Sports

  • അർജ്ജുന അവാർഡ് ഏറ്റുവാങ്ങി മുഹമ്മദ് ഷമി ഉള്‍പ്പെടെയുളള താരങ്ങള്‍

    ന്യൂദല്‍ഹി: 2023 ലെ ദേശീയ കായിക, സാഹസിക അവാര്‍ഡുകള്‍  രാഷ്‌ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. രാഷ്‌ട്രപതി ഭവനിലായിരുന്നു ചടങ്ങ്. മലയാളി ലോങ്ജമ്ബ് താരം മുരളി ശ്രീശങ്കര്‍ ഉൾപ്പെടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചെസ് താരം ആര്‍ വൈശാലി, അമ്ബെയ്‌ത്ത് താരങ്ങളായ ഓജസ് പ്രവീണ്‍ ഡിയോട്ടലെ, അദിതി ഗോപിചന്ദ് സ്വാമി, ഗോള്‍ഫ് താരം ദിക്ഷാ ദാഗര്‍, കബഡി താരങ്ങളായ പവന്‍ കുമാര്‍, റിതു നേഗി എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു. കൂടാതെ, ഹോക്കി താരങ്ങളായ കൃഷന്‍ ബഹദൂര്‍ പഥക്, പി സുശീല ചാനു, ഖോ-ഖോ താരം നസ്രീന്‍, ലോണ്‍ ബൗള്‍സ് താരം പിങ്കി, ഷൂട്ടര്‍മാരായ ഐശ്വരി പ്രതാപ് സിംഗ്, ഇഷ സിംഗ്, സ്‌ക്വാഷ് താരം ഹരീന്ദര്‍ പാല്‍ സിംഗ് സന്ധു, ടേബിള്‍ ടെന്നീസ് താരം അയ്ഹിക മുഖര്‍ജി, ഗുസ്തി താരം സുനില്‍, വുഷു താരം എന്‍ റോഷിബിന ദേവി, കാഴ്ച…

    Read More »
  • വീണ്ടും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടാൻ ഓസ്ട്രേലിയൻ താരം ജോഷ്വാ സോറ്റിരിയോ എത്തുന്നു

    സൂപ്പർ കപ്പിന്റെ ആവേശത്തിലാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പല താരങ്ങളുമായി കരാർ പുതുക്കുന്നതിന്റെ തിരക്കിലാണ്.ഈ സീസണോടെ കരാർ അവസാനിക്കുന്ന ലൂണയുടെയും ദിമിത്രിയോസിന്റെയും കരാർ ഇതിനകം ബ്ലാസ്റ്റേഴ്‌സ് പുതുക്കിക്കഴിഞ്ഞു. കൂട്ടത്തിൽ പരിക്കേറ്റ് പുറത്തായിരിക്കുന്ന തങ്ങളുടെ തന്നെ താരങ്ങളെയും ക്യാമ്പിൽ തിരികെയെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്  ശ്രമം തുടങ്ങിയിട്ടുണ്ട്.ഇതിൽ പ്രധാനി ഓസ്ട്രേലിയൻ താരം ജോഷ്വാ സോറ്റിരിയോ ആണ്.ലൂണയൂടെ അഭാവത്തിൽ താരത്തെ വീണ്ടും ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു വർഷത്തെ കരാറിൽ  സോറ്റിരിയോയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.ഓസ്‌ട്രേലിയന്‍ എ-ലീഗ് ക്ലബായ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്നാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട ഓസ്‌ട്രേലിയന്‍ താരം ഗിയാന്നു അപ്പോസ്തലോസിനു പകരക്കാരനായാണ് ഓസ്‌ട്രേലിയന്‍ വിങ്ങറെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിച്ചത്. എന്നാൽ താരത്തിന് പ്രീ സീസണിൽ പരിക്കേറ്റതോടെ നാട്ടിലേക്കു തന്നെ മടങ്ങേണ്ടിയും വന്നിരുന്നു.ഇതോടെയാണ് മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം ഘാന താരം പെപ്രയെ ബ്ലാസ്‌റ്റേഴ്‌സ് കൊണ്ടുവന്നത്.എന്നാൽ ജോഷ്വാ  നിലവിൽ പരിക്കിൽ നിന്ന് മുക്തനാണ്. രണ്ട് കൊല്ലത്തെ കരാറും ബ്ലാസ്റ്റേഴ്‌സുമായി അദ്ദേഹത്തിനുണ്ട്.ഇതോടെയാണ് താരത്തെ…

    Read More »
  • സൂപ്പർ കപ്പ്:കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; മത്സരം ഉച്ചയ്ക്ക് 2 മണിക്ക് 

    ഭുവനേശ്വർ: 2024 സൂപ്പര്‍ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനായി  ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു.ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ഷില്ലോംഗ് ലാജോംഗാണ്  എതിരാളികള്‍. ഐഎസ്‌എല്ലില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം നേടുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ കപ്പിനായി ഇറങ്ങുന്നത്.  ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുര്‍ എഫ്സി, ഐ ലീഗ് ക്ലബ്ബായ ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകളാണു ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്സിന് ഒപ്പമുള്ളത്. ഐഎസ്‌എല്ലിലെ 12 ടീമുകള്‍ക്കൊപ്പം ഐ ലീഗില്‍നിന്നുള്ള കോഴിക്കോട് ക്ലബ് ഗോകുലം കേരള എഫ്സി അടക്കം നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ മുംബൈ സിറ്റി, ചെന്നൈയിൻ, പഞ്ചാബ് എഫ്സി എന്നീ ടീമുകള്‍ക്കൊപ്പമാണ് ഗോകുലം കേരള.  ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് നേരിട്ട് സെമി ഫൈനല്‍ മത്സരങ്ങളാണ്. ഗ്രൂപ്പുകളില്‍നിന്ന് ഒരു ടീമിനു മാത്രമേ സെമി ഫൈനലിനു യോഗ്യത നേടാനാകൂ.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലിണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് എ മോഹൻ ബഗാൻ ഈസ്റ്റ്…

    Read More »
  • 5 വിദേശ താരങ്ങൾ; സൂപ്പർ കപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    ഭുവനേശ്വർ: ഒഡീഷയില്‍ നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പിനായി ശക്തമായ ടീമിനെ തന്നെ പ്രഖ്യാപിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ ടീമിനെ ആണ് കോച്ച് ഇവാൻ വുകോമനോവിച്ച്  പ്രഖ്യാപിച്ചത്. വിദേശ താരങ്ങളായി ലെസ്കോവിച്, ഡ്രിഞ്ചിച്, ഡെയ്സുകെ, പെപ്ര, ദിമി എന്നിവര്‍ സ്ക്വാഡില്‍ ഉണ്ട്. പരിക്ക് മാറി എത്തുന്ന ജീക്സണ്‍, വിബിൻ മോഹനൻ എന്നിവരും സ്ക്വാഡിലുണ്ട്. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂര്‍, ഷില്ലോങ് ലജോംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള മറ്റ് ടീമുകൾ. ഷില്ലോങ് ലജോങ്ങിനെതിരെയാണ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന്റെ ആദ്യമത്സരം. ജനുവരി 15ന് ജംഷഡഷ്പുർ എഫ്സിയെയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും ബ്ലാസ്റ്റേഴ്‌സ് നേരിടും.

    Read More »
  • സൂപ്പർ കപ്പിൽ ഹൈദരാബാദിനെ പൊരുതി കീഴടക്കി ഈസ്റ്റ് ബംഗാൾ

    ഭുവനേശ്വർ: സൂപ്പർ കപ്പിലെ ആദ്യവിജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.ഹൈദരാബാദുമായുള്ള മത്സരത്തിൽ  രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കളിയുടെ 32ആം മിനുട്ടില്‍ ക്ലെറ്റൻ സില്‍വയിലൂടെ  ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡ് എടുത്തത്. 44ആം മിനുട്ടില്‍ റാമ്ലുചുംഗയിലൂടെ ഹൈദരാബാദ് മറുപടി നല്‍കി.ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ ക്ലൈറ്റൻ സില്‍വ വീണ്ടും ഈസ്റ്റ് ബംഗാളിനെ മുന്നില്‍ എത്തിച്ചു. സ്കോര്‍ 2-1. 78ആം മിനുട്ടില്‍ ഹൈദരാബാദ് ഗോൾ മടക്കി വീണ്ടും സമനില പിടിച്ചു‌. നിം ഡോര്‍ജി ആയിരുന്നു സ്കോറർ എന്നാൽ തളരാതെ പോരടിച്ച ഈസ്റ്റ് ബംഗാൾ 80ആം മിനുട്ടില്‍ സൗളിലൂടെ  മൂന്നാം ഗോള്‍ നേടി  ഹൈദരാബാദിൽ നിന്നും ആദ്യവിജയം തട്ടിയെടുക്കുകയുമായിരുന്നു.

    Read More »
  • ഖത്തറിൽ താരമായി ഇന്ത്യയുടെ സുനിൽ ഛേത്രി

    ദോഹ: 13 വര്‍ഷം മുമ്ബ് ഇതുപോലൊരു ജനുവരി മാസത്തിലെ കിടിലൻ തണുപ്പിനിടയിലായിരുന്നു ഖത്തറിൽ ഏഷ്യൻ കപ്പില്‍ ഇന്ത്യ ബൂട്ടുകെട്ടിയത്. 27 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ഏഷ്യൻ കപ്പ് ടിക്കറ്റില്‍ കളിക്കാനിറങ്ങുേമ്ബാള്‍ വേദി ഖത്തര്‍. ആദ്യ മത്സരത്തിലെ എതിരാളി ടിം കാഹിലിന്റെ ആസ്ട്രേലിയ. ബോബ് ഹൂട്ടനു കീഴിലിറങ്ങിയ ഇന്ത്യയുടെ ആക്രമണം നയിച്ചത് 26 കാരനായ സുനില്‍ ഛേത്രിയായിരുന്നു. ബൈച്ചൂങ് ബൂട്ടിയയും മുഹമ്മദ് റാഫിയും എൻ.പി പ്രദീപുമെല്ലാം കളിച്ച്‌ ടീം ഗ്രൂപ് റൗണ്ടില്‍ വലിയ തോല്‍വിയോടെ മടങ്ങിയത് ചരിത്രം. അതിനുശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ടൂര്‍ണമെൻറില്‍ കാഹിലിന്റെ പിൻഗാമികള്‍ക്കെതിരെ ഇന്ത്യ ബൂട്ടുകെട്ടുേമ്ബാള്‍ നീലക്കടുവകളുടെ മുന്നേറ്റത്തിലെ കുന്തമുന അതേ ഛേത്രി തന്നെ. ഇപ്പോള്‍ പ്രായം 39. 145 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്ബത്തും 93 ഗോളുകളുടെ തിളക്കവുമുള്ള കരിയറുമായി വീണ്ടും ഛേത്രി തന്റെ മൂന്നാം ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുേമ്ബാള്‍ 24 ടീമുകളില്‍ കാരണവരും ഈ ഇന്ത്യൻ നായകൻ തന്നെ. പ്രായത്തില്‍ സുനില്‍ ഛേത്രിക്കും മുന്നില്‍ നൂറു ദിവസത്തെ…

    Read More »
  • സൂപ്പര്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

    ഭുവനേശ്വര്‍: ഇന്ത്യൻ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ക്ലബുകള്‍ പന്ത് തട്ടാനിറങ്ങുന്ന സൂപ്പര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ കിക്കോഫ്. കലിംഗയിലെ മെയിൻ പിച്ചിലും പിച്ച്‌ ഒന്നിലുമായി നടക്കുന്ന മത്സരങ്ങള്‍ 20 ദിവസം നീളും. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് കീഴിലാണ് ടൂര്‍ണമെന്റ്. നാല് വീതം ടീമുകള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടും. ഇന്ന് ഉച്ചക്ക് ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഹൈദരബാദ് എഫ്.സിയും രാത്രി മോഹൻ ബഗാനെ ശ്രീമനിധി ഡെക്കാനും നേരിടും. കേരളത്തില്‍നിന്ന് ഐ.എസ്.എല്‍ വമ്ബന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഐ ലീഗ് മുൻ ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ്.സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലും ഗോകുലം സിയിലുമാണ്. നാളെ ഷില്ലോങ് ലജോങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി. വ്യാഴാഴ്ച മുംബൈ സിറ്റിയുമായാണ് ഗോകുലത്തിന്റെ ആദ്യ മത്സരം. എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ടീം ഖത്തറിലായതിനാല്‍ ഇതേസമയത്ത് നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ടീമുകള്‍ക്ക് പല പ്രമുഖരുടെയും…

    Read More »
  • സൂപ്പർ കപ്പ് :കേരള ബാസ്റ്റേഴ്സ് നാളെയിറങ്ങും; എതിരാളി ലജോംഗ് എഫ്സി

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും.ഷില്ലോങ് ലജോംഗാണ് എതിരാളികൾ.ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം. ജനുവരി 15ന് ജംഷഡഷ്പുർ എഫ്സിയെയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മുന്നേറ്റനിരയിലെ താരങ്ങളായ ഇഷാൻ പണ്ഡിതയും കെപി രാഹുലും പ്രതിരോധനിരയിലെ പ്രീതം കോട്ടാലുമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്.മൂവരും ഏഷ്യൻ കപ്പിൽ കളിക്കാൻ പോവുന്ന ഇന്ത്യൻ ടീമിനൊപ്പം ദോഹയിലാണ്.ഇവരുടെ അഭാവം  ടീം ബാലൻസിനെ എത്രമാത്രം ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. അഡ്രിയാൻ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.അതിനിടയിലാണ് മറ്റ് മൂന്നു കളിക്കാരുടെ അഭാവം.എന്നാൽ ലൂണയുടെ കുറവ് പരിഹരിച്ചുകൊണ്ടാണ് കോച്ച് ഇവാൻ വുകോമനോവിച്ച് ഇപ്പോൾ തന്ത്രങ്ങൾ മെനയുന്നത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻറകോസ് തകർപ്പൻ ഫോമിലായത് ടീമിന് ആശ്വാസമായിട്ടുണ്ട്. ഘാൻ താരം ഖ്വാമെ പെപ്രയും അവസരത്തിനൊത്ത് ഉയർന്ന് കളിക്കുന്നുണ്ട്.പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്സിൻെറ കോട്ട കാക്കുന്നത് പ്രീതം കോട്ടാലാണ്. ക്രൊയേഷ്യൻ പ്രതിരോധനിര താരം മാർകോ ലെസ്കോവിച്ച് ടീമിനെ നയിക്കുമ്പോൾ പ്രീതത്തിന് കൂടുതൽ…

    Read More »
  • രഞ്ജി ട്രോഫി: കേരളത്തിന് ജയിക്കാൻ 370 റണ്‍സ്

    ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ യുപിക്കെതിരേ കേരളത്തിന് 370 റണ്‍സ് വിജയലക്ഷ്യം. 59 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സന്ദര്‍ശകര്‍ അവസാനദിനം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 323 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ നായകൻ ആര്യൻ ജുയലും പ്രിയം ഗാര്‍ഗുമാണ് യുപിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 195 പന്തില്‍ ഏഴു ഫോറും നാലു സിക്സറുമുള്‍പ്പെടെ 115 റണ്‍സെടുത്ത ആര്യൻ ജുയലാണ് ടോപ് സ്കോറര്‍. 205 പന്തില്‍ എട്ടു ഫോറും ഒരു സിക്സറുമുള്‍പ്പെടെ 106 റണ്‍സാണ് പ്രിയം ഗാര്‍ഗിന്‍റെ സംഭാവന. ഓപ്പണര്‍ സമര്‍ഥ് സിംഗ് (43), അക്ഷദീപ് നാഥ് (പുറത്താകാതെ 38) എന്നിവരും ബാറ്റിംഗില്‍‌ സംഭാവന നല്കി. കേരളത്തിനു വേണ്ടി ബേസില്‍ തമ്ബിയും ജലജ് സക്സേനയും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    Read More »
  • ജര്‍മൻ ഫുട്ബാള്‍ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവര്‍ അന്തരിച്ചു

    മ്യൂണിക്ക്: ജര്‍മൻ ഫുട്ബാള്‍ ഇതിഹാസം ഫ്രാൻസ് ആന്റണ്‍ ബെക്കൻബോവര്‍ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.78 വയസ്സായിരുന്നു. കളിക്കാരനായി ജര്‍മനിക്കുവേണ്ടി ലോകകപ്പ് ഉയര്‍ത്തുകയും  കോച്ചെന്ന നിലയില്‍ ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഇതിഹാസതാരം ബയേണ്‍ മ്യൂണിക്കിന് യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പും നേടിക്കൊടുത്ത താരംകൂടിയാണ്. 1974ല്‍ ജര്‍മ്മനിയുടെ നായകനായും 1990ല്‍ പരിശീലകനായുമാണ് ജര്‍മ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തത്. മൂന്ന് ലോകകപ്പുകള്‍ കളിച്ച താരം പശ്ചിമ ജര്‍മനിക്ക് വേണ്ടി 103 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 1972 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബയേണ്‍ മ്യൂണികിനെ ചാമ്ബ്യന്മാരാക്കി. 1945 സെപ്റ്റംബര്‍ 11നു ജര്‍മനിയിലെ മ്യൂണിക്കില്‍ ജനിച്ച ഫ്രാൻസ് ബെക്കൻ ബോവര്‍ ഫുട്‌ബോളില്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കൻ ബോവര്‍ രണ്ടുതവണ യൂറോപ്യൻ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ക്ലബ്ബ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ വിശ്വസ്ത താരം കൂടിയായിരുന്നു കൈസര്‍. നാല് വീതം ബുണ്ടസ് ലീഗ, ജര്‍മൻ കപ്പ്, മൂന്ന് തവണ യൂറോപ്യൻ കപ്പ്,…

    Read More »
Back to top button
error: