politics

  • ആന്റോ ആന്റണി മുക്കിയ രണ്ടുകോടി ശബരിമല തട്ടിപ്പില്‍ നിന്നുള്ള പണം? ചോദ്യം ചെയ്യാന്‍ ഇഡി; തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ എംപിക്കും കുരുക്കാകും; എസ്‌ഐടിക്കു മുന്നില്‍ വിയര്‍ത്ത് അടൂര്‍ പ്രകാശും; സോണിയയെ കണ്ടത് ബംഗളുരൂ കണക്ഷന്‍ വഴി

    തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പ് പണമെന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.എം രാജു ആരോപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം. രാജു പറഞ്ഞു. പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെനല്‍കി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുംപറമ്പില്‍ ഫിനാന്‍സിന്റെ…

    Read More »
  • ‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്

    ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി. ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക്…

    Read More »
  • ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചത് ആചാര ലംഘനമല്ല, ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിനു വിരുദ്ധമാകരുത് ചട്ടങ്ങളെന്നും ദേവസ്വം ബെഞ്ച്; മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയതിന്റെ പേരില്‍ നല്‍കിയ ഹര്‍ജി തള്ളി

    പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ചതില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതില്‍ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബര്‍ 7-നായിരുന്നു ശോഭായാത്ര ഉദ്ഘാടനം ചെയ്യാന്‍ സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്. മാര്‍ അപ്രേമിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ക്ഷേത്രാചാരങ്ങളുടെ കാര്യത്തില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹം ഇതിനെ ആചാരലംഘനമായി കാണുന്നില്ലെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ അപ്രേമിന്റെ ക്ഷേത്രപ്രവേശനം 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ നിയമത്തില്‍ ഇങ്ങനെ പറയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ നില്‍ക്കരുതെന്ന് ജസ്റ്റിസുമാരായ എ.രാജാ…

    Read More »
  • ‘എല്ലാം കഴിഞ്ഞപ്പോൾ തന്ത്രി അകത്ത്, മന്ത്രിമാർ പുറത്തും;മന്ത്രി വാസവൻ രാജി വയ്ക്കണം; അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചത് എസ്ഐടി അനാസ്ഥ‘- രമേശ് ചെന്നിത്തല

    ആലപ്പുഴ∙ ശബരിമലയിലെ സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. തന്ത്രി അകത്തും മന്ത്രിമാർ പുറത്തും എന്നതാണു സ്ഥിതി. മന്ത്രി വാസവൻ രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ്ചെയ്യപ്പെട്ട പ്രതികൾക്ക് എസ്ഐടിയുടെ അനാസ്ഥ കാരണമാണു ജാമ്യം ലഭിച്ചത്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. സ്വർണക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തു. എസ്.ശശിധരന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് അടൂര്‍ പ്രകാശിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തത്. ഉപ്പളയിലെ പാര്‍ട്ടി പരിപാടിക്കു ശേഷം ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് എസ്‌ഐടി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. അവര്‍ ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഉള്‍പ്പെടെ അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. അതെല്ലാം അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും…

    Read More »
  • അവകാശ വാദങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ ഭൂപടം നല്‍കുന്ന സന്ദേശമെന്ത്? മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമെന്നും നയതന്ത്ര നേട്ടമെന്നും വിദഗ്ധര്‍; യുദ്ധത്തിനു ശേഷം കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ചയിലേക്ക്

    ന്യൂയോര്‍ക്ക്: ആവേശത്തിനപ്പുറം ഇന്ത്യയുടെ ഭൂപടം പുറത്തുവിട്ടതിലൂടെ അമേരിക്കയുടെ മുന്‍ നിലപാടില്‍നിന്നുള്ള മാറ്റമെന്നു നയതന്ത്ര വിദഗ്ധര്‍. ശനിയാഴ്ച ന്യൂഡല്‍ഹിയും വാഷിംഗ്ടണും ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചപ്പോഴാണു ട്രംപ് ഭരണകൂടം ഇന്ത്യയുടെ ഭൂപടവും പ്രസിദ്ധീകരിച്ചത്. ഇതു സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതിനിടയില്‍, യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് പുറത്തിറക്കിയ ഭൂപടത്തില്‍ പാക് അധീന കശ്മീര്‍ (POK) ഉള്‍പ്പെടെയുള്ള ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്. കൂടാതെ, ചൈന അവകാശവാദം ഉന്നയിക്കുന്ന അക്‌സായ് ചിന്നും ഈ ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രാദേശിക പരമാധികാരത്തിന് യുഎസ് അംഗീകാരം ആവശ്യമാണെന്നല്ല ഇതിനര്‍ത്ഥം. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ എപ്പോഴും ഉറച്ചുനിന്നിട്ടുണ്ട്. എങ്കിലും, അമേരിക്കയുടെ മുന്‍ നിലപാടുകളില്‍ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണിത്. മനഃപൂര്‍വമാണെങ്കിലും ആകസ്മികമാണെങ്കിലും, പാകിസ്ഥാന് ശക്തമായ ഒരു നയതന്ത്ര സന്ദേശം നല്‍കിയിരിക്കുന്നു- അമേരിക്കന്‍ നേതൃത്വം ഇന്ത്യയുടെ ഭൂപടവുമായി യോജിച്ചു നില്‍ക്കുന്നു എന്ന്. ഭൂപടം പ്രധാനമാകുന്നത്…

    Read More »
  • ഇസ്ലാമാബാദിലെ ചാവേർ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്മാർ ഇന്ത്യയും താലിബാനുമെന്ന് പാക് പ്രതിരോധ മന്ത്രി; തക്ക മറുപടിയേകി ഇന്ത്യയും അഫ്​ഗാനും; ‘പാക്കിസ്ഥാൻ സ്വന്തം പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു‘-വിദേശകാര്യ മന്ത്രാലയം

    ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നുള്ള പാക് പ്രതിരോധമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയേകി ഇന്ത്യ‌. മറുപടി പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം സ്ഫോടനത്തെ അപലപിക്കുകയും നിരപരാധികൾക്ക് ജീവഹാനിയുണ്ടായതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണത്തെ ഇന്ത്യ നിഷേധിച്ചു, അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമാണെന്നും ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്നങ്ങളെ ഗൗരവമായി നോക്കിക്കാണുന്നതിനു പകരം, പാകിസ്താൻ സ്വന്തം നാടിന്റെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചാവേർ സ്ഫോടന ആക്രമണകാരിക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും അഫ്ഗാൻ താലിബാൻ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പാക് മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചത്. ഇന്ത്യ അപമാനകരമായ പരാജയത്തിനുശേഷം ഒരു പ്രോക്സി പ്രചാരണം നടത്തുകയാണെന്നും നേരിട്ടുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് ധൈര്യമില്ലെന്നും ഖ്വാജ ആസിഫ് എക്സിൽ കുറിച്ചു. അതേസമയം, അഫ്ഗാനിസ്ഥാന്റെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ, ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് വഴിയുള്ള പ്രസ്താവനയിലൂടെ ആക്രമണത്തെ അപലപിക്കുകയും…

    Read More »
  • കേരളത്തിന്റെ സില്‍വര്‍ലൈന്‍ വീണ്ടും പരിശോധിക്കാമെന്ന് അശ്വനി വൈഷ്ണവ്; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നം; ഡിപിആര്‍ നിരസിക്കാത്തത് ഗുണം ചെയ്യുമോ? വീണ്ടും ഹൈ സ്പീഡ് പ്രതീക്ഷ

    ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്ന് സഭയെ അറിയിച്ചു. ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കുറവാണെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭൂമി ആദ്യം ഏറ്റെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അഞ്ചര വര്‍ഷമായിട്ടും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആ ഡിപിആര്‍ നിരസിച്ചിട്ടുമുണ്ടായിരുന്നില്ല. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ…

    Read More »
  • ശബരിമല സ്വർണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് വി.ഡി സതീശൻ; പ്രാഥമിക കുറ്റപത്രം പോലും നൽകിട്ടില്ല, കേസ് തെളിവില്ലാതെ അവസാനിക്കുമെന്നും പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണത്തിൻ്റെ ഭാഗമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. ഫോട്ടോയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയുടെ ചോദ്യം ചെയ്യട്ടെ. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പ്രാഥമിക കുറ്റപത്രം പോലും നൽകിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കും. അതിനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായി. ഈ പോക്കുപോയാൽ കേരളം 5 വർഷം കൊണ്ട് വൃദ്ധസദനമാകും. ഭാവി കേരളത്തെ കുറിച്ച് യുഡിഎഫ് തുടക്കം കുറിക്കുന്ന യാത്രയിൽ കൂടുതൽ ചർച്ചയാകും. യുഡിഎഫിന് ബദൽ പദ്ധതികളുണ്ട്. ഭാവി കേരളത്തിനായുള്ള സ്വപ്ന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. എൻഎസ്എസ്, എസ്എൻഡിപി വിമർശനം വ്യക്തിപരമാണ്. അവർ യുഡിഎഫിനെ അല്ല വിമർശിക്കുന്നത്. തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് വിമർശിക്കുന്നത്.വിമർശനങ്ങളിൽ ബോധ്യപ്പെടുത്താൻ പറ്റുന്നത് പറഞ്ഞു ബോധ്യപ്പെടുത്താറുണ്ടെന്നും വിഡി സതീശൻ വിശദീകരിച്ചു.

    Read More »
  • ‘സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവർ എനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ല‘- രാഹുൽ ​ഗാന്ധിക്കെതിരെ മോദി

    ദില്ലി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ ഗാന്ധികുടുംബത്തിനും കോൺഗ്രസിനുമെതിരേ വാക്പോരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹത്തിൻ്റെ കട തുറക്കുമെന്നു പറയുന്നവർ തനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ലെന്ന് മോദി പറഞ്ഞു. സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവരാണിതിന് ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനുശേഷം ഭരണകക്ഷി അംഗങ്ങൾ സാക്ഷിയാക്കിയായിരുന്നു മോദിയുടെ ഒന്നരമണിക്കൂറിലധികം നീണ്ട പ്രസംഗം. യൂറോപ്യൻ യൂണിയൻ അടക്കം ഒൻപതു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ പരാമർശിച്ച മോദി, യു.എസ്. കരാറിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. സംസാരിക്കാൻ ആദ്യം അവസരം നൽകണമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഖാർഗെയ്ക്ക് രണ്ടുമിനിറ്റ് നൽകണമെന്ന് സി.പി.എം. അംഗം ബ്രിട്ടാസും പറഞ്ഞു. അത് അനുവദിക്കാത്തതോടെ ഖാർഗെയും അദ്ദേഹത്തെ പിന്തുണച്ച കോൺ​ഗ്രസ്, ഡി.എം.കെ., ഇടത് പാർട്ടി എംപിമാർ പ്രതിഷേധം രേഖപ്പെടുത്തി. തൃണമൂൽ അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. പ്രസംഗം തുടങ്ങിയപ്പോൾതന്നെ ഖാർഗെയെക്കുറിച്ച് മോദി പരാമർശിച്ചു; ‘പ്രായമായില്ലേ, ഇരുന്ന് മുദ്രാവാക്യം വിളിച്ചോളൂ’ എന്നാണ്…

    Read More »
  • ‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർ​ഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി​‘- എം. വി ​ഗോവിന്ദൻ

    കണ്ണൂർ: ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്ന് പറയുന്നത് ഞങ്ങളിൽ ആർക്കെങ്കിലും മന്ത്രിമാരോ മുഖ്യമന്ത്രിയോ ആകാനല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തിൻ്റെ ഗ്രാമങ്ങളെല്ലാം നഗരങ്ങളോട് കിടപിടിക്കത്തക്കവണ്ണം വികസിച്ചു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി.  സംസ്ഥാനത്തിൻ്റെ വികസനത്തിന് പണം തടസ്സമായപ്പോൾ കിഫ്ബിയെ ഉയർത്തിക്കൊണ്ടുവരാൻ നീക്കം നടത്തി. അതിനെ മലർപ്പൊടിക്കാരൻ്റെ സ്വപ്നമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഭരിച്ച 10 വർഷം കേരളത്തിൽ വർഗീയസംഘർഷങ്ങളോ കലാപങ്ങളോ ഉണ്ടായില്ല. വിശ്വാസികളെ ചേർത്തുനിർത്തി വേണം വർഗീയതയെ പ്രതിരോധിക്കാൻ. എൽഡിഎഫ് സർക്കാർ അതിൽ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ മാനേജർ പി.സന്തോഷ് കുമാർ എം.പി., ജാഥാംഗങ്ങളായ മാത്യു കുന്നപ്പള്ളി, കെ.എസ്.സലിഖ, സംഘാടകസമിതി സെക്രട്ടറി കെ.ശശിധരൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ്, എ.പ്രദീപൻ, എം.സുരേന്ദ്രൻ, പി.പുരുഷോത്തമൻ, കെ.അനുശ്രീ, കെ.ബാബുരാജ്, എം.കെ.മുരളി, ടി.ഭാസ്‌കരൻ, വി.സി.വാമനൻ, കെ.മുകുന്ദൻ, എ.ജയപ്രകാശൻ, അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു. കാറിനുള്ളിൽ…

    Read More »
Back to top button
error: