NEWS

കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ പിന്തുടർന്ന രണ്ട് പേർ കസ്റ്റഡിയിൽ

കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ സുമിത് കുമാറിനെ പിന്തുടർന്ന രണ്ട് പേർ കസ്റ്റഡിയിൽ. ഇവർ സഞ്ചരിച്ച കാർ പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്. ബോധപൂർവമല്ല ഇവർ കമ്മീഷണറെ പിന്തുടർന്നതെന്നാണ് ലഭിക്കുന്ന വിവരം.

യാത്ര തടസപ്പെടുത്തി സമയം വൈകിച്ചു- എന്നാണ് കമ്മീഷണർ പോലീസിൽ നൽകിയിരിക്കുന്ന പരാതി. കൊടുവള്ളി മുതൽ എടവണ്ണപ്പാറ വരെയാണ് സംഘം കമ്മീഷണറെ പിന്തുടർന്നത്.

വെള്ളിയാഴ്ച കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന വഴിയാണ് സുമിത് കുമാറിനെ പ്രതികൾ പിന്തുടർന്നത്. ബൈക്കിലും കാറിലുമെത്തിയ സംഘം സുമിത്ത് സഞ്ചരിച്ച വാഹനം തടഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

തന്‍റെ വാഹനത്തിന്‍റെ ഡ്രൈവര്‍ വേഗത്തില്‍ സ്ഥ ലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്ന്അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചിരുന്നു . സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളുടെ അന്വേഷണ തലവനാണ് സുമിത് കുമാർ.

Back to top button
error: