politics

  • ‘ചർച്ചയ്ക്കിടെ ജെഡി വാൻസിന് നെതന്യാഹുവിന്റെ ഫോൺകോൾ; അതോടെ എല്ലാം വഴിമുട്ടി‘: ആരോപണവുമായ് ഇറാൻ

    ടെഹ്റാൻ: ഇസ്ലാമാബാദിൽ നടന്ന ഇറാൻ യുഎസ് ചർച്ചകളെ വഴിമുട്ടിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജെഡി വാൻസുമായി നടത്തിയ ഫോൺവിളിയാണെന്ന് ഇറാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള നീണ്ട തർക്കത്തിനൊടുവിൽ ഒരു വഴിത്തിരിവാകുമായിരുന്ന കരാറിനെ നെതന്യാഹുവിന്റ വിളി തകിടം മറിച്ചുവെന്ന് ഇറാൻ ആരോപിക്കുന്നു. അതേസമയം, നിരവധി വിഷയങ്ങളിൽ ധാരണയായെന്നും ആണവായുധവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കരാറിലെത്താൻ സാധിക്കാതിരുന്നതെന്നും യുഎസ് പറഞ്ഞിരുന്നു. പുറത്ത് നിന്നുള്ള ഒരു കക്ഷിയാണ് പ്രക്രിയയെ താളംതെറ്റിച്ചതെന്നാണ് ഇറാന്റെ ആരോപണം. ചർച്ചകൾക്കിടയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ വിളി ചർച്ചകളുടെ ഗതി മാറ്റിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന് ഇഞ്ചുകൾ മാത്രം അകലെയായിരുന്നുവെന്ന് അരാഗ്ചി എക്‌സിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾ പോസ്റ്റുകൾ മാറ്റിയെന്ന് കൂട്ടിച്ചേർത്ത അരാഗ്ചി ഹോർമുസിലെ ട്രംപിന്റെ ഉപരോധത്തെ കുറിച്ചും സൂചിപ്പിച്ചു. എന്നാൽ ഇസ്രയേലിനെയോ നെതന്യാഹുവിനെയോ അദ്ദേഹം പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. അതേസമയം അമേരിക്ക-ഇറാൻ ചർച്ചകളിൽ നിന്ന്…

    Read More »
  • ഇറാനെതിരെ യുഎസ് കടുത്ത തീരുമാനത്തിലേയ്ക്ക; ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും; കപ്പൽ ഗതാഗതം നിയന്ത്രിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്; ലോക സമ്പദ് വ്യവസ്ഥയ്ക്കും വെല്ലുവിളി

    വാഷിങ്ടൺ: പാശ്ചാത്യേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും അനിശ്ചിതത്വത്തിലാഴ്ത്തുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം, ഇതിനകം തന്നെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. അനധികൃതമായി ടോൾ നൽകുന്ന കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നിലപാട്. ഈ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന കപ്പലുകളാണെന്നാണ് വിലയിരുത്തൽ. പതിറ്റാണ്ടുകളായി ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിച്ച പെട്രോഡോളർ സംവിധാനത്തിന് വെല്ലുവിളി ഉയർത്തുന്നതിനും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കുന്നതിനുമായി പല രാജ്യങ്ങളും യുവാനിലേക്ക് മാറുന്ന പ്രവണത ശക്തമാകുന്നു. ഈ സാഹചര്യത്തിൽ ചൈനയെയും ഇറാനെയും ഒരേസമയം സമ്മർദ്ദത്തിലാക്കാനുള്ള നീക്കമായി അമേരിക്കയുടെ പുതിയ തന്ത്രം കാണപ്പെടുന്നു. എന്നാൽ, സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ പ്രതിരോധ ശേഷി ഇരുരാജ്യങ്ങളും ഇതിനകം തെളിയിച്ചിട്ടുള്ളത് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.…

    Read More »
  • ഡല്‍ഹിയില്‍ വീണ്ടും വര്‍ഗീയത പുകയുന്നു; പുതിയ പോര്‍മുഖം ‘പന്നി’കള്‍; മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്നയിടത്തെ ഹിന്ദു വീടുകളില്‍ ‘വരാഹ’മൂര്‍ത്തികള്‍; സിആര്‍പിഎഫ് സൈന്യത്തെ വിന്യസിച്ച് കേന്ദ്രം; ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വന്‍ പ്രചാരണം

    ന്യൂഡല്‍ഹി: പഴയ ഡല്‍ഹിയിലെ ഒരു ഹിന്ദു-മുസ്ലിം അയല്‍പക്കത്ത് പോര്‍മുഖം തുറന്ന് പന്നികള്‍. ഇവിടെ വീണ്ടും സംഘര്‍ഷാവസ്ഥ പുകയുകയാണ്. ഡല്‍ഹിയിലെ ത്രി നഗറില്‍, ചില ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ ഭക്തിയുടെ പുതിയൊരു രൂപമായും മുസ്ലിം അയല്‍ക്കാരെ തടയാനുള്ള ഒരു മാര്‍ഗമായും ഉപയോഗിക്കുന്നതു പന്നികളെയാണ്. മൃഗങ്ങളെ വീടുകളില്‍ കൂട്ടിലാക്കി സൂക്ഷിച്ചിരിക്കുന്നു. മതിലുകളില്‍ ആഭരണങ്ങള്‍ അണിഞ്ഞ പന്നിമുഖമുള്ള ഒരു ശക്തനായ ദൈവത്തിന്റെ പോസ്റ്ററുകള്‍ മറ്റ് ദൈവങ്ങളെപ്പോലെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ‘അവര്‍ വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമാണ്. ഞങ്ങള്‍ അവരെ എപ്പോഴും ആരാധിക്കാറുണ്ട്. അവര്‍ ഞങ്ങളുടെ ദൈവമാണ്’- ഓങ്കാര്‍ നഗര്‍ ബി-യിലെ ഒരു താമസക്കാരന്‍ പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അശോക് വിഹാര്‍, ഷക്കൂര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് സമീപമാണ്. കൂടാതെ ചാന്ദ്നി ചൗക്ക് മണ്ഡലത്തിന്റെ ഭാഗവുമാണ്. മൃഗങ്ങള്‍ക്ക് ‘അബ്ദുള്‍’, ‘സുല്‍ത്താന്‍’ തുടങ്ങിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മുസ്ലിം അയല്‍ക്കാര്‍ കടന്നുപോകുമ്പോള്‍ അവരെ ഈ പേര് വിളിക്കാറുണ്ടെന്നും ചില മുസ്ലിം താമസക്കാര്‍ പറയുന്നു. പുതിയ രീതി ഒരു…

    Read More »
  • ഹോര്‍മൂസ് ഉപരോധിക്കുമെന്ന് ട്രംപ്; അകത്തേക്കും പുറത്തേക്കും കടക്കാന്‍ അനുവദിക്കില്ല; ഇറാനു ടോള്‍ നല്‍കിയാല്‍ കപ്പലുകള്‍ക്ക് എതിരേ നടപടി; നാറ്റോയും ഒപ്പം കൂടിയേക്കും; ഇറാന്‍ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും യുഎസ് പ്രസിഡന്റ്

    മിയാമി/ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതു രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ വീണ്ടും ബാധിക്കും. ഇറാന്‍ തടഞ്ഞിരിക്കുന്നതും ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ ഏകദേശം 20% കടന്നുപോകുന്നതുമായ കടലിടുക്കില്‍ ഇറാനികള്‍ നിക്ഷേപിച്ചതായി താന്‍ പറയുന്ന മൈനുകള്‍ നശിപ്പിക്കാന്‍ തുടങ്ങുമെന്നും, ഇറാന് ടോള്‍ നല്‍കിയ അന്താരാഷ്ട്ര ജലാതിര്‍ത്തിയിലെ എല്ലാ കപ്പലുകള്‍ക്കെതിരെയും യുഎസ് നടപടിയെടുക്കുമെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ‘ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി, ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുകടക്കാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളും ഉപരോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും’- അദ്ദേഹം പറഞ്ഞു. ‘അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഇറാന് ടോള്‍ നല്‍കിയ ഓരോ കപ്പലിനെയും കണ്ടെത്തി തടയാന്‍ ഞാന്‍ ഞങ്ങളുടെ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായ ടോള്‍ നല്‍കുന്ന ആര്‍ക്കും സമുദ്രങ്ങളില്‍ സുരക്ഷിതമായ യാത്ര അനുവദിക്കില്ല. നമുക്ക് നേരെയോ സമാധാനപരമായ കപ്പലുകള്‍ക്ക് നേരെയോ വെടിയുതിര്‍ക്കുന്ന…

    Read More »
  • ആ സുവര്‍ണനാദം നിലച്ചു; ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; 20 ഭാഷകള്‍, 11,000 പാട്ടുകള്‍; മലയാളത്തിനും നല്‍കി ശബ്ദമധുരം

    സ്വപ്നഗായിക ആശ ഭോസ്‍ലെ (92) അന്തരിച്ചു . പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെഞ്ചിൽ അണുബാധയുണ്ടായി അവശയായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. കാലത്തെ അതിജീവിക്കുന്ന ശബ്ദം കൊണ്ട് വ്യത്യസ്തയായ ഗായിക പാടിവച്ചത് 20 ഭാഷകളിലായി 11,000 ലേറെ പാട്ടുകളാണ്. പത്മവിഭൂഷണ്‍, ദാദാ ഫാല്‍കെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരി ലത മങ്കേഷ്കറിനൊപ്പം പാടിയത് 50 ഗാനങ്ങളാണ്. പ്രിയ പങ്കാളി R.D.ബര്‍മന്‍ ഈണമിട്ട് ആശ പാടിയത് അറുന്നൂറിലേറേയും. മലയാളത്തില്‍ ഒരു ഗാനം പാടിയിട്ടുണ്ട്, ‘സുജാത’യിലെ ‘സ്വയംവരശുഭദിന’ . പത്താംവയസില്‍ ചലച്ചിത്ര സംഗീത ലോകത്തേക്കെത്തി. ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസേന കൈകാര്യം ചെയ്തു. 1977 ൽ പുറത്തിറങ്ങിയ ‘സുജാത’ എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലേ പാടി. സഹോദരി ലതാ മങ്കേഷ്കറെ അനുകരിക്കാന്‍ ശ്രമിക്കാതെ, സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാ ഭോസ്‌ലേ ശ്രമിച്ചത്. ബോളിവുഡിൽ ആശയിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ ഒ.പി.നയ്യാർ 1956 ൽ…

    Read More »
  • ഒരു ഭാഗം ഒ.കെ.! സഞ്ജുവിന്റെ ഐപിഎല്‍ തുടക്കവും ലോകകപ്പിലെ അതേ പാറ്റേണില്‍; ആരാധകര്‍ക്ക് ഇനി മഞ്ഞപ്പടയുടെ ഭാവിയെക്കുറിച്ച് സ്വപ്‌നം കാണാം! ആര്‍പ്പുവിളികള്‍ ധോണിയില്‍നിന്ന് സഞ്ജുവിലേക്ക്; പടയപ്പ സല്യൂട്ടിനു പിന്നില്‍

    ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ (ഡിസി) മത്സരത്തിനുശേഷം സഞ്ജു ആദ്യം നന്ദി പറഞ്ഞത് പിച്ച് ക്യുറേറ്റര്‍ക്കാണ്- ബാറ്റിംഗിന് അനുകൂലമായി പിച്ച് ഒരുക്കിയതിന്! തന്റെ ശൈലി പുറത്തെടുക്കുന്നതിന് അപ്പുറം സഞ്ജുവിന് അധികമായി ഒന്നും ചെയ്യേണ്ടി വന്നില്ല എന്നതാണ് അതിനര്‍ഥം! 18-ാം ഓവര്‍ വരെ ബാറ്റ് ചെയ്ത് 98 റണ്‍സ് എടുക്കുന്നത് വരെ ‘ഒരുപക്ഷേ എനിക്ക് ഇങ്ങനെ ചെയ്യാമായിരുന്നു…’ എന്ന് ചിന്തിക്കേണ്ട ഒരു സാഹചര്യം പോലും അദ്ദേഹത്തിന് ഉണ്ടായില്ല. നടരാജന്റെ ഒരു യോര്‍ക്കര്‍ തടുത്തിട്ട് ഒരു സിംഗിളിനായി ഓടുമ്പോള്‍, ക്രീസില്‍ സുരക്ഷിതനായി എത്തിയ ഉടനെ സഞ്ജുവിന്റെ ആദ്യ ചിന്ത ഷോര്‍ട്ട് തേര്‍ഡ് മാന് മുകളിലൂടെ ഒരു റിവേഴ്‌സ് സ്‌കൂപ്പ് നോക്കുക എന്നതായിരുന്നു. ഈ സമയമായപ്പോഴേക്കും ചെപ്പോക്ക് ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. വാരാന്ത്യ മത്സരം കാണാന്‍ 31,244 ആളുകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്. അവരെല്ലാവരും ആ മാന്ത്രിക നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. സഞ്ജുവിന്റെ പേരായിരുന്നു എല്ലാവരുടെയും നാവുകളില്‍. സഞ്ജുവിന്റെ പേരുള്ള ജേഴ്‌സി അണിഞ്ഞും നിരവധി പേര്‍ എത്തിയിരുന്നു. 98-ല്‍ നിന്ന് 100-ലേക്ക് കടക്കുന്നത്…

    Read More »
  • ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ മൈനുകള്‍ നീക്കാന്‍ മുന്നൊരുക്കം തുടങ്ങി; ഹോര്‍മൂസ് സുരക്ഷിതമാക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; ഇറാന്റെ എല്ലാ മൈന്‍ ഡ്രോപ്പര്‍ ബോട്ടുകളും മുക്കി; ചര്‍ച്ചകള്‍ക്കിടെ എണ്ണക്കപ്പലുകള്‍ ഹോര്‍മൂസ് കടന്നു

    വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് യുഎസ് സൈന്യം. രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ ജലപാതയിലൂടെ കടന്നുപോയി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നേരത്തെ സ്ഥാപിച്ച കടല്‍ മൈനുകളില്‍ നിന്ന് കടലിടുക്ക് പൂര്‍ണമായും മുക്തമാണെന്ന് ഉറപ്പാക്കുന്നതിനുള്ള ‘വിപുലമായ ദൗത്യത്തിന്റെ ഭാഗമായി’ യുഎസ്എസ് ഫ്രാങ്ക് പീറ്റേഴ്‌സണും യുഎസ്എസ് മൈക്കല്‍ മര്‍ഫിയും ഹോര്‍മുസ് കടലിടുക്ക് കടന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സിലൂടെ അറിയിച്ചു. ‘ഇന്ന്, ഞങ്ങള്‍ ഒരു പുതിയ പാത സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വാണിജ്യത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സുരക്ഷിത പാതയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ഉടന്‍ തന്നെ സമുദ്ര വ്യാപാര മേഖലയുമായി പങ്കിടും’- സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച, യുണൈറ്റഡ് സ്റ്റേറ്റ്സ് സൈന്യം ഹോര്‍മുസ് കടലിടുക്ക് വൃത്തിയാക്കാന്‍ തുടങ്ങിയെന്നും ഇറാന്റെ എല്ലാ മൈന്‍ വിന്യാസ കപ്പലുകളും മുക്കിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ‘ഞങ്ങള്‍ ഇപ്പോള്‍…

    Read More »
  • ഒമ്പതുകാരനെ നഗ്നനാക്കി ഒന്നരവര്‍ഷം വാനില്‍പൂട്ടിയിട്ടു; രക്ഷപ്പെടുത്തി പോലീസ്; പിതാവ് അറസ്റ്റില്‍

    ഒന്‍പത് വയസ്  പ്രായമുള്ള ആണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളം വാനില്‍  പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഫ്രാന്‍സിലെ ഹേഗന്‍ബീച്ചിലാണ് സംഭവം. 2024 നവംബര്‍ മുതലാണ് കുട്ടിയെ അനധികൃതമായി പിതാവ് തടവിലാക്കിയത്. പൂര്‍ണ നഗ്നനായും പോഷകാഹാരമില്ലാതെ അവശനായുമാണ് കുട്ടിയെ കണ്ടെത്തിയത്. നടക്കാനുള്ള ശേഷിയും ഏറെക്കുറെ നശിച്ചിരുന്നു. ദീര്‍ഘകാലമായി ഒരേയിരുപ്പ് ഇരുന്നതോടെയാണ് കുട്ടിയുടെ ചലനശേഷിക്ക് സാരമായ പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തല്‍. സ്വിറ്റ്സര്‍ലന്‍ഡ്–ജര്‍മനി അതിര്‍ത്തിക്കരികെയാണ് ഹേഗന്‍ബീച്ചെന്ന ഗ്രാമം. അയല്‍പക്കത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാനില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുവെന്ന് അയല്‍വാസി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പൊലീസ് വീട്ടിലെത്തി വാന്‍ പരിശോധിക്കണമെന്ന് പറഞ്ഞതോടെ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു.  പങ്കാളിയില്‍ നിന്ന് മകനെ രക്ഷിക്കുന്നതിനായാണ് വാനിലേക്ക് മാറ്റിയതെന്നും അല്ലെങ്കില്‍ കുഞ്ഞിനെ അവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ കുട്ടിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി രേഖകളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് അനധികൃതമായി തടവിലാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.…

    Read More »
  • ‘സര്‍, നിങ്ങളെന്റെ ഭാഗ്യം, എല്ലാ കളിയും കാണാന്‍ വരുമോ?’ മുന്‍ സൂപ്പര്‍ താരത്തോട് സഞ്ജു; ചെപ്പോക്കില്‍ ഇന്നലെ ‘ചേട്ടന്‍’ ഷോ

    ചെപ്പോക്കില്‍ ഇന്നലെ സഞ്ജുവിന്‍റെ ദിവസമായിരുന്നു. 56 പന്തുകളില്‍ നിന്ന് 115 റണ്‍സ്. രണ്ടു കളിയില്‍ രണ്ടക്കം കടന്നില്ലെങ്കില്‍ ടീമില്‍ നിന്നേ പുറത്താക്കൂവെന്ന് ആക്രോശിക്കുന്നവരുടെ വായടപ്പിച്ച് ‘ചേട്ടന്‍’ ഷോ.  ആ കരുത്തില്‍ സീസണിലെ ആദ്യ ജയവും ചെന്നൈ നേടി. ചെന്നൈയുടെ മനംകവര്‍ന്ന ആ ഇന്നിങ്സിന് ശേഷം തന്‍റെ നേട്ടം മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരവും കോച്ചുമായിരുന്ന രവിശാസ്ത്രിക്കാണെന്ന് സഞ്ജു ഏറെ സന്തോഷത്തോടെ പറഞ്ഞു. ബ്രോഡ്കാസ്റ്റര്‍ പ്രസന്‍ററായാണ് രവി ശാസ്ത്രി മല്‍സരത്തിനെത്തിയിരുന്നത്. രവി ശാസ്ത്രി തന്‍റെ ഭാഗ്യമാണെന്നും എല്ലാ കളിക്ക് മുന്‍പും കാണാന്‍ കഴിയുമോ എന്നുമായിരുന്നു സഞ്ജുവിന്‍റെ ചോദ്യം. ‘സര്‍, നിങ്ങളോടെനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. എല്ലാ കളിക്ക് മുന്‍പും താങ്കളെ കാണുന്നത് ഭാഗ്യം  കൊണ്ടുവരുമെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എല്ലാ കളിയിലും ദയവായി വരാമോ?’ എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. ഐപിഎലില്‍ ഇക്കുറി ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് സഞ്ജുവില്‍ നിന്നുണ്ടായത്. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായിരുന്നു സഞ്ജു ചെന്നൈയിലേക്ക് എത്തിയത്. ട്വന്‍റി 20 ലോകകപ്പിലെ തകര്‍പ്പന്‍  പ്രകടനം…

    Read More »
  • പോളിംഗ് കൂടിയത് യുഡിഎഫിന് ശരിക്കും ഗുണം ചെയ്യുമോ? ആത്മവിശ്വാസത്തിനു പിന്നിലെന്ത്? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇപ്പോഴും മുന്‍തൂക്കം എല്‍ഡിഎഫിന്; കടുത്ത മത്സരം നടക്കുന്ന സിറ്റിംഗ് സീറ്റ് ഒഴിവാക്കിയാലും 64 സീറ്റ് കിട്ടുമെന്ന് റിപ്പോര്‍ട്ട്; ഒഴിവാക്കിയത് ഈ മണ്ഡലങ്ങള്‍

    തിരുവനന്തപുരം: എസ്‌ഐആറിനുശേഷം വോട്ടിംഗ് ശതമാനം ഉയര്‍ന്നതു ചൂണ്ടിക്കാട്ടി യുഡിഎഫും എല്‍ഡിഎഫും സീറ്റുകള്‍ പ്രവചിച്ചു തുടങ്ങിയെങ്കിലും ഇന്നലെ പുറത്തുവന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും എല്‍ഡിഎഫിനു തന്നെ മുന്‍തൂക്കം. 40ല്‍ അധികം മണ്ഡലങ്ങളില്‍ 80 ശതമാനത്തിനു മുകളിലാണ് പോളിംഗ്. 18 മണ്ഡലങ്ങളില്‍ 75 ശതമാനത്തില്‍ താഴെയാണു പോളിംഗ്. പോളിംഗ് ശതമാനം ഉയര്‍ന്നതു വിലയിരുത്തിയാല്‍ 80 ശതമാനത്തിനു മുകളില്‍ പോള്‍ ചെയ്തതെല്ലാം യുഡിഎഫിന്റെ നിലവിലെ മണ്ഡലങ്ങളാണ്. 70 ശതമാനത്തില്‍ താഴെ പോളിംഗ് വന്നയിടങ്ങളില്‍ അഞ്ചു സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന്റെ പക്കലുള്ളത്. ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കില്‍ വലിയ വോട്ടിംഗ് ശതമാനം വരേണ്ടതായിരുന്നു എന്ന് തെരഞ്ഞെടുപ്പു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വര്‍ക്കല, ഗുരുവായൂര്‍, ചെങ്ങന്നൂര്‍, കാട്ടാക്കട, മാവേലിക്കര, കടുത്തുരുത്തി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി, റാന്നി, കോന്നി, തിരുവല്ല എന്നിവിടങ്ങളില്ലൊം 75-70 ശതമാനത്തിനു താഴെയാണ് വോട്ടിംഗ്. വലിയ ഭരണ വിരുദ്ധ വികാരം ഈ മണ്ഡലങ്ങളിലില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. 30-40 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. 25-30 മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്.…

    Read More »
Back to top button
error: