Lead NewsNEWS

പൂജയെക്കുറിച്ച് പെൺകുട്ടികൾക്കും ധാരണ, പെൺകുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം മാതാപിതാക്കൾ ആത്മഹത്യയ്ക്ക് പദ്ധതിയിട്ടിരുന്നു

ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ പെൺകുട്ടികളെ അമ്മ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടിൽ നടക്കുന്ന പൂജയെക്കുറിച്ച് പെൺകുട്ടികൾക്കും അറിയാമായിരുന്നു എന്നാണ് പുതിയ വിവരം. സമൂഹമാധ്യമങ്ങളിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടി നേരത്തെ പങ്കുവെച്ച പോസ്റ്റുകളിൽ ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്നു. ഈയടുത്തായി സഹോദരിമാരുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ് അമ്പതുകാരി അമ്മ പത്മജ. ഇവരാണ് 27 വയസ്സുള്ള അലേക്യയെയും 22 വയസ്സുള്ള ദിവ്യ സായിയെയും ത്രിശൂലം കൊണ്ട് കുത്തിയും ഡമ്പൽ കൊണ്ട് അടിച്ചും കൊന്നത്. പ്രതികൾക്ക് മാനസിക പ്രശ്നം ഇല്ല എന്നാണ് പോലീസിന്റെ വിലയിരുത്തൽ. പെൺകുട്ടികളെ കൊന്നശേഷം മാതാപിതാക്കൾ ആത്മഹത്യയ്ക്ക് പദ്ധതിയിട്ടതായി പോലീസ് പറയുന്നു.

കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നു എങ്കിലും പിന്നീട് ഇരുവരും സാധാരണനിലയിൽ എത്തി. മക്കളുടെ മൃതശരീരങ്ങളുമായി പൂജനടത്തിയാൽ കലിയുഗം അവസാനിച്ച് സത്യ യുഗം തുടങ്ങുമ്പോൾ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും എന്നായിരുന്നു ഇവരുടെ വിശ്വാസം. ഒരു മന്ത്രവാദിയുടെ ഉപദേശപ്രകാരം ആണത്രേ കൊലപാതകം.

Back to top button
error: