politics

  • പോർവിളികൾ തുടരുന്നതിനിടെ ഇറാനും റഷ്യയും കൈകോർക്കുന്നു; ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനീകാഭ്യാസം; ‘ഭീഷണികളും പ്രസംഗങ്ങളും നടത്തുകയല്ലാതെ ഇസ്ലാമിക റിപ്പബ്ലിക്കിനെ നശിപ്പിക്കാൻ ട്രംപിന് കഴിയില്ല; ഇറാൻ സൈന്യം സജ്ജമാണ്’- ഖമേനി

    ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്കയുടെയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും ഭീഷണികൾ തുടരുന്നതിനിടെ ഒമാൻ കടലിൽ ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണ്. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ട്രംപ് സമ്പൂർണ്ണ സൈനീക നീക്കത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. അതിനിടയിലാണ് റഷ്യയും ഇറാനും തമ്മിൽ സഹകരിച്ചുള്ള പുതിയ നീക്കങ്ങൾ. യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രവുമായി നടക്കാൻ പോകുന്നത്. കടൽ സുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക ഇതിൻ്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിൻ്റെ വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മഗ്സൂദ്ലൂ പറഞ്ഞു. ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് ഇറാനുമേൽ വെല്ലുവിളികൾ മുഴക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസവും ശക്തമാക്കിയിരിക്കുകയാണ്. അമേരിക്ക വിമാനവാഹിനി…

    Read More »
  • ആണവ ചർച്ചയിൽ പുരോ​ഗതിയില്ല; ലോകം യുദ്ധ ഭീതിയിൽ, ഇറാനെ പാഠം പഠിപ്പിക്കുമെന്ന് ശപഥം ചെയ്ത് ട്രംപ്; ഇതെവിടെ ചെന്നവസാനിക്കും?

    വാഷിംഗ്ടൺ: ഇറാനെതിരെ യുഎസിന്റെ സമ്പൂർണ്ണ സൈനിക നീക്കത്തിനുള്ള സാധ്യതകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ പ്രസിഡന്‍റ് ഡൊണാൾഡ്അ ട്രംപ് അങ്ങേയറ്റം അതൃപ്തനാണെന്നും വരും ആഴ്ചകളിൽ തന്നെ ഇറാനെതിരെ ‘കൈനറ്റിക് ആക്ഷൻ’ (സൈനിക നീക്കം) ഉണ്ടായേക്കുമെന്നും ട്രംപിന്‍റെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ (Axios) റിപ്പോർട്ട് ചെയ്യുന്നു. വെറുമൊരു മിന്നലാക്രമണമായിരിക്കില്ലയെന്നും, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള സൈനിക ക്യാമ്പയിനാണ് യുഎസ് പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള ആണവ കരാറിൽ അന്തിമ തീരുമാനമെടുക്കാൻ രണ്ട് ആഴ്ചത്തെ സമയമാണ് അമേരിക്ക നൽകിയിരിക്കുന്നത്. എന്നാൽ ഈ ചർച്ചകൾ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.ആണവ ചർച്ച ആരംഭിച്ചപ്പോഴെ ഇറാൻ അതിർത്തിക്ക് സമീപം അമേരിക്ക വൻതോതിൽ സൈനിക വിന്യാസം തുടങ്ങിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എഫ്-35, എഫ്-22, എഫ്-16 ഉൾപ്പെടെ അമ്പതിലധികം യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലെ താവളങ്ങളിൽ എത്തിയത്. ഇതിന് പുറമെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ രണ്ട് ഭീമൻ വിമാനവാഹിനിക്കപ്പലുകളും…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ പയറ്റാൻ കോൺ​ഗ്രസ് !! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്

    കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബഹുദൂരം മുന്നിലെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ധാരണയായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം, തർക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാർഥികളെ ആദ്യമാദ്യം പ്രഖ്യാപിക്കാനാണ് നീക്കം. മുപ്പതിലധികം മണ്ഡലങ്ങളെ ഉൾപ്പെടുത്തിയുള്ള ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുൻപു പുറത്തിറക്കാനുള്ള തിരക്കിട്ടുള്ള ശ്രമം നേതൃത്വം ആരംഭിച്ചുകഴിഞ്ഞു. രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട വട്ടിയൂർക്കാവിൽ തന്നെ കെ. മുരളീധരനെ നിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം. അതുപോലെ തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ എന്നിവർ സ്ഥാനാർഥിത്വം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഈ മാസം 25നും രണ്ടാം ഘട്ടം പുതുയുഗ യാത്ര കഴിഞ്ഞ് മാർച്ച് ആറിനു ശേഷമാകും പ്രഖ്യാപിക്കുക. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതു വിജയിക്കുകയും ചെയ്തു. ഇതേ തന്ത്രം തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോ​ഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താൽപര്യം…

    Read More »
  • ‘എന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിന്റെ പിഎയായിരുന്ന എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ

    പാലക്കാട്: വി.എസിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഡി സതീശൻ. തൻ്റെകാര്യംപോലും തീരുമാനിച്ചിട്ടില്ല, പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയുമെന്ന് സതീശൻ ചോദിച്ചു. രാജ്യത്ത് മുസ്‌ലിംകൾക്ക് പ്രശ്‌നങ്ങളില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ”ഞങ്ങളുടെ അഭിപ്രായം അതല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നത്” -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കരിമ്പട്ടികയിൽപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ്. വന്നാലും അനുവദിക്കില്ല. കെ.ടി.ഡി.സി. എന്തെങ്കിലും പി.കെ. ശശിയുമായി ചർച്ചനടത്തിയിരുന്നോ എന്ന ചോദ്യത്തിന്, പുറത്തുപറയേണ്ട സമയത്ത് പറയുമെന്നായിരുന്നു സതീശന്റെ മറുപടി.

    Read More »
  • പാലായിൽ നിഷയോ ? സ്ത്രീ വോട്ടുകൾ കൂടും, മണ്ഡലം തിരികെ കിട്ടുമെന്ന് കേരള കോണ്‍ഗ്രസ് എം; റോഷി പക്ഷത്തിന് പിടിച്ചിട്ടില്ല

    കോട്ടയം: പാല മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. നിഷ മത്സരിച്ചാൽ കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചേക്കാമെന്നും അങ്ങനെ മണ്ഡലം തിരിച്ച് പിടിക്കാമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിഷ ജോസ് കെ മാണി ഇതിനകം തന്നെ സജീവ സാന്നിധ്യമായിക്കഴിഞ്ഞു . സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ പാലയില്‍ ആര് മത്സരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. കെ എം മാണിയുടെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ ചൂടേറിയ പോരാട്ടമായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും സീറ്റ് ഉറപ്പിച്ചതോടെ പാലയില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നത് തീർച്ചയാണ്. അതേസമയം നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണ് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി നിര്‍ദേശിച്ചതെന്നാണ് വിവരം. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ജോസ്…

    Read More »
  • തക്കം കിട്ടിയപ്പോൾ തനി സ്വഭാവം കാണിച്ചു ;ചൈനീസ് നീക്കം തൽസമയം കൃത്യമായി തിരിച്ചറിഞ്ഞ് ഇന്ത്യയുടെ എഐ അധിഷ്ഠിത പ്രവചന ടൂളുകൾ; ഇളിഭ്യരായി മടങ്ങി; സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയുടെ വെളിപ്പെടുത്തൽ

    ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ- ചൈന യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അധിഷ്ഠിത പ്രവചന ടൂളുകൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൽ സംസാരിക്കവെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആധുനിക യുദ്ധമുറകളിലും ദേശീയ സുരക്ഷാ ആസൂത്രണത്തിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അരുണാചലിലെ തർക്ക മേഖലയിൽ ചൈനീസ് സൈനിക നീക്കത്തിൻ്റെ ആദ്യ സൂചനകൾ കണ്ടെത്താൻ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഒരു എ.ഐ സംവിധാനം സഹായിച്ചതായി ലഫ്റ്റനൻ്റ് ജനറൽ റാണ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ വിന്യാസം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകി. ഇങ്ങനെയൊരു നീക്കം ചൈന മുമ്പ് നടത്തിയിട്ടില്ല. അതിനാൽ തന്നെ…

    Read More »
  • ‘തന്റെ കീഴിലുള്ളവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയാത്തവര്‍ ആ കസേരയില്‍ ഇരിക്കരുത്; അദ്ദേഹം പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്’: രാഹുല്‍ ഗാന്ധിക്കെതിരേ തുറന്നടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് കൗര്‍ സിദ്ധു

    ചെന്നൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് കൗര്‍ സിദ്ധു. പഞ്ചാബ് കോണ്‍ഗ്രസിലെ അഴിമതി തടയുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും അവര്‍ ആരോപിച്ചു. രാഹുലിന്റെ നിഷ്‌ക്രിയത്വം പഞ്ചാബില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃത്തങ്ങള്‍ തിരഞ്ഞെടുപ്പ് ടിക്കറ്റുകള്‍ വില്‍ക്കുകയാണെന്നും എന്നാല്‍ തന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അദ്ദേഹം അറിയുന്നില്ലെന്നും സിദ്ധു കുറ്റപ്പെടുത്തി. രാഹുല്‍ നന്നായി സംസാരിക്കുമെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു. പഞ്ചാബിലെ പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞ എട്ടു മാസമായി താന്‍ സമയം ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ കീഴിലുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ രാഹുല്‍ അര്‍ഹനല്ലെന്നും നവ്ജോത് കൗര്‍ സിദ്ധു തുറന്നടിച്ചു. പഞ്ചാബിന് വേണ്ടി തങ്ങള്‍…

    Read More »
  • റഷ്യക്കു മനംമാറ്റം; സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടിയാകുമോ? വില 75,000 രൂപയിലേക്ക് താഴുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് വന്‍ ഇടിവ്? യുദ്ധഭീതി ഒഴിഞ്ഞ് വ്യാപാരം ഡോളറിലേക്കു മാറുമ്പോള്‍ സംഭവിക്കുന്നത്

    ന്യൂഡല്‍ഹി: രാജ്യാന്തര സംഘര്‍ഷങ്ങള്‍ കുറയുന്നതോടെ സ്വര്‍ണത്തിന്റെ വില ഇടിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ട്. ഒരുവേള ഔണ്‍സിന് 5626.80 ഡോളറിന് മുകളിലേക്ക് പോയ സ്വര്‍ണ വില ഇന്നുള്ളത് 4,886 ഡോളറില്‍. ഇറാന്‍ യു.എസ് ചര്‍ച്ചയും, യുഎസ് മധ്യസ്ഥതയില്‍ റഷ്യ യുക്രൈന്‍ ചര്‍ച്ചയും നടക്കുന്നതാണ് സ്വര്‍ണ വില താഴേക്ക് പോകുന്നത് കാരണം. ഇതിനൊപ്പം റഷ്യ, യു.എസുമായി കരാറിലെത്തുകയും വീണ്ടും യു.എസ് ഡോളറില്‍ വ്യാപാരം തുടങ്ങുന്നു എന്ന വാര്‍ത്തകളും സ്വര്‍ണ വിലയെ ഇടിക്കുന്ന കാര്യമാണ്. റഷ്യ യു.എസുമായി സാമ്പത്തിക പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്ലൂംബെര്‍ഗ് വാര്‍ത്ത. റഷ്യ യു.എസ് ഡോളറില്‍ വ്യാപാരം പുനരാരംഭിക്കുന്നത്, റഷ്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ ആരംഭിച്ച ഡീ-ഡോളറൈസേഷന്‍ ശ്രമങ്ങളെ പ്രതികൂലമായി ഭാഗിക്കും. ലോക വ്യാപാരത്തില്‍ ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. റഷ്യ ഈ ശ്രമങ്ങളില്‍ നിന്നും പിന്മാറുന്നത് ഡീഡോളറൈസേഷന് തിരിച്ചടിയാകും. അതിനൊപ്പം സ്വര്‍ണ വിലയെ ബാധിക്കുകയും ചെയ്യും. യു.എസില്‍ ട്രംപ് സര്‍ക്കാര്‍ വന്നതിന് ശേഷം ബ്രിക്‌സ്…

    Read More »
  • ‘സോണിയ എന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു, രാഹുല്‍ ഗാന്ധി അമേരിക്കയില്‍ ഇരുന്ന് വെട്ടി; അന്നു നീതി ലഭിച്ചില്ല, അത് അനുഗ്രഹമായി’: പാര്‍ട്ടി വിട്ടതിന്റെ കാരണം രാഹുല്‍ ഗാന്ധി; രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

    ഗുവാഹത്തി: 2014-ല്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന സോണിയ ഗാന്ധിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അട്ടിമറിച്ചെന്നു മുന്‍ കോണ്‍ഗ്രസ് നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയിക്കെതിരെ കലാപം ഉയര്‍ത്തുകയും 58 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുകയും ചെയ്ത സമയത്ത് സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ. തര്‍ക്കം പരിഹരിക്കാനായി നിലവിലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അന്ന് അസമിലേക്ക് അയച്ചിരുന്നു. ‘ഖാര്‍ഗെ വന്നപ്പോള്‍ 58 എംഎല്‍എമാര്‍ എന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു, ചില മുതിര്‍ന്ന നേതാക്കള്‍ നിഷ്പക്ഷത പാലിച്ചു. 12 എംഎല്‍എമാര്‍ മാത്രമാണ് ഞാന്‍ മുഖ്യമന്ത്രിയാകരുത് എന്നും തരുണ്‍ ഗോഗോയി തുടരണമെന്നും പറഞ്ഞത്’ ‘സോണിയ ഗാന്ധി എന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കാന്‍ ആവശ്യപ്പെട്ടു. ജൂണ്‍ അവസാനവാരത്തിലെ അംബുബാച്ചി മേളയ്ക്ക് പിറ്റേന്ന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഞങ്ങള്‍ അറിഞ്ഞത്, അമേരിക്കയിലായിരുന്ന രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് തീരുമാനം മാറ്റിയെന്നാണ്’ ശര്‍മ്മ വെളിപ്പെടുത്തി. ഭൂരിഭാഗം…

    Read More »
  • ആധുനിക യുദ്ധത്തില്‍ വിമാനം മാത്രമല്ല നിര്‍ണായകം; വിജയം നിര്‍ണയിക്കുന്നത് സെന്‍സറുകളും ആയുധങ്ങളും ഡാറ്റാ നെറ്റ് വര്‍ക്കുകളും ചേര്‍ന്ന ‘കില്‍ വെബു’കള്‍; തേജസിലെ വിട്ടുവീഴ്ചകള്‍ പ്രതിസന്ധിയുണ്ടാക്കി: റിട്ട. എയര്‍ വൈസ് മാര്‍ഷല്‍

    ന്യൂഡല്‍ഹി: വിദേശത്തുനിന്ന് വന്‍തോതില്‍ വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനപ്പുറം ഇന്റലിജന്‍സിലും ഇലക്‌ട്രോണിക്‌സിലും കൂടുതല്‍ നിക്ഷേപം നടത്തുകയാണു വേണ്ടതെന്ന് റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ അനില്‍ ഗൊലാനി. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ ‘ഹാര്‍പ്പി’ (Harpy) സ്‌ക്വാഡ്രണ്‍ രൂപീകരിക്കുകയും അതിന്റെ കമാന്‍ഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തയാളാണ് അനില്‍. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡില്‍ ചീഫ് സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സെന്റര്‍ ഫോര്‍ എയറോസ്പേസ് പവര്‍ ആന്‍ഡ് സ്ട്രാറ്റജി സ്റ്റഡീസിന്റെ (CAPSS) ഡയറക്ടര്‍ ജനറലായ അദ്ദേഹം, സമീപകാല സംഘര്‍ഷങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍, യുദ്ധവിമാനങ്ങളുടെ ശേഖരണം, തദ്ദേശീയ ശേഷി വികസനം, എയ്റോ എഞ്ചിന്‍ മേഖലയിലെ സ്വയംപര്യാപ്തത എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഓപ്പറേഷന്‍ സിന്ദൂറും, ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍, ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ തുടങ്ങിയ സമീപകാല സംഘര്‍ഷങ്ങളും ആധുനിക യുദ്ധമുറകളില്‍ വ്യോമശക്തിയുടെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. ‘ബിയോണ്ട് വിഷ്വല്‍ റേഞ്ച്’ (BVR) പോരാട്ടങ്ങളും നേരിട്ടുള്ള സമ്പര്‍ക്കമില്ലാത്ത (non-contact) സൈനിക നീക്കങ്ങളും നിര്‍ണായക ഘടകങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. പ്രവര്‍ത്തന നിയന്ത്രണം…

    Read More »
Back to top button
error: