-
Breaking News
ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ രാജ്യത്തായിരുന്നു ഇതെങ്കില്‍ ‘മനുഷ്യത്വപരമായ’ ഇടപെടല്‍ നടത്തുമായിരുന്നോ? നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇറാനെ വിമര്‍ശിച്ച് തലാലിന്റെ സഹോദരന്‍; ‘രക്തം കൊണ്ട് കച്ചവടം ചെയ്യാന്‍ വരരുത്, നീതിപൂര്‍വകമായ ശിക്ഷ മാത്രമാണ് പരിഹാരം’
സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കില്‍ മനുഷത്വപരമായ കാരണങ്ങള്‍ നിരത്തുമായിരുന്നോ എന്നാണ് ഫത്താഹ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചിയോടാണ് ഫത്താഹിന്റെ ചോദ്യങ്ങള്‍. ‘അബ്ബാസ്, ഇത് എന്ത് തരം മനുഷ്യത്വമാണ്? ഈ കുറ്റകൃത്യം നിങ്ങളുടെ രാജ്യത്താണ് നടന്നതെങ്കിലോ? ഒരാളെ അറുത്തുകൊല്ലുകയും, അതിനുശേഷ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തിരുന്നെങ്കിലോ? അന്ന് ആ കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഈ ‘മനുഷ്യത്വപരമായ കാരണങ്ങള്‍’ നിരത്തുമായിരുന്നോ? എന്നാണ് ഫത്താഫ് ചോദിക്കുന്നത്. ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നീതിപൂര്‍വമായ ശിക്ഷമാത്രമാണ് പരിഹാരം എന്നത് നിങ്ങള്‍ക്കറിയാം. നീതി തടസപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. അത് കുറ്റകൃത്യത്തേക്കാള്‍ വലിയ മറ്റൊരു കുറ്റകൃത്യമാണ്. ഇരയുടെ കുടുംബത്തോടും അവകാശത്തോടും സമൂഹത്തോടും നിയമത്തോടും, ഭരണഘടനയോടും, മനുഷ്യമനസാക്ഷിയോടും ചെയ്യുന്ന കുറ്റകൃത്യമാണെന്നും ഫത്താഹ് എഴുതി. യഥാര്‍ത്ഥ വേദനയും അടിച്ചമര്‍ത്തലും എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത്…
Read More » -
Breaking News
ബിജെപിക്കു തമിഴ്‌നാട്ടില്‍ പ്രസക്തിയില്ല; മാസ് ഡയലോഗുമായി വീണ്ടും വിജയ്‌യുടെ റാലി; ഡിഎംകെയ്ക്കു നേരെ കടന്നാക്രമണം; അണ്ണാ ഡിഎംകെയ്ക്കു തലോടല്‍; കടുത്ത നിയന്ത്രണത്തിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍
ഈറോഡ്: ആയിരങ്ങളെ പങ്കെടുപ്പിച്ച് തമിഴ്നാട്ടിലെ ഈറോഡില്‍ വിജയിയുടെ പൊതുസമ്മേളനം. കരൂർ ദുരന്തത്തിനു ശേഷം ആദ്യമായാണ് തുറന്ന സ്ഥലത്ത് ടി.വി.കെ യോഗം വിളിക്കുന്നത്. മാസ് സിനിമ ഡയലോഗുകളുമായെത്തിയ പ്രിയതാരത്തിന്റെ ഓരോ വാക്കിലും ആരവമുയർന്നു. ഡിഎംകെയെ കടന്നാക്രമിച്ചും അണ്ണാ ഡിഎംകെയെ തലോടിയുമായിരുന്നു വിജയിയുടെ പ്രസംഗം. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കടുത്ത നിയന്ത്രണങ്ങളിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് പുലർച്ചെ 6 മുതൽ തന്നെ ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ആരെ ഒപ്പം നിർത്തണം, അതിന് ആരെ എതിർക്കണം എന്ന് വ്യക്തമാക്കിയായിരുന്നു വിജയിയുടെ പ്രസംഗം. 10 വയസ്സിൽ സിനിമയിൽ വന്നപ്പോൾ മുതൽ തമിഴ്നാട്ടിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ടി.വി കെയെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ശ്രമം നടക്കുന്നത്. പെരിയാറിന്റെ പേരു പറഞ്ഞ് കൊള്ളയടിക്കുകയാണ് സർക്കാർ. എംജിആറും ജയലളിതയും ഡിഎംകെ യെ കടന്നാക്രമിച്ചിരുന്നത് ശരിയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും വിജയ് പറഞ്ഞു. അതായത് അണ്ണാ ഡിഎംകെ വികാരത്തെ ഒപ്പം ചേർത്തുനിർത്തി ഡിഎംകെയെ പ്രതിരോധിക്കുന്ന രാഷ്ട്രീയം വിജയ് തുടരും. ബിജെപിയെക്കുറിച്ചും കാര്യമായൊന്നും പറഞ്ഞില്ല.…
Read More » -
Breaking News
ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുപി സ്വദേശി; മുഖം കാണുമെന്നതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പോലും ഉണ്ടാക്കിയില്ല ; മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ ഇഷ്ടിക പാകി തറകെട്ടി
ലക്‌നൗ: ഭാര്യ ബുര്‍ഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടില്‍ പോയതില്‍ പ്രകോപിതനായി ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ തന്റെ ഭാര്യ താഹിറ (32), മക്കളായ അഫ്രീന്‍ (14), സെഹ്റീന്‍ (7) എന്നിവരെയാണ് ഫാറൂഖ് കൊലപ്പെടുത്തിയത്. വിവാഹ ചടങ്ങുകളില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ഫാറൂഖ് ഈ ക്രൂരകൃത്യം ചെയ്തത്. ഡിസംബര്‍ 10-ന് അര്‍ദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ഭാര്യ ബുര്‍ഖയില്ലാതെ സ്വന്തം വീട്ടില്‍ പോയത് തന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു അക്രമം. കടുത്ത മതവിശ്വാസിയായ താഹിറ ബുര്‍ഖ ധരിക്കണമെന്ന് ഫാറൂഖിന് നിര്‍ബന്ധമുണ്ടാ യി രുന്നു. ബുര്‍ഖയില്ലാത്ത ചിത്രം തിരിച്ചറിയല്‍ രേഖകളില്‍ വരുമെന്നതിനാല്‍ കഴിഞ്ഞ 18 വര്‍ ഷമായി ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ എടുക്കാന്‍ അദ്ദേഹം ഭാര്യയെ അനുവദിച്ചി രുന്നില്ല. അടുക്കളയില്‍ വെച്ച് താഹിറയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മൂത്തമകള്‍ അഫ്രീനെയും വെടിവെച്ചു വീഴ്ത്തി. പിന്നാലെയെത്തിയ രണ്ടാമത്തെ മകള്‍ സെഹ്റീനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടുമുറ്റത്ത് ശുചിമുറിക്കായി കുഴിച്ച ഒമ്പതടി താഴ്ചയുള്ള…
Read More » -
Breaking News
കള്ളനെന്ന് മുദ്രകുത്തി ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയാക്കി ; ഛത്തീസ്ഗഡ് സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു ; സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍
പാലക്കാട് : കള്ളനെന്ന് മുദ്രകുത്തി നാട്ടുകാര്‍ മര്‍ദ്ദിച്ച അന്യസംസ്ഥാന തൊഴിലാളി മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ വാളയാര്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. രാംനാരായണന്റെ മൃതദേഹം നാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും അതിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ മരിച്ചത്.
Read More » -
Breaking News
സ്ത്രീകളുടെ പദ്ധതിക്ക് വേണ്ടിയുള്ള 10,000 രൂപ വീണത് പുരുഷന്മാരുടെ അക്കൗണ്ടില്‍ ; പിഴവ് തിരിച്ചറിഞ്ഞ് തിരികെ നല്‍കണമെന്ന ഉദ്യോഗസ്ഥര്‍ ; ചെയ്ത വോട്ടു തിരിച്ചു തന്നാല്‍ പണം തിരികെ തന്നേക്കാമെന്ന് വോട്ടര്‍മാര്‍
പാട്ന: സ്്ത്രീകളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് അയച്ച പണം പുരുഷന്മാരുടെ അക്കൗണ്ടില്‍ വീണുപോയതിനെ തുടര്‍ന്ന് തിരികെ ചോദിച്ച് ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇതില്‍ ചിലതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയിരിക്കുന്നത്. അതേസമയം സംഭവം വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ദര്‍ഭന്‍ഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ചിലര്‍ പണം തിരികെ നല്‍കിയിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ പണം തിരിച്ചു നല്‍കാന്‍ തങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാറിലെ 75 ലക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്കായി ആകെ 7500 കോടി…
Read More » -
Breaking News
‘എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും സര്‍ക്കാരും’; എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക ; ഗര്‍ഭിണിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗര്‍ഭിണിയെ മുഖത്തടിക്കുന്ന സിഐയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. പിണറായിയുടെ ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്നും പറഞ്ഞു. പിണറായി വിജയന്‍ ഒമ്പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായി രിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു. രാഷ്ട്രീയ…
Read More » -
Breaking News
നടിക്ക് ചുറ്റും ഉന്തും തള്ളുമായി ആരാധകരുടെ തള്ളിക്കയറ്റം ; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനും ആളുകള്‍ തിക്കിത്തിരക്കി ; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിമര്‍ശനം
നടന്‍ പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രമായ ‘ദി രാജാസാബി’ ന്റെ പരിപാടിയില്‍ നടി നിധി അഗര്‍വാളിന് നേരിടേണ്ടി വന്ന ദുരനുഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്ന നടിയെ തൊടാനും സെല്‍ഫി എടുക്കാനും ആള്‍ക്കാര്‍ കൂടിയതിനെ തുടര്‍ന്ന് നടി ഏറെ ബുദ്ധിമുട്ടുന്നതും അസ്വസ്ഥയാകുന്നതും കാണാനാകു മായിരുന്നു. സുരക്ഷാ ജീവനക്കാരും നടിയെ കാറിലേക്ക് എത്തിക്കാന്‍ നന്നായി ബുദ്ധിമുട്ടി. ദി രാജാ സാബിന്റെ സോങ് ലോഞ്ച് കഴിഞ്ഞ് തിരിച്ചിറഞ്ഞവേയായിരുന്നു നടിക്ക് ദുരനുഭവ മു ണ്ടായത്. ഹൈദരാബാദില്‍ വെച്ചു നടന്ന പരിപാടിക്ക് ശേഷം മടങ്ങുന്നതിനി ടെയാണ് നടി ആരാധകര്‍ക്കിടയില്‍ പെട്ടത്. നടിക്ക് ചുറ്റും ഉന്തും തള്ളുമായി കൂടുന്ന ആളുകളെയും വീ ഡി യോയില്‍ കാണാം. ഒരു വിധത്തില്‍ കാറില്‍ കയറി രക്ഷപ്പെടുന്ന നടി രക്ഷപ്പെടുക യായി രുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് പുറത്തുവരുന്നത്. ഒരു സ്ത്രീയ്ക്ക് പൊതുയിടത്ത് ഇത്തരം അനുഭവം നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന…
Read More » -
Breaking News
തിരഞ്ഞെടുപ്പ് വിജയാഘോഷമാണെന്ന് പറഞ്ഞ് അന്യസ്ത്രീകളും പുരുഷന്മാരും പരസ്പരം കെട്ടിപ്പിടിച്ച് തെരുവിലിറങ്ങി അഴിഞ്ഞാടുന്നത് അനുവദിക്കാനാകില്ല ; അത് മതം അംഗീകരിക്കുന്ന നിലപാട് അല്ലെന്ന് സമസ്ത
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷമെന്ന് പറഞ്ഞ് പുരുഷന്മാരും അന്യസ്ത്രീകളും പരസ്പരം കൂടിച്ചേരുന്നതും കെട്ടിപ്പിടിക്കുന്നതും മതപരമായി അനുവദിക്കാനാകില്ലെന്ന് സമസ്ത. അന്യ സ്ത്രീകളും പുരുഷന്മാരും കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത കാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കു ന്നതും അപലപനീയമാണ്. സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവെച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്്. മത ചിഹ്നങ്ങളേയും ആചാര അനുഷ്ഠാന സംസ്‌കാരങ്ങളെയും വിലമതിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാവണമെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ശബരിമല പോലുള്ളതിനെ അവഹേളിക്കുന്നതും കക്ഷിരാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ശരിയല്ല. മതങ്ങളെയും മതചിഹ്നങ്ങളെയും അധികാര രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരും മാറിനില്‍ക്കണമെന്നും…
Read More » -
Breaking News
കര്‍ണാടക തീരത്ത് ശരീരത്ത് ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറോട് കൂടി പരിക്കേറ്റ നിലയില്‍ കടല്‍ക്കാക്ക ; പ്രദേശവാസികള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ആശങ്ക ; പക്ഷിയെ കണ്ടെത്തുന്നവര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഇ മെയില്‍ ഐഡിയും
ന്യൂഡല്‍ഹി: ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കര്‍ണാടക തീരത്ത് നിന്നും കടല്‍ക്കാക്കയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച കാര്‍വാറിലെ രവീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലിന്റേതാണ് കണ്ടെത്തല്‍. കാക്കയെ വനം വകുപ്പ് വിഭാഗത്തിന് കൈമാറി. ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് താമസക്കാര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ഇടയില്‍ ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്. പരിക്കേറ്റ പക്ഷിയെ പിന്നീട് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ട്രാക്കറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്‍കിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇ-ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഗവേഷണ കേന്ദ്രം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ട ഇമെയില്‍ വിലാസം വ്യക്തത വരുത്തുന്നതിനായി പരിശോധിച്ചുവരികയാണ്. ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമായി രുന്നു പക്ഷി എന്നതുള്‍പ്പെടെ നിരവധി കോണുകള്‍ പരിശോധിച്ചുകൊണ്ടിരി ക്കുകയാണ്,’ ഉത്തര കാനന്ദ പോലീസ് സൂപ്രണ്ട് ദീപന്‍…
Read More » -
Breaking News
എറണാകുളത്ത് ഗര്‍ഭിണിയ്ക്ക് നേരെ പൊലീസ് മര്‍ദനം; സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയും ; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ; 2024 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു
കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ സ്ത്രീയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. 2024 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി ഇടപെടലില്‍ പുറത്തുവിട്ടിരുന്നു. കേസിന്റെ പുരോഗതി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്. 2024 ല്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നോര്‍ത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോള്‍ എന്‍. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെയാണ് യുവാവിന്റെ ഭാര്യ സ്റ്റേഷനിലെത്തിയത്.
Read More »