politics
-
‘ ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ട്; പലർക്കും അത്ഭുതമായി തോന്നാമെങ്കിലും അതാണ് സത്യം ‘: വിതുമ്പി കെ. സുധാകരൻ
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിൽ അതി വൈകാരികമായി ഓർമ്മകൾ പങ്കിട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ടാണെന്നും അത് പലർക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു. സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളിൽ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരൻ, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ വാക്കുകൾ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെപ്പോലെയുള്ള നിരവധി പ്രവർത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരൻ…
Read More » -
‘യുഎസിനെ ആക്രമിക്കാൻ ഇറാന് അവകാശമുണ്ട്; പക്ഷേ, ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഹമാസ്
കെയ്‌റോ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള അവകാശം ഇറാനുണ്ടെന്നും എന്നാൽ, അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്നും ഹമാസിന്റെ ആഹ്വാനം. പലസ്തീൻ വിഷയത്തിൽ ഹമാസിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇറാൻ. നിലവിലെ യുദ്ധസാഹചര്യത്തിൽ ആദ്യമായാണ് ഹമാസ് പരസ്യ പ്രതികരണം നടത്തുന്നത്. യുദ്ധസമയത്ത് ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ആക്രമണത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുമെങ്കിലും അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഇറാനിലെ നമ്മുടെ സഹോദരങ്ങളോട് ആവശ്യപ്പെടുന്നുവെന്നായിരുന്നു ഹമാസിന്റെ പ്രസ്താവന. മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുദ്ധം ഉടൻ നിർത്താനും ഹമാസ് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുന്നതിനായി ലെബനനിലെ ഇറാൻ സഖ്യകക്ഷിയായ ഹിസ്ബുള്ള മാർച്ച് 2 ന് ഇസ്രായേലിന് നേരെ വെടിയുതിർത്തു. അതിനുശേഷം ഇസ്രായേൽ ലെബനനെ ആക്രമിക്കുകയും ഹിസ്മുള്ളയെ ലക്ഷ്യമിടുകയും ചെയ്തു. യെമനിലെ ഇറാൻ അനുകൂല ഹൂത്തികളും ടെഹ്‌റാനുമായി ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Read More » -
ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി മേജർ രവി; ചർച്ചയായത് വികസന വിഷയങ്ങൾ..
ഒറ്റപ്പാലം: ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായ മേജർ രവി മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. നേതാക്കളോടൊപ്പം അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം മണ്ഡലത്തിലെ പൊതുവായ വികസന പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ആശയവിനിമയം നടത്തി. കവിയും അഭിഭാഷകനുമായ പി.ടി. നരേന്ദ്രമേനോൻ, സുകുമാരി നരേന്ദ്രമേനോൻ, ഇ.പി. രാജൻ, പി.കെ. ദേവസി, ആർ. മധുസൂദനൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മേജർ രവി മണ്ഡലത്തിന്റെ വികസന സാധ്യതകളും നിലവിലുള്ള പ്രശ്നങ്ങളും സംബന്ധിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കും ശുദ്ധജല ക്ഷാമവും പോലുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോജകമണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ച എംഎൽഎമാർക്ക് സാധിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേജർ രവി പ്രതികരിച്ചു. ബിജെപി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒറ്റപ്പാലത്ത് മേജർ രവിയുടെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ ഉറപ്പായതായി രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് എത്തി ചുമരെഴുത്ത് ഉദ്ഘാടനം ചെയ്തിരുന്നു. നിലവിൽ പേരിന്റെ ഭാഗം ഒഴിവാക്കിയുള്ള ചുമരെഴുത്താണ് മണ്ഡലത്തിൽ നടക്കുന്നത്. ഇതിന്…
Read More » -
‘ജി.സുധാകരനു പെൻഷൻ വാങ്ങി വീട്ടിൽ ഇരുന്നാൽ പോരെ; മാൻഡ്രേക്കിനെ ഇനി കോൺഗ്രസുകാർ സഹിക്കട്ടെ‘: ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം
ആലപ്പുഴ : ജി.സുധാകരനു പെൻഷൻ വാങ്ങി വീട്ടിൽ ഇരുന്നാൽ പോരെയെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റിയംഗം എ.ഓമനക്കുട്ടൻ. സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസുകാർ സഹിക്കട്ടെ. കോൺഗ്രസ് 14 കഷണം ആണെങ്കിൽ സുധാകരൻ അതിനെ 28 കഷണമാക്കുമെന്നും ഓമനക്കുട്ടൻ പരിഹസിച്ചു.സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ പ്രതിഷേധിച്ചും പാർട്ടിയെ വഞ്ചിച്ചെന്ന് ആരോപിച്ചും പുന്നപ്ര പറവൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഈ പരാമർശം. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഡ്രാക്കുള എന്നു വിളിച്ച ആളാണു മുൻമന്ത്രി ജി.സുധാകരനെന്നും അങ്ങനെയെങ്കിൽ തന്നെ പൊളിറ്റിക്കൽ ക്രിമിനൽ എന്നു വിളിച്ചതിൽ വിഷമമില്ലെന്നും എച്ച്.സലാം എംഎൽഎ പറഞ്ഞു. സുധാകരന്റെ അടിസ്ഥാന വികാരം അധികാരം ലഭിക്കണം എന്നു മാത്രമാണ്. അദ്ദേഹത്തെ പല പരിപാടികൾക്കു ക്ഷണിച്ചപ്പോഴും ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന മറുപടിക്കത്താണു ലഭിച്ചത്. എന്നിട്ടും ക്ഷണിച്ചില്ലെന്ന പ്രചാരണം മാധ്യമങ്ങൾ വഴി നടത്തി. എല്ലാം അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. സുധാകരൻ കൂടി അധ്വാനിച്ചുണ്ടാക്കിയ പാർട്ടിയാണെന്നും അതു മറക്കുന്നില്ലെന്നും സലാം പറഞ്ഞു. എല്ലാത്തിനും മീതെയാണു പാർട്ടിയെന്നു പഠിപ്പിച്ച ജി.സുധാകരനു ശത്രുപാളയത്തിലെത്താൻ എങ്ങനെ…
Read More » -
80 സീറ്റ്, ഉപമുഖ്യമന്ത്രി പദം: വിജയ്ക്ക് ബിജെപിയുടെ വമ്പന്‍ ഓഫര്‍; തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറിമറിയുമെന്ന് നിരീക്ഷകര്‍; വിശ്വാസ്യതയെ ബാധിച്ചേക്കുമെന്ന് അടുപ്പക്കാരുടെ മുന്നറിയിപ്പ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യം വിജയിച്ചാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് സൂചനകള്‍. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞേക്കാം. ചെറിയ വോട്ട് വിത്യാസങ്ങള്‍ പോലും വലിയ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഈ സഖ്യം നിര്‍ണ്ണായകമാണ്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലാണ് വിജയ്യുടെ കണ്ണ് എന്നാണ് വിവരം. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയം. വിജയ്യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എന്‍ഡിഎ (NDA) സഖ്യത്തില്‍ എത്തിക്കാന്‍ ബിജെപി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ ഇടനിലക്കാരനാക്കി വിജയ്യുമായി ആശയവിനിമയം നടത്താന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ട് ബാങ്കില്‍ ബിജെപിയുടെ കണ്ണ് തമിഴ്നാട്ടിലുടനീളം വിജയ്ക്കുള്ള വന്‍ ആരാധകവൃന്ദമാണ്…
Read More » -
‘ കോൺഗ്രസ് തയ്യാർ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിപ്പട്ടിക വരും; ഒരാൾ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല; അന്തിമ തീരുമാനം പാർട്ടിയെടുക്കും‘: രമേശ് ചെന്നിത്തല
തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും, കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുര ഹൈക്കമാൻഡാണ്. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഇതുവരെയും മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം ഉയർത്തയതു സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലവിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി സുധാകരൻ ഡൽഹിയ്ക്കുവരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കുന്ന ഒന്നും തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അതേസമയം, തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് ഇടത് മന്ത്രിസഭ അനവധി തീരുമാനങ്ങൾ എടുക്കുകയാണ്. ഇക്കഴിഞ്ഞ പത്തുവർഷമായിട്ട് ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും. ഒന്നും നടപ്പിലാക്കേണ്ടി വരില്ലെന്ന് അവർക്ക് തന്നെ അറിയാം. ഗുണ്ടകൾ നാട് മുഴുവൻ വിലസുകയാണ്. പൊലീസിന്റെ നിർവീര്യതയാണ്…
Read More » -
കേരളത്തില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കും; വൈകിട്ട് 4ന് വാര്‍ത്താ സമ്മേളനം; ഏപ്രില്‍ 17നും 24നും ഇടയിലാകാന്‍ സാധ്യത
കേരളത്തിലുള്‍പ്പെടെ ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നാലിന് നടക്കും. മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഏപ്രില്‍ 17നും 24നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ്. മെയ് ആദ്യവാരമാകും ഫലപ്രഖ്യാപനം. വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. ബംഗാളിന്റെ SIRനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു ബംഗാളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ ഒറ്റഘട്ടമായാവും വോട്ടെടുപ്പ്. അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് കടക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണൽ സിഇഒ പി. ബി. നൂഹ് പറഞ്ഞു. #കേരളം, #തിരഞ്ഞെടുപ്പ്2026, #ഇലക്ഷൻന്യൂസ്, #കേരളരാഷ്ട്രീയം, #ബ്രേക്കിംഗ്ന്യൂസ്, #വോട്ട്, #സ്ഥാനാർത്ഥിപ്പട്ടിക,…
Read More » -
‘അയല്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണം’; ഇറാനോട് ആവശ്യവുമായി സഖ്യകക്ഷിയായ ഹമാസ്; അമേരിക്കയ്ക്കും ഇസ്രയേലിനും മറുപടി നല്‍കാനുള്ള അവകാശത്തെ അംഗീകരിക്കുന്നു എന്നും പ്രസ്താവന
ഗാസ: അയല്‍രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ പലസ്തീന്‍ സായുധ സംഘം ഹമാസ്. അതേസമയം, യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടെഹ്റാന്റെ അവകാശത്തെ അംഗീകരിക്കുന്നെന്നും ഹമാസ് വ്യക്തമാക്കി. ഇറാനിയന്‍ നയങ്ങളെക്കുറിച്ച് ഹമാസ് പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. യുദ്ധസമയത്ത് ഇറാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പ്രതികാര നടപടികളെക്കുറിച്ച് ഭീഷണി മുഴക്കുന്നതില്‍ നിന്ന് സംഘടന വിട്ടുനില്‍ക്കുകയായിരുന്നു. ‘അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഈ അധിനിവേശത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശത്തെ ഗ്രൂപ്പ് സ്ഥിരീകരിക്കുമ്പോള്‍ തന്നെ, അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ഇറാനിലെ ഞങ്ങളുടെ സഹോദരങ്ങളോട് അത് ആവശ്യപ്പെടുന്നു,’ എന്ന് പ്രസ്താവനയില്‍ പറയുന്നു. യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സംഘടന ആഹ്വാനം ചെയ്തു. ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഗാസയിലെ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും സമ്മതിച്ചിരുന്നു, എന്നാല്‍ അതിനുശേഷം പതിവായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍ ഗാസയ്ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ കുറഞ്ഞുവെങ്കിലും, പിന്നീട് അവ…
Read More » -
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ തയാര്‍; ഞാന്‍ തയാറല്ല; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി ട്രംപ്; ‘വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ല’; ഹോര്‍മൂസിനായി എല്ലാ രാജ്യങ്ങളും ഇറങ്ങുമെന്നും പ്രഖ്യാപനം
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഒരുക്കമാണെന്നും താന്‍ അതിനു തയാറല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യവസ്ഥകള്‍ വേണ്ടത്ര മികച്ചതല്ലെന്നും അദ്ദേഹം എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആഗോള എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന പദ്ധതി തയ്യാറാക്കുകയാണ്. രണ്ടാഴ്ച മുമ്പ് യുഎസും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഗ്യാസ് വില വര്‍ധിക്കുന്നതിലുള്ള അമേരിക്കക്കാരുടെ ആശങ്കയെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവ് ‘ജീവനോടെയുണ്ടോ’ എന്ന് പോലും പ്രസിഡന്റ് ചോദ്യം ചെയ്തു. യുഎസ്-ഇസ്രായേല്‍ നീക്കത്തിന് മറുപടിയായി മറ്റ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ തീരുമാനിച്ചതില്‍ താന്‍ ‘അത്ഭുതപ്പെട്ടുവെന്നും ശനിയാഴ്ച ഖാര്‍ഗ് ഐലന്‍ഡില്‍ നടത്തിയ യുഎസ് ആക്രമണം ദ്വീപിന്റെ ഭൂരിഭാഗവും തകര്‍ത്തു’ എന്നും ട്രംപ് പറഞ്ഞു. കൂടാതെ ‘ഒരു രസത്തിന് വേണ്ടി ഞങ്ങള്‍ കുറച്ചുതവണ കൂടി അവിടെ അടിച്ചേക്കാം’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ…
Read More » -
മോജ്തബ ഖമനയി കൊല്ലപ്പെട്ടു? ജീവനോടെയുണ്ടോ എന്ന് അറിയില്ല; പ്രതിരോധ സെക്രട്ടറിക്കു പിന്നാലെ സൂചന നല്‍കി ട്രംപ്; ‘ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കീഴടങ്ങിയേനെ’
ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോജ്തബ ഖമനയി കൊല്ലപ്പെട്ടുവെന്ന് സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ഇതുവരെ ആരും മുജ്തബയെ പിന്നീട് കണ്ടിട്ടില്ല’ എന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 28ന് ഇസ്രയേല്‍യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട് ചികില്‍സയിരിക്കുകയായിരുന്നു മോജ്തബ. കൈകാലുകള്‍ക്കും കൈപ്പത്തിക്കും സാരമായി പരുക്കേറ്റ മോജ്തബ ആശുപത്രിയിലാണെന്നായിരുന്നു സൈപ്രസിലുള്ള ഇറാന്റെ അംബാസിഡര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. മോജ്തബയ്ക്ക് അംഗഭംഗം സംഭവിച്ചെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെതും ഇന്നലെ പ്രതികരിച്ചിരുന്നു. ‘ഇറാനില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറുകളും ആവശ്യം പോലെയുണ്ട്. പിന്നെ ഈ എഴുതിക്കൊണ്ടുവന്ന പ്രസ്താവനയുടെ കാര്യമെന്താണ്? കാര്യം നിങ്ങള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു. മോജ്തബയുടെ പിതാവ് മരിച്ചു. മോജ്തബയ്ക്ക് പ്രാണഭയമാണ്. പരുക്കേറ്റു. ജീവനായുള്ള ഓട്ടത്തിലാണ്’ എന്നും ഹെഗ്‌സെത് ആരോപിച്ചു. പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോജ്തബ പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഖുദ്‌സ്…
Read More »