politics

  • അമേരിക്കയുടെ ഹോര്‍മൂസ് ഉപരോധത്തിന് ചൈനയുടെ പക്കല്‍ മറുമരുന്ന്? കടുത്ത മുന്നറിയിപ്പുമായി രംഗത്ത്; അറ്റകൈയ്ക്ക് ‘ഗ്രേസോണ്‍ പ്രതികാരം’; ബാബ് എല്‍-മന്ദെബ് യൂറോപ്പിനും തലവേദന; എണ്ണ മാത്രമല്ല, ചരക്കു നീക്കവും പ്രതിസന്ധിയിലേക്ക്

    ന്യൂയോര്‍ക്ക്: ഇസ്ലാമാബാദിലെ നിര്‍ണായക ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക്. ഹോര്‍മുസ് കടലിടുക്കില്‍ ഉടനീളം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമഗ്രമായ നാവിക ഉപരോധം പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്തതിലൂടെ വാഷിംഗ്ടണ്‍ ഈ തര്‍ക്കത്തെ ടെഹ്റാന് അപ്പുറത്തേക്ക് വ്യാപിപ്പിച്ചു. ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ അപകടസാധ്യതയാണ് ഇതു വര്‍ധിപ്പിച്ചതെന്നാണ് മുന്നറിയിപ്പ. പ്രത്യേകിച്ച് ചൈനയെയും യൂറോപ്പിനെയും ഏറ്റുമുട്ടലിലേക്ക് വലിച്ചിഴച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ പ്രവേശന കവാടത്തിലെ ഇടുങ്ങിയ സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്ക് നിലവില്‍ തന്നെ സമ്മര്‍ദ്ദത്തിലാണ്. ഇറാന്‍ തങ്ങളുടെ സുഹൃദ് രാജ്യങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കുകയും യുഎസ്, ഇസ്രായേല്‍ സഖ്യകക്ഷികളുമായി ബന്ധമുള്ള കപ്പലുകളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. യുഎസ് ഉപരോധം പ്രാദേശിക തര്‍ക്കത്തെ ഒരു ആഗോള ഏറ്റുമുട്ടലായി മാറ്റിയാല്‍ ഇനി എന്ത് സംഭവിക്കാം? ചൈന ലക്ഷ്യസ്ഥാനത്ത് ഇറാന്റെ ഏറ്റവും അടുത്ത സാമ്പത്തിക-തന്ത്രപരമായ പങ്കാളിയായ ചൈനയെ ഈ ഉപരോധം എങ്ങനെ ബാധിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ടെഹ്റാന്‍ നല്‍കുന്ന…

    Read More »
  • ചരിത്രത്തില്‍ ആദ്യമായി പരസ്യ വരുമാനത്തില്‍ ഗൂഗിളിനെ മറികടക്കാന്‍ മെറ്റ; പ്രവചനവുമായി ഇ-മാര്‍ക്കറ്റര്‍; ഓട്ടോമേറ്റഡ് പരസ്യ സംവിധാനം വന്‍ കുതിപ്പുണ്ടാക്കി; ഇനി സക്കര്‍ബര്‍ഗിന്റെ കാലമെന്നും വിലയിരുത്തല്‍

    ന്യൂയോര്‍ക്ക്: ഡിജിറ്റല്‍ പരസ്യ വരുമാനത്തില്‍ 2026 അവസാനത്തോടെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകള്‍ ഗൂഗിളിനെ മറികടക്കുമെന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമനെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കുമെന്നും ഇമാര്‍ക്കറ്റര്‍ (—) പ്രവചിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ ഉടമസ്ഥരായ മെറ്റയുടെ ആഗോള അറ്റ പരസ്യ വരുമാനം 2026-ല്‍ 243.46 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഗൂഗിളിനു ലഭിക്കുമെന്നു കരുതുന്ന 239.54 ബില്യണ്‍ ഡോളറിനേക്കാള്‍ മുന്നിലാണെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം പറയുന്നു. മെറ്റായുടെ ‘അഡ്വാന്റേജ്+’ (—) ഓട്ടോമേറ്റഡ് പരസ്യ സംവിധാനം, കാമ്പെയ്ന്‍ സജ്ജീകരണം ലളിതമാക്കാനും മാര്‍ക്കറ്റിംഗ് ചെലവു കുറയ്ക്കാനുമുള്ള കഴിവ് കാരണം പരസ്യദാതാക്കള്‍ക്കിടയില്‍ ശക്തമായ സ്വീകാര്യത നേടുന്നുണ്ട്. ‘ഗൂഗിളിനെ മറികടക്കുന്നതിലൂടെ, മെറ്റാ തങ്ങളുടെ പ്രധാന തന്ത്രങ്ങളില്‍ പലതും ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്’- എന്ന് ഇമാര്‍ക്കറ്ററിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് മാക്‌സ് വില്ലന്‍സ് പറഞ്ഞു. ഗൂഗിളിന് യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വളര്‍ച്ചാ വഴികളുണ്ടെങ്കിലും, അതിന്റെ വിപുലമായ ബിസിനസ് ഘടന പരസ്യ വരുമാനത്തില്‍ മെറ്റായെ മറികടക്കുന്നത് പ്രയാസകരമാക്കിയേക്കാം. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പരസ്യ ബജറ്റുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍…

    Read More »
  • ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് . തന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് ഈ മുന്നറിയിപ്പ് നൽകിയത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഹോർമുസിൽ ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണി ഉയർന്നത്. ഇറാനിയൻ നാവികസേനയെ ഇതിനോടകം തന്നെ തകർത്തുകഴിഞ്ഞുവെന്നും 158 കപ്പലുകൾ കടലിന്റെ അടിത്തട്ടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ശേഷിക്കുന്ന വേഗാക്രമണ കപ്പലുകൾ ഉപരോധ മേഖലയിലേക്ക് കടന്നാൽ അവയും നശിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്നു സമുദ്രസുരക്ഷാ മേഖലയിലെ അതോറിറ്റി അറിയിച്ചു. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പേർഷ്യൻ ഗൾഫിലും ഒമാനിലും…

    Read More »
  • വന്‍ ശക്തികളായ ചൈനയുടെയും ഇന്ത്യയുടെയും കപ്പലുകള്‍ അമേരിക്ക തൊടുമോ? ഹോര്‍മൂസ് ഉപരോധിക്കുമ്പോള്‍ ട്രംപിനു മുന്നില്‍ വന്‍ വെല്ലുവിളികള്‍; വിജയിച്ചാല്‍ ഇറാന്‍ സാഷ്ടാംഗം നമിക്കുമെന്ന് വിദഗ്ധര്‍

    വാഷിംഗ്ടണ്‍: ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം അനിശ്ചിതകാലത്തേക്കുള്ള നടപടിയാണെന്നും ഇറാനില്‍നിന്നുള്ള കടുത്ത തിരിച്ചടികള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്. നടപടിയെടുക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ അറേബ്യന്‍ ഗള്‍ഫിലെയും ഒമാന്‍ ഉള്‍ക്കടലിലെയും എല്ലാ ഇറാനിയന്‍ തുറമുഖങ്ങളും ഉള്‍പ്പെടെ, ഇറാനിലേക്കോ ഇറാനില്‍ നിന്നോ പോകുന്ന കപ്പലുകള്‍ക്ക് ഉപരോധമുണ്ടാകുമെന്ന് യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന് ടോള്‍ നല്‍കിയ കപ്പലുകള്‍ ഇപ്പോള്‍ അന്താരാഷ്ട്ര ജലപരിധിയിലാണെങ്കില്‍ പോലും യുഎസ് സേന അവ തടയുമെന്ന് ട്രംപ് പറഞ്ഞു. ‘നിയമവിരുദ്ധമായ ടോള്‍ നല്‍കുന്ന ആര്‍ക്കും കടല്‍പ്പാതയില്‍ സുരക്ഷിതമായ യാത്ര ലഭിക്കില്ലെ’ന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിലെ എണ്ണയുടെ ഏകദേശം 20% കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക്, ടെഹ്റാനുമായി അടുപ്പമുള്ള രാജ്യങ്ങള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഇറാന്‍ ഫലത്തില്‍ അടച്ചിട്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കാന്‍ ഇറാനെ സമ്മര്‍ദത്തിലാക്കുകയാണു ലക്ഷ്യമെന്നു ട്രംപ് പറഞ്ഞു. ട്രംപിന്റെ തന്ത്രം വിജയിച്ചാല്‍, അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്റെ ഏറ്റവും വലിയ സ്വാധീനശക്തിയെ അദ്ദേഹം ഇല്ലാതാക്കും. കൂടാതെ ആഗോള വ്യാപാരത്തിനായി കടലിടുക്ക് വീണ്ടും തുറക്കാനും അതുവഴി എണ്ണവില…

    Read More »
  • ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെ ഇരിക്കും; ഇന്ത്യക്ക് ഉറപ്പുമായി ഇറാന്‍ പ്രതിനിധി; ‘അമേരിക്ക ചര്‍ച്ചയ്ക്ക് എത്തിയത് കീഴടങ്ങണമെന്ന ഒറ്റ ആവശ്യവുമായി; എല്ലാം നെതന്യാഹു അട്ടിമറിച്ചു’

    ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫതാലി. യുഎസ് ഉപരോധങ്ങളെക്കുറിച്ചു കപ്പലുകള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാഷിംഗ്ടണ്‍ തങ്ങളുടെ ‘നിയമവിരുദ്ധമായ ആവശ്യങ്ങള്‍’ പിന്‍വലിച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കാനുള്ള സാധ്യതയും ഇറാന്‍ മുന്നോട്ടുവെച്ചു. യുഎസ് ചര്‍ച്ചാ മേശയിലേക്ക് വന്നത് ചര്‍ച്ചകള്‍ക്കല്ല മറിച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടാനാണെന്ന് ഫതാലി പറഞ്ഞു. ‘നിങ്ങള്‍ നിങ്ങളുടെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ ഒഴിവാക്കുകയും ഞങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും അംഗീകരിക്കുകയും ചെയ്താല്‍ ചര്‍ച്ചകള്‍ തുടരാമെന്ന് ഞങ്ങളുടെ പ്രതിനിധി സംഘം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, അമേരിക്കന്‍ ഐക്യനാടുകളുടെ പ്രതിനിധി സംഘം ഈ ചര്‍ച്ചാ മേശയിലേക്ക് പ്രവേശിച്ചത് ചര്‍ച്ചകള്‍ക്കല്ല, മറിച്ച് ഞങ്ങളുടെ കീഴടങ്ങലിന് വേണ്ടിയാണ്. അമേരിക്കന്‍ വാഗ്ദാനങ്ങളുമായുള്ള ഇറാന്റെ ‘മോശം അനുഭവങ്ങള്‍’ അദ്ദേഹം ഉദ്ധരിച്ചു. 2018-ല്‍ ആണവ കരാറില്‍ നിന്നുള്ള വാഷിംഗ്ടണിന്റെ പിന്മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുകയും ഇറാന്റെ ശേഷിയെക്കുറിച്ചും അവിടുത്തെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും യുഎസിന് ‘തെറ്റായ കണക്കുകൂട്ടല്‍’ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു ചര്‍ച്ചയുടെയും ഭാവി വാഷിംഗ്ടണ്‍ ആ ആവശ്യങ്ങളില്‍ നിന്ന് പിന്മാറുമോ എന്നതിനെ…

    Read More »
  • ഉഡായിപ്പ് ഇല്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിനു പിന്നില്‍? റിയാക്ഷനില്‍ നിറയെ മറ്റു രാജ്യക്കാര്‍; എല്ലാം പെയ്ഡ് ഐഡികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തട്ടിപ്പ് പുറത്ത്

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ നേതാക്കന്മാരും സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. കണ്ടന്റിന്റെ സ്വീകാര്യത അനുസരിച്ച്, അവയ്ക്ക് റീച്ച് കുറയുകയും കൂടുകയുമൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ ലൈംഗികാരോപണക്കേസില്‍ പ്രതിയായി കോണ്‍ഗ്രസ് തന്നെ പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വിഡിയോകളുടെ റീച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചാവിഷയം. ‘മറക്കരുത്…! നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷം മറന്നു പോകരുത്’ എന്ന ടൈറ്റിലില്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അവസാന വിഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവ്‌സുമാണുള്ളത്. ഇതുമാത്രമല്ല, വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ അദ്ദേഹത്തിന്റെ മുന്‍ വിഡിയോകള്‍ക്കും വലിയ റീച്ചാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ ഈ റീച്ച് സോഷ്യല്‍ മീഡിയയില്‍ കൃത്രിമം കാട്ടിയുണ്ടാക്കിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍. ‘കുറേ സഖാക്കള്‍ പറയുന്നത് കേട്ടിട്ട് ഫാക്ട് ചെക്ക് ചെയ്യാം എന്ന് വിചാരിച്ച് രാഹുലിന്റെ പോസ്റ്റില്‍ കയറി ആരൊക്കെയാണ് ലൈക്ക് ചെയ്തത് എന്ന്…

    Read More »
  • ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

    ടെഹ്‌റാൻ: ഹോർമുസ് പൂർണ്ണമായും തടയാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പെട്രോളിന് ഇപ്പോഴുള്ള യുഎസിലെ വില ആസ്വാദിച്ചോളൂവെന്നും ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് വ്യക്തമാക്കി. വൈറ്റ്ഹൗസിന് സമീപത്തെ പെട്രോളിന്റെ നിലവിലെ വിലനിലവാരം പങ്കുവെച്ചുകൊണ്ടാണ് എക്‌സിലൂടെയുള്ള ഇറാൻ സ്പീക്കറുടെ മുന്നറിയിപ്പ്. നാല് മുതൽ അഞ്ച് ഡോളർ വരെയാണ് നിലവിൽ യുഎസിലെ പെട്രോൾ വില. അതിപ്പോൾ അസ്വാദിച്ചോളൂവെന്നും ഹോർമുസ് തടഞ്ഞാൽ എണ്ണ വില കുതിച്ചു കയറുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇറാനുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നാവികസേനാ കപ്പലുകൾ ഉപയോഗിച്ചു തടസ്സപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. യുഎസ് മറ്റൊരു പരാജയത്തിനാണ് ഒരുങ്ങുന്നതെന്ന് ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവും മുന്നറിയിപ്പ് നൽകി. ‘ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ ഇറാനോട് ചരിത്രപരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ, നാവിക ഉപരോധത്തിലും യുഎസ് പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ്’ മുജ്തബ ഖമനേയിയുടെ…

    Read More »
  • പിണറായി വിജയന്റെ ഫോട്ടോയ്ക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി; 19കാരനെതിരെ കേസ്

    കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 19കാരനെതിരെ കേസ്. കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. 19കാരനായ അനുനന്ദ് ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റിട്ടത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനപ്പൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും മാനസിക വിഷമമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.

    Read More »
  • ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു; ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

    ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഇറാനുമേലുള്ള പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ (കിഴക്കൻ സമയം) ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്താൻ തുടങ്ങും. ഇറാനിയൻ തുറമുഖങ്ങൾക്കും ഉപരോധമുണ്ട്. ‘ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ഈ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാനിയൻ തുറമുഖങ്ങൾനിന്നല്ലാത്ത കപ്പലുകളെ തടയില്ലെന്നും യുഎസ് സേന അറിയിച്ചിട്ടുണ്ട്. ഈ നീക്കത്തെ നിയമവിരുദ്ധമെന്നും കടൽക്കൊള്ളയെന്നുമാണ് ഇറാൻ സായുധസേന വിശേഷിപ്പിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള…

    Read More »
  • ‘ചർച്ചയ്ക്കിടെ ജെഡി വാൻസിന് നെതന്യാഹുവിന്റെ ഫോൺകോൾ; അതോടെ എല്ലാം വഴിമുട്ടി‘: ആരോപണവുമായ് ഇറാൻ

    ടെഹ്റാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ഇറാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട തർക്കത്തിനൊടുവിൽ ഒരു വഴിത്തിരിവാകുമായിരുന്ന കരാറിനെ നെതന്യാഹുവിന്റ വിളി തകിടം മറിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. അതേസമയം, നിരവധി വിഷയങ്ങളിൽ ധാരണയായെന്നും ആണവായുധവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കരാറിലെത്താൻ സാധിക്കാതിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു. പുറത്ത് നിന്നുള്ള ഒരു കക്ഷിയാണ് പ്രക്രിയയെ താളംതെറ്റിച്ചതെന്നാണ് ഇറാന്റെ ആരോപണം. ചർച്ചകൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ വിളി ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നുവെന്ന് അരാഗ്ചി എക്‌സിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ മാറ്റിയെന്ന് കൂട്ടിച്ചേർത്ത അരാഗ്ചി ഹോർമുസിലെ ട്രംപിന്റെ ഉപരോധത്തെ കുറിച്ചും സൂചിപ്പിച്ചു. എന്നാൽ ഇസ്രയേലിനെയോ നെതന്യാഹുവിനെയോ അദ്ദേഹം പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. അതേസമയം അമേരിക്ക-ഇറാൻ ചർച്ചകളിൽ നിന്ന്…

    Read More »
Back to top button
error: