Social Media

  • അമ്മയാകണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍; ഓസിയുടെ കുഞ്ഞ് എന്നെ കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിച്ചാല്‍ അക്‌സപ്റ്റ് ചെയ്യില്ല; എനിക്കു കുട്ടിയുണ്ടായാല്‍ പോലും അമ്മയെന്ന് വിളിക്കുന്നത് ഇഷ്ടമല്ല; ഇഷാനി

    തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോളിതാകുഞ്ഞിനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. ചേച്ചിയുടെ കുഞ്ഞിനെ കാണാനും ഓമനിക്കാനും താന്‍ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ദിയയുടെ സഹോദരിയായ ഇഷാനി. ‘ഓസിയുടെ കുഞ്ഞിനെ കാണാന്‍ ഞങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണ്. ഹന്‍സു കഴിഞ്ഞിട്ട് കുടുംബത്തില്‍ വരാന്‍ പോകുന്ന ആദ്യത്തെ കുഞ്ഞാണ്. എന്റെ ഓര്‍മയില്‍ ഞാന്‍ ഒരു ബേബിയെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ഹന്‍സുവിനെയാണ്. അന്ന് ഞാനും ഒരു ബേബിയായിരുന്നു, ഹന്‍സുവിനുശേഷം തന്‍വിയുടെ കുഞ്ഞായ ലിയാന്‍ വന്നുവെങ്കിലും അവന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഞങ്ങള്‍ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവര്‍ കാനഡയിലായിരുന്നു. ലിയാനു നാല് വയസായപ്പോഴാണ് ഞങ്ങള്‍ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ. പിന്നെ അമ്മയാവണമെന്ന് അതിയായി ആഗ്രഹിക്കുന്നയാളല്ല ഞാന്‍. എന്നിരുന്നാലും കുട്ടികളെ എടുക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ…

    Read More »
  • യുട്യൂബ് ചാനല്‍ അപ്രത്യക്ഷം, സോഷ്യല്‍മീഡിയയിലും കാണാനില്ല; വിഷ്ണു പഴയതെല്ലാം മറന്നു; മകന്റെ പേര് നെഞ്ചില്‍ പച്ചകുത്തി, അനുശ്രീ എങ്ങോട്ടാണ് മറഞ്ഞത്?

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സീരിയല്‍ താരം അനുശ്രീയുടേത്. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടി പിന്നീട് മുതിര്‍ന്നശേഷവും പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ സീരിയലില്‍ ചെയ്തു. മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. അതൊരു പ്രണയ വിവാഹമായിരുന്നതുകൊണ്ട് തന്നെ അന്ന് അത് വലിയ വാര്‍ത്തയായി. സീരിയല്‍ ക്യാമറാമാനായ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. വിഷ്ണുവുമായുള്ള അനുശ്രീയുടെ വിവാഹത്തിന് നടിയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം അനുശ്രീ ഒളിച്ചോടി പോയാണ് വിവാഹിതയായത്. 2021ല്‍ തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവരുടേയും കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വളരെ ചെറുപ്പത്തില്‍ തന്നെ അനുശ്രീയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞിരുന്നു. അതിനുശേഷം അമ്മയാണ് നടിയെ സംരക്ഷിച്ചിരുന്നത്. അമ്മയുടെ ബന്ധുക്കളായിരുന്നു എല്ലാത്തിനും അനുശ്രീക്ക് സഹായമായി ഉണ്ടായിരുന്നത്. എല്ലാവരേയും എതിര്‍ത്ത് ഇറങ്ങിപ്പോയതുകൊണ്ട് തന്നെ വിവാഹശേഷം അമ്മയും ബന്ധുക്കളും അനുശ്രീയില്‍ നിന്നും അകലം പാലിച്ചിരുന്നു. തന്റെ തീരുമാനം…

    Read More »
  • വേറെ നടിമാരൊന്നും ഇല്ലേ? മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ വിവാദം; കര്‍ണാടകയ്ക്ക് പുറത്ത് സോപ്പ് എത്തിക്കാന്‍ തമന്ന വേണമെന്ന് മന്ത്രി; വില്‍പന 5000 കോടിയാക്കും

    മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. കന്നട നടിമാരുള്ളപ്പോള്‍ പുറത്ത് നിന്നൊരാള്‍ എന്തിന് എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. സാൻഡൽവുഡിൽ പ്രതിഭകൾക്ക് ക്ഷാമമുണ്ടോ? എന്നാണ് ഒരു ഉപയോക്താവ് സോഷ്യല്‍മീഡിയയില്‍ ചോദിച്ചത്. പ്രാദേശിക കലാകാരന്മാരെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കാത്തതിനും സർക്കാരിനെ വിമർശിച്ച് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വാണിജ്യ, വ്യവസായ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി എം.ബി. പാട്ടീലും രംഗത്തെത്തി. കർണാടകയ്ക്ക് പുറത്തേക്കുള്ള വിപണികളിൽ എത്തിച്ചേരാനുള്ള ഒരു മാർഗമായിട്ടാണ് തങ്ങളുടെ തീരുമാനമെന്നാണ് അദ്ദേഹം നടപടിയെ കുറിച്ച് പറഞ്ഞത്. ബ്രാൻഡ് അംബാസഡറെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ബ്രാൻഡിനെ എല്ലാ വിഭാഗങ്ങളിലും എത്തിക്കേണ്ടതുണ്ടെന്നും 2028 ആകുമ്പോഴേക്കും വാര്‍ഷിക വുമാനം 5000 കോടിയായി ഉയര്‍ത്തണമെന്നും മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 28.2 ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ 5.8 ദശലക്ഷം ഫോളോവേഴ്‌സും തമന്ന ഭാട്ടിയയ്ക്കുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന നിലയില്‍ തമന്ന നിരവധി ഉല്‍പ്പന്നങ്ങളുടെ ബ്രാൻഡ്…

    Read More »
  • എന്തൊരു നുണ! ആ കോണ്‍ഗ്രസല്ല സര്‍, ഈ കോണ്‍ഗ്രസ്! തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസെന്ന് അര്‍ണാബിന്റെ പ്രചാരണം; മുനിസിപ്പല്‍ ഭരണകൂടത്തിന്റെ കണ്‍വന്‍ഷന്‍ സെന്റര്‍ ഉപയോഗിച്ച് റിപ്പബ്ലിക് ടിവി നാണം കെട്ടു; തുര്‍ക്കി പ്രസിഡന്റിന് ബിജെപിയുടെ ഷാള്‍ സമ്മാനിക്കുന്ന ചിത്രങ്ങളും പുറത്ത്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസുണ്ടെന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണാബ് ഗോസ്വാമിയുടെ പ്രൈം ടൈം ഷോയിലെ വാദങ്ങള്‍ പൊളിയുന്നു. ഇസ്താംബൂള്‍ കോണ്‍ഗ്രസ് സെന്ററിന്റെ ചിത്രവും അര്‍ണാബ് ഷോയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഗാന്ധി കുടുംബം ദേശീയ സുരക്ഷയ്ക്കു വിട്ടുവീഴ്ച ചെയ്‌തെന്നും കോണ്‍ഗ്രസ് ഓഫീസ് രജിസ്റ്റര്‍ ചെയ്തത് ഇതിന്റെ ഉദാഹരണമാണെന്നും അര്‍ണാബ് പറഞ്ഞു. അര്‍ണാബിന്റെ ഒരു മണിക്കൂര്‍ നുണ പ്രചാരണത്തിന് ഒരു നിമിഷത്തിന്റെ ആയുസ് പോലും ഉണ്ടായിരുന്നില്ലെങ്കിലും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശത്രുവിന്റെ സുഹൃത്ത് ശത്രുവാണെന്നും കോണ്‍ഗ്രസിനെ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു അര്‍ണാബിന്റെ ആഹ്വാനം. പാകിസ്താനുമായുള്ള സമീപകാല സംഘര്‍ഷത്തെത്തുടര്‍ന്നു തുര്‍ക്കിയുമായുളള ഇന്ത്യയുടെ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു മുന്നോടിയായി പാകിസ്താന് ആയുധങ്ങള്‍ നല്‍കി സഹായിച്ചത് തുര്‍ക്കിയാണ്. ഇന്ത്യക്കാര്‍ ആ രാജ്യത്തേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കി. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തിരുന്ന തുര്‍ക്കിഷ് കമ്പനിയെ വിലക്കി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ഐഐടി-ബോംബെ, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങള്‍ തുര്‍ക്കി സര്‍വകലാശാലകളുമായുള്ള…

    Read More »
  • ‘അയാള്‍ സുഡാപ്പി; ആര്‍എസ്എസ് കേണല്‍ പദവി എടുത്തു കളയണം’; മോഹന്‍ ലാലിനു ജന്മദിനം ആംശംസിച്ച് പൊല്ലാപ്പു പിടിച്ച് രാജീവ് ചന്ദ്രശേഖര്‍

    വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാളാണ്. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ മലയാളികൾ ആവേശത്തോടെ കാത്തിരിക്കും. ഇപ്പോഴിതാ മോഹന്‍‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്വന്തം അണികളില്‍ നിന്ന് പൊല്ലപ്പ് പിടിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ‘മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിന് ജന്മദിനാശംസകൾ.ടെറിട്ടോറിയൽ ആ‍ർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ നേട്ടത്തിന് അർഹനായ അദ്ദേഹം പത്മശ്രീ, പത്മഭൂഷൺ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്’ എന്നാണ് രാജീവ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതാണ് അണികളെ ചൊടുപ്പിച്ചത്. മോഹന്‍ലാലിന്‍റെ നിലപാട് ഇപ്പോള്‍ ശരിയല്ലെന്നും, അയാള്‍ സുഡാപ്പിയാണെന്നും കമന്‍റില്‍ പറയുന്നു, ആര്‍എസ്എസ് കേണല്‍പദവി എടുത്ത് കളയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആശംസ നേരരുതെന്നും കമന്‍റില്‍ ഉണ്ട്. എമ്പുരാന്‍ സിനിമ പുറത്ത് വന്നതിന് പിന്നാലെ സംഘപരിവാര്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരുന്നു, എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി…

    Read More »
  • 50 രൂപയില്‍ തുടങ്ങി; പിരിയുമ്പോള്‍ 9000 രൂപ; ആരും ഏറ്റെടുക്കാന്‍ മടിച്ച ജോലി; അമ്മയെക്കുറിച്ചു ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്; ‘കുഞ്ഞുങ്ങളെ അമ്മ നോക്കിയിരുന്നത് ഏറെ സന്തോഷത്തോടെ’

    അമ്മയെ പറ്റി ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നടന്‍ വിജിലേഷ്. അങ്കണവാടി ഹെല്‍പ്പറായിരുന്ന അമ്മ ജോലിയില്‍ നിന്നും വിരമിച്ചതിനെ പറ്റിയാണ് വിജിലേഷിന്‍റെ കുറിപ്പ്. ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നുവെന്നും കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചതെന്നും വിജിലേഷ് പറഞ്ഞു. വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചതെന്നും കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിജിലേഷ് പറഞ്ഞു. ഫേസ്​ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നാൽപത്തിയൊന്ന് വർഷത്തെ സർവീസിനു ശേഷം അമ്മ അങ്കണവാടി ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയിൽ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോൾ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാൻ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്.…

    Read More »
  • ആരും അയാളെ പോലെയാകരുത്! ഒറ്റയ്ക്ക് കാട്ടിലൂടെ നടന്ന വിദേശ യുവതിയോട് ഇന്ത്യന്‍ യുവാവ് ചെയ്തത്

    ഷിംല: ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് പോളണ്ടുകാരി. കണ്ടന്റ് ക്രിയേ?റ്ററും ട്രാവല്‍ വ്ളോഗറുമായ കസിയ എന്ന യുവതിയാണ് ഹിമാചല്‍പ്രദേശില്‍ ട്രക്കിംഗിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം പങ്കുവച്ചിരിക്കുന്നത്. ട്രക്കിംഗ് നടത്തുന്നതിനിടയില്‍ ഒരാള്‍ പിന്തുടരുന്ന വീഡിയോയാണ് കസിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗസ്?റ്റ് ഹൗസില്‍ നിന്ന് ട്രക്കിംഗിനായി വനമേഖലയിലേക്ക് പുറപ്പെട്ടതായിരുന്നു കസിയ. ട്രക്കിംഗ് ചെയ്യുന്ന സമയത്ത് ഒരാള്‍ തന്നെ സമീപിക്കുകയും സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു. ‘എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അയാള്‍ പറഞ്ഞു. അതിന് സാധിക്കില്ലെന്ന് ഞാന്‍ മറുപടിയും കൊടുത്തു.എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ഒരുപാട് ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിച്ചിട്ടുണ്ട്. അതിനിടയില്‍ അപരിചിതരോടൊപ്പം ചിത്രങ്ങള്‍ എടുത്തിട്ടുമുണ്ട്. അവരോടൊക്കെ സംസാരിച്ചിട്ടുണ്ട്. ഇനി അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എത്ര പറഞ്ഞിട്ടും ആ മനുഷ്യന്‍, എന്നെ പിന്തുടരുകയായിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.ഒടുവില്‍ പേടിച്ചാണ് ക്യാമറയില്‍ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചത്. താന്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായാതോടെ അയാള്‍ പിന്തുടരുന്നത് നിര്‍ത്തി തിരികെ…

    Read More »
  • വൈഭവിന്റെ നോട്ട് എഴുതുകയല്ല; രാഹുല്‍ ദ്രാവിഡ് കുത്തിക്കുറിക്കുന്നത് എന്ത്? മറുപടിയുമായി കോച്ച്; ‘കളിയുടെ പ്രത്യേക ഘട്ടത്തില്‍ എന്തു സംഭവിച്ചെന്ന് പെട്ടെന്നു തിരിച്ചറിയാനുള്ള മാര്‍ഗം’; അവസാന കളിയിലെ ജയത്തിന്റെ ആശ്വാസത്തില്‍ രാജസ്ഥാന്‍

    ബംഗളുരു: ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അവസാനിക്കാന്‍ പോകുമ്പോള്‍ ആശ്വാസ ജയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന കളിയില്‍ ചെന്നൈയെ വീഴ്ത്തിയെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണ് ടീം. കുമാര്‍ സംഗക്കാരയ്ക്ക് പകരം പരിശീലകനായെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ ടീമിനെ രക്ഷപ്പെടുത്തിയില്ല. അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ മല്‍സരങ്ങളില്‍ ദ്രാവിഡ് നിരന്തരം എന്തെക്കെയോ കുത്തികുറിക്കാറുമുണ്ട്. വൈഭവ് സൂര്യവംശിയുടെ നോട്ടെഴുതുകയാണെന്നും ഹോം വര്‍ക്ക് ചെയ്യുകയാണെന്നുമെല്ലാമാണ് ദ്രാവിഡിന് നേര്‍ക്ക് വന്ന ട്രോള്‍. ഐപിഎലിലുടനീളം എന്താണ് എഴുതിയതെന്ന് ദ്രാവിഡ് തന്നെ വെളിപ്പെടുത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവച്ച വിഡിയോയിലാണ് ദ്രാവിഡ് സംസാരിക്കുന്നത്. ‘ട്വന്റി 20യിലും ഏകദിനത്തിലും സ്‌കോര്‍ എഴുതാന്‍ എനിക്കൊരു പ്രത്യേക രീതിയുണ്ട്. പിന്നീടത് അവലോകനം ചെയ്യാന്‍ സഹായിക്കും. എനിക്ക് സ്‌കോര്‍കാര്‍ഡ് നോക്കാം, പക്ഷേ സ്‌കോര്‍കാര്‍ഡ് നോക്കാതെ തന്നെ അവലോകനം ചെയ്യാന്‍ കഴിയുന്ന എനിക്ക് തോന്നുന്ന ഒരു പ്രത്യേക രീതിയിലാണ് ഞാന്‍ എഴുതുന്നത്’ എന്നാണ് ദ്രാവിഡ് പറയുന്നത്. എഴുതുന്നത് സങ്കീര്‍ണ്ണമായ കാര്യങ്ങളോ റോക്കറ്റ് സയന്‍സോ ഒന്നുമല്ല. വിരസവും മണ്ടത്തരവുമായ കാര്യങ്ങളാണിതെന്നും…

    Read More »
  • ഡിവോഴ്സോടെ വിഷാദരോഗം, അന്ന് ആഡംബരം ഇന്ന് ദാരിദ്ര്യം, മകനെ പഠിപ്പിക്കുന്നത് വിശാല്‍; ചാര്‍മിളയ്ക്ക് സംഭവിച്ചത്!

    ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു തമിഴ്നാട് സ്വദേശിനിയായ ചാര്‍മിള. കാബൂളിവാലയും കേളിയും ധനവുമൊക്കെ കണ്ടിട്ടുള്ളവര്‍ക്ക് ചാര്‍മിളയെ മറക്കാനാവില്ല. ഒരു സമയത്ത് സമ്പന്നയായി ജീവിച്ചിരുന്ന നടി ഇന്ന് ചെന്നൈയില്‍ സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് ജീവിക്കുന്നത്. താരത്തിന്റെ മകന്റെ പഠനം പോലും സുമനുസുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. ചാര്‍മിളയുടെ തകര്‍ന്ന ജീവിതത്തിന് ഒരു പരിധിവരെ മലയാള സിനിമക്കാരും കാരണമായിട്ടുണ്ടെന്ന് പറയുകയാണിപ്പോള്‍ ആലപ്പി അഷ്റഫ്. ചെറിയ പ്രായത്തില്‍ തന്നെ പല ദുരനുഭവങ്ങളും നടിക്കുണ്ടായിട്ടുണ്ടെന്നും പുതിയ വീഡിയോയില്‍ സംസാരിക്കവെ ആലപ്പി അഷ്റഫ് പറഞ്ഞു. വാക്കിലായാലും എഴുത്തിലായാലും പ്രവൃത്തിയിലായാലും ഏറ്റവും കൂടുതല്‍ രസമുള്ള സംഭവമാണ് പ്രണയം. പക്ഷെ ജീവിതത്തില്‍ അത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുന്നത്. കാരണം ജീവിതത്തില്‍ അഭിനയിച്ചുകൊണ്ട് അധികനാള്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ലല്ലോ. ജീവിതത്തിന്റെ താളം പ്രണയമൊക്കെ കൈവിട്ട് പോയശേഷം രണ്ട് വിവാഹം കഴിച്ച് രണ്ടും വേര്‍പിരിയലില്‍ കലാശിച്ച ജീവിതത്തിലെ ദുരിതപര്‍വം. വൈകാരിക ഇടങ്ങളെ ഓരോ മനുഷ്യനും എങ്ങനെ…

    Read More »
  • വിമര്‍ശകരെ ചരിത്രം ഓര്‍മിപ്പിച്ച് ശശി തരൂര്‍; ഭീകരത ഒറ്റക്കെട്ടായ പ്രതികരണം ആവശ്യമായ ‘ബാധ’; ‘നരസിംഹറാവു പ്രതിനിധിയാക്കിയത് വാജ്‌പേയിയെ; കാര്‍ഗിലില്‍ സോണിയയുടെ നിലപാട് മറക്കരുത്; ദേശീയ സുരക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ തട്ടിക്കളിക്കരുത്; നേതാക്കള്‍ കറുത്തവരും വെളുത്തവരുമായി’

    ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള യുദ്ധത്തിനു പിന്നാലെ ഇന്ത്യയുടെ നയതന്ത്ര സംഘത്തെ നയിക്കാനുള്ള നിര്‍ണായക ചുമതല ലഭിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് താന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്നും അതിന്റെ ചരിത്രപരമായ പ്രധാന്യവും ഓര്‍മിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ പട്ടിക വെട്ടിയശേഷം തിരുവനന്തപുരം എംപിയായ ശശി തരൂരിനെ നയതന്ത്ര സംഘത്തെ നയിക്കാന്‍ ചുമതലപ്പെടുത്തിയ മോദിയുടെ നിലപാട് കോണ്‍ഗ്രസിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം കെപിസിസി നേതാക്കള്‍ പിന്തുണയുമായി രംഗത്തുവന്നപ്പോള്‍ ജയ്‌റാം രമേഷ് അടക്കമുള്ള നേതാക്കള്‍ വിമര്‍ശിക്കുകയാണുണ്ടായത്. തരൂര്‍ പാര്‍ട്ടിക്കു പുറത്തേക്കു വഴിവെട്ടുകയാണെന്നും വിദേശകാര്യ നയതന്ത്ര പദവിയാണു ലക്ഷ്യമെന്നുവരെ അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യത്യസ്തമായ വിദേശ നയമില്ലെന്നും ഇന്ത്യയുടെ വിദേശനയം മാത്രമാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഇന്ത്യ ദുഃഖിക്കുകയും ഭീകരതയ്ക്കെതിരായ നിലപാടുകള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍…

    Read More »
Back to top button
error: