-
Breaking News
ഈ അണ്ടര്‍ 19 ഏഷ്യാക്കപ്പില്‍ നടക്കുന്നത് എന്ത് പൂരമാണ്? വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നു ; ഇത്തവണ ഇന്ത്യന്‍ താരം അഭിജ്ഞാന്‍ കുണ്ടുവിന്റെ ഊഴം, ഇരട്ടസെഞ്ച്വറി നേടി ; 125 പന്തില്‍ നിന്ന് 209 റണ്‍സ്
ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ തൃശൂര്‍പൂരം നടക്കുകയാണ്. ഇന്ത്യന്‍ താരം വൈഭവിന്റെ വെടിക്കെട്ടോടെ സ്റ്റാര്‍ട്ട് ചെയ്്ത ടൂര്‍ണമെന്റില്‍ അതുക്കും മേലെ എന്ന് വിളിക്കാവുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം. അഭിജ്ഞാന്‍ കുണ്ടു മലേഷ്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇരട്ടസെഞ്ച്വറി അടിച്ചാണ് ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തില്‍ 125 പന്തില്‍ 209 റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍താരം ദുബായില്‍ ചരിത്രമെഴുതി. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന അമ്പാട്ടി റായിഡുവിന്റെ (177) റെക്കോര്‍ഡാണ് കുണ്ടു മറികടന്നത്. 121 പന്തില്‍ കുണ്ടു തന്റെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വൈഭവ് സൂര്യവംശിയെയും അദ്ദേഹം പിന്നിലാക്കി. ഒമ്പത് സിക്‌സറുകളും 17 ഫോറുകളുമാണ് ബാറ്റില്‍ നിന്നും പറന്നത്. കുണ്ടുവിന്റെ ഈ പ്രകടനം ഇന്ത്യ അണ്ടര്‍ 19 ടീമിനെ ആദ്യം ബാറ്റ് ചെയ്ത് 408 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചു. അണ്ടര്‍ 19 ഏകദിനങ്ങളില്‍ ഏറ്റവും…
Read More » -
Breaking News
രാജസ്ഥാന്റെയും കൊല്‍ക്കത്തയുടേയും ഏറ്റുമുട്ടല്‍ ; ചരിത്രമെഴുതിയത് ഓസ്‌ട്രേലിയക്കാരന്‍ കാമറൂണ്‍ഗ്രീന്‍ ; ഐപിഎല്‍ താരലേലത്തില്‍ കിട്ടിയത് 25.2 കോടി, ഒരു വിദേശ കളിക്കാരന്റെ മിനി ലേലത്തിലെ പരമാവധി ഫീസ്
ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന വിദേശ കളിക്കാരനായി കാമറൂണ്‍ഗ്രീന്‍. ഐപിഎല്‍ 2026 മിനി ലേലത്തില്‍ 25.20 കോടി രൂപയുടെ വമ്പന്‍ വിലയ്ക്ക് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്. നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു ഗ്രീനിനായി ലേലത്തില്‍ ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സും ഈ പോരാട്ടത്തിലേക്ക് കടന്നുവന്നതോടെ ലേലം കൂടുതല്‍ ആവേശകരമായി. ഐപിഎല്‍ 2024 ലേലത്തില്‍ 24.75 കോടി രൂപയ്ക്ക് വാങ്ങിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ആണ് ഗ്രീന്‍ മറികടന്നത്. മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്‌സിനും വേണ്ടി കളിച്ചിട്ടുള്ള ഗ്രീന്‍, ഇതുവരെ ഐപിഎല്ലില്‍ 29 മത്സരങ്ങളില്‍ നിന്ന് 707 റണ്‍സ് നേടുകയും 16 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം വന്‍തുകയ്ക്ക് ലേലം കൊണ്ടെങ്കിലും ഈ സീസണിലെ അദ്ദേഹത്തിന്റെ ശമ്പളം 18 കോടി രൂപയായിരിക്കും (1.9 ദശലക്ഷം യുഎസ് ഡോളര്‍). വിദേശ കളിക്കാര്‍ ക്കായുള്ള ലേല നിയമങ്ങള്‍…
Read More » -
Breaking News
ഒമ്പത് ഫ്രാഞ്ചൈസികളെ പിന്നിലാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കടന്നുകയറ്റം ; 14.20 കോടി രൂപയുടെ രണ്ട് കിടിലന്‍ സൈനിംഗുകള്‍, ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് പ്‌ളേയേഴ്‌സില്‍ പ്രശാന്ത് വീറും, കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു
ഐപിഎല്‍ മിനി ലേലത്തില്‍ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ ചരിത്രമെഴുതി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങളായി മാറിയ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങള്‍ 14.20 കോടി രൂപയ്ക്ക് വിറ്റുപോയി. ഈ രണ്ട് കളിക്കാരും നിരവധി ഓള്‍-ടൈം റെക്കോര്‍ഡുകളാണ് ഇതിലൂടെ സ്ഥാപിച്ചത്. പ്രശാന്തിനെയും കാര്‍ത്തിക്കിനെയും സ്വന്തമാക്കാന്‍ സിഎസ്‌കെ പണം വാരിയെറിഞ്ഞു. ഒമ്പത് ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് അബുദാബി യിലെ എത്തിഹാദ് അരീനയില്‍ മഞ്ഞപ്പട ഈ അണ്‍കാപ്പ്ഡ് കളിക്കാരെ സ്വന്തമാക്കിയ തോടെ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് , മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെ മറികടന്നാണ് സിഎസ്‌കെ രണ്ടുപേരെയും നേടിയത്. ഇരുവര്‍ക്കും അടിസ്ഥാന വിലയുടെ 4633% അധിക വിലയ്ക്കാണ് ഇരുവരേയും സിഎസ്‌കെ നേടിയത്. ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ 10 കോടിയിലധികം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാര്‍ ഇവരാണ്. ഈ…
Read More » -
Breaking News
സിഡ്‌നി കൂട്ടക്കൊല നടത്തിയത് ഹൈദ്രാബാദ് സ്വദേശിയും മകനും; ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ആക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; അക്രമികളുടെ വാഹനത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും കണ്ടെത്തി; ഫിലിപ്പെന്‍സില്‍ ആയുധ പരിശീലനം നേടിയതായും സൂചനകള്‍
സിഡ്‌നി; പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ സിഡ്‌നി വെടിവെപ്പ് നടത്തിയത് ഇന്ത്യക്കാരന്‍. ഹൈദ്രബാദ് ടൗളി ചൗക്കി സ്വദേശിയായ സാജിദ് അക്രം എന്നയാളാണു മകന്‍ നവീദ് അക്രവും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെട നടുക്കിയ കൂട്ടക്കൊല നടത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓസ്‌ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാള്‍ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലാണെന്ന് മനിലയിലെ ബോര്‍ഡര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയായ 50 കാരന്‍ സജിദ് അക്രം ആണ് ഫിലിപ്പീന്‍സിലേക്ക് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകന്‍ നവീദ് അക്രമിന്റെ പാസ്‌പോര്‍ട്ട് ഓസ്‌ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോര്‍ഡര്‍ അതോറിറ്റി വിശദമാക്കുന്നത്. സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവര്‍ ഫിലിപ്പീന്‍സിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും ഇതാണ്…
Read More » -
Breaking News
എ പത്മകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം ; ഇവരുടെ പ്രവര്‍ത്തികള്‍ കേരളം മുഴുവന്‍ പ്രതിഫലിച്ചു ; ആറന്മുള ചെമ്പടയുടെ പോസ്റ്റ്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിപിഐഎം നേതാവ് എ പത്മകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണമെന്ന് സിപിഎം അനുകൂല ഫേസ്ബുക്ക് പേജില്‍ കുറിപ്പ്. ഇരുവരും വര്‍ഗ്ഗ വഞ്ചകന്മാര്‍ ആണെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം നേതാക്കള്‍ക്കെതിരെ പോസ്റ്റ് ഇട്ടിരിക്കുന്നത് ആറന്മുള ചെമ്പട അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പത്തനംതിട്ട ജില്ലയില്‍ ഇവര്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഫലിക്കാന്‍ മുഖ്യ കാരണമെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ: വര്‍ഗ്ഗവഞ്ചകന്മാര്‍, ഇവന്മാരെ ഉടനെ ചവിട്ടി പുറത്താക്കണം ഈ പവിത്രമായ പാര്‍ട്ടിയില്‍ നിന്ന്.അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല.. പത്തനംതിട്ട ജില്ലയില്‍ ഇവന്മാര് രണ്ടു ഫ്രോടുകള്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഭലിക്കാന്‍ മുഖ്യ കാരണം… ഇത്രയും ജന സേവനം നല്‍കിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തിലില്ല. പക്ഷെ എന്ത് ചെയ്യാന്‍? അഴിമതി വെളിവായ ഉടന്‍ തന്നെ നടപടി എടുത്തു ഇവന്മാരെ രണ്ടു ചെറ്റകളെയും പുറത്താക്കുന്നതില്‍ ഈ പാര്‍ട്ടി…
Read More » -
Breaking News
ജഡ്ജിയമ്മാവന്റെ സന്നിധിയില്‍ തൊഴുകൈകളോടെ; കേട്ടിട്ടുണ്ടോ ജഡ്ജിയമ്മാവന്‍ കോവിലിനെപ്പറ്റി; രാജ്യത്ത് പ്രമുഖര്‍ക്കെതിരെയുള്ള കേസുകളും കോടതി നടപടികളും കൂടുന്നു;കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണവും; രാഹുല്‍ മാങ്കൂട്ടത്തിലും ദിലീപും അടക്കം നിരവധി പേര്‍; പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രമുഖരും ഏറെ
കോട്ടയം: കേരളത്തില്‍ പ്രമുഖര്‍ക്കെതിരായ കേസുകളും കോടതി വ്യവഹാരങ്ങളും കൂടുമ്പോള്‍ കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെ ഇതുപോലൊരു ക്ഷേത്രം വേറെയുണ്ടോ എന്ന് സംശയമാണ്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന പേരില്‍ പ്രശസ്തമായ ക്ഷേത്രം.ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന രാമവര്‍മ്മപുരത്തുമഠം ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവന്‍ എന്നാണ് വിശ്വാസം. സ്വയം വധശിക്ഷയ്ക്ക് വിധിച്ച് ജീവന്‍ നഷ്ടമായ ആളാണ് ഗോവിന്ദപിള്ള. ധര്‍മരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തെ കോടതി ജഡ്ജിയായിരുന്നു ഗോവിന്ദപിള്ള. നീതി പുലര്‍ത്തുന്ന കാര്യത്തില്‍ കൃത്യത പുലര്‍ത്തിയിരുന്ന ഗോവിന്ദപിള്ള, ഒരിക്കല്‍ തന്റെ സഹോദരിയുടെ മകനായ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ഏറെ വൈകി സംഭവത്തില്‍ പത്മനാഭപിള്ള നിരപരാധിയാണെന്ന് ഗോവിന്ദപിള്ള തിരിച്ചറിഞ്ഞു. അനന്തരവന് വധശിക്ഷ വിധിച്ച നടപടിയില്‍ കുറ്റംബോധംകൊണ്ട് ഗോവിന്ദപിള്ള തകര്‍ന്നു. നിരപരാധിക്ക് വധശിക്ഷ…
Read More » -
Breaking News
ഇവിടം വിട്ടു ഞാന്‍ എങ്ങോട്ടും ഇല്ല ; കേള്‍ക്കുന്ന വാര്‍ത്തകള്‍ എല്ലാം വെറും അഭ്യൂഹമെന്ന് ജോസ് കെ മാണി; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നു; മുന്നണി മാറ്റം ഇല്ല
കോട്ടയം : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തെല്ലാം വാര്‍ത്തകള്‍ വന്നാലും ഇടതുമുന്നണി വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസ് കെ മാണി. യുഡിഎഫിലേക്ക് ഉള്ള പ്രവേശന വാര്‍ത്തകള്‍ ജോസ് കെ മാണി തള്ളി. കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എപ്പോഴും ചര്‍ച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്. പാല നിയോജമണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു, എന്നാല്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാല്‍ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വര്‍ഷമായി ജോസഫ് വിഭാഗം ഒരുതവണ പോലും തൊടുപുഴയില്‍…
Read More » -
Breaking News
ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത് ; നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ട് ; മുഖ്യമന്ത്രി അതിജീവിതയോട് ; ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ ; കേരള ജനത ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു
തിരുവനന്തപുരം: ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും, നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും ഞങ്ങള്‍ കൂടെയുണ്ടെന്നുംആക്രമിക്കപ്പെട്ട നടിയോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ഇന്ന്ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ അതിജീവിതയോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് ശേഷം ഇത് ആദ്യമായാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതി മാര്‍ട്ടിന്റെ വീഡിയോയ്ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്.…
Read More » -
Breaking News
ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി ; മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനല്‍കി. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ച അര മണിക്കൂര്‍ നീണ്ടു. സര്‍ക്കാര്‍ കേസില്‍ അപ്പീല്‍ പോകുന്ന വിവരം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ…
Read More »
