politics

  • ചെങ്കോട്ട സ്‌ഫോടനം: തീവ്രവാദികള്‍ ആശയവിനിമയം നടത്തിയ രീതികള്‍കണ്ട് ഞെട്ടി അന്വേഷണ സംഘം: ടെലഗ്രാമിനും ഇന്ത്യയില്‍ നിരോധിച്ച ത്രീമയ്ക്കും പുറമേ ഇ-മെയില്‍ ഡ്രാഫ്റ്റും ഉപയോഗിച്ചു; ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഒരേ അക്കൗണ്ട് ഉപയോഗിച്ചത് ഒന്നിലേറെപ്പേര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്റലിജന്‍സിനെ അപ്പാടെ കബളിപ്പിച്ച് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്. ഉന്നത വിദ്യാഭ്യാസം നേടിയ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയ സ്‌ഫോടനത്തിനു മുമ്പു നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവന്നത്. ടെലഗ്രാമിനും സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനിയുടെ ത്രീമയെന്ന ആപ്ലിക്കേഷനും പുറമേ, ഇ-മെയിലുകളില്‍ സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ചുമാണ് ഇവര്‍ ആശയവിനിമയം നടത്തിയത്. സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ച് ഒരേ ഇ-മെയില്‍തന്നെ പലയാളുകള്‍ ഉപയോഗിച്ചെന്നാണു കണ്ടെത്തല്‍. ഇ-മെയില്‍ പരമ്പരാഗത രീതിയില്‍ അയയ്ക്കുമ്പോഴുള്ള വിവരച്ചോര്‍ച്ച ഒഴിവാക്കാന്‍ ഇതു തീവ്രവാദികളെ സഹായിച്ചു. ഇ-മെയിലുകള്‍ സെന്റ് ആകാതിരിക്കുന്നതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ കഴിയും. ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗായിട്ടായിരുന്നു ഈ നീക്കം. എല്ലാ അംഗങ്ങളും ലോഗിന്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത സന്ദേശങ്ങള്‍ കാണാനും കഴിയും. ഹണ്ടയ് ഐ20 കാറ് ഉപയോഗിച്ചു സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി, മറ്റ് അംഗങ്ങളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവര്‍…

    Read More »
  • കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗര്‍’ എന്ന നോവലും നിതീഷ് കുമാറും തമ്മിലെന്ത്? നിതീഷിന്റെ മകന്‍ ആരെന്ന് ആര്‍ക്കെങ്കിലും അറിയുമോ? താവളങ്ങള്‍ മാറിയിട്ടും ഒളിമങ്ങാതെ ‘ബ്രാന്‍ഡ് നിതീഷ്’ ജയിച്ചു കയറുന്നത് വെറുതേയല്ല

    ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുണൈറ്റഡ് അവിശ്വസനീയമായാണു വീണ്ടും ജയിച്ചു കയറിയത്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും നിതീഷിനെ മുഖ്യമന്ത്രിയാക്കിയാല്‍ തിരിച്ചടിയാകുമെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ പല ഘട്ടത്തിലുമുണ്ടായി. പക്ഷേ, എന്തുകൊണ്ടു വീണ്ടും വീണ്ടും നിതീഷിനെ ജനം തെരഞ്ഞെടുക്കുന്നു എന്നറിയണമെങ്കില്‍ രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കള്‍ എങ്ങനെയാണ് ചരിത്രത്തില്‍ വളര്‍ന്നതും കുടംബാധിപധ്യത്തിലേക്കു മാറിയതെന്നും അറിയണം. നെഹ്‌റുമുതല്‍ ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയും വാധ്രയുമടക്കമുള്ള നെഹ്‌റു- ഗാന്ധി കുടുംബങ്ങളിലെ ഇളമുറക്കാരടക്കം ഇന്ത്യയിലെ ഓരോ പൗരനും അറിയാവുന്നവരാണെങ്കില്‍ ഒരിക്കല്‍ പോലും നിതീഷിന്റെ മകനെക്കുറിച്ചു കേട്ടിട്ടുണ്ടാകില്ല. നിതീഷിനു ഭരണമെന്നതു കുടുംബാധിപത്യമായിരുന്നില്ല. ‘കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന പരസ്യ ബോര്‍ഡ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ബിഹാറിനെ ‘നരക’ത്തില്‍നിന്ന് അല്‍പമെങ്കിലും ‘നഗര’മാക്കി മാറ്റിയതിലെ പങ്കിനെക്കുറിച്ചും അറിയേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത രാഷ്ട്രീയ പോരാട്ടത്തെയാണ് നിതീഷ് പുഷ്പം പോലെ അതിജീവിച്ചത്. ലാലു- റാബ്‌റി കാലഘട്ടത്തില്‍നിന്ന് ബിഹാറിനെ മാറ്റിയതില്‍ നിതീഷിന്റെ…

    Read More »
  • രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം ; ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക് ; അഞ്ചുപേരുടെ നില ഗുരുതരം; സ്‌ഫോടനമുണ്ടായത് സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരും

      ശ്രീനഗര്‍: ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ജമ്മു കാശ്മീരിലും വന്‍ സ്‌ഫോടനം. കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പോലീസ് സ്‌റ്റേഷനും വാഹനങ്ങളും സ്‌ഫോടനശക്തിയില്‍ തകര്‍ന്നു. ഫരീദാബാദില്‍ നിന്നുംപിടിച്ചെടുത്ത സ്്‌ഫോടവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധന നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സുരക്ഷാഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.  

    Read More »
  • ചരിത്രത്തില്‍ ആദ്യം; അക്രമങ്ങളും മരണങ്ങളും റീ- പോളിംഗും ഇല്ലാതെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം; 1989ല്‍ മരിച്ചത് 87 പേര്‍; ടി.എന്‍. ശേഷന്റെ കാലത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചത് നാലുവട്ടം; ക്രമസമാധാന നില മെച്ചപ്പെട്ടതിന് ഉദാഹരണമെന്ന് എന്‍ഡിഎ

    പാറ്റ്‌ന: ബിഹാറില്‍ ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ വന്‍ വിജയം കരസ്ഥമാക്കുന്നതിനൊപ്പം അക്രമങ്ങളോ മരണങ്ങളോ റീ-പോളിംഗോ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന ഖ്യാതികൂടി സ്വന്തമാകുന്നു. വോട്ടിംഗ് ദിനത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഢമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഒരു മണ്ഡലത്തിലും റീപോളിംഗും നടത്തിയില്ല. ഇതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന വ്യാപകമായി അക്രമങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1985 മുതലുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കുറി ശാന്തമായിരുന്നു. ആളുകള്‍ തമ്മിലുള്ള വാഗ്വാദത്തില്‍ മാത്രം വിദ്വേഷം ഒതുങ്ങി. സുരക്ഷാ ജീവനക്കാരുടെ ജാഗ്രതയും ഇതിനു കാരണമായി. 1985ല്‍ തെരഞ്ഞെടുപ്പില്‍ 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 156 ബൂത്തുകളില്‍ റീ- പോളിംഗ് നടത്തി. 1990ല്‍ 87 പേര്‍ മരിച്ചു. 1995ല്‍ തെരഞ്ഞെടുപ്പ് അഞ്ചുവട്ടമാണ് മാറ്റിവച്ചത്. ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന 1995ല്‍ വ്യാപകമായ അതിക്രമമാണ് അരങ്ങേറിയത്. 2005ല്‍ 660 ബൂത്തുകളില്‍ റീപോളിംഗിന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനു വിരുദ്ധമായി 2025 തെരഞ്ഞെടുപ്പില്‍ ഒരിടത്തും റീ- പോളിംഗോ…

    Read More »
  • ട്രംപിന്റെ ഗാസ കരാര്‍ ഇഴയുമ്പോള്‍ മെല്ലെ പിടിമുറുക്കി ഹമാസ്; സിഗരറ്റ് മുതല്‍ ചിക്കന്‍ വരെയുള്ളവയ്ക്ക് അധിക നികുതി ചുമത്തിത്തുടങ്ങി; എല്ലാ വഴികളിലും ചെക്ക് പോയിന്റുകള്‍; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരം നിയമനം; ശമ്പളവും പുനര്‍ നിര്‍ണയിച്ചു

    കെയ്‌റോ: അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ടം ഇഴയുമ്പോള്‍ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ മെല്ലെ പിടിമുറുക്കുന്നെന്നു റിപ്പോര്‍ട്ട്. ചിക്കന്‍ വില നിയന്ത്രിക്കുന്നതു മുതല്‍ സിഗരറ്റിന് കൂടുതല്‍ നികുതി ചുമത്തുന്നതടക്കം ഗാസന്‍ ജനതയ്ക്കു മുകളില്‍ വീണ്ടും പിടിമുറുക്കുന്നെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞമാസം വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ ഗാസയുടെ നിശ്ചിത ദൂരത്തിലേക്കു പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഗാസയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ആരംഭിച്ച ഹമാസ്, പരസ്യമായ വധശിക്ഷകളും നടപ്പാക്കിയിരുന്നു. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ആഭ്യന്തര ഭരണത്തിലേക്കു ശ്രദ്ധയൂന്നുകയാണ് ഹമാസ് എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കരാര്‍ അനുസരിച്ച് ഹമാസിനെ നിരായുധീകരിക്കണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍. അവര്‍ മെല്ലെ അധികാരം സ്ഥാപിച്ചു തുടങ്ങിയെന്നു ഗാസയില്‍നിന്നുള്ള ജനങ്ങളെ ഉദ്ധരിച്ചാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ALSO READ  കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ്…

    Read More »
  • 2020 ല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ആര്‍ജെഡി 2025 എത്തിയപ്പോള്‍ വീണത് മൂക്കുംകുത്തി ; പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ റെക്കോഡില്‍ രണ്ടാം സ്ഥാനം, തേജസ്വിയുടെ ബിഗ് ബീഹാര്‍ വന്‍പരാജയം

    പട്ന: ഹൈവോള്‍ട്ടേജ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ പ്രധാന പ്രതിപക്ഷമായ ആര്‍ജെഡിയുടെ സ്‌കോര്‍ ഒരു ദുഃഖകരമായ കാഴ്ചയാണ്. 143 സീറ്റുകളില്‍ മത്സരിച്ച തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഇപ്പോള്‍ 25 സീറ്റുകളിലേക്ക് വീണു. 2020 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയില്‍ നിന്നും മൂക്കുംകുത്തിയുള്ള വീഴ്ചയായിരുന്നു ആര്‍ജെഡിക്ക് സംഭവിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ ഏറ്റവും മോശപ്പെട്ട പ്രകടനങ്ങളില്‍ രണ്ടാമതുണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം. 2010 ലെ തെരഞ്ഞെടുപ്പിന് ശേഷം ഇത്രയും വീഴ്ച ആര്‍ജെഡിയ്ക്ക് ആദ്യമാണ്. എന്‍ഡിഎയുടെ വന്‍ വിജയത്തിന് ശേഷം നിതീഷ് കുമാര്‍ ബീഹാറില്‍ അധികാരത്തിലെത്തിയ 2005 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി 55 സീറ്റുകള്‍ നേടിയിരുന്നു. തേജസ്വി യാദവിന്റെ അമ്മ റാബ്രി ദേവി മുഖ്യമന്ത്രിയായിരുന്ന സമയത്ത്, ആര്‍ജെഡി ഉള്‍നാടന്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നു. ഈ സമയത്ത് നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി വന്‍ വിജയം നേടി. ബീഹാറില്‍ ആര്‍ജെഡിയുടെ ഭരണം എന്നന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. 2010…

    Read More »
  • തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി ; 20 വര്‍ഷത്തിനിടയില്‍ തോറ്റു തുന്നംപാടിയത് 95 തവണ ; ഇതൊക്കെ എങ്ങിനെ സഹിക്കാന്‍ കഴിയുന്നു ; രാഹുലിന്റെ തോല്‍വികളുടെ മാപ്പ് ഇറക്കി ബിജെപി ഐടി സെല്‍

    ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) നിര്‍ണായക വിജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബിജെപി വെള്ളിയാഴ്ച രൂക്ഷമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗാന്ധിയുടെ ’95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍’ കാണിക്കുന്ന ഒരു ഭൂപടം സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്തു. 2004 മുതല്‍ 2025 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാഫിക് പോസ്റ്റ് ചെയ്ത് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് പരിഹാസത്തിന് നേതൃത്വം നല്‍കിയത്. അതില്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് സംസ്ഥാന അധികാരം നഷ്ടപ്പെടുകയോ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്തു.”രാഹുല്‍ ഗാന്ധി! മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു പരാജയം! തിരഞ്ഞെടുപ്പ് സ്ഥിരതയ്ക്ക് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹം അവ തൂത്തുവാരുമായിരുന്നു.ഈ നിരക്കില്‍, തിരിച്ചടികള്‍ പോലും എങ്ങനെയാണ് അദ്ദേഹം അവയെ ഇത്ര വിശ്വസനീയമായി കണ്ടെത്തുന്നതെന്ന് ചിന്തിക്കുന്നതായിരിക്കണം,” മാളവ്യ എഴുതി. ഗാന്ധി പാര്‍ട്ടിയുടെ കേന്ദ്ര പ്രചാരകരില്‍ ഒരാളായതിനുശേഷം കോണ്‍ഗ്രസ്…

    Read More »
  • പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടിയെങ്കിലും രാഘോപൂര്‍ ലാലു കുടുംബത്തോടുള്ള വിശ്വാസം കാത്തു ; കുടുംബസീറ്റ് ഇത്തവണയും തേജസ്വീയാദവിനെ കൈവിട്ടില്ല ; ബിജെപിയുടെ സതീഷിനെ മൂന്നാം തവണയും തോല്‍പ്പിച്ചു

    പാറ്റ്‌ന: കോണ്‍ഗ്രസുമായി ചേര്‍ന്നുണ്ടാക്കിയ മഹാസഖ്യം വന്‍ പരാജയം നേരിട്ടെങ്കിലും ആര്‍ജെഡി നേതാവ് തേജസ്വീയാദവിനെ കുടുംബ മണ്ഡലമായ രാഘോപൂര്‍ കൈവിട്ടില്ല. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 10,000 വോട്ടിന്റെ ലീഡ് നേടി തേജസ്വി യാദവ് രാഘോപൂരില്‍ വീണ്ടും മുന്നിലെത്തി. ബിജെപിയുടെ സതീഷ് കുമാറിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ മുന്നേറിയത്. ലാലു കുടുംബത്തിന്റെ പ്രധാന കോട്ടയായ ഈ നിര്‍ണ്ണായക സീറ്റില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നേരിടേണ്ടി വന്നത്. 30 റൗണ്ടുകളില്‍ 24-ാം റൗണ്ടിന് ശേഷമുള്ള പുതിയ കണക്കുകള്‍ പ്രകാരം, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി പ്രസാദ് യാദവ് ബിജെപിയുടെ സതീഷ് കുമാറിനെതിരെ തന്റെ ലീഡ് വര്‍ദ്ധിപ്പിക്കുകയും സീറ്റില്‍ പിടിമുറുക്കുകയും ചെയ്തിരിക്കുന്നു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു തേജസ്വി. ആദ്യ തിരിച്ചടികള്‍ക്ക് ശേഷം, ആര്‍ജെഡി നേതാവ് പിന്നീട് ഭൂരിപക്ഷത്തോടെ മുന്നേറി. ഇത് ഈ നിര്‍ണ്ണായക മണ്ഡലത്തില്‍ ഒരു നിര്‍ണ്ണായക മാറ്റം കുറിക്കുന്നു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ അദ്ദേഹം വീണ്ടും മുന്നേറി. വൈശാലി ജില്ലയിലെ രാഘോപൂര്‍ ഈ തിരഞ്ഞെടുപ്പില്‍…

    Read More »
  • അതൊക്കെ ഒരു കാലം….! 2020 ല്‍ 29 സീറ്റുകളില്‍ മത്സരിച്ചിട്ട് 16 എണ്ണത്തില്‍ ജയിച്ചു ; ഇത്തവണ 33 സീറ്റുകളില്‍ മത്സരിച്ചിട്ട് കിട്ടിയത് നാലു സീറ്റുകള്‍ ; ബീഹാറില്‍ കനത്തതിരിച്ചടി കിട്ടിയത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്

    പാറ്റ്‌ന: ബിജെപി വന്‍ വിജയം നേടിയ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടിയത് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക്. സിപിഎം എല്‍ നാലിടത്തും സിപിഎം ഒരിടത്തും വിജയം നേടി. ഇടതുപക്ഷം ബീഹാറില്‍ മത്സരിച്ചത് 33 സീറ്റുകളിലായിരുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍, മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപക്ഷം 29 സീറ്റുകളില്‍ മത്സരിച്ചതില്‍ 16 എണ്ണത്തില്‍ വിജയം നേടിയിരുന്നു. 55 ശതമാനമായിരുന്നു അന്നത്തെ സ്ട്രൈക്ക് റേറ്റ്. സി പി ഐ (എം എല്‍) ലിബറേഷന്‍ ആകെയുള്ള 19 സീറ്റുകളില്‍ 12 ലും വിജയിക്കുകയും ചെയ്തിരുന്നു. ഈ വിജയം മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടുന്നതിലും നിര്‍ണായകമായിരുന്നു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനവും എന്‍.ഡി.എയുടെ ശക്തമായ പ്രകടനവും മറ്റ് പ്രാദേശിക പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങളുമെല്ലാം 2020 ലെ പ്രകടനം ആവര്‍ത്തിക്കുന്നതില്‍ നിന്ന് ഇടതുപക്ഷത്തെ തടഞ്ഞതായാണ് പൊതുവേയുള്ള വിലയിരുത്തല്‍. 2020ല്‍ 12 ഇടങ്ങളില്‍ സി പി ഐ എം എല്‍ ലിബറേഷന്‍…

    Read More »
  • ബീഹാറിലെ ബിജെപിയുടെ വിജയം ഭരണകൂടത്തെ ദുരുപയോഗം ചെയ്ത് നേടിയത് ; എന്‍ഡിഎ വലിയ തോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചു ; ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും

    പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010-ലെ തകര്‍ച്ചയ്ക്ക് സമാനമാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനം. മഹാസഖ്യം പാര്‍ട്ടികളില്‍ സ്ട്രൈക്ക് റേറ്റ് കൂടുതല്‍ ആര്‍ജെഡിക്കാണ്. ഇരുപത് ശതമാനം. കോണ്‍ഗ്രസിന് എട്ട് ശതമാനം മാത്രം. അതേസമയം, 2010ന് ശേഷമുള്ള വലിയ തകര്‍ച്ചയാണ് ബിഹാറില്‍ മഹാസഖ്യം നേരിട്ടത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ പകുതി സീറ്റുകളില്‍ പോലും വിജയിക്കാനായില്ല. അറുപത്തിയൊന്ന് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. സൗഹൃദമത്സരമെന്ന നിലയില്‍ പന്ത്രണ്ട് സീറ്റുകളിലാണ് സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ സികാന്ദ്ര, കര്‍ഗാഹര്‍ മണ്ഡലങ്ങളില്‍ ഒഴികെ എന്‍ഡിഎ അനായാസ ജയം നേടി. കഴിഞ്ഞ തവണ എഴുപതില്‍ 19ല്‍ മാത്രം ജയിച്ച കോണ്‍ഗ്രസിന് ഇക്കുറി ആഘാതം ഇരട്ടിയായി. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടക്കം പോലും കടന്നില്ല. എന്തെല്ലാം ഘടകങ്ങള്‍ അവിടെ…

    Read More »
Back to top button
error: