politics

  • ഖമേനി മുതല്‍ ലാരിജാനിവരെ; യുദ്ധത്തില്‍ ഇറാനു നഷ്ടമായത് നേതൃത്വത്തിന്റെ കാതല്‍; ഇതുവരെ കൊല്ലപ്പെട്ട പ്രമുഖര്‍ ഇവര്‍; രാഷ്ട്രീയ നേതൃത്വത്തെയും ഉന്നമിട്ട് ആക്രമണങ്ങള്‍ ഉടന്‍?

    ദുബായ്: ഫെബ്രുവരി 28 മുതല്‍ ഇറാനുനേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന രാഷ്ട്രീയ-സൈനിക പ്രമുഖര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം പടര്‍ന്ന ഈ യുദ്ധം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിന്റെ കാതലിനെയാണ് ബാധിച്ചത്. പ്രത്യാക്രമണമാകട്ടെ, ഊര്‍ജ വിപണികളെയും കപ്പല്‍ ഗതാഗത പാതകളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ തമ്മില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിഴല്‍ യുദ്ധത്തിനും 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനും ശേഷം ഇറാനെതിരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. കൊല്ലപ്പെട്ട പ്രമുഖ വ്യക്തികള്‍ താഴെ പറയുന്നവരാണ്: പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി: 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അദ്ദേഹം, അമേരിക്കയോടും ഇസ്രായേലിനോടും കടുത്ത ശത്രുത പുലര്‍ത്തുന്നതോടൊപ്പം ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ ശക്തമായ നിയന്ത്രണം സ്ഥാപിച്ചിരുന്നു. ഫെബ്രുവരി 28-ന് ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 86-ാം വയസ്സില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മുപ്പതിലധികം വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണം…

    Read More »
  • മുസ്ലിം ലീഗിന് ചേലക്കരയില്‍ മത്സരിക്കാന്‍ ആളില്ല! സ്ഥാനാര്‍ഥികളെ തപ്പി നെട്ടോട്ടം; മുന്‍ കൊണ്ടാഴി പഞ്ചായത്ത് അംഗം ശിവന്‍ വീട്ടിക്കുന്നുമായി ചര്‍ച്ച നടത്തി; കൊണ്ടാഴി ഏറ്റെടുത്ത് ചേലക്കര വിട്ടു നല്‍കിയത് ശ്രീകണ്ഠന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍

    തൃശൂര്‍: മുസ്ലിം ലീഗിനു കൈമാറിയ ചേലക്കര നിയോജക മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി കൊണ്ടാഴി മുന്‍ പഞ്ചായത്തംഗം ശിവന്‍ വീട്ടിക്കുന്ന് മത്സരിച്ചേക്കും. യുഡിഎഫും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണു വിവരം. ഇതേ സീറ്റിലേക്കു കോണ്‍ഗ്രസ് നേതാവ് കെ.വി. ദാസനെയടക്കം പരിഗണിച്ചെന്നാണു വിവരം. വര്‍ഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് ചേലക്കര. വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയായ കെ.എ. തുളസിക്കു മത്സരിക്കാന്‍ കോങ്ങാട് ഏറ്റെടുത്തതോടെയാണ് ചേലക്കര വിട്ടു നല്‍കേണ്ടി വന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ ലീഗിനു മത്സരിക്കാന്‍ ആളെക്കിട്ടാത്തത് വന്‍ പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനു പിന്നാലെയാണ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തൃശൂര്‍ ഡിസിസിയുമായി ബന്ധപ്പെട്ടു നിരവധിപ്പേരെ പരിഗണിച്ചെങ്കിലും അവര്‍ കോണി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണു പൊതുസ്വതന്ത്രനെ ഇറക്കാന്‍ തീരുമാനിച്ചത്. ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ചേലക്കര, കെ. രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശത്തോടെയാണ് ഇടതുകോട്ടയായി മാറിയത്. പിന്നീട് യു.ആര്‍. പ്രദീപ് എത്തിയപ്പോഴും മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനപ്രീതിയുണ്ടായിരുന്നിട്ടും മുന്‍ എംപി രമ്യ ഹരിദാസിനു…

    Read More »
  • സന്ദീപ് വാര്യര്‍ക്കെതിരേ പടയൊരുക്കം; മുതിര്‍ന്ന നേതാക്കളെ കാസര്‍ഗോഡ് പരിഗണിക്കണം; പലയിടത്തും പൊട്ടലും ചീറ്റലും; കുട്ടനാട്ടില്‍ വിമതനായി ഡിസിസി വൈസ് പ്രസിഡന്റ്

    തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാരിയരെ പരിഗണിക്കുന്നതിനെതിരെ കാസര്‍കോട് ഡിസിസിയില്‍ കടുത്ത എതിര്‍പ്പ്. ജില്ലയില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അവിടെ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, ആര്‍ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ളവര്‍ ഡിസിസിയില്‍ അടിയന്തരയോഗം ചേര്‍ന്നു. വിഷയത്തില്‍ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു. 40 സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പട്ടിക പുറത്തു വരാനിരിക്കെ പലയിടത്തും പൊട്ടലും ചീറ്റലും തുടരുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിലിന് സീറ്റ് ഉണ്ടാകില്ല. ഉല്ലാസ് തോമസും മനോജ് മൂത്തേടനുമാണ് പരിഗണനയില്‍. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്നയാള്‍ സ്ഥാനാര്‍ഥിയാകും. ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റപേരിലേക്ക് എത്തി എങ്കിലും കായംകുളം അടക്കം ചില മണ്ഡലങ്ങളില്‍ ഇപ്പോഴും ഒന്നിലധികം പേരുണ്ട്. കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് സ്ഥാനാര്‍ഥിയാകും. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടിലെ…

    Read More »
  • മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണയുത്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കും; സൗദി, യുഎഇ, ഖത്തര്‍ എന്നിവര്‍ക്ക് പുതിയ മുന്നറിയിപ്പ്; ആളുകള്‍ ഒഴിഞ്ഞു പോകണം; അമേരിക്കന്‍ സൈന്യം എവിടെയുണ്ടോ അവിടെയെല്ലാം ആക്രമണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി

    ദുബായ്: സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണയുത്പാദന വിതരണ സംവിധാനങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇറാന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ ഇവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി (Samref Refinery), ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Jubail Petrochemical Complex), യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ് (Al Hons Gas Field), ഖത്തറിലെ മെസൈദ് പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Mesaieed Petrochemical Complex), മെസൈദ് ഹോള്‍ഡിംഗ് കമ്പനി (Mesaieed Holding Company), റാസ് ലഫാന്‍ റിഫൈനറി (Ras Laffan Refinery) എന്നിവയെ ലക്ഷ്യം വെച്ചാണ് മുന്നറിയിപ്പ്. ‘ഈ കേന്ദ്രങ്ങള്‍ നേരിട്ടുള്ള ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു, വരും മണിക്കൂറുകളില്‍ ഇവ ആക്രമിക്കപ്പെടും. അതിനാല്‍, എല്ലാ പൗരന്മാരും താമസക്കാരും ജീവനക്കാരും ഉടനടി ഈ പ്രദേശങ്ങളില്‍ നിന്ന് മാറി സുരക്ഷിതമായ അകലത്തിലേക്ക് താമസം മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’- മുന്നറിയിപ്പില്‍ പറയുന്നു. സൗത്ത് പാഴ്‌സിലെയും (South Pars) അസലൂയയിലെയും…

    Read More »
  • ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിൽനിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിലെത്തി. ബുധനാഴ്ചാണ് ഇന്ത്യയിൽനിന്നുള്ള മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കൽ സാധനങ്ങൾ ഇറാനിലെത്തിയതെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ത്യയിൽനിന്നുള്ള സഹായം ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയിൽ എത്തിയതായി ഇന്ത്യയിലെ ഇറാൻ എംബസിയും അറിയിച്ചു. സഹായമെത്തിച്ചതിന് ഇന്ത്യയിലെ ജനങ്ങളോട് ഇറാൻ എംബസി നന്ദിയും അറിയിച്ചു. ഇറാനിലെത്തിയ മെഡിക്കൽ സാമഗ്രികളുടെ ചിത്രങ്ങളും ഇറാൻ എംബസി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെബ്രുവരി 28 മുതൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സൈനികനീക്കത്തിന് പിന്നാലെയാണ് ഇറാനിലെ ആരോഗ്യമേഖലയും വൻ പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 1300-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. 7000-ലധികം പേർക്ക് പരിക്കേറ്റു. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായി. ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ലോകാരോഗ്യസംഘടനയും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. അതിനിടെ, ഇറാനിലെ പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ നിലവിൽ ഇത്തരം വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ഹനാൻ ബാൽക്കി പറയുന്നത്. Embassy of the…

    Read More »
  • ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം നില്‍ക്കും, നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്, ഇപ്പോഴാണ് സമയമായത്,ലാലേട്ടനും മമ്മൂക്കയും ജയറാമേട്ടനും സിദ്ധിഖുമെല്ലാം തനിക്കുവേണ്ടി പ്രചരണത്തിനിറങ്ങണമെന്നാണ് ആഗ്രഹം- ലക്ഷ്മി പ്രിയ

    എറണാകുളം:  തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പറ്റി തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ.  പെരുമ്പാവൂരിലാണ് ലക്ഷ്മി ജനവിധി തേടാൻ ഇറങ്ങുന്നത്.  പെരുമ്പാവൂരിന്റെ ഓരോ സ്പന്ദനവും തനിക്കറിയാമെന്നും മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് സാധിക്കുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് താരം വ്യക്തമാക്കി. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും താരം കൂട്ടിച്ചേർത്തു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എ.ബി.വി.പി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. ‘നൂറു ശതമാനം ആത്മവിശ്വാസം ഉണ്ട്. പെരുമ്പാവൂരിന്റെ എല്ലാ പ്രശ്‌നങ്ങളും എനിക്കറിയാം. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ബി.ജെ.പി നേരത്തെയും മത്സരിക്കാന്‍ വിളിച്ചിട്ടുണ്ട്. അന്ന് മകള്‍ ചെറുതായിരുന്നു. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. മാത്രമല്ല മത്സരിക്കാന്‍ സമയമായിട്ടില്ലായിരുന്നു. വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാര്‍ത്ഥിത്വം. ജനങ്ങള്‍ക്ക് അവരുടെ മനസിലുള്ള കാര്യങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യങ്ങള്‍ എന്നുള്ളത് എന്നോട് പങ്കുവെക്കാന്‍ കഴിയണം. ഞാന്‍ അത്രയും ഫ്രീയായി അവരോട് ഇടപെടണം.…

    Read More »
  • ‘ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…’ രാജ്യസഭയാകെ ചിരിപടർത്തി മല്ലികാർജുൻ ഖാർഗെ; പ്രധാനമന്ത്രിയ്ക്കും അടക്കാനായില്ല

    ന്യൂഡൽ‍ഹി: സാധാരണയായി ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയാകാറുള്ള രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ ചിരി പടർത്തി കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് വേളയിൽ ഖാർഗെ നടത്തിയ നർമ്മം കലർന്ന പരാമർശങ്ങൾ സഭയിലുടനീളം ചിരി പടർത്തി. തന്റെ സഭാകാലഘട്ടം അദ്ദേഹം വികാരാധീനനായി ഓർത്തെടുത്തു. ശരദ് പവാർ, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയ മുതിർന്ന നേതാക്കളുടെ കാലാവധി അവസാനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെക്കുറിച്ചുള്ള ഖാർഗെയുടെ പരാമർശമാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. 54 വർഷത്തെ ദീർഘകാല പരിചയം തങ്ങൾ തമ്മിലുണ്ടെന്ന് പറഞ്ഞ ഖാർഗെ, ദേവഗൗഡയുടെ രാഷ്ട്രീയ മാറ്റത്തെ രസകരമായി അവതരിപ്പിച്ചു. ‘അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ അവസാനം വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്’ എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. 1996ൽ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ദേവഗൗഡ പിന്നീട് ബിജെപിയുമായി സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ…

    Read More »
  • സമ്മത പത്രം റിട്ടേണിം​ഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചു, യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം അസാധുവാക്കി ഹൈക്കോടതി

    കൊച്ചി: സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ അങ്കമാലി സെന്ററിലെ കോളേജ് യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം ഹൈക്കോടതി അസാധുവാക്കി. ശാന്തി കൃഷ്ണൻ എസ്. എം, ശ്രീന്ദിനി കെ, അഫ്സാന എം ഷാഹുൽ, അരവിന്ദ് വി, വിഷ്ണുപ്രിയ എസ് എന്നിവരുടെ വിജയമാണ് അസാധുവാക്കിയത്. റിട്ടേണിം​ഗ് ഓഫീസർ എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ നിരസിച്ചതിനെ തുടർന്ന് ലിങ്ദോ കമ്മറ്റി പ്രകാരമുള്ള ​ഗ്രീവൻസ് റിഡ്രസൽ സെല്ലിനെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. നോമിനേഷനോടൊപ്പമുള്ള സമ്മത പത്രം റിട്ടേണിം​ഗ് ഓഫീസറുടെ മുന്നിൽ വെച്ച് ഒപ്പിടണമെന്ന നിബന്ധന തെറ്റിച്ചതാണ് കാരണമെന്ന വസ്തുതകൾ മറച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരാവാത്തതാണ് കാരണമെന്ന് ആരോപിച്ച് ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് ഇടക്കാല ഉത്തരവ് വാങ്ങി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. കെ എസ് യുവിനെയും കോളേജിനെയും സിം​ഗിൾ ബഞ്ച് കേട്ടിരുന്നില്ല. വസ്തുതകൾ മറച്ചു വെച്ചത് വാദത്തിൽ തെളിഞ്ഞതോടെയാണ് ഡിവിഷൻ ബ‍ഞ്ച് സിം​ഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. അതുവഴി എസ് എഫ് ഐ സ്ഥാനാർത്ഥികളുടെ നോമിനേഷൻ…

    Read More »
  • ട്രംപ് രണ്ടും കല്പിച്ചുതന്നെ; അമേരിക്കയുടെ കരുത്തുറ്റ ആക്രമണ കപ്പൽ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലേയ്ക്ക്; 2,200 സൈനികരും! ഹോർമൂസ് കടലിടുക്കോ ലക്ഷ്യം?

    വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ അത്യാധുനീക ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി (LHA-7) പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായി റിപ്പോർട്ടുകൾ. മാരിടൈം ട്രാക്കിങ് വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ഈ മേഖലയിൽ എത്തിയത്. കനത്ത കപ്പൽ ഗതാഗതമുള്ള സിംഗപ്പൂർ തീരത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനായി എഐഎസ് ട്രാൻസ്‌പോണ്ടറുകൾ ഓൺ ചെയ്തുകൊണ്ടാണ് കപ്പൽ നിലവിൽ സഞ്ചരിക്കുന്നത്. സാധാരണയായി നാവിക കപ്പലുകൾ ഇത്തരം ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്താണ് സഞ്ചരിക്കാറുള്ളത്. ഒക്കിനാവ ആസ്ഥാനമായുള്ള മുപ്പത്തിയൊന്നാം മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരെയാണ് ട്രിപ്പോളി പശ്ചിമേഷ്യയിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. പെന്റഗണിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് ഈ ദ്രുതകർമ്മ സേന വിന്യസിക്കപ്പെട്ടിരിക്കുന്നത്. യുദ്ധത്തെ തുടർന്ന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയ ഹോർമുസിൽ സൈനിക നടപടിക്ക് യുഎസ് തയ്യാറെടുക്കുന്നതിനിടെയാണിത്. ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി നിലവിൽ തന്നെ ഏകദേശം 50,000 അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൈനികരെ മിഡിൽ ഈസ്റ്റിൽ കൃത്യമായി എവിടെയാണ്…

    Read More »
  • ‘പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കും; എംപിമാർ മത്സരിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്ത് അറിയിക്കും, അനാവശ്യ വിവാദങ്ങളുണ്ടാക്കരുത് ‘ – വിഡി സതീശൻ

    ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആകെയുള്ള 140 സീറ്റുകളിൽ 92 എണ്ണത്തിൽ കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ മത്സരിക്കുകയും 3 സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റിൽ ആർഎസ്പി സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കും. ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. പോക്കറ്റിൽ നിന്ന് ലിസ്റ്റെടുത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് പോലെയല്ല, എല്ലാവരും കൂടിയാലോചിച്ചാണ് ഞങ്ങൾ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത്. ഒരു അലോസരവുമില്ലാതെ ഘടക കക്ഷികളെല്ലാം കോൺഗ്രസിനൊപ്പമുണ്ട്, സിപിഎമ്മിൽ അങ്ങനെയാണോ?യെന്നും വിഡി സതീശൻ . സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ തമ്മിൽ നിർണ്ണായകമായ വെച്ചുമാറ്റങ്ങളും ഇക്കുറി ഉണ്ടായിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി.…

    Read More »
Back to top button
error: