Social Media

  • ‘മുന്‍ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു’; പാക് ചാര സംഘടന വിഷം കൊടുത്തു കൊന്നെന്നു സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; പ്രചരിക്കുന്നത് ഒരു പതിറ്റാണ്ടു മുമ്പുള്ള ദൃശ്യങ്ങള്‍

    ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐ വധിച്ചു എന്ന തരത്തിലാണ് അഭ്യൂഹം പരന്നത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇമ്രാന്‍ സുരക്ഷിതനെന്നും പാക് മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ട്രോളന്‍മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന ആരോപണവും പാക് മാധ്യമങ്ങള്‍ ഉന്നയിച്ചു. ജയിലിനുള്ളില്‍ വച്ച് ഐഎസ്‌ഐ ഇമ്രാനെ വിഷം നല്‍കി കൊലപ്പെടുത്തി എന്ന അഭ്യൂഹമാണ് പരന്നത്. വാര്‍ത്ത വ്യാജമാണെന്നു പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അധികൃതരോ, ജയില്‍ അധികാരികളോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഫുട്ടേജുകള്‍ 2013ല്‍ ഉള്ളതാണ്. ലാഹോറില്‍നിന്നുള്ള തെരഞ്ഞെടുപ്പു റാലിക്കിടെ ഫോര്‍ക്ക് ലിഫ്റ്റുകൊണ്ടുള്ള ഏറുകിട്ടി വീഴുന്നതാണിത്. 15 അടി ഉയരത്തിലുള്ള വേദിയില്‍നിന്നാണ് ഇമ്രാന്‍ വീണത്. അതിനിടെ ഔദ്യോഗികമെന്നു അവകാശപ്പെടുന്ന ഒരു പത്രക്കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍…

    Read More »
  • ഏഴിലും ഒന്‍പതിലും തോറ്റു, കഠിനാദ്ധ്വാനത്തിലൂടെ സൂപ്പര്‍സ്റ്റാറായി; പാലത്തില്‍നിന്ന് ചാടിയ ‘മല്ലൂ’സിന്റെ പ്രിയതാരം

    മലയാളിയല്ലെങ്കില്‍ പോലും മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടനാണ് അല്ലു അര്‍ജുന്‍. ചടുലമായ അഭിനയ ശൈലിക്കൊപ്പം ഡാന്‍സും ആക്ഷനും എല്ലാം കൂടെ ചേര്‍ന്നപ്പോള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ അല്ലു അര്‍ജുന്‍ വലിയ സ്റ്റാര്‍ ആയി. അദ്ദേഹത്തിന്റെ ജിവിതത്തില്‍ സംഭവിച്ച അധികമാര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. പഠിത്തത്തില്‍ വളരെ മോശം പ്രകടനമായിരുന്നു അല്ലു കാഴ്ചവച്ചത്. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കഠിനാദ്ധ്വാനവും ഭാഗ്യവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് അത്യുന്നതങ്ങളില്‍ എത്തിച്ചേരാന്‍ അല്ലുവിനായെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ‘അല്ലു അര്‍ജുന്റെ പല സിനിമകളുടെയും ഷൂട്ടിംഗ് കേരളത്തിലും നടക്കാറുണ്ട്. അതില്‍ അഞ്ച് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ചുമതല വഹിച്ചിരുന്നത് മലയാളത്തിലെ സീനിയര്‍ കണ്‍ട്രോളറായിരുന്ന കബീറായിരുന്നു. അല്ലു സെറ്റില്‍ വന്നുകഴിഞ്ഞാല്‍ വെറും പൂച്ചയെപ്പോലെയാണെന്നാണ് കബീര്‍ പറയുന്നത്. തന്റെ കാര്യം നോക്കി, ഒതുങ്ങി ഏതെങ്കിലും മൂലയില്‍ ഇരിക്കും. വളരെ അടക്കവും ഒതുക്കവുമുള്ള, സംവിധായകനെ അനുസരിക്കുന്ന പാവം മനുഷ്യനാണ് അല്ലു.’-…

    Read More »
  • ഈ സാഹചര്യത്തില്‍ ഇങ്ങനൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം; വൈറലായി അമൂലിന്റെ പരസ്യം

    പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടികള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.  പഹല്‍ഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഈ മാസം ഏഴ് മുതലാണ് ഇന്ത്യ തിരിച്ചടി നല്‍കിത്തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് അമൂല്‍ നല്‍കിയ ഒരു പരസ്യത്തിന് ഏറെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അമൂല്‍ പരസ്യത്തില്‍ സ്ഥിരമായി ഉണ്ടാകാറുള്ള കൊച്ചുപെണ്‍കുട്ടിയും പരസ്യത്തിലുണ്ട്. കൂടാതെ ‘ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച്’ രാജ്യത്തോട് വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിയും വിംഗ് മാന്‍ഡര്‍ വ്യോമിക സിംഗും പരസ്യത്തിലിടം പിടിച്ചിട്ടുണ്ട്. കേണല്‍ സോഫിയയ്ക്കും വിംഗ് മാന്‍ഡര്‍ വ്യോമികയ്ക്കും സല്യൂട്ടടിക്കുന്ന പെണ്‍കുട്ടിയാണ് പരസ്യത്തിലുള്ളത്. ‘സെന്‍ഡ് ദം പാക്കിംഗ്’, ‘അമൂല്‍ പ്രൗഡ്ലി ഇന്ത്യന്‍’ എന്നിങ്ങനെ പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. പാകിസ്ഥാനെ കളിയാക്കിക്കൊണ്ടുളള ഈ പരസ്യ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. ഇങ്ങനെയൊരു പരസ്യം ചെയ്തവരെ സമ്മതിക്കണം, ഒറ്റ പരസ്യത്തിലൂടെ രാജ്യത്തിന്റെ മൊത്തം വികാരം പ്രകടിപ്പിക്കാന്‍ അമൂലിന് സാധിച്ചെന്നും, വളരെ മനോഹരമായ പരസ്യമാണിതെന്നൊക്കെയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിരോധ, വാര്‍ത്താവിനിമയ മന്ത്രായലങ്ങളുടെ വാര്‍ത്താസമ്മേളനം…

    Read More »
  • ‘ശത്രുവുമായുള്ള യുദ്ധത്തില്‍ വന്‍ നഷ്ടം, കൂടുതല്‍ വായ്പ തന്നു സഹായിക്കണം’: പാകിസ്താന് നാണക്കേടായി ധനകാര്യ വിഭാഗത്തിന്റെ അഭ്യര്‍ഥന; വിവാദമായതോടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നു പറഞ്ഞു തടിയൂരി; ഐഎംഎഫുമായുള്ള യോഗം നടക്കാനിരിക്കെ വന്‍ വിവാദം; പണം നല്‍കരുതെന്ന് ഇന്ത്യ

    ഇസ്ലാമാബാദ്: യുദ്ധത്തില്‍ നിരന്തരം തിരിച്ചടികള്‍ നേരിടുന്നതിനിടെ പാകിസ്താനു നാണക്കേടായി ട്വിറ്ററില്‍ വന്ന സാമ്പത്തിക സഹായ അഭ്യര്‍ഥന. ഐഎംഎഫ് എക്‌സിക്യുട്ടീവുകളുമായി ഇന്നു (വെള്ളി) കൂടിക്കാഴ്ച നടക്കാനിരിക്കെയാണു എക്‌സില്‍ (ട്വിറ്റര്‍) യുദ്ധത്തെത്തുടര്‍ന്നുള്ള സാമ്പത്തിക നഷ്ടവും മറ്റു പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയുള്ള അഭ്യര്‍ഥന പ്രത്യക്ഷപ്പെട്ടത്. ഇതു വ്യാപക പരിഹാസത്തിന് ഇടയാക്കിയതോടെ ആരോ ഹാക്ക് ചെയ്തതാണെന്നു ചൂണ്ടിക്കാട്ടി പിന്‍വലിക്കുകയും ചെയ്തു. ലോകബാങ്കിന്റെ എക്‌സ് അക്കൗണ്ടിനെയടക്കം ടാഗ് ചെയ്തായിരുന്നു പ്രസ്താവന. ‘ശത്രുക്കള്‍ മൂലമുണ്ടായ കനത്ത നഷ്ടത്തിന് ശേഷം പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതല്‍ വായ്പകള്‍ അഭ്യര്‍ത്ഥിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന യുദ്ധത്തിനും ഓഹരി വിപണി തകര്‍ച്ചയ്ക്കും ഇടയില്‍, അന്താരാഷ്ട്ര പങ്കാളികള്‍ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ സഹായിക്കണമെന്നും’ പാകിസ്ഥാന്റെ സാമ്പത്തിക കാര്യ വിഭാഗത്തില്‍ നിന്നുള്ള ഒരു പോസ്റ്റ് പറഞ്ഞു. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നു റോയിട്ടേഴ്‌സിനോടു പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഇതു കാണാന്‍ കഴിയും. നിലവില്‍ എട്ടു ബില്യണ്‍ ഡോളറിന്റെ വന്‍…

    Read More »
  • ഇന്ത്യക്കെതിരേ വ്യാജ വാര്‍ത്തകളുടെ പ്രളയം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; പഴയ വീഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചാരണം പാകിസ്താന്‍ കേന്ദ്രമാക്കിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍

    ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴിയും പാകിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങളും വഴി ആക്രമണങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പ്രെസ് ഇൻഫോർമേഷൻ ബ്യൂറോ. ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇവയുടെ സാധുത നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി പറഞ്ഞു. ഇന്ത്യയിലെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയും വസ്തുതാ വിരുദ്ധമായ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവയെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.   സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏഴ് വീഡിയോകളാണ് പരിശോധനയ്ക്ക് വിധേയമായത്. ജലന്ധറിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റേതെന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇത് ഒരു കൃഷിയിടത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങളാമെന്ന് പരിശോധനയിൽ വ്യക്തമായി. ഒരു ഇന്ത്യൻ പോസ്റ്റ് പാകിസ്ഥാൻ സൈന്യം തകർത്താതായാണ് മറ്റൊരു വീഡിയോ പ്രചരിച്ചത്. നിരവധി വ്യാജവും സ്ഥിരീകരിക്കാത്തതുമായ അക്കൗണ്ടുകൾ ഈ വീഡിയോ ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സൈന്യത്തിൽ “20 രാജ് ബറ്റാലിയൻ” എന്നൊരു യൂണിറ്റ് ഇല്ലാത്തതിനാൽ ഈ…

    Read More »
  • പാകിസ്താനി ഉള്ളടക്കങ്ങള്‍ നീക്കണം; നെറ്റഫ്‌ളിക് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു നിര്‍ദേശം നല്‍കി ഇന്ത്യ; അക്രമത്തിനു പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും പാടില്ല: ആബിദ പര്‍വീണിന്റെയും ഫത്തേ അലിഖാന്റെയും പാട്ടുകള്‍ക്കും കോക്ക് സ്റ്റുഡിയോയ്ക്കും വിലക്ക്

    ന്യൂഡല്‍ഹി: പാകിസ്താനില്‍നിന്നുള്ള ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും മീഡിയ സ്ട്രീമിംഗ് സേവനങ്ങള്‍ക്കും ഇടനിലക്കാര്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍സ്, 2021-നെ പരാമര്‍ശിച്ചാണ് ഈ ഉപദേശം. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുക മാത്രമല്ല, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കം ഒഴിവാക്കാനും ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, അക്രമത്തിന് പ്രേരിപ്പിക്കുകയോ പൊതുസമാധാനം തകര്‍ക്കുകയോ ചെയ്‌തേക്കാവുന്ന ഉള്ളടക്കവും ഒഴിവാക്കണം. പണംനല്‍കിയോ അല്ലാതെയോ കാണാവുന്ന സിനിമകള്‍, വെബ് സീരീസുകള്‍, പാട്ടുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനില്‍ നിന്നുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്ന ഒടിടി കമ്പനികള്‍ക്ക് അവ ഉടനടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. സീ5 പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന പാകിസ്താനി സിനിമകള്‍ക്കും സീരീസുകള്‍ക്കും ഇന്ത്യയില്‍ വന്‍ സ്വീകാര്യതയുണ്ട്. ബോല്‍, ഖുദാ കേ ലിയേ, കേക്ക്, ലാല്‍ കബൂത്തര്‍ എന്നീ സിനിമകളും ഇന്ത്യയില്‍ പോപ്പുലറായിരുന്നു. ആമസോണ്‍ പ്രൈം, യൂട്യൂബ് എന്നിവയിലും ഈ…

    Read More »
  • ‘കോടികണക്കിന് സ്വത്ത്, സായ്ബാവ അനുഗ്രഹിച്ച് ഇട്ട പേര്, താരസുന്ദരിമാര്‍ക്ക് അപവാദമായ സായ്പല്ലവി’

    നായികമാര്‍ക്ക് ജനപ്രീതി ലഭിച്ചാലും അത് നിലനിര്‍ത്തി മുന്നോട്ട് ജീവിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. എന്നാല്‍ വളരെ സാധാരണമായ ജീവിതം നയിച്ച് ഇന്നും വലിയൊരു ജനപിന്തുണ നിലനിര്‍ത്തികൊണ്ട് പോകുന്ന വളരെ കുറച്ച് നായികമാരെയുള്ളു ഇന്ത്യന്‍ സിനിമയില്‍. അതില്‍ പ്രധാനി സായ്പല്ലവി സെന്താമരയ് കണ്ണനാണ്. പ്രേമത്തിലെ മലര്‍ മിസ്സായി അരങ്ങേറിയപ്പോള്‍ ഇന്ന് വരേയും ജനമനസില്‍ വലിയൊരു സ്ഥാനം നടിക്കുണ്ട്. കോടികണക്കിന് സ്വത്തിനുടമയായിട്ടും പൊതുവെ സെലിബ്രിറ്റികള്‍ക്കുള്ളതുപോലൊരു ആഢംബര ജീവിതം സായ്പല്ലവിക്കില്ല. തന്റെ നിലപാടിനും വ്യക്തിത്വത്തിനും കോട്ടം തട്ടുന്ന ഒന്നും തന്നെ ചെയ്യാനും താരം തയ്യാറല്ല. ഇപ്പോഴിതാ സായ്പല്ലവിയെ കുറിച്ച് നിര്‍മാതാവും അഭിനേതാവുമായ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഹങ്കാരികളായ താരസുന്ദരിമാര്‍ക്ക് അപവാദമാണ് സായ്പല്ലവിയെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. നടന്ന് കയറുന്ന ചവിട്ടുപടികളില്‍ ഒരാളുടേയും കണ്ണീരില്ലെന്ന് ഉറപ്പ് വരുത്തിയാണ് നടിയുടെ ജീവിതമെന്നും അഷ്‌റഫ് പുതിയ വീഡിയോയില്‍ പറഞ്ഞു. ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… സായ് പല്ലവി എന്ന നടി നയിക്കുന്ന ജീവിതം ആദര്‍ശത്തില്‍…

    Read More »
  • പാകിസ്താനില്‍ തീവ്രവാദ ക്യാമ്പുകളില്ലെന്ന് ടിവി ചര്‍ച്ചയില്‍ മന്ത്രി; തെളിവുകള്‍ നിരത്തി ലൈവായി പൊളിച്ചടുക്കി അവതാരക; വിളറി വെളുത്ത് മന്ത്രി അട്ടൗല തരാര്‍; ‘ഞങ്ങള്‍ ലോക സമധാനം ഉറപ്പാക്കു’മെന്നു പറഞ്ഞ് തടിതപ്പി

      ന്യൂയോര്‍ക്ക്: പാകിസ്താനില്‍ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അട്ടൗല തരാറിന്റെ വാദങ്ങള്‍ ലൈവായി പൊളിച്ചടുക്കി ടിവി അവതാരക. ബ്രിട്ടനിലെ പ്രമുഖ ചാനലായ സ്‌കൈ ന്യൂസിന്റെ തത്സമയ ചര്‍ച്ചയ്ക്കിടെയാണു മാധ്യമപ്രവര്‍ത്തക യല്‍ദ ഹക്കീം തത്സമയം ഫാക്ട്-ചെക്ക് നടത്തി മന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചത്. വാദങ്ങള്‍ പൊളിഞ്ഞതോടെ വിളറി വെളുക്കുന്ന മന്ത്രിയുടെ മുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യയുടെ ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം നടത്തിയ ടിവി പ്രതികരണത്തിനിടെയാണു യല്‍ദ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യയെ തള്ളിപ്പറഞ്ഞ തരാര്‍ ‘ഞാന്‍ ഒരുകാര്യം വ്യക്തമായി പറയാം, പാകിസ്താനില്‍ ഒരു തീവ്രവാദി ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ല. പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇര’ യാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് യല്‍ദ ഇതിനു മറുചോദ്യം ഉന്നയിച്ചത്- ‘പാകിസ്താന്‍ ദശാബ്ദങ്ങളോളം ഭീകരവാദികള്‍ക്കു പണവും പിന്തുണയും നല്‍കി നിഴല്‍ സൈന്യമായി നിലനിര്‍ത്തിയതെന്നു ഒരാഴ്ച മുമ്പാണ് താങ്കളുടെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. 2018ല്‍ പാകിസ്താന്‍…

    Read More »
  • അതിന് ശേഷം പുറത്ത് പോകുന്നത് പോലും നിര്‍ത്തി; കാമുകനെ കാണാന്‍ ലണ്ടനില്‍, പക്ഷെ…

    യുവനിരയില്‍ വലിയ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യര്‍. മലയാളത്തില്‍ വലിയ ഹിറ്റ് ലഭിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷകളില്‍ നിന്ന് വലിയ അവസരങ്ങള്‍ പ്രിയ വാര്യര്‍ക്ക് ലഭിക്കുന്നുണ്ട്. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ റോള്‍ ഏറെ ജനപ്രീതി നേടി. സോഷ്യല്‍ മീഡിയ ഒന്നടങ്കം സിനിമയിലെ പ്രിയയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഗുഡ് ബാഡ് അഗ്ലിയിലെ തൊട്ട് തൊട്ട് പേസും സുല്‍ത്താന എന്ന പ്രിയയുടെ ഡാന്‍സ് നമ്പറായിരുന്നു ഇതിന് കാരണം. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യര്‍ ഇപ്പോള്‍. താന്‍ സിംഗിളാണെന്ന് നടി പറയുന്നു. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. എന്റെ ചോയ്‌സ് കൊണ്ട് സിംഗിള്‍ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പില്‍ വിഷമം വരുമ്പോള്‍ കരഞ്ഞ് തീര്‍ക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. പരമാവധി ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോള്‍ റെഡിയാകും. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോള്‍ പേടിയായിരിക്കും. ആരോടെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ എപ്പോഴും ഞാനാണ് തുടക്കമിടുക. എനിക്ക്…

    Read More »
  • ‘ഇന്ത്യ ഒരിക്കലും സ്വന്തം ജനതയ്ക്കുമേല്‍ ബോംബ് വര്‍ഷിക്കാറില്ല; പാകിസ്താന്റെ പോരാട്ടം ഇസ്ലാമിന്റെ പോരാട്ടമല്ല; ഇന്ത്യയേക്കാള്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്നത് പാകിസ്താന്‍’: രൂക്ഷ വിമര്‍ശനവുമായി ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദ് ഇമാം; പലര്‍ക്കും കാര്യം പിടികിട്ടിയെന്ന് മൗലാന അബ്ദുള്‍ അസീസ് ഘാസി

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പ്രതിസന്ധികള്‍ മുറുകുന്നതിനിടെ പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇസ്ലാമാബാദിലെ മുസ്ലിം പുരോഹിതന്‍. ലാല്‍ മസ്ജിദിലെ മൗലാന അബ്ദുള്‍ അസീസ് ഘാസിയാണു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയേക്കാള്‍ മുസ്ലിംകള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നത് പാകിസ്താനിലാണ്. പാകിസ്താന്റെ യുദ്ധം ഇസ്ലാമിന്റെ പേരാട്ടമല്ല. ദേശീയതയുടെ യുദ്ധമാണെന്നും ലാല്‍ മസ്ജിദിലെ ഇമാമും ഖാതീബുമായ ഘാസി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടാകുമ്പോള്‍ നോക്കി നില്‍ക്കുന്ന ക്രൂരവും പ്രയോജന രഹിതവുമായ സംവിധാനമാണ് ഇപ്പോള്‍ പാകിസ്താനിലേത്. യുദ്ധമുണ്ടായാല്‍ ആരൊക്കെ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന്റെ ചോദ്യത്തോട് അണികളും മൗനം പാലിച്ചിട്ടുണ്ട്. لال مسجد کے مولانا عبدالعزیز غازی کا خطاب سنئیے جس میں وہ کہتے ہیں کہ پاکستان کی لڑائی قومیت کی لڑائی ہے اسلام کی نہیں اور پاکستان میں بھارت…

    Read More »
Back to top button
error: