NEWS

സ്വർണം കൊണ്ട് മൂടിയായിരുന്നോ സ്വപ്നയുടെ കല്യാണം?ചിത്രം ഹാജരാക്കി അഭിഭാഷകൻ  

സ്വപ്നയുടെ വിവാഹം സ്വർണം കൊണ്ട് മൂടിയായിരുന്നുവെന്നു അഭിഭാഷകൻ .സ്വപ്നയുടെ വിവാഹ ഫോട്ടോ അഭിഭാഷകൻ ഹാജരാക്കി .അറന്നൂറ്റി ഇരുപത്തി അഞ്ചു പവൻ സ്വർണം ആണത്രേ സ്വപ്ന വിവാവഹത്തിനു അണിഞ്ഞത് .ഏതാണ്ട് അഞ്ചു കിലോ സ്വർണം. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോ സ്വർണം കണ്ടെത്തിയതിൽ അസ്വാഭാവികത ഇല്ലെന്നു പറയാനാണ് അഭിഭാഷകൻ വിവാഹ ഫോട്ടോ ഹാജരാക്കിയത് .ബാങ്ക് അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടവും വെളിപ്പെടുത്താമെന്ന് അഭിഭാഷകൻ പറഞ്ഞു .

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നക്കു അടുത്ത ബന്ധം ആണെന്ന് എൻഐഎ അഭിഭാഷകൻ കോടതിയെ അറിയിച്ചു .പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവെയാണ് എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത് .ശിവശങ്കരൻ ഐഎഎസുമായി സ്വപ്നക്കു അടുത്ത ബന്ധം ഉണ്ടായിരുന്നു .ശിവശങ്കരനെ മാർഗദർശി എന്നാണ് സ്വപ്ന വിശേഷിപ്പിച്ചത് .ശിവശങ്കരൻ മുഖാന്തിരം ആണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം ഉണ്ടാക്കിയത് .യുഎഇ കോൺസുലേറ്റിലും പോലീസിലും സ്വപ്നക്ക് ബന്ധങ്ങൾ ഉണ്ടായിരുന്നു .

നയതന്ത്ര പാർസൽ വിട്ടു കിട്ടാൻ സ്വപ്ന ശിവശങ്കരന്റെ സഹായം തേടിയിരുന്നു .എന്നാൽ ഇക്കാര്യത്തിൽ ശിവശങ്കരൻ സഹായിച്ചില്ല .ഇതിനായി ശിവശങ്കരന്റെ ഫ്ലാറ്റിൽ  സ്വപ്ന പോയിരുന്നു .സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നു .അതുകൊണ്ട്‌ തന്നെ കുറ്റം ഗൗരവതരമാണ് .കൂട്ടുപ്രതികളുടെ ലക്‌ഷ്യം സ്വപ്നക്ക് അറിയാമായിരുന്നു .സ്പേസ് പാർക്കിൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുമ്പോഴും സ്വപ്ന എഴുപത്തിമൂവായിരം രൂപ യു എ ഇ കോൺസുലേറ്റിൽ നിന്ന് കൈപ്പറ്റിയിരുന്നു  

Back to top button
error: