയച്ച…
Read More »