KeralaLead NewsNEWS

‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്‌നമേ വിട വാങ്ങിയോ’…

‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്‌നമേ വിട വാങ്ങിയോ’, കോട്ടയം മുട്ടമ്പലത്ത് ഇന്നലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഹരികൃഷ്ണൻ കഥയെഴുതിയ ഷോർട് ഫിലിമിലെ വരികളാണ് ഇത്.

യാത്രകളെയും വാഹനങ്ങളെയും എന്നും ഇഷ്ടപ്പെട്ടിരുന്ന കോട്ടയം പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തു വെച്ചു കാർ നിർത്തിയ ശേഷം ഫോണിൽ സംസാരിച്ചുകൊണ്ട് ട്രെയിൻ വരുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നു.

കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജരായിരുന്നു ഹരികൃഷ്ണൻ.നഴ്സിങ് ആയിരുന്നു പ്രൊഫഷനെങ്കിലും വാഹനങ്ങളോടുള്ള ഇഷ്ടമാണ് ഈ മേഖലയിൽ എത്തിച്ചത്.ഒടുവിൽ അവസാനവും വാഹനത്താൽ തന്നെയായിരുന്നു. അതാകട്ടെ തനിക്ക് എന്നും അപ്രാപ്യമായ ട്രെയിനിന്റെ മുമ്പിലും.

റിട്ട.കൃഷി ഓഫീസർ എം ജെ പത്മനാഭൻ നായരുടെയും എസ് രാധാമണിയുടെയും മകനാണ് ഹരികൃഷ്ണൻ. സൗത്ത് ഇന്ത്യൻ ബാങ്ക് അയർക്കുന്നം ബ്രാഞ്ചിലെ ജീവനക്കാരിയായ വി ലക്ഷ്മി വർമ്മയാണ് ഭാര്യ, മക്കൾ-ആഗ്രജ, ആർദ്രവ്. സംസ്കാരം ഇന്ന് മൂന്നിന് നടക്കും.

Back to top button
error: