politics
-
ഹൈക്കമാൻഡിന്റെ ശാസന വെള്ളത്തിലെ വര; കെ.സി മുഖ്യമന്ത്രിയാകാൻ ‘കൈപ്പത്തി‘ പ്രതിഷ്ഠയുള്ള ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം; സതീശനെ പിന്തുണയ്ക്കുന്നവരുടെ വക ഫ്ളെക്സും
പാലക്കാട്: മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണമെന്ന ശാസനം ഉന്നതതലങ്ങളിൽ നിന്നും വന്നിട്ടും സംസ്ഥാനത്ത് കോൺഗ്രസിൽ അക്കാര്യത്തിൽ അടക്കം വന്നിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ചർച്ച കൊഴുക്കുകയാണ്. അതിനിടെ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം നടത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് തൃശ്ശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റായ അഡ്വക്കേറ്റ് സി.എം. അനിൽകുമാർ. അദ്ദേഹത്തിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്. ഇന്ദിരാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായെന്ന് പറയപ്പെടുന്ന ചരിത്രപ്രസിദ്ധമായ പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നേർന്നത്. കെ.സി. മുഖ്യമന്ത്രി ആകണമെന്ന് താൻ വളരെയധികം ആഗ്രഹിക്കുന്നതായി സി.എം. അനിൽ കുമാർ പറഞ്ഞു. ഈ ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്ന ഒരാളാണെന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്, ഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് സ്ഥിരമായിട്ട് അവിടെ പോകാറുണ്ട്. കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തുന്നത് പോലെ തന്നെ പ്രിയ നേതാവായ കെ.സി. വേണുഗോപാലിനും ഒരു തുലാഭാരം നടത്തുകയാണുണ്ടായതെന്നും അനിൽ കുമാർ വ്യക്തമാക്കി.…
Read More » -
ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറിനുനേരെ ഉണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റുവെന്നും ഗാസയിലെ പ്രതിരോധ ഏജൻസി അറിയിച്ചു. ഗാസാ സിറ്റിക്ക് തൊട്ടടുത്തായുള്ള അൽ റിമാലിൽ ആയിരുന്നു ആക്രമണം. കാറിനുനേരെ ഡ്രോൺ ആക്രമണമുണ്ടായാതായാണ് വിവരം. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകൻ സലാഹും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിൽ നിന്നുള്ള സുരക്ഷാവൃത്തങ്ങൾ അറിയിക്കുന്നത്. കൊല്ലപ്പെട്ട മറ്റു രണ്ടുപേർ ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല. ഭീകരർക്കുനേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ അവർ തയ്യാറായില്ല. ഇസ്രായേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരൻ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണ് കുട്ടി മരിച്ചത്. ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഗാസയിലെ ആക്രമണത്തിൽ കുറവുണ്ടായിരുന്നില്ലെന്നും ദിനേന…
Read More » -
അമേരിക്കയുടെ അടി മര്‍മത്ത്; ഹോര്‍മൂസിലെ ഉപരോധം അപ്രതീക്ഷിത തിരിച്ചടി; എണ്ണ കയറ്റുമതി നിലച്ച് ഇറാന്‍; എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറയുന്നു; കപ്പലുകളിലേക്കു മാറ്റിയാലും രക്ഷയില്ല; ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരും; വരുമാനവും നിലയ്ക്കുന്നു; വന്‍ പ്രതിസന്ധി
ടെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധത്തിനു പിന്നാലെ എണ്ണ വ്യാപാരം നിലച്ചതോടെ ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളും നിറഞ്ഞെന്നു റിപ്പോര്‍ട്ട്. ഗവേഷണ സ്ഥാപനമായ കെപ്ലര്‍ (Kpler) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, എണ്ണ സംഭരിക്കാനുള്ള ഇടം ഇറാനില്‍ തീര്‍ന്നുകൊണ്ടിരിക്കുയാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ സംഭരണ ശേഷി അതിന്റെ പരിധിയില്‍ എത്തിയാല്‍, ഇറാന് അവരുടെ എണ്ണ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നേക്കുമെന്നും പറയുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മൂലം എണ്ണ കയറ്റുമതി തടസപ്പെട്ടതിനാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. യുഎസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിനിടയില്‍, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള യുഎസ് നാവിക ഉപരോധം കാരണം എണ്ണ കയറ്റുമതി തടസ്സപ്പെട്ടത് ഇറാനെ ഗുരുതരമായ സംഭരണ പ്രതിസന്ധിയിലേക്കാണു നയിക്കുന്നത്. കയറ്റുമതി ഇടിയുകയും എന്നാല്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് എണ്ണ ഒഴുകുന്നത് തുടരുകയും ചെയ്യുന്നതിനാല്‍, സംഭരണ ടാങ്കുകളും ഫ്‌ലോട്ടിംഗ് സൗകര്യങ്ങളും അതിവേഗം നിറഞ്ഞു. സംഭരണ ഇടം ഇല്ലാതാകുന്ന സാഹചര്യത്തില്‍, ഇറാന് അവരുടെ എണ്ണ ഉല്‍പ്പാദനം കുറയ്‌ക്കേണ്ടി വന്നേക്കാം. വരും ആഴ്ചകളില്‍ ഇത്…
Read More » -
കുട്ടികളെക്കൊണ്ട് വോട്ടഭ്യർത്ഥിപ്പിച്ചു; വിജയ്‌ക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനിൽ പരാതി
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ കുട്ടികളെ ഉപയോഗിച്ച് വോട്ടഭ്യർഥിച്ചുവെന്ന് ആരോപിച്ച് പാർട്ടിനേതാവും നടനുമായ വിജയ്‌യുടെ പേരിൽ ബാലാവകാശ കമ്മിഷനിൽ പരാതി. രാഷ്ട്രീയനേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തെന്നാണ് ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടന നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ‘ടി.വി.കെ.ക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരേ കർശന നടപടി വേണം.’ എന്നും സംഘടന ആവശ്യപ്പെട്ടു. വിജയ്‌യോടുള്ള അമിതാരാധനമൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്കായി കുട്ടികളിലെ ഇത്തരം വൈകാരികപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും വിജയ്‌യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും ബാലാവകാശകമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജയ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
Read More » -
ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനെ ശ്വാസം മുട്ടിക്കാനുള്ള പുതു തന്ത്രം; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: ഇറാനെതിരെ സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക സമ്മർദ്ദം ശക്തിപ്പെടുത്തുന്ന പുതിയ തന്ത്രങ്ങളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനകൾ ശക്തമാകുന്നു. ഇറാനെ ദുർബലപ്പെടുത്താൻ നീണ്ടുനിൽക്കുന്ന ഉപരോധം കൂടുതൽ ഫലപ്രദമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാന്റെ മേൽ ‘ദീർഘകാല ഉപരോധത്തിന്’ തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ തന്ത്രത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നത് ലോകത്തിലെ നിർണായക എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കാണ്. ഇവിടെ അമേരിക്ക ശക്തിപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇറാന്റെ എണ്ണ കയറ്റുമതിയെ നേരിട്ട് ബാധിക്കുകയും രാജ്യത്തിന്‍റെ സാമ്പത്തിക സമ്മർദ്ദം ദിനംപ്രതി വർധിപ്പിക്കുകയും ചെയ്യുന്നു. സൈനിക ഇടപെടലുകൾ ഒഴിവാക്കി, ഇറാന്റെ സമ്പദ് വ്യവസ്ഥയെ ദീർഘകാലം ബാധിക്കുന്ന രീതിയിൽ നീങ്ങുകയാണ് അമേരിക്കയെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മുന്നോട്ടുവെക്കുന്നത്. ഹോർമുസിലൂടെ നടത്തുന്ന ടാങ്കർ ഗതാഗതം നിയന്ത്രിക്കപ്പെടുന്നതോടെ ഇറാന്റെ പ്രധാന വരുമാനമായ എണ്ണ കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ…
Read More » -
ഇറാന്റെ അധികാര ശ്രേണിയില്‍ സര്‍വത്ര തര്‍ക്കം; സകല മേഖലയിലും പിടിമുറുക്കി സൈന്യവും സുരക്ഷാ സേനയും; സമാധാന ചര്‍ച്ചകളില്‍ പോലും തീരുമാനമില്ല; സര്‍വാധിപധിയായി ഐആര്‍ജിസി കമാന്‍ഡര്‍; മോജ്തബയ്ക്ക് ഒപ്പിടാന്‍ മാത്രം ചുമതല
ദുബായ്: രണ്ടുമാസം നീണ്ട യുദ്ധത്തിനൊടുവില്‍ ഇറാന്റെ അധികാര ശ്രേണിയില്‍ സര്‍വത്ര തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍- അമേരിക്ക സംയുക്ത യുദ്ധത്തില്‍ ശിഥിലമായിപ്പോയ ഇറാന്റെ പൗരോഹിത നേതൃത്വത്തില്‍ തര്‍ക്കങ്ങളില്ലാതെ തീരുമാനമെടുക്കാന്‍ ഒരാളില്ലെന്നും ആഭ്യന്തര വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സമാധാന കരാര്‍ തുടരാനുള്ള പുതിയ ചര്‍ച്ചകളില്‍നിന്ന് ഇറാനു പിന്നോട്ടു വലിയേണ്ടിവന്നത് സര്‍ക്കാര്‍, സൈനിക, പുരോഹിത വൃത്തങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്നും ചൂണ്ടിക്കാട്ടുന്നു. 1979-ല്‍ സ്ഥാപിതമായത് മുതല്‍, ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളിലും അന്തിമ അധികാരം കൈയാളുന്ന ഒരു പരമോന്നത നേതാവിനെ കേന്ദ്രീകരിച്ചാണ് കറങ്ങിയിരുന്നത്. എന്നാല്‍ യുദ്ധത്തിന്റെ ആദ്യ ദിനം ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതും, പരിക്കേറ്റ അദ്ദേഹത്തിന്റെ മകന്‍ മോജ്തബയുടെ സ്ഥാനക്കയറ്റവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ (IRGC) കമാന്‍ഡര്‍മാരുടെ ആധിപത്യമുള്ളതും, നിര്‍ണ്ണായകവും ആധികാരികവുമായ മറ്റൊരു അധികാര കേന്ദ്രീകരണത്തിനു തുടക്കമിട്ടു. മോജ്തബ ഖമേനി ഭരണത്തിന്റെ ഉന്നതസ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ജനറല്‍മാര്‍ എടുക്കുന്ന തീരുമാനങ്ങളെ നിയമവിധേയമാക്കുക എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ പങ്ക്. യുദ്ധകാലത്തെ സമ്മര്‍ദ്ദം അധികാരം…
Read More » -
പാകിസ്ഥാന്‍-സൗദി അച്ചുതണ്ടിനെതിരായ പോരാട്ടം പരസ്യമാക്കി യുഎഇ; ഒപെക് വിട്ടത് ഗള്‍ഫിന്റെ അധികാര കേന്ദ്രങ്ങള്‍ക്ക് അടി; ഇറാന്‍ ആക്രമിച്ചപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ പിന്തുണച്ചില്ല; സഹായിച്ചത് ഇസ്രയേല്‍; പാകിസ്ഥാന് ഇരട്ടത്താപ്പെന്നും യുഎഇ നേതൃത്വം
ന്യൂയോര്‍ക്ക്: യുഎഇ ഒപെക് വിട്ടത്തിനു പിന്നില്‍ പാക്ക്- സൗദി അച്ചുതണ്ടിനെതിരായ അതൃപ്തിയുടെ പാരമ്യത്തിലെന്ന് വിദഗ്ധര്‍. തങ്ങളുടെ ഉദ്ദേശ്യങ്ങളെന്തെന്നു പറയാതെ വ്യക്തമാക്കുകയാണ് യുഎഇ ചെയ്തത്. പാകിസ്ഥാന്‍-സൗദി അറേബ്യ സഖ്യത്തിനെതിരെ ഗള്‍ഫ് രാഷ്ട്രം പരസ്യമായ പോരാട്ടം പ്രഖ്യാപിച്ചു എന്നാണ് സമീപകാലത്തെ രണ്ട് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എണ്ണക്കൂട്ടായ്മയായ ഒപെക് വിടാനുള്ള യുഎഇയുടെ ഏറ്റവും പുതിയ തീരുമാനം സൗദി അറേബ്യയ്ക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. രണ്ടു സംഭവവികാസങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചത്. ഒന്ന് പാക് ബന്ധം. രണ്ട് ഇറാന്‍ യുഎഇയെ ആക്രമിച്ചപ്പോള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. യുഎസ് തുടങ്ങിവെച്ച സംഘര്‍ഷത്തില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, പാകിസ്ഥാനെ മറയായി അമേരിക്ക യുദ്ധത്തില്‍ നിന്ന് തടിയൂരി. ഈ സമയം ഇറാന്റെ ആക്രമണത്തിനു മുന്നില്‍ യുഎഇ സൈനികമായി ഒറ്റപ്പെട്ടു. ഇറാന് ശക്തമായ മറുപടി നല്‍കാനാണ് യുഎഇ ആഗ്രഹിച്ചത്. എന്നാല്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥന്റെ വേഷം കെട്ടിക്കൊണ്ട്…
Read More » -
കെസി കളിക്കുന്നത് അപകടകരമായ ഒരു സ്ട്രാറ്റജി, പിടിവിട്ടാൽ കെ മുരളീധരനെപോലെ കെസി ഗതികിട്ടാതെ അലയും…
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കോൺഗ്രസ് പ്രവർത്തകർ ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്, പഴയ പഞ്ചാബ് മോഡൽ കേരളത്തിലും നടപ്പിലാവുമോ എന്ന്. പഴയതെന്നു വച്ചാൽ ഒത്തിരി പഴയതൊന്നുമല്ല, ഇത് ഈ അടുത്ത കാലത്ത് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കെ സി വേണുഗോപാലും കൂട്ടരും പഞ്ചാബിൽ കോൺഗ്രസിനെ വേരോടെ അറുത്തെടുത്ത കഥയാണ്. പഞ്ചാബിൽ ശിരോമണി അകാലിദളും കോൺഗ്രസും തമ്മിലാണ് എക്കാലത്തും അധികാരത്തിനായി പോരാട്ടം നടത്തിയിരുന്നത്. ഇരുകൂട്ടരും മാറിമാറി അധികാരം പങ്കിട്ടിരുന്ന പഞ്ചാബിൽ ബിജെപി വളരെ ചെറിയ ഒരു ജൂനിയർ സഖ്യകക്ഷി ആയിരുന്നു. എന്നാൽ 2020 കാലഘട്ടത്തിൽ അവിടെ മുഖ്യമന്ത്രിയായി പഞ്ചാബ് കോൺഗ്രസിനെ നയിച്ചിരുന്ന അമരീന്ദർ സിംഗിനെ ഒതുക്കാനായി കോൺഗ്രസ് ദേശീയ നേതൃത്വം മുൻ ക്രിക്കറ്ററായ നവജ്യോത് സിദ്ദുവിനെ PCC അധ്യക്ഷനാക്കുകയും ചരൻജിത് സിംഗ് ഛന്നി എന്നൊരാളെ മുഖ്യമന്ത്രി ആക്കുകയും ചെയ്തു. അതോടെ അമരീന്ദർ പാർട്ടി വിടുകയും പുതിയ പാർട്ടി ഉണ്ടാക്കുകയും ചെയ്തു. അതോടെ 2022 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുമ്പത്തെ 59 സീറ്റിൽ…
Read More » -
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന വിട്ട് യുഎഇ; സൗദിയുമായുള്ള ഭിന്നത വെളിപ്പെടുത്തി നടപടി; നയപരമായ തീരുമാനമെന്ന് യുഎഇ ഊര്‍ജമന്ത്രി; ട്രംപിന്റെയും നെതന്യാഹുവിന്റെയും നയതന്ത്ര വിജയമെന്ന് വിലയിരുത്തല്‍
ദുബായ്: ഇറാന്‍ യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയെത്തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിക്കുന്നതിനിടെ എണ്ണ ഉല്‍പ്പാദകരുടെ ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കി ഒപെക് വിടുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ചൊവ്വാഴ്ച അറിയിച്ചു. ഗ്രൂപ്പിലെ ഏറ്റവും വലിയ ഉല്‍പ്പാദകരില്‍ ഒരാളായ യുഎഇയുടെ പുറത്തുപോകല്‍, ആഗോള എണ്ണ വിതരണത്തിന്മേലുള്ള ഒപെക്കിന്റെ നിയന്ത്രണത്തെ ദുര്‍ബലപ്പെടുത്തുമെന്നാണു വിലയിരുത്തല്‍. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയുടെ (ഒപെക്) നേതാവായ സൗദി അറേബ്യയും അയല്‍രാജ്യമായ യുഎഇയും തമ്മിലുള്ള ഭിന്നതയും വര്‍ധിച്ചു. ഗള്‍ഫ് വഴിയുള്ള കയറ്റുമതി പുനരാരംഭിച്ചാല്‍, ഒപെക് ക്വാട്ടകള്‍ക്ക് കീഴിലല്ലാത്തതിനാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇത് യുഎഇയെ സഹായിച്ചേക്കും. രാജ്യത്തിന്റെ ഊര്‍ജ്ജ തന്ത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി റോയിട്ടേഴ്‌സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. മറ്റൊരു രാജ്യവുമായും തങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു നയപരമായ തീരുമാനമാണ്, ഉല്‍പ്പാദന നിലവാരവുമായി ബന്ധപ്പെട്ട നിലവിലത്തെയും ഭാവിയിലെയും നയങ്ങള്‍…
Read More » -
ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം
കൊച്ചി: ഇന്നത്തെ ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് സംഭവിച്ച അതിക്രമങ്ങൾ പരിഗണിച്ചാണ് നടപടി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശവും നൽകി. ഹർത്താലിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളുണ്ട്. ആ നിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരെയാണ് കോടതി സ്വമേധയാ കേസെടുക്കുന്നത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 52-ൽപ്പരം ദളിത് സംഘടനകൾ, ആക്ഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങൾ തടയില്ല, ജനജീവിതം തടസ്സപ്പെടുത്തില്ല എന്നിങ്ങനെയുള്ള ഉറപ്പുകൾ മുമ്പ് ഹർത്താലനുകൂലികൾ നല്കിയിരുന്നെങ്കിലും അതൊന്നും ഇന്ന് പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. അതിനാൽ തന്നെ ജനജീവിതം തടസ്സപ്പെടുത്തുമാറ് ഇന്ന് എന്തൊക്കെ കാര്യങ്ങളാണ് സംസ്ഥാന വ്യാപകമായി സംഭവിച്ചത് എന്നതുസംബന്ധിച്ച റിപ്പോർട്ടാണ് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. പലയിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളിലെത്തേണ്ടവർ, ആശുപത്രി ആവശ്യങ്ങൾക്കായി പോയവർ എന്നിവരെ ഹർത്താലനുകൂലികൾ ഇന്ന് തടസ്സപ്പെടുത്തുകയുണ്ടായി. പൊതുഗതാഗതത്തെയും ഹർത്താൽ ബാധിക്കുകയുണ്ടായി.
Read More »