Social Media

  • പ്രകൃതിരമണീയമായ പാണിയേലി പോര് കാണാൻ പോരുന്നോ ?

    സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്ബാവൂരില്‍ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തില്‍ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ ഏകദിന ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം കൂടിയാണ് പാണിയേലി പോരു. നദീതീരത്തെ പാതയിലൂടെയുള്ള ഈ 1.5 കിലോമീറ്റർ ട്രെക്കിംഗ് നിങ്ങളെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകും. പാറക്കെട്ടുകള്‍ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്. ആലുവ-മൂന്നാർ റോഡില്‍ കുറുപ്പംപടി ടൗണില്‍ നിന്ന് 15 കി.മീ. സഞ്ചരിച്ചാല്‍ വേങ്ങൂർ പഞ്ചായത്തിലെ പോരിലെത്താം. വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്. കാടും പുഴയും മലകളും അതിരിടുന്ന ഇവിടം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് ഇവിടെ പെരിയാർ. പുഴയിലെ ചുഴികള്‍ മൂലം പാറക്കെട്ടുകളില്‍ രൂപപ്പെടുന്ന വലിയ ഗർത്തങ്ങളും…

    Read More »
  • കേരളത്തിൽ ആദ്യം സ്ക്കൂട്ടറോടിച്ച വനിത

    സൈക്കിൾപോലും അപൂർവ്വമായിരുന്നകാലത്ത്, ബുള്ളറ്റോടിച്ച് നാട്ടുകാരെ ഞെട്ടിച്ച ഒരു വനിതയുണ്ട് കേരളത്തിൽ. മലയാളനാട്ടിൽ ആദ്യം മോട്ടോർസൈക്കിളോടിച്ച സ്ത്രീ. അവരാണ്, കെ. ആർ. നാരായണി. കേരളരാഷ്ട്രീയത്തിൽ തിളങ്ങിനിന്ന കെ. ആർ. ഗൗരിയമ്മയുടെ മൂത്തസഹോദരി. 1930 ലാണ് ഈ സംഭവം. ഏതാണ്ട് 94 വർഷംമുമ്പ്. മോട്ടോർസൈക്കിൾ പേരിനുപോലും കാണാനില്ലാത്ത കാലം. ഇറാക്കിൽ എണ്ണക്കമ്പനിയിൽ എഞ്ചിനിയറായിരുന്ന,  ഭർത്താവ് കേശവൻ ഇoഗ്ലണ്ടിൽനിന്നുവരുത്തിയ ബുള്ളറ്റാണ് നാരായണിയോടിച്ചത്. ചേർത്തലയിൽ ബൈക്കോടിച്ചപ്പോൾ അതുകാണാൻ ജനം തടിച്ചുകൂടി. ചിലർ കൂക്കിവിളിച്ചു. പക്ഷേ അതൊന്നും നാരായണിയെ തളർത്തിയില്ല. അവർ എത്രയോപ്രാവശ്യം ചേർത്തയിൽക്കൂടെ മോട്ടോർസൈക്കിളോടിച്ചുപോയിരിക്കുന്നു. നാരായണി ജനിച്ചത് 1904ലാണ്.  ഗൗരിയമ്മയുടെ ആത്മകഥയിൽ ചിലകാര്യങ്ങൾ പറയുന്നുണ്ട്  .ആദ്യവിവാഹം  വേർപിരിഞ്ഞതിനുശേഷം, വക്കീലായ കൃഷ്ണനെ അവർ വിവാഹംകഴിച്ചു. അതും അന്നത്തെക്കാലത്ത് വലിയസംഭവമായിരുന്നു. ഭർത്താക്കന്മാർ മരിച്ചുപോയ സ്ത്രീകൾപോലും അക്കാലത്തു പുനർവിവാഹംകഴിച്ചിരുന്നില്ല .അപ്പോഴാണ്, മുൻഭർത്താവ് ജീവിച്ചിരിക്കെ, നാരായണി വീണ്ടും വിവാഹംകഴിച്ചത്. വലിയ സാമൂഹികപ്രവർത്തകയുമായിരുന്നു നാരായണി. പാവപ്പെട്ടവരെ അകമൊഴിഞ്ഞു സഹായിക്കും. രണ്ടാമത്തെ വിവാഹത്തിൽ അവർക്ക്, രണ്ടു കുട്ടികളുണ്ടായിരുന്നു. 1946 ലാണ് നാരായണി മരിച്ചത് . ക്ഷയരോഗം…

    Read More »
  • കുട്ടികളെ കൊലയ്ക്ക് കൊടുക്കരുത്; സ്കൂളുകളിലെ വിനോദയാത്രകൾ അവസാനിപ്പിക്കണം

    സ്‌കൂളിലെ ടൂറിന് പോകാൻ സാധിക്കാത്ത നാണക്കേടു കൊണ്ട് ജീവനൊടുക്കിയ  കുരുന്നിന്റെ ഫോട്ടോയാണ് ഇതോടൊപ്പമുള്ളത്.പാലക്കാട്: എടത്തനാട്ടുകരയിലാണ് സംഭവം. സ്‌കൂളിലെ അസമത്വം ഇല്ലാതാക്കാനാണ് യൂണിഫോമും ഉച്ചഭക്ഷണവും ഒക്കെ സർക്കാർ തുടങ്ങിയത്. അതിലും കൂടുതൽ ചിലവാണ് ഒരു ടൂറിന് സ്‌കൂളുകൾ ചോദിക്കുന്നത്. 7000 രൂപയാണ് എന്റെ മോന്റെ സ്‌കൂൾ ചോദിച്ചത്. എന്റെ കയ്യിൽ അത്രയും കാണില്ലെന്ന് കരുതി അവൻ ചോദിച്ചില്ല. രണ്ടു ദിവസം ഒരു കാരണവും ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ചോദിച്ചത് കൊണ്ട് അവൻ പറഞ്ഞത് മിക്കവരും ടൂറുപോയി എന്നാണ്. നിനക്ക് വിഷമമുണ്ടോ, നേരത്തെ പറയാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ പൈസ ഉണ്ടാവില്ല എന്ന് കരുതിയാണ് ചോദിക്കാതിരുന്നത് എന്ന മറുപടി. പോകാത്ത അഞ്ചോ ആറോ പേരുണ്ട്. ഈ പരിപാടി സ്‌കൂളുകൾ അവസാനിപ്പിക്കണം, അല്ലെങ്കിൽ എല്ലാവരെയും കൊണ്ടുപോകുന്ന തരത്തിൽ സംഘടിപ്പിക്കണം. ഇതൊരു പഠനയാത്രയൊന്നുമല്ല. അധ്യാപകർക്ക് കുട്ടികളുടെ ചെലവിൽ അടിച്ചു പൊളിക്കാനുള്ള ഒരു യാത്രമാത്രം. പാലക്കാട് കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച  നിലയില്‍ കണ്ടെത്തിയത്.…

    Read More »
  • പിണറായി വിജയനെ ഇത്ര ഭയമോ? കമ്മ്യൂണിസവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും !

    മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെപ്പറ്റി അൽപ്പം പറയാതെ വയ്യ..മാധ്യമപ്രവര്‍ത്തനം ജനപക്ഷമാകണമെന്നും ജനകീയമാകണമെന്നും അഭിപ്രായമുള്ളവരാണ് മാധ്യമപ്രവര്‍ത്തകരില്‍ ഏറിയ പങ്കും.എന്നാൽ വിലയ്ക്കെടുത്ത മാനേജ്മെന്റുകൾ അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകാറില്ല എന്നതാണ് വാസ്തവം.   കേരളത്തിലെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന കാര്യത്തിൽ ആര്‍ക്കെങ്കിലും സംശയമുണ്ടാകാനും വഴിയില്ല.ഇടതുപക്ഷത്തിന് എതിരായി വരുന്ന എന്തിനെയും മാസങ്ങളോളം അന്തിചർച്ചയ്ക്ക് വിധേയമാക്കുക മാത്രമല്ല, മറ്റുപാർട്ടികളുടെ എല്ലാവിധ ജീര്‍ണ്ണതകളെയും മൂല്യച്യുതിയെയും വെള്ള പൂശാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. പനമ്പള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ, ‘ഏകലോചനം’ എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ ചെയ്യുകയും കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളെയും താഴേക്കിടയിലുള്ള പാർട്ടി പ്രവർത്തകരെയും ആക്ഷേപിക്കാന്‍ യാതൊരു മടിയുമില്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്: ഓമനക്കുട്ടൻ! ഓർമ്മയില്ലേ ഓമനക്കുട്ടനെ…  പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയും സാധനങ്ങളും എത്തിച്ച ഓട്ടോയുടെ ചാർജ് നൽകാൻ കയ്യിൽ കാശ് തികയാതെ വന്നപ്പോൾ ക്യാമ്പിൽ…

    Read More »
  • ബസിൽ കുഴഞ്ഞു വീണു  മരിച്ച് സുവിശേഷകൻ; ഹിന്ദു യുവതിയുടെ ഹൃദയസ്പർശിയായ  കുറിപ്പ് 

    കഴിഞ്ഞ ദിവസം ബസിൽ കുഴഞ്ഞു വീണ് മരിച്ച  സുവിശേഷകനെപ്പറ്റി രേഷ്മിക മേനോൻ എന്ന  ഹിന്ദു യുവതി ഫേസ്ബുക്കിൽ കുറിച്ചത്:  “കുഴഞ്ഞുവീണ് ബസിൽ മരിച്ചു കിടക്കുന്നതു ഒരു സുവിശേഷകനാണ്.  റോഡരികിലും ബസ്റ്റാന്റിലും ഒക്കെയായി ലഖുലേഖകളും ചെറിയ പ്രഭാഷണങ്ങളും നടത്തുന്ന ഒരു സാധു ദൈവദാസൻ . ചുരുക്കം ചില ആളുകൾ ഒഴികെ ആരും ഇതൊരു സംഭവമായി പോലും മൈൻഡ് ചെയ്തിട്ടില്ല ..കാരണം ” അയാൾ ഒരു പ്രമുഖൻ ” ആയിരുന്നില്ല .  അയാൾ ” തെരുവ് സുവിശേഷകൻ “ആയിരുന്നു .. അയാൾ സ്റ്റേജിൽ പ്രസംഗിച്ചിട്ടുണ്ടാകില്ല ..അയാൾക്ക്‌ യുട്യൂബ് ചാനൽ ഇല്ല . ഫേസ് ബുക്ക് ഉണ്ടാകില്ല . ഒരു ഫ്ലെക്സിലും അയാളുടെ പടം ഇല്ലായിരിക്കാം .. ഞാനും ആദ്യമായിട്ടാണ് അയാളെ കാണുന്നത് .ഇന്ന് ഈ അവസ്ഥയിൽ  .. എന്നിട്ടും അധികം ആരും മൈൻഡ് ചെയ്യാത്ത  ഈ സാധുവിനു വേണ്ടി ഒരു പോസ്റ്റ് ഇടണം എന്ന് തോന്നി .. പലപ്പോഴും നമ്മുടെ ഒരു ആദരാഞ്ജലി യോ…

    Read More »
  • ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രം;നേർച്ച മദ്യം 

    തൂണിലും തുരുമ്പിലും, കല്ലിലും മരത്തിലും വരെ ദേവാംശം കാണുന്ന നാടാണ് നമ്മുടേത്.സിനിമ താരങ്ങൾക്ക് വരെ ക്ഷേത്രം പണിയുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.ഇവിടെയിതാ ബുള്ളറ്റാണ് പ്രതിഷ്ഠ. രാജസ്ഥാനിലെ  ജോധ്പൂരിനടുത്തുള്ള പാലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ആരാധനാലയമാണ് ശ്രീ ഓം ബന്ന, ബുള്ളറ്റ് ബാബ ക്ഷേത്രം.ജോധ്പൂർ ഹൈവേയിലെ ചോടില ഗ്രാമത്തിനടുത്താണ് ഈ സ്ഥലം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടത്തെ പ്രതിഷ്ഠ. ആർ‌എൻ‌ജെ 7773 ആണ് ഇതിന്റെ നമ്പർ. 1991 ഡിസംബർ 2-ന് രാത്രിയിൽ  ബന്ന സിംഗ് റാത്തോഡ് എന്നറിയപ്പെട്ടിരുന്ന യുവാവ് പാലിയിലെ സാന്ദരാവോയ്ക്കടുത്തുള്ള ബംഗ്ഡി പട്ടണത്തിൽ നിന്ന് ചോടിലയിലേക്ക്  തന്റെ ബുള്ളറ്റിൽ യാത്ര ചെയ്യുകയായിരുന്നു.ഇടയ്ക്ക് വച്ച് ബുള്ളറ്റിന്റെ  നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിൽ ഇടിച്ച്  അദ്ദേഹം തൽക്ഷണം മരിച്ചു.മോട്ടോർ സൈക്കിൾ അടുത്തുള്ള കുഴിയിലാണ്  വീണത്.പിറ്റേദിവസം  രാവിലെ  പോലീസ് ബുള്ളറ്റെടുത്ത്  സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ അന്ന് രാത്രിയിൽ ബുള്ളറ്റ് സ്റ്റേഷനിൽ നിന്ന് അപ്രത്യക്ഷമായി. പിറ്റേന്ന് അപകടം നടന്ന സ്ഥലത്ത് നിന്ന് പോലീസ് ബുള്ളറ്റ് കണ്ടെത്തി. പോലീസ് വീണ്ടും ബുള്ളറ്റെടുത്ത്  സ്റ്റേഷനിൽ കൊണ്ടുവന്നു.ഇത്തവണ ഇന്ധന…

    Read More »
  • മമ്മൂട്ടിയെ തഴഞ്ഞ് തമ്പുരാട്ടിക്ക് പത്മശ്രീ; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

    മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ മാറ്റി നിർത്തി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലാണ് കേന്ദ്രസർക്കാരിന്റെ പുരസ്കാരത്തിനെതിരെ പലരും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് ദാസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇപ്പോള്‍ ട്രെൻഡിങ് ആവുകയാണ്. സന്ദീപ് ദാസിൻ്റെ ഫേസ്ബുക് കുറിപ്പ് ഈ വർഷത്തിലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ വീണ്ടും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അശാസ്ത്രീയതയും ജനാധിപത്യവിരുദ്ധതയും മാത്രം പ്രസംഗിക്കുന്ന ഗൗരി ലക്ഷ്മി എന്ന ‘രാജകുടുംബാംഗത്തിന് ‘ അവാർഡ് ലഭിച്ചിട്ടുമുണ്ട്! ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാവിയണിഞ്ഞ ഫാസിസ്റ്റുകള്‍ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു. രാജഭരണവും ചാതുർവർണ്യവും തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്ബുരാട്ടി’ ആയ ഗൗരിലക്ഷ്മി ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്. മമ്മൂട്ടിയെ അഭിനേതാവ് എന്ന മേല്‍വിലാസത്തില്‍ ഒതുക്കിനിർത്താനാവില്ല. അദ്ദേഹം കടുത്ത ജനാധിപത്യവാദി കൂടിയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സമയത്ത് നടന്ന ഒരു സംഭവം ഓർമ്മവരികയാണ്. മമ്മൂട്ടി…

    Read More »
  • ഇസ്രായേൽ രാജാവിനെ വരെ വീഴ്ത്തിയ സൗന്ദര്യം; പോകാം പൂവാറിലേക്ക് !

    തിരുവനന്തപുരം:തിരുവനന്തപുരത്തിൻ്റെ തെക്കേയറ്റത്തുളള സ്​ഥലമാണ് പൂവാർ.പൂവാറിൽ നിന്നും  കുറച്ചു കൂടി യാത്ര ചെയ്താൽ തമിഴ്നാടായി. വിഴിഞ്ഞം തുറമുഖത്തിന് വളരെ അടുത്തായി സ്​ഥിതി ചെയ്യുന്ന പൂവാർ,  നയനമനോഹരമായ കാഴ്ചകളുടെ ഒരു മനോഹര തീരം കൂടിയാണ്.മനോഹരമായ പൊഴിമുഖം, അഗാധമായ അറേബ്യൻ  കടൽ, തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ പൂവാറിലുണ്ട്. 56 കിലോമീറ്റർ നീണ്ടു കിടക്കുന്ന നെയ്യാർ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബി കടലിൽ ലയിക്കുന്നത് പൂവാറിലാണ്. കണ്ണുകൾക്ക് കുളിർമയേകുന്ന പ്രകൃതിഭംഗിയുളള ഒരു ടൂറിസ്റ്റ് സ്​പോട്ട് എന്ന് പൂവാറിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. പ്രധാന കാഴ്ചകൾ അറബി കടലും പൊഴിമുഖവും ബോട്ട് സവാരിയുമാണ്. ബോട്ടിൽ മാത്രമാണ് പൂവാറിൽ സഞ്ചരിക്കാൻ കഴിയുക. ശാന്തതയും മനഃശ്ശാന്തിയും ആഗ്രഹിക്കുന്നവർക്ക് പൂവാർ ഒരു മുതൽക്കൂട്ടാണ്. പൂവാറിലെ ബോട്ട് യാത്ര   തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. ഇടയ്ക്ക് വരുന്ന കൈതക്കാടുകളും, അതിനിടയിലൂടെയുളള യാത്രയും ആനന്ദകരമാണ്.യാത്രയ്ക്കിടയിൽ വളരെ ഇടുങ്ങിയ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ എതിരെ വരുന്ന…

    Read More »
  • ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന സംഭാവനയ്ക്കാണോ  പത്മശ്രീ ? അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ്‌ തമ്ബുരാട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ അടി

    2024-ലെ പദ്‌മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറുമലയാളികള്‍ക്കാണ് പത്മശ്രീ ലഭിച്ചത്. ഇതില്‍ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ്‌ തമ്ബുരാട്ടിയും രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് നേടി അഭിമാനമായി.പത്മശ്രീ ലഭിച്ചത് ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്ന്  അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി പറയുമ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച കൊഴുക്കുകയാണ്. ആർത്തവമുള്ളമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന കണ്ടുപിടുത്തം ശാസ്ത്രലോകത്തിന് സംഭാവന നൽകിയതിനാണോ പത്മശ്രീ എന്നാണ് പ്രധാന ചോദ്യം.എന്താണ് തമ്പുരാട്ടി രാജ്യത്തിന് നൽകിയ സംഭാവനയെന്ന് മറ്റൊരു കൂട്ടർ ചോദിക്കുന്നു.’സർവത്രം ഹിന്ദുത്വ മയം ‘ എന്ന് വേറൊരു വിഭാഗം! തമ്പുരാട്ടിയെ അടുത്ത നോബൽ പുരസ്‌കാരത്തിനും നോമിനേറ്റ് ചെയ്യും എന്നും കമന്റുകൾ പോകുന്നു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരംഗത്തിന് പത്മശ്രീ ലഭിക്കുന്നത്. ഒ.രാജഗോപാലിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല.ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റതിനാണോ, അതോ കേരള നിയമ സഭയുടെ അകം കാണാൻ ഭാഗ്യം ലഭിച്ചത് പരിഗണിച്ചാണോ പത്മശ്രീ എന്നാണ് ചോദ്യം. എക്സ്പയേർഡ് രാജ കുടുംബാഗം മിസിസ്. ഗൗരി ലക്ഷ്മി ഭായിക്ക്…

    Read More »
  • ആറാട്ടുപുഴ  വേലായുധപ്പണിക്കർ:ശ്രീനാരായണഗുരുവിനും മുൻപേ ഈഴവശിവനെ പ്രതിഷ്ഠിച്ച സാമൂഹ്യവിപ്ലവകാരി

    ജാതിചിന്ത കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തില്‍, അസമത്വത്തിനും ജാതീയതക്കും വിശിഷ്യാ പിന്നോക്ക സമുദായങ്ങളില്‍ പെട്ട ജനതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി അക്ഷീണം പോരാടിയ ധീരപുരുഷ കേസരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലിശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു. അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു. അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു. 150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങളും  ഉണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി വേലായുധ പ്പണിക്കര്‍ മാത്രം. വിദ്യാഭ്യാസം വീട്ടില്‍ വെച്ചു തന്നെയായിരുന്നു. സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. വേലായുധന് 16 വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിച്ചു. അതോടെ തറവാട്ടുഭരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയില്‍ കായികാഭ്യാസവും കുതിരസവാരിയും വശത്താക്കി.  20ആമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. പുതുപ്പള്ളിയിലെ വാരണപ്പള്ളിയില്‍ എന്ന…

    Read More »
Back to top button
error: