politics

  • അനുഭവിച്ച കൊടിയ അതിക്രമങ്ങളെക്കുറിച്ചാണ് ആ കുട്ടി ഷൂട്ടിംഗിനിടെ പറഞ്ഞുകൊണ്ടിരുന്നത്; അവള്‍ ഗുരുതരമായ ട്രോമയിലായിരുന്നു; ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ വൈകാരികമായ ഫെയ്‌സ്ബുക്ക് കുറിപ്പ്; ആ പെണ്‍കുട്ടി നല്‍കിയ പരാതി നമ്മുടെ സ്ത്രീ പോരാട്ട ചരിത്രങ്ങളിലെ ഏറ്റവും ശ്രദ്ധേയവും ധീരവുമായ ചുവടുവെയ്പ്പാണെന്നും ഷുക്കൂര്‍

        കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം അവരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞുകൊണ്ട് ന്നാ താന്‍ കേസ് കൊട് എന്ന് സിനിമയിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ സി.ഷുക്കൂറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് നൊമ്പരക്കുറിപ്പാകുന്നു. അതിജീവിതയ്ക്ക് എല്ലാ പിന്തുണയുമേകിയാണ് ഷുക്കൂര്‍ പോസ്റ്റിട്ടിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായെന്നും ഷുക്കൂര്‍ പറയുന്നു. കൂടെ അഭിനയിക്കുമ്പോഴെല്ലാം അവര്‍ അനുഭവിച്ച കൊടിയ അതിക്രമങ്ങളെ കുറിച്ചും കേസിനെ കുറിച്ചുമായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നതെന്നും ഷുക്കൂര്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അതിജീവിത പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായതെന്നും ഷുക്കൂര്‍ പറഞ്ഞു. ഷുക്കൂറിന്റെ വാക്കുകള്‍ ഇങ്ങനെ…. അവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് പോലീസില്‍ പരാതി നല്‍കുക, രണ്ടാമത്തേത് മിണ്ടാതിരിക്കുക. ഈ രണ്ട് കാര്യങ്ങളില്‍ ഏത് സ്വീകരിച്ചാലും അക്രമികള്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ അവരുടെ കൈയ്യില്‍ ഉണ്ട്. അത് ഏത് സമയത്തും പുറത്തുവരാം. അത്തരം ഒരു അതിഗുരുതരമായ ട്രോമയില്‍ കൂടി കടന്നാണ് അവര്‍…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പ്രത്യേക അന്വേഷണസംഘത്തെ ഉഴപ്പാന്‍ അനുവദിക്കാതെ ഹൈക്കോടതി: അന്വേഷണത്തിന് ഇ.ഡിയുമെത്തുന്നു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

      പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടി എത്തുന്നതോടെ അന്വേഷണം മുറുകും. ഇപ്പോള്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഉഴപ്പാന്‍ അനുവദിക്കാതെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍. കേസില്‍ രണ്ടുപേരെ കൂടി എസ്‌ഐടി അറസ്റ്റു ചെയ്തു. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയുമാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പങ്ക് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.   സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു. മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍…

    Read More »
  • തോറ്റ ക്ഷീണം മാറ്റാന്‍ ഒരു ടൂറു പോയി ബിഎംഡബ്ല്യു ബൈക്കോടിച്ചതിനാണ് ഈ പൊല്ലാപ്പ്; രാഹുല്‍ഗാന്ധിയുടെ അനവസര ടൂറില്‍ പ്രതിപക്ഷത്തിനും പ്രതിഷേധം; പ്രധാനപ്പെട്ട ബില്ല് ചര്‍ച്ച ചെയ്യുമ്പോള്‍ ബൈക്കോടിച്ച് രസിച്ചതിനെതിരെ ജോണ്‍ ബ്രിട്ടാസ്

      ന്യൂഡല്‍ഹി: ബീഹാര്‍ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഒന്നു കറങ്ങാന്‍ പോയതായിരുന്നു പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അതാണിപ്പോള്‍ വലിയ പ്രശ്‌നമായിരിക്കുന്നത്. പ്രശ്‌നമാക്കിയത് പ്രതിപക്ഷത്തുള്ളവര്‍ തന്നെയാണെന്നത് മറ്റൊരു കൗതുകം!! രാജ്യത്തിന് ഒരു ഫുള്‍ ടൈം പ്രതിപക്ഷ നേതാവ് വേണമെന്ന മുഖവുരയോടെ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ചന്ദ്രേട്ടനെവിട്യാ എന്ന് ചോദിക്കും പോലെ രാഹുല്‍ഗാന്ധി എവിട്യാ എന്ന് ചോദിച്ചത്.ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിച്ച് രസിച്ചതാണ് ബ്രിട്ടാസിന് പിടിക്കാഞ്ഞത്. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാല്‍ പോരേ? ബിഎംഡബ്ല്യു കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ എന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. പാര്‍ലമെന്റില്‍ തൊഴിലുറപ്പ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട പ്രതിപക്ഷ നേതാവ് വിദേശ പര്യടനത്തിന് പോയത് ശരിയായില്ലെന്നാണ് ബ്രിട്ടാസും കൂട്ടരും പറയുന്നത്. അത് ശരിയാണെന്ന് പ്രതിപക്ഷത്തെ മിക്കവരും സമ്മതിക്കുന്നു. ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെയായിരുന്നുവെന്ന് ആദ്യം ചോദിച്ചത് ഡിഎംകെയിലെ ടി.ആര്‍.ബാലുവാണ്. ശൈത്യകാല സമ്മേളനത്തിന്റെ കലണ്ടര്‍ നേരത്തേ അറിയാവുന്നതല്ലേ.…

    Read More »
  • ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഉയര്‍ന്നു തന്നെ; ദിലീപിനെതിരെ പരിഹാസ എഫ്ബി പോസ്റ്റുമായി ഭാഗ്യലക്ഷ്മി; എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പ്

      കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വീണ്ടുമുയര്‍ന്നു. ഇത്തവണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണെന്ന് മാത്രം. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഉറച്ചുനില്‍ക്കുന്ന ഭാഗ്യലക്ഷ്മി ദിലീപിനെതിരെയാണ് പുതിയ എഫ്ബി കുറിപ്പിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ ഭാഗ്യലക്ഷ്മിയുടെ ചോദ്യം. അവളെയും അവളോടൊപ്പം നില്‍ക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളില്‍ ഒരു ക്വട്ടേഷന്‍ മനുഷ്യന്‍ ഉണ്ട്, പള്‍സര്‍ സുനിയും കൂട്ടാളികളും ഉണ്ട് എന്ന് സ്വയം തിരിച്ചറിയുക എന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി കുറിപ്പ് അവസാനിപ്പിക്കുന്നത്.   കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ യാതൊരു പിആര്‍ വര്‍ക്കും ഫാന്‍സിന്റെ ആദരവുമില്ലാതെ ആ നടിയുടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ഇതെല്ലാം ഉണ്ടായിട്ടും പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ എന്നാണ് പരിഹസിക്കുന്നത്. അവള്‍ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങള്‍ക്ക് വേണ്ടിയാണെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഭാഗ്യലക്ഷ്മിയുടെ കുറിപ്പിന്റെ പ്രസക്തഭാഗം അവളുടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ഇട്ടിട്ട് അവളുടെ…

    Read More »
  • ബിജെപി നേതൃത്വം തിരിച്ചറിയുന്നു തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ടുകള്‍ സുരേഷ് ഗോപിക്ക്;ബിജെപിക്കല്ല; സുരേഷ് ഗോപിയുടെ പ്രസ്താവനകളും വിവാദങ്ങളും തിരിച്ചടിയായി; ക്രൈസ്തവ വോട്ടുകള്‍ പിടിച്ചുനിര്‍ത്താനായില്ല; അടിയൊഴുക്കുകള്‍ സംഭവിച്ചെന്നും സംശയം

        തൃശൂര്‍: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തോല്‍വി സംസ്ഥാന നേതൃത്വം പരിശോധിക്കുന്നു. പ്രതീക്ഷിച്ചത്ര ക്രൈസ്തവ വോട്ടുകള്‍ ബിജെപി അക്കൗണ്ടില്‍ വീഴ്ത്താനായില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തൊട്ടാകെ ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവസഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപി നടത്തിയ ‘ക്രിസ്ത്യന്‍ ഔട്ട്റീച്ച്’ പരിപാടി തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണംചെയ്തില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ധാരാളമായി ലഭിച്ച തൃശൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ ആ കണക്ക് മനസ്സില്‍ വച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞത്. ആ കണക്ക് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കാനും ബിജെപി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പല സീറ്റുകളും കിട്ടാതെ പോയതിന് കാരണം ഈ ഒഴുക്കന്‍ മട്ടാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫ് അക്കൗണ്ടിലേക്ക് ഒഴുകി. തൃശൂരിന് പുറമേ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും…

    Read More »
  • ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നിങ്ങളുടെ രാജ്യത്തായിരുന്നു ഇതെങ്കില്‍ ‘മനുഷ്യത്വപരമായ’ ഇടപെടല്‍ നടത്തുമായിരുന്നോ? നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ട ഇറാനെ വിമര്‍ശിച്ച് തലാലിന്റെ സഹോദരന്‍; ‘രക്തം കൊണ്ട് കച്ചവടം ചെയ്യാന്‍ വരരുത്, നീതിപൂര്‍വകമായ ശിക്ഷ മാത്രമാണ് പരിഹാരം’

    സനാ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇറാന്‍ ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കില്‍ മനുഷത്വപരമായ കാരണങ്ങള്‍ നിരത്തുമായിരുന്നോ എന്നാണ് ഫത്താഹ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗചിയോടാണ് ഫത്താഹിന്റെ ചോദ്യങ്ങള്‍. ‘അബ്ബാസ്, ഇത് എന്ത് തരം മനുഷ്യത്വമാണ്? ഈ കുറ്റകൃത്യം നിങ്ങളുടെ രാജ്യത്താണ് നടന്നതെങ്കിലോ? ഒരാളെ അറുത്തുകൊല്ലുകയും, അതിനുശേഷ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തിരുന്നെങ്കിലോ? അന്ന് ആ കൊലയാളിയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഈ ‘മനുഷ്യത്വപരമായ കാരണങ്ങള്‍’ നിരത്തുമായിരുന്നോ? എന്നാണ് ഫത്താഫ് ചോദിക്കുന്നത്. ഇത്രയും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് നീതിപൂര്‍വമായ ശിക്ഷമാത്രമാണ് പരിഹാരം എന്നത് നിങ്ങള്‍ക്കറിയാം. നീതി തടസപ്പെടുത്തുന്നത് മനുഷ്യത്വപരമല്ല. അത് കുറ്റകൃത്യത്തേക്കാള്‍ വലിയ മറ്റൊരു കുറ്റകൃത്യമാണ്. ഇരയുടെ കുടുംബത്തോടും അവകാശത്തോടും സമൂഹത്തോടും നിയമത്തോടും, ഭരണഘടനയോടും, മനുഷ്യമനസാക്ഷിയോടും ചെയ്യുന്ന കുറ്റകൃത്യമാണെന്നും ഫത്താഹ് എഴുതി. യഥാര്‍ത്ഥ വേദനയും അടിച്ചമര്‍ത്തലും എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരാളെ കൊന്ന് ടാങ്കില്‍ കുഴിച്ചുമൂടുന്നത്…

    Read More »
  • ബിജെപിക്കു തമിഴ്‌നാട്ടില്‍ പ്രസക്തിയില്ല; മാസ് ഡയലോഗുമായി വീണ്ടും വിജയ്‌യുടെ റാലി; ഡിഎംകെയ്ക്കു നേരെ കടന്നാക്രമണം; അണ്ണാ ഡിഎംകെയ്ക്കു തലോടല്‍; കടുത്ത നിയന്ത്രണത്തിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍

    ഈറോഡ്: ആയിരങ്ങളെ പങ്കെടുപ്പിച്ച് തമിഴ്നാട്ടിലെ ഈറോഡില്‍ വിജയിയുടെ പൊതുസമ്മേളനം. കരൂർ ദുരന്തത്തിനു ശേഷം ആദ്യമായാണ് തുറന്ന സ്ഥലത്ത്  ടി.വി.കെ  യോഗം വിളിക്കുന്നത്.  മാസ് സിനിമ ഡയലോഗുകളുമായെത്തിയ പ്രിയതാരത്തിന്റെ ഓരോ വാക്കിലും ആരവമുയർന്നു. ഡിഎംകെയെ കടന്നാക്രമിച്ചും അണ്ണാ ഡിഎംകെയെ തലോടിയുമായിരുന്നു വിജയിയുടെ പ്രസംഗം. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ കടുത്ത നിയന്ത്രണങ്ങളിൽ നടന്ന പൊതുസമ്മേളനത്തിലേക്ക് പുലർച്ചെ 6 മുതൽ തന്നെ ആളുകൾ ഒഴുകിത്തുടങ്ങിയിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ആരെ ഒപ്പം നിർത്തണം, അതിന് ആരെ എതിർക്കണം എന്ന് വ്യക്തമാക്കിയായിരുന്നു വിജയിയുടെ പ്രസംഗം. 10 വയസ്സിൽ സിനിമയിൽ വന്നപ്പോൾ മുതൽ തമിഴ്നാട്ടിലെ ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ടി.വി കെയെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ശ്രമം നടക്കുന്നത്. പെരിയാറിന്റെ പേരു പറഞ്ഞ്  കൊള്ളയടിക്കുകയാണ് സർക്കാർ. എംജിആറും ജയലളിതയും ഡിഎംകെ യെ  കടന്നാക്രമിച്ചിരുന്നത് ശരിയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും വിജയ് പറഞ്ഞു. അതായത് അണ്ണാ ഡിഎംകെ വികാരത്തെ ഒപ്പം ചേർത്തുനിർത്തി ഡിഎംകെയെ പ്രതിരോധിക്കുന്ന രാഷ്ട്രീയം വിജയ് തുടരും. ബിജെപിയെക്കുറിച്ചും കാര്യമായൊന്നും പറഞ്ഞില്ല.…

    Read More »
  • സ്ത്രീകളുടെ പദ്ധതിക്ക് വേണ്ടിയുള്ള 10,000 രൂപ വീണത് പുരുഷന്മാരുടെ അക്കൗണ്ടില്‍ ; പിഴവ് തിരിച്ചറിഞ്ഞ് തിരികെ നല്‍കണമെന്ന ഉദ്യോഗസ്ഥര്‍ ; ചെയ്ത വോട്ടു തിരിച്ചു തന്നാല്‍ പണം തിരികെ തന്നേക്കാമെന്ന് വോട്ടര്‍മാര്‍

    പാട്ന: സ്്ത്രീകളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് അയച്ച പണം പുരുഷന്മാരുടെ അക്കൗണ്ടില്‍ വീണുപോയതിനെ തുടര്‍ന്ന് തിരികെ ചോദിച്ച് ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇതില്‍ ചിലതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയിരിക്കുന്നത്. അതേസമയം സംഭവം വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ദര്‍ഭന്‍ഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ചിലര്‍ പണം തിരികെ നല്‍കിയിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ പണം തിരിച്ചു നല്‍കാന്‍ തങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാറിലെ 75 ലക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്കായി ആകെ 7500 കോടി…

    Read More »
  • ‘എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും സര്‍ക്കാരും’; എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക ; ഗര്‍ഭിണിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

    കൊച്ചി: ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗര്‍ഭിണിയെ മുഖത്തടിക്കുന്ന സിഐയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. പിണറായിയുടെ ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്നും പറഞ്ഞു. പിണറായി വിജയന്‍ ഒമ്പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായി രിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു. രാഷ്ട്രീയ…

    Read More »
  • തിരഞ്ഞെടുപ്പ് വിജയാഘോഷമാണെന്ന് പറഞ്ഞ് അന്യസ്ത്രീകളും പുരുഷന്മാരും പരസ്പരം കെട്ടിപ്പിടിച്ച് തെരുവിലിറങ്ങി അഴിഞ്ഞാടുന്നത് അനുവദിക്കാനാകില്ല ; അത് മതം അംഗീകരിക്കുന്ന നിലപാട് അല്ലെന്ന് സമസ്ത

    മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷമെന്ന് പറഞ്ഞ് പുരുഷന്മാരും അന്യസ്ത്രീകളും പരസ്പരം കൂടിച്ചേരുന്നതും കെട്ടിപ്പിടിക്കുന്നതും മതപരമായി അനുവദിക്കാനാകില്ലെന്ന് സമസ്ത. അന്യ സ്ത്രീകളും പുരുഷന്മാരും കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത കാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കു ന്നതും അപലപനീയമാണ്. സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവെച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്്. മത ചിഹ്നങ്ങളേയും ആചാര അനുഷ്ഠാന സംസ്‌കാരങ്ങളെയും വിലമതിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാവണമെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ശബരിമല പോലുള്ളതിനെ അവഹേളിക്കുന്നതും കക്ഷിരാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ശരിയല്ല. മതങ്ങളെയും മതചിഹ്നങ്ങളെയും അധികാര രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരും മാറിനില്‍ക്കണമെന്നും…

    Read More »
Back to top button
error: