KeralaLead NewsNEWS

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം; സദ്യ കഴിക്കാന്‍ പോയ വീട്ടില്‍ പരിശോധന, അമ്മ ആശുപത്രിയിൽ

കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നരിക്കുനിയില്‍ രണ്ടുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടി വിവാഹസദ്യ കഴിക്കാന്‍ പോയ വീട്ടില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. കുട്ടിയുടെ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്നിക്കോട്ടൂര്‍ കുണ്ടായി ചെങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യെമിനാണ് മരിച്ചത്. കടുത്ത ഛര്‍ദില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടാണ് മുഹമ്മദ് യെമിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. രാത്രിയോടെ ശരീരം തളര്‍ന്ന് നീല നിറം ബാധിച്ച് ആരോഗ്യനില വഷളായതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

അതേസമയം, മരണം ഭക്ഷ്യവിഷബാധയാല്ലെന്നാണ് പ്രാഥമിക നിഗമനം. സമാന ലക്ഷണങ്ങളോടെ 11 കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച ചെങ്ങളകണ്ടിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിലായത്. എല്ലാവരും അയല്‍വാസികളും ബന്ധുക്കളുമാണ്. വിവാഹത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ക്ക് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടത്.

Back to top button
error: