Social Media

  • ‘സത്യം എനിക്ക് അറിയണം, ഇതിന്റെ പുറകിലുള്ള മലയാളി സംവിധായകന്‍ ആരാണെന്ന് കണ്ടുപിടിക്കണം’; പോസ്റ്റുമായി അല്‍ഫോന്‍സ് പുത്രന്‍

    ‘പ്രേമം’ സിനിമ തമിഴ് ചിത്രം ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണെന്നു പറഞ്ഞ്, മലയാളത്തില്‍ നിന്നൊരു സംവിധായകന്‍ തമിഴ് സംവിധായകനായ ചേരനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അല്‍ഫോന്‍സ് പുത്രന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്. അതിന്റെ പേരില്‍ ചേരന്റെ കയ്യില്‍നിന്നു താന്‍ ചീത്ത കേട്ടെന്നും ആ സംവിധാകന്‍ ആരെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് താനെന്നും അല്‍ഫോന്‍സ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ”കേരളത്തില്‍ നിന്നൊരു സംവിധായകന്‍ ചേരനെ വിളിക്കുന്നു. താങ്കളുടെ ചിത്രമായ ‘ഓട്ടോഗ്രാഫി’ന്റെ കോപ്പിയാണ് അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ സിനിമയെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഉടന്‍ ചേരന്‍ സര്‍ കോള്‍ കട്ട് ചെയ്യുന്നു. ഒരു കാരണവുമില്ലാതെ ചേരന്‍ സര്‍ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. ഒരു ഫ്രെയിമോ ഡയലോഗോ സംഗീതമോ കോസ്റ്റ്യൂമോ എഴുത്തിന്റെ ഒരു ഭാഗം പോലും ഞാന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് ചേരന്‍ സാറിനോടു മറുപടിയായി പറഞ്ഞു. ‘ഓട്ടോഗ്രാഫ്’ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണെന്നും അതില്‍നിന്നൊരു ഭാഗം പോലും തൊടുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഉടന്‍ അദ്ദേഹം…

    Read More »
  • വീട്ടുവേലക്കാരിയിൽ നിന്നും ‘വുമൺ ഓഫ് ദി ഇയർ’ അവാർഡിലേക്ക് 

    ആ പുതിയ വേലക്കാരിയെ പാൽക്കാരൻ കൊണ്ട് കൊടുത്തതാണ്. വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത പ്രൊഫ. പ്രബോധ് കുമാറിന് അവളുടെ പെരുമാറ്റത്തിൽ തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ ആ ഇരുപത്തൊമ്പത്കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകം ചെയ്യലും എന്ന് വേണ്ട വീട്ടിലെ സർവ്വ പണികളും നിശബ്ദം ചെയ്തുവന്നു. പക്ഷെ അതൊന്നുമല്ല, നരവംശ ശാസ്ത്രജ്ഞനായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്. വീട്ടിലെ മറ്റു ജോലികൾ ചെയ്യാറുള്ളപ്പോൾ സാധാരണ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം ലൈബ്രറി  മുറിയിലെ ബുക്ക് ഷെൽഫ് വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടി തട്ടി അടുക്കി വയ്ക്കുമ്പോൾ അവൾക്കില്ലല്ലോ! പലതവണ ഇത് ശ്രദ്ധിച്ചു. അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്. ആ കണ്ണുകൾ ആ പുസ്തക താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുകയാണ്. ഒടുവിൽ അദ്ദേഹം ചോദിച്ചു: “നീ വായിക്കുമോ?” വീട്ടിലെ ബിസ്ക്കറ്റ് ടിന്നിൽ നിന്നും   ബിസ്ക്കറ്റ് ഒളിച്ചു എടുത്തു തിന്നത്…

    Read More »
  • കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്  

    റാന്നി: കെഎസ്ആർടിസിയുടെ പത്തനംതിട്ട – തിരുനെല്ലി  ഡീലക്സ് സർവീസ് നാളെ മുതൽ സൂപ്പർ ഫാസ്റ്റ്  ആയിട്ടാകും സർവീസ് നടത്തുക.ഡീലക്സ് ബസിന് സ്റ്റോപ്പ് കുറവായതിനാൽ രാത്രി യാത്രക്കാരടക്കം ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മാറ്റം. റൂട്ട് :റാന്നി , എരുമേലി , കാഞ്ഞിരപ്പളളി , പൊന്‍കുന്നം , പാലാ , കൂത്താട്ടുകുളം , രാമപുരം , മൂവാറ്റുപുഴ , പെരുമ്പാവൂര്‍ , അങ്കമാലി , ചാലക്കുടി , തൃശൂര്‍ , ഇടപ്പാള്‍ , കോഴിക്കോട് , താമരശ്ശേരി , വൈത്തിരി , കല്‍പ്പറ്റ , മാനന്തവാടി , കാട്ടിക്കുളം ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം = 5 pm ■ Pathanamthitta :- 5 pm ■ റാന്നി :- 5:30 pm ■ Ranni :- 5:30 pm ■ എരുമേലി :- 6 pm ■ Erumely :- 6 pm ■ കാഞ്ഞിരപ്പളളി :- 6:25 pm ■ Kanjirapally…

    Read More »
  • കൊച്ചി ഇന്ത്യയിൽ വേറിട്ടതാകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് !

    കേരളത്തിലെ ഏറ്റവും വലിയ സിറ്റി മെട്രോ റെയിൽ ഉള്ള ഏക നഗരം മലയാള സിനിമയുടെ ആസ്ഥാനം വാട്ടർ മെട്രോ ഉള്ള നഗരം വേൾഡ് ട്രേഡ് സെൻ്റർ ഉള്ള ഏക സിറ്റി ലണ്ടനിലേക്കും വിയറ്റ്നാമിലേക്കും വരെ നേരിട്ട് ഫ്ലൈറ്റ് സർവീസുള്ള നഗരം കേരളത്തിൻ്റെ ജുഡിഷ്യൽ , റീട്ടെയിൽ , ഫാഷൻ തലസ്ഥാനം ബഹു.കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന നഗരം ഇന്ത്യൻ നേവിയുടെ ദക്ഷിണമേഖലാ ആസ്ഥാനം NIA യുടെ ദക്ഷിണേന്ത്യൻ ആസ്ഥാനം ED , CBI , INCOME TAX, NARCOTICS CONTROL BUREAU , CUSTOMS എന്നിവയുടെയെല്ലാം കേരളത്തിലെ സോണൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിറ്റി PORSCHE, DUCATI, LEXUS, MINI, JAGUAR, LAND ROVER, INDIAN MOTORCYCLES, VOLVO പോലെയുള്ള ലോകോത്തര ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഒരേയൊരു നഗരം GRAND HYATT, MARRIOTT, HOLIDAY INN, NOVOTEL, FOUR POINTS BY SHERATON, RAMADA, LE MERIDIEN, CROWNE PLAZA…

    Read More »
  • അഞ്ചാമതും വിവാഹിതയാകുമോ? മറുപടിയുമായി വനിത വിജയകുമാര്‍

    നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാര്‍ വാര്‍ത്തകളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന താരമാണ്.ഒന്നിലധികം വിവാഹം കഴിച്ചതിന്റെ പേരിലാണ് വനിത കൂടുതലായി പരിഹാസങ്ങള്‍ നേരിടേണ്ടതായി വന്നത്. ഒന്നും രണ്ടുമല്ല, നാല് വിവാഹങ്ങളാണ് നടി ഇതുവരെ കഴിച്ചിട്ടുള്ളത്. ഇതിനിടെയാണ് താരം അഞ്ചാമതും വിവാഹത്തിലേക്ക് പ്രശേക്കുന്നതായുള്ള  റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാൽ ഇതുസംബന്ധിച്ച ചോദ്യത്തോട് രൂക്ഷമായാണ് നടി പ്രതികരിച്ചത്.അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സംഭവം. അവതാരകന്‍ നടിയോട് അടുത്ത വിവാഹം എപ്പോഴാണെന്ന് ചോദിച്ചിരുന്നു. ‘എന്താ തനിക്ക് താൽപ്പര്യമുണ്ടോ എന്ന് ക്ഷോഭത്തോടെ ചോദിച്ച നടി എന്തുകൊണ്ടാണ് ഈ ചോദ്യം എല്ലാവരുടെയും തലയില്‍ നിറഞ്ഞിരിക്കുന്നതെന്നും ചോദിച്ചു. കല്യാണം കഴിക്കണോ ഡൈവോഴ്സ് ചെയ്യണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം’ എന്നും നടി പറഞ്ഞു. എന്നാൽ അവതാരകൻ വിട്ടില്ല. വിവാഹം കഴിച്ചവരെ വിവാഹം ചെയ്യാനാണോ,അതോ ചെറുപ്പക്കാരെ വിവാഹം ചെയ്യാനാണോ കൂടുതൽ താൽപ്പര്യം എന്നായി അടുത്ത ചോദ്യം.ആരായാലും എക്സ്പീരിയൻസ് ഉള്ളവരായിരിക്കണമെന്നായിരുന്നു നടിയുടെ മറുപടി.നിങ്ങള്‍ക്ക് കറുത്ത വരനെ വേണോ വെളുത്ത വരനെ വേണോ എന്നൊരു ചോദ്യം കൂടി അവതാരകന്‍…

    Read More »
  • മോദിക്ക് മുന്നില്‍ കൈകെട്ടി നിന്ന മമ്മൂട്ടിക്ക് പത്മ പുരസ്‌കാരം നല്‍കാതെ മറുപണി, സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ ആഘോഷം

    കൊച്ചി: ഈ വര്‍ഷത്തെ പത്മ അവാര്‍ഡ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ അത് വിവാദത്തിനും തിരികൊളുത്തി. പ്രത്യേകിച്ചും ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ അവാര്‍ഡ് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദത്തിനാണ് ഇടയാക്കിയത്. സമൂഹത്തിന് വേണ്ടിയോ സാധാരണക്കാര്‍ക്ക് വേണ്ടിയോ യാതൊന്നും ചെയ്യാത്ത, തികച്ചും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു വ്യക്തിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവാര്‍ഡ് നല്‍കിയതെന്ന ചോദ്യമാണുയർന്നത്. പത്മ അവാര്‍ഡുകള്‍ സംഘി അവാര്‍ഡുകളായി അധപതിച്ചെന്നും പൊതുവെ പരിഹാസമുണ്ടായി.എന്നാൽ ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ കൈകെട്ടി നിന്ന മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തതില്‍  സംഘപരിവാര്‍ ഗ്രൂപ്പുകളിൽ  ആഹ്ലാദം നുരപൊന്തുകയാണ്.  നരേന്ദ്ര മോദിക്ക് മുന്നില്‍ വിനീതവിധേയനായി നില്‍ക്കാത്ത മമ്മൂട്ടി ആഘോഷിക്കപ്പെട്ടത്  സംഘപരിവാര്‍ അനുകൂലികളെ ചെറുതൊന്നുമല്ല ചൊടിപ്പിച്ചത്. അതിന് മറുപടിയായാണ് ഇപ്പോഴത്തെ ആഘോഷം.നരേന്ദ്ര മോദി അറിഞ്ഞുകൊടുത്ത പണിയെന്നാണ് കൂടുതൽ പേരും പറയുന്നത്.

    Read More »
  • സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എന്നെ വിളിച്ചില്ല; ചടങ്ങിൽ പങ്കെടുത്തവർ ഇഡിയെ പേടിച്ചിട്ട്: ശാന്തിവിള ദിനേശ് 

    മമ്മൂട്ടിയുടെ മകന്റെയും മകളുടെയും കല്യാണത്തിന് സുരേഷ് ഗോപിയെ കണ്ടിട്ടില്ല, പക്ഷെ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഭാര്യയും വന്നു; ഇഡിയെ പേടിച്ചിട്ടാവാം : ശാന്തിവിള ദിനേശ്  തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വൻ താരനിരയായിരുന്നു അണിനിരന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രാധനമന്ത്രിയടക്കം അതിഥിയായി പങ്കെടുത്തിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയായി സിനിമ സാംസ്കാരിക മേഖലയില്‍നിന്നുള്ളവർക്ക് പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരുപക്ഷേ സുരേഷ് ഗോപിയെ കുറിച്ച്‌ മോശം പറഞ്ഞത് കൂടി കൊണ്ടാകാം തന്നെ ക്ഷണിക്കാതിരുന്നതെന്ന് ശാന്തിവിള പറയുന്നു. ‘ ഇന്ത്യൻ പ്രധാനമന്ത്രി വരെ പങ്കെടുത്ത സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹമാണ് അടുത്തിടെ നടന്നത്. ഭാഗ്യ ഭാഗ്യവതിയാണ്. കാരണം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് ഒരു മുൻ എംപിയുടെ മകളുടെ കല്യാണത്തിന്…

    Read More »
  • യുവനടന്‍ പിന്മാറി, യക്ഷിക്കഥ ഹിറ്റാവില്ലെന്ന് നിര്‍മാതാക്കള്‍; ‘ആകാശഗംഗ’യുടെ 25 ാം വാര്‍ഷികത്തില്‍ അനുഭവക്കുറിപ്പുമായി വിനയന്‍

    സൂപ്പര്‍ഹിറ്റ് ചിത്രം ‘ആകാശഗംഗ’യുടെ 25ാം വാര്‍ഷികത്തില്‍ അനുഭവക്കുറിപ്പുമായി സംവിധായകന്‍ വിനയന്‍. സിനിമയില്‍ യക്ഷിക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ യുവനടന്‍ പിന്മാറിയ കഥയും സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറാവാതിരുന്നതിനാല്‍ സ്വയം നിര്‍മാതാവാകേണ്ടി വന്നതുമൊക്കെ ഓര്‍ത്തെടുത്താണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. വീട് വയ്ക്കാനെടുത്ത ലോണ്‍ പോലും സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതും വിനയന്‍ കുറിപ്പില്‍ പറയുന്നുണ്ട്. 1999 ജനുവരി 26നായിരുന്നു ചിത്രത്തിന്റെ റിലീസ് കുറിപ്പിന്റെ പൂര്‍ണരൂപം: ആകാശഗംഗ റിലീസായിട്ട് നാളെ ഇരുപത്തഞ്ചു വര്‍ഷം തികയുന്നു.. വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിര്‍മ്മാതാക്കള്‍ അന്നു പറഞ്ഞിരുന്നു.. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു.. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോള്‍ ഒടുവില്‍ സ്വയം നിര്‍മ്മാതാവിന്റെ കൂടി മേലങ്കി അണിയുവാന്‍ ഞാന്‍ തീരുമാനിച്ചു.. പ്രതികാര ദുര്‍ഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടന്‍ എന്ന രാജന്‍ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു…

    Read More »
  • ഇനിയും പൊളിക്കണം ഏറെ പള്ളികൾ; കെട്ടണം കാവിക്കൊടി ഓരോ മിനാരങ്ങളിലും

    വാരണാസിയിലെ ഗ്യാൻവ്യാപി മുസ്ലിം പള്ളി ഇരിക്കുന്നിടത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആർക്കയോളജിക്കൽ സർവ്വേക്കാർ “കണ്ടെത്തി “യിരിക്കുന്നു… ! പതിനേഴാം നൂറ്റാണ്ടിൽ ഓറംഗസീബ് തകർത്തതാണത്രെ! അത് “കണ്ടെത്താൻ ” വേണ്ടിയാണല്ലോ സർവ്വേക്കാരെ പറഞ്ഞു വിട്ടത് എന്നൊരു ചോദ്യം ഇവിടെ ഉദിക്കുന്നേയില്ല. ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് … പള്ളി പൊളിക്കണം , പരമശിവൻ്റെ പ്രാൺ – പ്രതിഷ്ഠ നടത്തണം … മോദിയുടെ വലിയ കട്ടൗട്ടുകൾ വെക്കണം … വാരണാസിയിലും ഇൻ്റർനാഷണൽ എയർ പോർട്ട്, മോഡേൺ ട്രെയിൻ സൗകര്യങ്ങൾ, വന്ദേ ഭാരത് ടെയിനുകൾ ഒക്കെ …. നാട്ടുകാരെ കണ്ണുരുട്ടി കാണിച്ച് നക്കാപ്പിച്ചയ്ക്ക് സ്ഥലങ്ങൾ മേടിച്ചു കൂട്ടണം. അദാനിയെ പോലുള്ളവർക്ക് മറിച്ചു വിൽക്കണം …. രാമമന്ത്രത്തിന് പകരം ശിവമന്ത്രം ഉച്ചരിക്കാൻ ചിത്രമാരെയും  രേവതിമാരെയും ഒക്കെ രംഗത്തിറക്കണം… അയോദ്ധ്യയുടെ കാര്യത്തിൽ നാലു ക്രിസ്ത്യൻ പള്ളികൾക്ക് മുകളിലേ കാവിക്കൊടി കെട്ടിയുള്ളൂ… ഇത്തവണ കൂടുതൽ ഉഷാറാക്കണം… മഥുര പള്ളി മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്കിലും ഓരോന്നിലും ചുരുങ്ങിയത് ഒരു…

    Read More »
  • റോഡപകടത്തെ കുറിച്ച്‌ പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച്‌ മരിച്ചു; ഞെട്ടലോടെ നാട്ടുകാർ 

    കണ്ണൂർ: റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച്‌ മരിച്ചതിന്റെ ഞെട്ടലിലാണ് ഒരുനാടാകെ. പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ, തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോണ്‍വെന്‍റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച് മരിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തത്, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്ബ്- ആലക്കോട് റോഡിൽ  അപകടം നടന്നയിടത്ത്  ബാരിക്കേഡ് വച്ച പൊലീസിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂള്‍ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്ബ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുൻപാണ് പരാതി നല്‍കിയത്. അതേ സ്ഥലത്താണ് ഇപ്പോൾ അവരുടെ ജീവൻ പൊലിഞ്ഞിരിക്കുന്നത്..സിസ്റ്ററുടെ മരണശേഷം പൊലീസിന് ബാരിക്കേഡ് വെക്കാൻ നേരമുണ്ടായി. ഇതിനോടകം നാല് പേർ വാഹനാപകടത്തില്‍ മരിച്ച സ്ഥലമാണിത്.ഇവിടെ നിരീക്ഷണ ക്യാമറ വേണമെന്നുളള ആവശ്യവും ശക്തമാണ്.

    Read More »
Back to top button
error: