politics

  • മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിച്ചെത്തിയ അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചിലവാക്കിയത് 11,21,000 രൂപ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖ പരിപാടി പുതിയ വിവാദങ്ങളിലേക്ക്. ഈ അഭിമുഖം ചിത്രീകരിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപയാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയിൽ തന്നെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് രണ്ട് ദിവസമെടുത്താണ് ഈ അഭിമുഖം ചിത്രീകരിച്ചത്. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ അഭിമുഖത്തിന്റെ ടീസറുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടെ പിണറായി വിജയൻ…

    Read More »
  • ‘ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായത്? അത് സാധാരണ പറയുന്നതല്ലേ’ : പിണറായി വിജയൻ

    ഇടുക്കി: സിപിഎം വിട്ട മുന്ഡ മന്ത്രി ജി. സുധാകരനെതിരായി നടത്തിയ ‘രാഷ്ട്രീയചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ വിളിക്കാൻ മാധ്യമപ്രവർത്തകരാണ് ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ”ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് രാഷ്ട്രീയചെറ്റത്തരം എന്നാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസിലാകുന്നില്ല. ചില്ലറ വോട്ടുകൾക്കും നാല് സീറ്റിനുംവേണ്ടി രാഷ്ട്രീയചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് എത്രയോകാലമായി ഞാൻ പറയുന്നതാണ്. അതിനർഥം ഞങ്ങളെല്ലാം ചെറ്റകളാണെന്നാണോ. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരം എന്ന് പറയില്ലേ. അത് സാധാരണ പറയുന്നതല്ലേ. അതിനർഥം അയാളെ ചെറ്റ എന്നുവിളിച്ചു എന്നാണോ? പക്ഷേ, അത് നിലപാടുകളുടെ വഞ്ചനയാണ്. വർഗവഞ്ചകൻ എന്ന് പറയും പോലെ തന്നെയാണത്”, മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഇസ്‍ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്‍ലാമാബാദിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലെത്തിക്കാൻ വഴിയൊരുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

    Read More »
  • സതീശനെതിരേ കടകംപള്ളിയുടെ കേസ്: കോടതിയില്‍ ഉരുണ്ടുകളിച്ച് അഭിഭാഷകന്‍; കടകംപള്ളിക്കു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് വാദം; കേസ് നീട്ടിക്കൊണ്ടു പോകാന്‍ നീക്കം; തെളിവു ഹാജരാക്കാതെ പറ്റില്ലെന്ന് കോടതി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. കേസില്‍ കടകംപള്ളിയുടെ വാദം ജനുവരി അഞ്ചിനു പൂര്‍ത്തിയായി. എന്നാല്‍, എതിര്‍വാദം പറയേണ്ട വി.ഡി. സതീശന്റെ അഭിഭാഷന്‍ വാദം പറയാനോ തെളിവു ഹാജരാക്കാനോ തയാറായില്ല. ജനുവരി 15 മുതല്‍ ഇന്നലെവരെ 12 പ്രാവശ്യം അഡീഷണല്‍ സബ് കോടതി വിചാരണയ്‌ക്കെടുത്തു. എന്നാല്‍, പ്രതിഭാഗം ഓരോ കാരണങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച വേറെ കോടതിയില്‍ കേസുണ്ടെന്ന് പറഞ്ഞാണ് കേസ് മാറ്റാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇനി സമയം നീട്ടി തരാനാകില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി. കോടതി വിധി തിരിച്ചടിയാകുമോയെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നാണു കടകംപള്ളി വിഭാഗത്തിന്റെ വാദം. ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളി യിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതിയില്‍ കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും എന്തെ ങ്കിലും…

    Read More »
  • മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി. അതിനു പിന്നാലെയിതാ, യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരിക്കുകയാണ്.മധ്യസ്ഥർവഴി യുഎസിൽ നിന്ന് ഞങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയാണ്. ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ട് ഈജിപ്തും തുർക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയിൽ ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ ഈ ഇടപെടലുകൾ സഹായിച്ചതായി നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ തുർക്കി മുമ്പ് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു. യുഎസും…

    Read More »
  • ‘100 സീറ്റെന്ന വാശി എന്തിന്? 80 സീറ്റ് കിട്ടിയാലും ഭരിക്കാമല്ലോ’; വനിതകള്‍ക്ക് സീറ്റ് കിട്ടിയില്ലെന്ന പരാതി യാഥാര്‍ഥ്യം, അത് അടുത്തകാലത്ത് ഒന്നും മാറില്ലെന്നും തരൂര്‍

    നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറും നൂറ്റിപ്പത്തും സീറ്റിന്റെ അവകാശവാദം വേണ്ടെന്നും എണ്‍പതിലേറെ സീറ്റ് കിട്ടിയാലും ഭരണം പിടിക്കാമല്ലോ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം.പി. നൂറിലേറെ സീറ്റെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭരിക്കാനുള്ള സീറ്റ് മതിയല്ലോ എന്നുള്ള തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ക്യാംപയിനര്‍ എന്ന പേര് ആഗ്രഹിക്കുന്നില്ല. പതിനാല് ജില്ലകളിലും പ്രചരണത്തിന് എത്താനാണ് ശ്രമം. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. വനിതകളുടെ പരാതി അടുത്തകാലത്തൊന്നും മാറില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 2217 പത്രികകളാണ് ലഭിച്ചത്. 1252 സ്ഥാനാര്‍ഥികളാണ് മത്സരംഗത്ത് ഉള്ളത്. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ പത്രികകളുടെ എണ്ണം കൂടുതല്‍ വ്യക്തമാകും. മറ്റന്നാള്‍ വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. അതേസമയം, സി.പി.എം ബി.ജെ.പി ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി ബിജെപി സംസ്ഥാന…

    Read More »
  • ‘ഹോര്‍മൂസ് തുറക്കാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണം’; ഇറാനെതിരേ ഐക്യരാഷ്ട്ര സഭയില്‍ പരസ്യ നിലപാടുമായി ബഹ്‌റൈന്‍; ‘ഹോമൂസ് നട്ടെല്ല്, ഇറാന്റെ നടപടി അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണി, സൈനിക നടപടി അടക്കം പരിശോധിക്കണം’

    പാരിസ്: ഹോര്‍മുസ് കടലിടുക്കിലും പരിസരത്തും വാണിജ്യ കപ്പലുകളെ സംരക്ഷിക്കുന്നതിനായി സൈനിക നടപടികള്‍ ഉള്‍പ്പെടെ ‘ആവശ്യമായ എല്ലാ മാര്‍ഗങ്ങളും’ ഉപയോഗിക്കാന്‍ രാജ്യങ്ങളെ അനുവദിക്കുന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയത്തിന്റെ കരട് ബഹ്റൈന്‍ അവതരിപ്പിച്ചു. മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങളുടെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും പിന്തുണ ഈ കരട് പ്രമേയത്തിനുണ്ടെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു, എങ്കിലും ഇത് വിജയിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് വഹിക്കുന്നതും ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലുമായ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് ഇറാന്‍ തുടര്‍ന്നും ഭീഷണി ഉയര്‍ത്തിയേക്കാമെന്ന മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ ഈ നീക്കം അടിവരയിടുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നത് ഇറാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. യു.എസും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ കപ്പലുകളെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഇറാന്റെ നടപടികള്‍ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കരട് പ്രമേയം ആരോപിക്കുന്നു. കടലിടുക്കിലൂടെയുള്ള സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര നാവിക ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ തടയുന്നതിനുമായി…

    Read More »
  • 48 മണിക്കൂര്‍ മുമ്പ് നെതന്യാഹുവിന്റെ ഫോണ്‍കോള്‍ എത്തി; ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടു; അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചത് ഇസ്രയേല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്; ഖമേനിയുടെ മീറ്റിംഗിനെ കുറിച്ച് വിവരം നല്‍കി, ഭരണമാറ്റം കൊണ്ടുവരാമെന്നും വിശ്വസിപ്പിച്ചു

    വാഷിംഗ്ടണ്‍/ജെറൂസലേം: ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇറാനെ പൊടുന്നനെ ആക്രമിക്കാനുള്ള കാരണം 48 മണിക്കൂര്‍ മുമ്പ് നെതന്യാഹു ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ഇതുവരെ എതിര്‍ത്ത തരത്തിലുള്ള ആക്രമണത്തെക്കുറിച്ചാണ് നെതന്യാഹു സംസാരിച്ചതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും ഉടന്‍ തന്നെ ടെഹ്റാനിലെ അദ്ദേഹത്തിന്റെ കോമ്പൗണ്ടില്‍ യോഗം ചേരുമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ ലഭിച്ച ഇന്റലിജന്‍സ് ബ്രീഫിംഗുകളില്‍ നിന്ന് ട്രംപിനും നെതന്യാഹുവിനും അറിയാമായിരുന്നു. ഇത് അവരെ ഒരു ‘ഡെകാപിറ്റേഷന്‍ സ്‌ട്രൈക്കിനു’ള്ള (തലപ്പത്തുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണം) തീരുമാനത്തിലെത്തിച്ചു. ഒരു രാജ്യത്തിന്റെ ഉന്നത നേതാക്കള്‍ക്കെതിരായ ഇത്തരത്തിലുള്ള ആക്രമണം ഇസ്രായേലികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയ്ക്ക് ഇങ്ങനെയൊരു രീതിയില്ല. എന്നാല്‍, ശനിയാഴ്ച രാത്രി ഖമേനി നടത്തേണ്ടിയിരുന്ന യോഗം ശനിയാഴ്ച രാവിലെയിലേക്ക് മാറ്റിയതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ സൂചിപ്പിച്ചു എന്ന് കോളിനെക്കുറിച്ചു വിവരം ലഭിച്ച മൂന്ന് പേര്‍ പറഞ്ഞു. ഇത്തരമൊരു ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. പതിറ്റാണ്ടുകളായി താന്‍…

    Read More »
  • ഹിജാബ് ധരിക്കാത്ത സ്ത്രീകളെയും പ്രതിഷേധക്കാരെയും കണ്ടെത്താന്‍ ഇറാന്‍ വമ്പന്‍ ക്യാമറ ശൃംഖലകള്‍ സ്ഥാപിച്ചു; ഇസ്രയേല്‍ ഹാക്ക് ചെയ്തു! ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചതെല്ലാം ഇസ്രയേലിന്റെ നിയന്ത്രണത്തില്‍; ജയിലിലെ പീഡന ദൃശ്യങ്ങള്‍ അടക്കം പുറത്ത്; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി വാര്‍ത്താ ഏജന്‍സി

    ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവിന്റെ വധത്തില്‍ അവിടുത്തെ തെരുവുകളിലെ ക്യാമറകള്‍ ഇസ്രായേല്‍ ഹൈജാക്ക് ചെയ്‌തെന്ന ഗുരുതര റിപ്പോര്‍ട്ടുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. യുദ്ധകാലത്ത് നിരീക്ഷണ സംവിധാനങ്ങള്‍ ശത്രുക്കള്‍ എങ്ങനെ ലക്ഷ്യമിടുന്നു എന്നത് ഇതു വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള കടകളിലും വീടുകളിലും തെരുവോരങ്ങളിലും ദശലക്ഷക്കണക്കിന് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ പലതും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതും സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞവയുമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ മുന്നേറ്റങ്ങള്‍, നിരീക്ഷണ ദൃശ്യങ്ങളുടെ വന്‍ശേഖരം വേഗത്തില്‍ പരിശോധിക്കാനും ലക്ഷ്യങ്ങളെ തിരിച്ചറിയാനും സൈന്യങ്ങളെയും രഹസ്യാന്വേഷണ ഏജന്‍സികളെയും സഹായിക്കുന്നു. ഫെബ്രുവരി 28-ന്, ഇത്തരം സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് ശത്രുക്കള്‍ക്കെതിരെ എങ്ങനെ ഉപയോഗിക്കാമെന്ന് ഇസ്രായേല്‍ വ്യക്തമായി തെളിയിച്ചു. ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍ തകരാറിലാണെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്, ടെഹ്റാനിലെ സ്വന്തം തെരുവ് ക്യാമറകളുടെ സഹായത്തോടെ ഇസ്രായേല്‍ ഇറാനിയന്‍ നേതാവ് അയത്തുള്ള അലി ഖമേനിയെ കണ്ടെത്തി. ചോര്‍ന്ന ഡാറ്റകള്‍, പരസ്യ പ്രസ്താവനകള്‍, വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ഖമേനിയെ വധിക്കാനുള്ള ഓപ്പറേഷനില്‍…

    Read More »
  • ‘ഇറാനുമായി ചര്‍ച്ച നടത്തി, പല കാര്യങ്ങളിലും ധാരണയിലെത്തി, അത് പരമോന്നത നേതാവ് അല്ലെന്നും ട്രംപ്’; നിഷേധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം; ‘കാര്യങ്ങള്‍ ഇത്ര വേഗം നീങ്ങുമെന്ന് അറിഞ്ഞില്ലെ’ന്ന് ഇസ്രയേല്‍; ആണവ ശേഖരം കൈമാറുന്നത് അടക്കം സമ്മതിച്ചെന്നു സൂചന

    ന്യൂയോര്‍ക്ക്: ഇറാനിയന്‍ നേതൃത്വത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി തന്റെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും പല കാര്യങ്ങളിലും ഇരുപക്ഷവും ധാരണയിലെത്തിയെന്നും പ്രസിഡന്റ് ട്രംപ്. ഊര്‍ജ നിലയങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍നിന്നു പിന്‍മാറിയതിനു പിന്നിലും ചര്‍ച്ചകളാണെന്നു ട്രംപ് വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വിപണിയെ ശാന്തമാക്കാനാണു ട്രംപിന്റെ ശ്രമമെന്നും ഇറാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫുമായി സംസാരിച്ചിരുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിയന്‍ പ്രതിനിധിയുടെ പേര് ട്രംപ് വെളിപ്പെടുത്തിയില്ല. അയാളെ വധിക്കുന്നത് തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, പ്രധാന വിഷയങ്ങളില്‍ അമേരിക്കയും ഇറാനും ഒരേ നിലപാടിലാണെന്ന് അവകാശപ്പെട്ടു. ‘ഏറ്റവും ആദരിക്കപ്പെടുന്ന ഒരാളുമായാണ് ഞങ്ങള്‍ ഇടപഴകുന്നതെന്നും അതു പരമോന്നത നേതാവല്ലെന്നും’ ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ ഫോണിലൂടെ തുടരുമെന്നും പിന്നീട് നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍ ഇസ്ലാമാബാദില്‍  കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഘാലിബാഫും ടെഹ്റാനെ പ്രതിനിധീകരിക്കുന്ന…

    Read More »
Back to top button
error: