Month: January 2022

  • LIFE

    ബാലചന്ദ്രകുമാർ പറഞ്ഞ ആ സൂപ്പർ താരം പ്രിഥ്വിരാജോ ?

    നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നതോടെ ദിലീപിനെ വിട്ട് മാധ്യമങ്ങൾ ഇപ്പോൾ ആ താരത്തിന്റെ പുറകെയാണ്.യുവതാരങ്ങളില്‍ പ്രമുഖനായ ഇദ്ദേഹം താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിന്റെ പുറത്താക്കലിന് മുന്നില്‍ നിന്ന ആളുമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ ചര്‍ച്ചയായപ്പോഴും ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തതും ഈ നടനായിരുന്നു.സൂചനകളെല്ലാം നടൻ പ്രിഥ്വിരാജിലേക്കാണ് നീളുന്നതെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Read More »
  • Crime

    ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. പ്രതികള്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി. ഇന്നലെ ദിലീപിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. എസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ 5 സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യുന്നത്.

    Read More »
  • Health

    കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും

    സർക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പനിയും ജലദോഷവുമായി പോയാല്‍ കോവിഡ് പരിശോധനയ്ക്ക് ശുപാര്‍ശചെയ്യും. സ്വകാര്യ ക്‌ളിനിക്കുകളിലും ആശുപത്രികളിലും വലിയ ഫീസ് നല്‍കി പോകാന്‍ മാത്രം ഗൗരവമുള്ള അസുഖമില്ല. ഇതാണ് മെഡിക്കല്‍ ഷോപ്പുകളില്‍ നേരില്‍ച്ചെന്ന് മരുന്നുവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 30 വരെ ശതമാനമാണ് വര്‍ധന. എന്നാല്‍, മരുന്ന് വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 മുതല്‍ 80 വരെ ശതമാനം വര്‍ധനയാണ് ഡിസംബർ ജനുവരി മാസങ്ങളിൽ മാത്രം കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാരസെറ്റമോള്‍, സിട്രിസിന് അസിത്രോമൈസിന്‍, അമോക്‌സിലിന്‍, അസെക്‌ളോഫിനാക് പ്ലസ് പാരസെറ്റമോള്‍, സൈനാറെസ്റ്റ്, വൈകോറിന്‍, ആംബ്രോക്‌സോള്‍ സിറപ്പ്, നേസല്‍ ഡ്രോപ്പ്, തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്.അതേസമയം ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ആന്റിബയോടിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ പിന്നീട് മരുന്ന് ഫലിക്കാതാവുന്ന അവസ്ഥയുണ്ടാവും. മരുന്ന് എത്ര അളവില്‍, എത്ര ദിവസം  കഴിക്കുമെന്ന് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്.   അതുപോലെ ഇങ്ങനെ മരുന്ന് കഴിക്കുമ്പോൾ പനിയും…

    Read More »
  • Kerala

    മതിയായ പിന്‍ചക്രമില്ലാതെ കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

    കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് രാവിലെ ആറിന് നിലമ്ബൂര്‍ ഡിപ്പോയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസിനിടെയാണ് സംഭവം.യാത്രക്കിടെ ബസിന്റെ പിന്‍ഭാഗത്ത് നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി പരിശോധിച്ചപ്പോഴാണ് പിന്‍ഭാഗത്ത് നാല് ടയറുകള്‍ വേണ്ട സ്ഥാനത്ത് മൂന്ന് ടയറുകളെ ഉള്ളൂവെന്ന് ബോധ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കി. തുടര്‍ന്ന് കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയത്. നിലമ്ബൂര്‍ ഡിപ്പോയിലെ അഞ്ച് മെക്കാനിക്കുകള്‍ക്കും ഒരു ടയര്‍ ഇന്‍സ്‌പെക്ടര്‍ക്കും ഒരു വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ക്കുമാണ് സസ്‌പെന്‍ഷന്‍. ഡിപ്പോയില്‍ നിന്ന് ബസെടുക്കുന്നതിന് മുമ്ബ് ടയറുകള്‍ പൂര്‍ണമായും ഉണ്ടോ എന്ന് പരിശോധന നടത്താതിരുന്ന ഡ്രൈവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. സര്‍വീസ് നടത്തുന്നതിന്റെ തലേ ദിവസമാണ് ബസിന്റെ ടയര്‍ മറ്റൊരു സൂപ്പര്‍ഫാസ്റ്റ് ബസിന് ഊരിയിട്ടത്. ഇക്കാര്യം ടയര്‍ ഇന്‍സ്‌പെക്ടര്‍ വെഹിക്കിള്‍ സൂപ്പര്‍വൈസറെ അറിയിക്കുകയോ ലോഗ് ഷീറ്റില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല. ബസിന്…

    Read More »
  • Food

    ചിക്കൻ മഞ്ചൂരിയൻ, ഗോബി മഞ്ചൂരിയൻ എന്നിവ വീട്ടിൽതന്നെ ഉണ്ടാക്കാം

    വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ എന്നു വ്യത്യാസമില്ലാതെ എല്ലാവരുടെയും ഇഷ്ട വിഭവമാണ് മഞ്ചൂരിയൻ.ചിക്കൻ മഞ്ചൂരിയൻ, കോളിഫ്ളവർ കൊണ്ടുള്ള ഗോബി മഞ്ചൂരിയൻ,എഗ്ഗ്, ബേബികോൺ മഞ്ചൂരിയൻ എന്നിങ്ങനെ മഞ്ചൂറിയൻ വിഭവങ്ങൾ ഒരുപാടുണ്ട്.ചിക്കൻ, ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചിക്കൻ മഞ്ചൂരിയൻ ചേരുവകള്‍ ചിക്കന്‍ (എല്ലില്ലാതെ ചെറിയ കഷ്ണങ്ങളാക്കിയത്)- 1/2 കിലോ ചിക്കന്‍ സ്‌റ്റോക്ക്- 3 കപ്പ് മൈദ- 2 ടേബിള്‍ സ്പൂണ്‍ മുട്ട- 1 എണ്ണം സോയാസോസ്- 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍- 3 1/2 ടേബിള്‍ സ്പൂണ്‍ അജിനോമോട്ടോ- 2 നുള്ള് കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍ വെളുത്തുള്ളി- 8 അല്ലി സവാള- 2 എണ്ണം കാപ്‌സിക്കം- 1 എണ്ണം ഇഞ്ചി- 1 കഷ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍ എണ്ണ-  1 കപ്പ് റ്റൊമാറ്റോസോസ്- 1 ടേബിള്‍ സ്പൂണ്‍ ചില്ലി സോസ്- 1 ടേബിള്‍ സ്പൂണ്‍ സെലറി (ചെറുതായി അരിഞ്ഞത്)- 2 ടേബിള്‍ സ്പൂണ്‍ സ്പ്രിങ് ഒനിയന്‍(ചെറുതായി അരിഞ്ഞത്)- 1…

    Read More »
  • NEWS

    സപ്പോട്ടപ്പഴം പോഷക സമ്പുഷ്ടം, കഴിക്കൂ, ഊര്‍ജ്ജം വീണ്ടെടുക്കൂ

    ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സപ്പോട്ടപ്പഴം ആർക്കാണ് ഇഷ്ടമില്ലാത്തത്…? ഉഷ്ണമേഖലയില്‍ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ, ചക്ക, വാഴപ്പഴം എന്നവയെക്കാളേറെ പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്. നോസ് ബെറി,സപ്പോടില്ല പ്ലം, ചിക്കൂ എന്നിങ്ങനെ പല പേരുകളില്‍ സപ്പോട്ട അറിയപ്പെടുന്നുണ്ട്. പല തരത്തിലുള്ള പോഷകങ്ങളടങ്ങിയ ഈ പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്‍റെ മധുരമുള്ള ഉള്‍വശം. ഇതിലടങ്ങിയ ഗ്ലൂക്കോസിന്‍റെ അംശം ശരീരത്തിന് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കും. വൈറ്റമിനുകള്‍,ധാതുക്കള്‍,ടാനിന്‍ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സപ്പോട്ട. വളരെ മധുരമുള്ള കാമ്പായതിനാല്‍ മില്‍ക്ക് ഷേക്കുകളില്‍ സ്ഥിരമായി സപ്പോട്ട പഴം ഉപയോഗിക്കാറുണ്ട്. സപ്പോട്ടയില്‍ വലിയ തോതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. പ്രായമായാലുണ്ടാകുന്ന കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ എ ഉത്തമമാണ്. അതുകൊണ്ട് തന്നെ നല്ല കാഴ്ച്ച തിരിച്ചുകിട്ടാനും കാഴ്ച്ച നിലനിര്‍ത്തുന്നതിനും സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസിന്‍റെ അംശം കൂടുതലായ അടങ്ങിയ പഴമാണ് സപ്പോട്ട. കായിക മേഖലകളിലുള്ളവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം…

    Read More »
  • LIFE

    പെട്രോൾ ചോർച്ചയ്ക്ക് മാത്രമല്ല, വാഹനം തീ പിടിക്കുന്നതിനും ഈ വണ്ടുകൾ കാരണമാകും

    വണ്ടികളുടെ പെട്രോൾ നഷ്ടത്തിനു കാരണമാകുന്ന വണ്ടുകൾ കേരളത്തിൽ പെരുകുന്നു   👉കേരളത്തിലെ വാഹന ഉടമകൾക്കു തലവേദനയായി മാറിയിരിക്കുകയാണ് കാംഫർഷോട്ട് എന്ന വണ്ടിനത്തിൽപ്പെട്ട ചെറുജീവി.അടുത്തിടെ ഏറെ കേൾക്കുന്ന ഒരു വാർത്തയുമാണ് ഇത്.കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ പെട്രോൾ പൈപ്പിൽ ചെറു ദ്വാരങ്ങൾ തീർക്കുന്നത് ഈ ജീവിയാണ്.പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പിൽ ഈ ജീവികൾ തുളയിടുകയും ഇതുവഴി പെട്രോൾ ചോർന്നു പോകുന്നതുമാണ് പ്രശ്നം. ഇന്ധന ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർപൈപ്പുകളിൽ വരുന്ന ഈ ചെറു സുഷിരങ്ങൾ ഇന്ധന നഷ്ടം മാത്രമല്ല, ചിലപ്പോഴൊക്കെ തീപിടിത്തത്തിനും കാരണമാകുന്നു. തുടക്കത്തിൽ പത്തനംതിട്ട, തിരുവല്ല, റാന്നി പ്രദേശങ്ങളിൽ മാത്രമാണ് ഇതു കണ്ടുവന്നിരുന്നതെങ്കിലും പിന്നീട് പല സ്ഥലങ്ങളിലേക്കും ഇത് വ്യാപിച്ചു.ഇതോടെ ഇന്ധനം കുടിക്കുന്ന ചെറുവണ്ട് എന്ന പേരിൽ ധാരാളം വാർത്തകൾ സമൂഹമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുകയും ചെയ്തു. 2020ൽ തിരുവല്ല, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്ന്  സുഷിരം വന്ന പൈപ്പുകളും മറ്റു ശേഖരിച്ചുള്ള പഠനങ്ങളിൽ നിന്നാണ് അംബ്രോസിയ ബീറ്റിൽ വിഭാഗത്തിൽ…

    Read More »
  • Health

    അര്‍ശസ്സിനെ തുരത്താം,അധികം ഭാരപ്പെടാതെ തന്നെ

    എട്ട് ആയുർവേദ മഹാ രോഗങ്ങളിൽ ഒന്നായിട്ടാണ് അർശസിനെ കണക്കാക്കിയിരിക്കുന്നത്. ചികിത്സിച്ചുമാറ്റാൻ പ്രയാസമുള്ളവയും നീണ്ടുനില്ക്കുന്നവയും അനേകം ഉപദ്രവങ്ങൾ ഉണ്ടാക്കുന്നവയും മറ്റൊരു രോഗങ്ങൾക്ക് കാരണമാകുന്നവയുമൊക്കെ മഹാ രോഗങ്ങളായാണ് ആയുർവേദം കണക്കാക്കുന്നത്.അത്തരത്തിലൊന്നായ അർശസിന് ആയുർവേദം നിർദ്ദേശിക്കുന്ന ചില പ്രതിവിധികൾ എന്താണെന്ന് നോക്കാം. നവര നെല്ലിന്റ അരിവറുത്ത് ചോറുണ്ടാക്കി കറിവേപ്പില ,കുരുമുളക് ,പുളിച്ച മോര് , ഇന്ദുപ്പ് എന്നിവ കൂട്ടി ദിവസവും കഴിക്കുന്നത് അർശസിന് ശമനം ഉണ്ടാക്കാനായി സഹായിക്കും. വെളുത്തുള്ളിയും പനംകൽക്കണ്ടവും നെയ്യിൽ വറുത്തെടുത്ത് അരച്ച് ഒരു ഉരുള വലിപ്പത്തിൽ ദിവസേന രണ്ടുനേരം കഴിക്കുക. നമ്മുടെ പുരയിടത്തിലും റോഡ് വക്കിലും ഒക്കെ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് കറുകപുല്ല്. കറുകപുല്ല് നന്നായി കഴുകി വൃത്തിയാക്കി ഒരു ദിവസം മുഴുവൻ വെള്ളത്തിൽ നനച്ചു വെക്കുക.എന്നിട്ട് രാവിലെ എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് വെറും വയറ്റിൽ കുടിക്കുക.ഇത് അർശസിന് ഉള്ള ഒന്നാന്തരം പ്രതിവിധിയാണെന്ന് ആയുർവേദം പറയുന്നു. അതുപോലെതന്നെ തൊട്ടാവാടി പറിച്ചെടുത്ത് പൂക്കൾ നീക്കിയശേഷം കഷായം വെച്ചോ കഞ്ഞിയിൽ വേവിച്ചോ ദിവസം ഒരു നേരം…

    Read More »
  • LIFE

    നായ വളർത്തൽ, അറിഞ്ഞിരിക്കേണ്ടത്

    പലവിധ ആവശ്യങ്ങൾക്കായി നായ്ക്കളെ വീട്ടിൽ വളർത്തുന്നവരാണ് നാം.ഓമനമൃഗമെന്ന രീതിയിലും കാവലിനും വേട്ടയ്ക്ക് സഹായത്തിനുമെല്ലാം നായ്ക്കളെ വളർത്തുന്നവരുണ്ട്.എന്നാൽ ഇവയെ വളർത്തുന്നവർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികമാർക്കും അറിയുകയുമില്ല എന്നതാണ് വാസ്തവം.വർഷാവർഷം പ്രതിരോധ കുത്തിവെപ്പ് നടത്തി വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനുപുറമെ അതത് പഞ്ചായത്തുകളിൽനിന്ന് ലഭിച്ച ലൈസൻസും ഏതൊരു വളർത്തുനായയ്ക്കും വേണമെന്നാണ് നിയമം.എന്നാൽ ഇത് പാലിക്കുന്നവർ വിരളമാണ്.കാരണം മുകളിൽ പറഞ്ഞതു തന്നെ.കൂടുതൽ പേർക്കും ഇതേപ്പറ്റി അറിവില്ലെന്നതാണ് വസ്തുത. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സിന്​ അപേക്ഷ നല്‍കണം.ഇതിന് ഉടമസ്ഥര്‍ നിശ്ചിത ഫോറത്തില്‍ പഞ്ചായത്ത്/ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കണം.ഒരു വര്‍ഷത്തിനുള്ളില്‍ പേ വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുത്ത സര്‍ട്ടിഫിക്കറ്റി‍ന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം.അല്ലാത്തപക്ഷം കെ.എം ആക്‌ട് പ്രകാരമുള്ള പിഴ നൽകേണ്ടി വരും. 1998-ലെ പഞ്ചായത്തീരാജ് നിയമ പ്രകാരം നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാണ്.ഈ നിബന്ധന നായ്ക്കളെ വളർത്തുന്നവർ പാലിക്കുന്നുണ്ടോ എന്ന് പഞ്ചായത്ത് പരിശോധിക്കണം.ലൈസൻസ് എടുക്കാത്തവർക്ക് 500 രൂപ പിഴയീടാക്കണമെന്നും നിയമമുണ്ട്. പിന്നെയും ലൈസൻസ് എടുത്തില്ലെങ്കിൽ ദിവസം അമ്പതുരൂപ വീതം പിഴയീടാക്കാം. ലൈസൻസിന്…

    Read More »
  • NEWS

    ബംഗാളില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ മലപ്പുറം, വാഴക്കാട് കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

    പശ്ചിമ ബംഗാളിൽ നിന്ന്  കാണാതായ 16 വയസ്സുകാരിയെ മലപ്പുറം വാഴക്കാട് നിന്നും പോലിസ് കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പെണ്‍കുട്ടി ഒരുമാസം ഗര്‍ഭിണിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ നസറുദ്ദീനെ(34) മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ബംഗാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ മുഖേന ലഭിച്ച വിവരമനുസരിച്ച് ചൈല്‍ഡ് ലൈനും വാഴക്കാട് പോലീസും അന്വേഷണം നടത്തി. വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഈ ക്വാര്‍ട്ടേഴ്സില്‍ മൂന്നുവയസ്സുള്ള മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. നസറുദ്ദീന്റെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണ് ഇതെന്നാണ് പോലീസിന് ലഭിച്ച വിവരം.

    Read More »
Back to top button
error: