TRENDING

  • രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം”

    പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാം, ആശകൾ ആയിരത്തിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടുക്കുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ കയ്യടി നൽകി മനസ്സിൽ ചേക്കേറുന്ന ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രം ഇടക്ക് പ്രേക്ഷകന്റെ കണ്ണ് ഒന്ന് നനയിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പഴയ ജയറാമേട്ടന്റെ തിരിച്ചു കിട്ടിയെന്ന് പ്രേക്ഷകർ ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ജയറാം ആശകൾ ആയിരത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയിൽപ്പരം കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. 36.48k ടിക്കറ്റുകളാണ് ഇന്നലെ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്. ജയറാം- കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാമിന്റെ കുടുംബ ചിത്രം ആശകൾ ആയിരം ഈ വർഷത്തെ…

    Read More »
  • ഭൂമിയുടെ ഭ്രമണ പഥം മുഴുവൻ ഇനി ഇന്ത്യയുടെ നിരീക്ഷണ വലയത്തിൽ ! ബഹിരാകാശത്തെ നീക്കങ്ങൾ ഒപ്പിയെടുക്കുന്ന പുതു സാങ്കേതിക സംവിധാനം വിജയകരമായി വിന്യസിച്ച് സ്വകാര്യ കമ്പനി; ബഹിരാകാശ- പ്രതിരോധ മേഖലകളിലെ ശ്രദ്ധേയ മുന്നേറ്റം

    അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ വെല്ലും വിധം വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യാ രംഗം. ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്‌തുക്കൾ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചുറപ്പിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്). ബഹിരാകാശ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഇന്ത്യയുടെ കഴിവ് ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഭ്രമണപഥത്തിലെ അതിവേഗം നീങ്ങുന്ന വസ്തുക്കൾ പിന്തുടരുന്നതിനും അവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് സാധിക്കുമെന്നതിൻ്റെ തെളിവാണ് നേട്ടം. വരുംകാലത്ത് ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അസിസ്റ്റൻ്റ് മാനേജിംഗ് ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. 80 കിലോഗ്രാം ഭാരമുള്ള എ.എഫ്.ആർ. ഉപഗ്രഹം ഉപയോഗിച്ച്, ഫെബ്രുവരി മൂന്നിന് നടത്തിയ രണ്ട് പരീക്ഷണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ (ISS) ചിത്രങ്ങൾ അസിസ്റ്റായി പകർത്തി. അന്തർദേശീയ തലത്തിൽ അതീവ തന്ത്രപ്രധാനമായി കാണുന്ന ഈ മേഖലയിൽ ഇന്ത്യൻ സ്വകാര്യമേഖല…

    Read More »
  • തോല്‍ക്കാന്‍ വിടില്ല! സൂര്യകുമാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ? ബാറ്റിംഗ് പട തവിടു പൊടിയായത് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; എണ്ണം പറഞ്ഞ റെക്കോഡുകളും സൂര്യയുടെ പോക്കറ്റില്‍

    സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇന്ത്യ- യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്… തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്റെ തോളില്‍ കരകയറ്റം. ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു. …

    Read More »
  • തുടക്കംതന്നെ ഏഷ്യൻരാജാക്കന്മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തി അമേരിക്ക!! പവർപ്ലേയിൽ തെറുപ്പിച്ചത് എണ്ണം പറഞ്ഞ 4 വിക്കറ്റുകൾ, ഒരു റൺസെടുക്കുന്നതിനിടെ വീണത് മൂന്ന് വിക്കറ്റ്, അഭിഷേകും ദുബെയും ​ഗോൾഡൻ ഡക്ക്… യുഎസ്എയ്ക്ക് മുന്നിൽ അടിപതറി ഇന്ത്യ, അവസാന ഓവറിൽ സ്കൈ ഷോ…യുഎസ്‌എ‌യ്ക്ക് ലക്ഷ്യം 162

    മുംബൈ: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ രാജാക്കന്മാരായ ഇന്ത്യയെ ഞെട്ടിച്ച് യുഎസ്എ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആറുവിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ തന്നെയാണ് നാലു വിക്കറ്റുകളും വീണത്. ആറാം ഓവറിൽ മാത്രം യുഎസ് വീഴ്ത്തിയത് മൂന്നു വിക്കറ്റുൾ. ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പൂജ്യത്തിന് പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു, പിന്നാലെ 20 റൺസെടുത്ത ഇഷാൻ കിഷൻ, തിലക് വർമ (25) എന്നിങ്ങനെ ഓരോരുത്തരായി കൂടാരം കയറി. ഒരറ്റത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാകുകയായിരുന്നു. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ, യുഎസ്എയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ,നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. യുഎസ്എയ്ക്ക് 162 റൺസ് വിജയലക്ഷ്യം. അവസാന ഓവറിൽ തകർത്തടിച്ച സൂര്യകുമാർ യാദവ് (49 പന്തിൽ 84*) ഇന്ത്യൻ സ്കോർ 160 കടത്തി. 20–ാം ഓവറിൽ 21 റൺസാണ് പിറന്നത്. അലി ഖാൻ എറിഞ്ഞ,…

    Read More »
  • ‘ഫോഴ്‌സ് മജ്യൂര്‍’ എങ്ങനെ നടപ്പാക്കും? ഇന്ത്യക്കെതിരേ കളിക്കാതിരിക്കാന്‍ നിയമത്തിലെ പഴുതുകള്‍ തേടിയ പാകിസ്ഥാനോട് വിശദീകരണം തേടി ഐസിസി

    ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇതിനായി ‘ഫോഴ്‌സ് മജ്യൂര്‍’ (force majeure) വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്നതില്‍ പാകിസ്ഥാനോടു വിശദീകരണം തേടി ഐസിസി (ICC). സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉത്തരവാദിത്തം െൈകാഴിയാന്‍ പിസിബി (PCB) ശ്രമിച്ചതിനെ തുടര്‍ന്നാണിത്. ബാക്കി മത്സരങ്ങളെല്ലാം കളിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് ഐസിസി ചോദിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിസിബിയെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ നടപ്പിലാക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐസിസി ഡയറക്ടര്‍ നല്‍കുന്ന സൂചന. ഐസിസിയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളേക്കാള്‍ ക്രിക്കറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഐസിസി. എന്താണ് ഫോഴ്‌സ്…

    Read More »
  • അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിന്റെ ട്രെയ്ലർ റിലീസായി

    അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിന്റെ ട്രെയ്ലർ റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്. റൊമാന്റിക് ഡ്രാമ…

    Read More »
  • 120 കോടി രൂപയുടെ കരാർ: യഷിന്റെ ‘ടോക്സിക്’ ആന്ധ്ര-തെലങ്കാന വിതരണാവകാശം സ്വന്തമാക്കി ദിൽ രാജുവിന്റെ എസ് വി സി

    ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ പാൻ-ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചലച്ചിത്ര മേഖലയെ അമ്പരപ്പിച്ചുകൊണ്ട്, ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (SVC), ചിത്രത്തിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് (അഡ്വാൻസ് ഓൺ കമ്മീഷൻ അടിസ്ഥാനത്തിൽ) സ്വന്തമാക്കി. തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ടോക്സിക്കിന്റെ അണിയറപ്രവർത്തകരായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, എസ്‌വിസിയും തമ്മിലുള്ള ഈ കരാർ, സിനിമയുടെ വലിപ്പത്തിലും ബോക്സ് ഓഫീസ് സാധ്യതകളിലും വിപണിക്കുള്ള ശക്തമായ വിശ്വാസത്തെ അടിവരയിടുന്നു. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും, ഒടുവിൽ എസ്‌വിസി ഈ കരാർ ഉറപ്പിക്കുകയായിരുന്നു. റോക്കിംഗ് സ്റ്റാർ യഷിന്റെ ‘ടോക്സിക്’, യഥാർത്ഥ താരമൂല്യവും സിനിമയെക്കുറിച്ചുള്ള വീക്ഷണവും കാഴ്ചപ്പാടും എങ്ങനെ ഭാഷയുടെ അതിർവരമ്പുകൾ മായ്ക്കാൻ കഴിയുമെന്നതിൻ്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തും ആരാധകർക്കിടയിലുള്ള ആവേശം ചിത്രത്തിന്റെ പ്രീ-റിലീസ്…

    Read More »
  • സിദ്ദിഖ് അഭിനയസിദ്ധി കൊണ്ട് അത്ഭുതപ്പെടുത്തിയ 40 വർഷങ്ങൾ ആരം’ സിനിമയുടെ ലൊക്കേഷനിൽ ആഘോഷിച്ച് താരം

    മിമിക്രിയിലൂടെ സിനിമാലോകത്തെത്തി 350-ലധികം സിനിമകളിലൂടെ ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായും നായകനായും നിർമ്മാതാവായുമൊക്കെ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിദ്ദിഖ് സിനിമയിലെത്തിയിട്ട് 40 വർഷങ്ങൾ. ‘ആ നേരം അല്പദൂരം’ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാപ്രവേശം. അന്ന് മുതൽ ഇന്നുവരെ തന്‍റെ അഭിനയ സിദ്ധികൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുള്ള അദ്ദേഹം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. സിനിമയിലെത്തിയതിന്‍റെ 40 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ മധുരം പങ്കുവെച്ച് അദ്ദേഹം ആഘോഷിച്ചു. സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം പങ്കുവെച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവ്വഹിക്കുന്നത്. സൈജു കുറുപ്പിനും സിദ്ദിഖിനും പുറമെ അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ്…

    Read More »
  • അനിയന്മാർ ലോക കീരിടം തൂക്കിക്കഴിഞ്ഞു, ഇനി ചേട്ടന്മാരുടെ ഊഴം…. ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും!! സഞ്ജു പുറത്തുതന്നെ, പനി പിടിച്ച് ബംറ, സിറാജ് കളത്തിലിറങ്ങും

    മുംബൈ: ഇന്ത്യയുടെ കുട്ടി ക്രിക്കറ്റ് സംഘം അണ്ടർ-19 ലോകകിരീടം തൂക്കിയതിന്റെ തൊട്ടടുത്ത ദിവസം ചേട്ടന്മാർ കളം പിടിക്കാനിറങ്ങുന്നു. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പനിയെ തുടർന്ന് ജസ്പ്രീത് ബുംറ ഇന്നു കളിക്കുന്നില്ല. അതുപോലെ മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടംകിട്ടിയില്ല. പരുക്കിന്റെ പിടിയിൽ നിന്ന് പൂർണമുക്തനാകാത്ത ഷിങ്ടൺ സുന്ദറും ആദ്യ മത്സരത്തിൽ ഇടംപിടിച്ചില്ല. ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ. അതേസമയം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഒരു കളിയിലും തിളങ്ങാനാകാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ അഭിഷേകും ഇഷാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. സന്നാഹമത്സരത്തിനിടെ പരുക്കേറ്റ പേസ് ബൗളർ ഹർഷിത് റാണ ടൂർണമെന്റിൽനിന്ന് പുറത്തായി. പകരം മുഹമ്മദ് സിറാജിനെ ടീമിൽ…

    Read More »
  • അണ്ടര്‍ 19 ടീമിലും സീനിയര്‍ ടീമിലും കളിക്കാന്‍ പറ്റില്ല; വൈഭവിനു മുന്നില്‍ തടസമായി ഐസിസി നിയമങ്ങള്‍

    ന്യൂഡല്‍ഹി: ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ മിന്നുന്ന ഇന്നിംഗ്സിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ വൈഭവ് 80 പന്തില്‍ നിന്ന് 175 റണ്‍സ് നേടി.പതിനഞ്ച് സിക്സറുകള്‍, അതിശയകരമായ സ്ട്രൈക്ക് റേറ്റ്, ഒരു പ്രധാന ഫൈനലിനെ പോലും നിസ്സാരമായി തോന്നിപ്പിക്കുന്ന ഒരു മത്സരമായി ഇത് മാറി. ബീഹാറില്‍ നിന്നുള്ള ഈ 14 വയസ്സുകാരന്‍ ബാറ്റ്സ്മാനെ കാണുന്ന ഓരോ ആരാധകനും ഒരു ചോദ്യമുണ്ട്: ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവ ബൗളര്‍മാരെ തകര്‍ക്കാനും ഐപിഎല്ലില്‍ ഒരു സെഞ്ച്വറി പോലും നേടാനും വൈഭവിന് കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് താരം സീനിയര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത്? ഇതിന് ഉത്തരം ഐസിസി നിയമങ്ങള്‍ പറയും. എന്തുകൊണ്ടാണ് സീനിയര്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തത്? വൈഭവ് സൂര്യവംശി നേരിടുന്ന ഏറ്റവും വലിയ തടസ്സം ഐസിസിയുടെ കുറഞ്ഞ പ്രായപരിധിയാണ്. 2020 ല്‍ നടപ്പിലാക്കിയ ഈ നിയമം, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ ഒരു കളിക്കാരന്…

    Read More »
Back to top button
error: