TRENDING

  • സിപിഎം സൈബർ ടീമിൽ ഭിന്നത;മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു; സാമൂഹിക മാധ്യമ ഇടപെടലുകളിലെ പാളിച്ചകളിൽ മുഖ്യമന്ത്രിയ്ക്കും അസ്വസ്ഥത

    തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ അഭിപ്രായ ഭിന്നത രൂക്ഷം. എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ സിപിഎം സൈബർ ടീം വിട്ടു. കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവരാണ് ടീമിൽ നിന്നും ഒഴിഞ്ഞത്. ഇവർ മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. നികേഷിൻ്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. സൈബർ ഇടപെടലുകൾ പാളുന്നു എന്ന് പാർട്ടിയിലും പരക്കെ അഭിപ്രായമുണ്ട്. എംവി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം. സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് എം വി നികേഷ്കുമാറിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറി…

    Read More »
  • പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും

    ന്യൂഡൽഹി : ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴങ്ങളിലേയ്ക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയയിൽ നിന്ന് ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കവേ ഇന്ത്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ ഫ്രാൻസും ഒരുങ്ങുന്നു. ഇന്ത്യൻ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ‘പിനാക’-മണ്ണബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ് ഫ്രാൻസിൻ്റെ താല്പര്യ പട്ടികയിൽ ഒന്നാമതുള്ളത്. അങ്ങനെ ഇന്ത്യയുമായുള്ള ആയുധ ഇടപാടിൽകൊടുക്കൽ വാങ്ങൽ തന്ത്രം പയറ്റാനൊരുങ്ങുകയാണ് ഫ്രാൻസ് . ഫ്രഞ്ച് മാധ്യമമായ ‘ലെ മോണ്ടെ’ (Le Monde) ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. പതിറ്റാണ്ടുകളായി ഫ്രഞ്ച് വിമാനങ്ങളുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയെ കേവലം ഒരു ഉപഭോക്താവായി മാത്രം കാണാതെ, തുല്യശക്തിയുള്ള ഒരു പ്രതിരോധ പങ്കാളിയായി ഫ്രാൻസ് അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ നീക്കം. പ്രതിരോധ സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണ് പിനാക റോക്കറ്റുകൾക്ക് പുറമെ ഇന്ത്യയുടെ പീരങ്കി സംവിധാനങ്ങൾ (ആർട്ടിലറി), മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയും ഫ്രാൻസ് നിരീക്ഷിച്ചു. ആഗോള വിതരണ ശൃംഖലകളിൽ…

    Read More »
  • അവസാന ഓവറിലെ രണ്ടാം ബോൾ, സാക്ക് ലയൺ ഉയർത്തിയടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിം​ഗ്… മനോ​ഹരമായൊരു ക്യാച്ചിനു വഴിമുടക്കിയായി നായകന്റെ കടന്നുവരവ്… ദേ പോകുന്നു കയ്യിൽനിന്ന് വഴുതി താഴേക്ക്… മൂന്നാം ബോളിലും തനിയാവർത്തനം… ഇത്തവണ പിഴച്ചത് തിലകിന്… നാലാം ബോളിൽ അതാ പിടിവീണു… ബോൾ ‘സുന്ദര’മായി സുന്ദറിന്റെ കൈക്കുള്ളിൽ…

    അഹമ്മദാബാദ്: സൂപ്പർ എട്ടിലെ മരണ ​ഗ്രൂപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് ഈ ശൗര്യം മതിയോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബാറ്റിങ്ങിൽ തുടരെത്തുടരെ അഭിഷേക് ഡക്കേൽ പുറത്താകുന്നതും, ഫീൽഡിങ്ങിലുള്ള പിഴവും ഇന്ത്യയ്ക്ക് മൈനസായി വരുമെന്ന് ഉറപ്പ്. ഇന്നലെ നെതർലാൻഡിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ അടിപ്പിച്ചുള്ള രണ്ട് ക്യാച്ചാണ് സൂര്യയും തിലകും കൈവിട്ടത്. കഴിഞ്ഞ പാക്കിസ്ഥാനെതിരായ മത്സരത്തിലുണ്ടായ പിഴവിന്റെ ആവർത്തനം. അന്ന് തിലകും കുൽദീപും ഇഷാനുമാണെന്നു മാത്രം വ്യത്യാസം. ഇന്നലെ നെതർലാൻഡിന്റെ അവസാന ഓവറിലെ രണ്ടാം ബോൾ സാക്ക് ലയൺ ഉയർത്തിടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിം​ഗ് നീങ്ങുന്നതിനിടെ ഇത് ഞാനെടുത്തോളാമെന്ന് സൂര്യ കൈകൊണ്ടു കാണിക്കുന്നത് ദൃശ്യങ്ങിൽ കാണാം. ഈ സമയം റിങ്കു ബോളിനടുത്തിക്കഴിഞ്ഞു. പെട്ടെന്ന് റിങ്കുവിനെ തട്ടിയിട്ട് നായകന്റെ കടന്നുവരവ്… ബോൾ നേരെ ​ഗ്രൗണ്ടിലേക്ക്… എതിരാളികൾക്ക് റണ്ട് റൺസ്. മൂന്നാം ബോളിലും ഇതേ അവസ്ഥ ദുബെ എറിഞ്ഞ മൂന്നാം ബോൾ സാക്ക് ഉയർത്തിയടിക്കുന്നു… ബോൾ കൈപ്പിടിയിലൊതുങ്ങിയെന്ന് കരുതിയെങ്കിലും ദേ പോകുന്നു താഴേക്ക്, ഇത്തവണ പിഴച്ചത് തിലകിന്… എന്നാൽ…

    Read More »
  • സുഖമാണോ സുഖമാണ് ചിത്രത്തിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടി

    അരുണലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത സുഖമാണോ സുഖമാണ് രണ്ടാം വാരത്തിലേക്ക് വിജയകരമായി കടക്കുമ്പോൾ ചിത്രം കണ്ട ശേഷം അഭിനന്ദങ്ങളുമായി വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവൻകുട്ടി സമൂഹമാദ്ധ്യമത്തിൽ ഇപ്രകാരം കുറിച്ചു. “ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മനംതുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. രാമചന്ദ്രൻ നായരുടെ മകനാണ് അരുൺലാൽ.” പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ സുഖമാണോ സുഖമാണ് ചിത്രത്തിൽ മാത്യു തോമസ്, ദേവികാ സഞ്ജയ്, ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫാമിലി എന്റെർറ്റൈനർ സുഖമാണോ സുഖമാണിന്റെ നിർമ്മാണം ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം,…

    Read More »
  • മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി… പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.

    മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.കെ സുരേന്ദ്രൻ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് കാഞ്ഞങ്ങാട് തുടക്കമായി. “റാന്തൽ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം റിലീസ് ആയി. കാസർകോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ, നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ്‌ രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവരും വേഷമിടുന്നു. ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ: അയൂബ്, മ്യൂസിക്: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി,…

    Read More »
  • അന്ന് ചെറിയ മാറ്റം.. ഇത്തവണ ഉറപ്പിച്ച് തന്നെ; മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിലെ “ഉദയനാണ് താരം” റീറിലീസ് ഫെബ്രുവരി ഇരുപതിന് …

    റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് മാറ്റിവച്ചിരുന്നു. ഇരുപതിന് സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുമെന്നതിൻ്റെ പുതിയ പോസ്റ്റർ റിലീസായി. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്. കാള്‍ട്ടണ്‍ ഫിലിംസ് തന്നെയാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നതും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തീരുന്നു. ശ്രീനിവാസൻ്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസന്‍ പാടിയ കരളേ കരളിന്‍റെ കരളേ എന്ന ഗാനങ്ങളുള്‍പ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിൻ്റെ 4k റീ മാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ…

    Read More »
  • തൊടുന്നതെല്ലാം അബദ്ധങ്ങൾ, മൂന്നുതവണ ​ഗോൾഡൻ ഡക്ക്, അഭിഷേക് ഓറഞ്ചുപടയ്ക്കെതിരെ കളത്തിലറങ്ങിയത് സിറാജിന്റെ ജേഴ്‌സിയിൽ!! ഹോട്ടലിൽ വച്ചു മറന്നു പോയതെന്ന് കമെന്ററിക്കിടെ നാസർ ഹുസൈന്റെ വെളിപ്പെടുത്തൽ, ഡക്കേൽ പുറത്തായ നാണക്കേടിന്റെ റെക്കോർഡ് സഞ്ജുവിനൊപ്പം പങ്കിട്ടു

    അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്‌സിനെതിരേ ഇന്ത്യൻ താരം അഭിഷേക് ശർമ ഇറങ്ങിയത് സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്‌സി ധരിച്ച്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ഇഷാൻ കിഷനൊപ്പം ഓപ്പണിങ്ങിനിറങ്ങിയപ്പോഴാണ് അഭിഷേകിന്റെ ജേഴ്‌സി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. സിറാജിന്റെ 73-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് അഭിഷേക് കളത്തിലിറങ്ങിയത്. അതേസമയം സ്വന്തം ജേഴ്‌സി അഭിഷേക് ടീം ഹോട്ടലിൽ വെച്ച് മറന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തി. എന്നാൽ അഭിഷേക് തന്റെ ജേഴ്‌സി ഡ്രസ്സിങ് റൂമിൽ സൂക്ഷിച്ചിരുന്നുവെന്നും പക്ഷേ ഇന്ത്യൻ ഇന്നിങ്‌സ് ആരംഭിക്കുന്നതിനു മുമ്പ് ടീമിലെ ആർക്കും അത് കൊണ്ടുവരാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം 2026ൽ അഭിഷേക്…

    Read More »
  • അപരാജിത കുതിപ്പിൽ ടീം ഇന്ത്യ!! നെതർലാൻഡിനെ 17 റൺസിന് തകർത്ത് സ്കൈയും സംഘവും, അർധ സെഞ്ചുറിയും രണ്ടു വിക്കറ്റുമായി ശിവം ദുബെ

    അഹമ്മദാബാദ്: ടി20 ലോകകപ്പിൽ അപരാജിതരായി ഇന്ത്യ സൂപ്പർ എട്ടിൽ അങ്കം കുറിക്കാനൊരുങ്ങുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡിനെ 17 തോൽപ്പിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതർലാൻ‍ഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അർധസെഞ്ചുറിയും രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയ ശിവം ദുബെയാണു കളിയിലെ താരം.ഇതോടെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് എട്ടു പോയിന്റായി. 22ന് സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ബാസ് ഡെ ലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാൻ (15 പന്തിൽ 23), മാക്സ് ഒ‍ഡൂഡ് (18 പന്തിൽ 20) എന്നീ ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. പിന്നാലെ വരുൺ ചക്രവർത്തി ആദ്യവിക്കറ്റ് വീഴ്ത്തി ആ കുതിപ്പിന് തടയിട്ടു.…

    Read More »
  • അഭിഷേകിന്റെ കണ്ടകശനി തീരുന്നേയില്ല, മൂന്നാം ബോളിൽ കുറ്റിതെറിച്ചു, നാലിൽ മൂന്നുതവണ പുറത്തായതും ഡക്കേൽ…ഇഷാൻ കിഷനും പുറത്ത്!! വാഷിങ്ടണ്ണും പ്ലേയിങ് ഇലവനിൽ

    അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. അതേസമയം മൂന്നു ബോൾ നേരിട്ട ഓപ്പണർ അഭിഷേക് ശർമ, മൂന്നാം ബോളിൽ റൺസൊന്നുമെടുക്കാതെ പുറത്തായി. ഈ ലോകകപ്പിൽ നാലുതവണ കളത്തിലിറങ്ങിയെങ്കിലും മൂന്നുതവണയും ​ഡക്കേൽ പുറത്താവുകയായിരുന്നു. ആര്യൻ ദത്ത് എറിഞ്ഞ മൂന്നാം ബോളിൽ അഭിഷേകിന്റെ കുറ്റി തെറിക്കുകയായിരുന്നു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. സഞ്ജു സാംസൺ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്‌സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തി. കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം. ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചകർവർത്തി. നെതർലൻഡ്‌സ്: മൈക്കൽ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ്…

    Read More »
  • ഒറ്റക്കണ്ടം ടൗൺ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു…

    കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിലെ ഒറ്റക്കണ്ടത്ത് ടൗൺ കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടൗൺ കമ്മിറ്റി രൂപീകരിച്ചത്.ഭാരവാഹികളായി വത്സൻ മായപ്പുറത്ത് (പ്രസിഡണ്ട്) സരൂപ് ചാലയിൽ ,കെ.പി.പ്രഭാകരൻ (വൈസ് പ്രസിഡണ്ട്) പ്രഭിൻ.പ്രഭാകരൻ (ജനറൽ സെക്രട്ടറി) ഷാജി പി.കെ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.

    Read More »
Back to top button
error: