politics
-
ഇറാൻ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ; പത്തുലക്ഷത്തിലധികം സൈനികരെ സജ്ജമാക്കുന്നു, യുവ വോളന്റിയർമാർമാർക്കായി വ്യാപക റിക്രൂട്ട്മെന്റും
വാഷിങ്ടൺ ∙ യുഎസുമായി കരയുദ്ധ സാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ ഇറാൻ പത്തുലക്ഷത്തിലധികം സൈനികരെ സജ്ജമാക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിലേക്ക് വലിയ തോതിൽ യുവ വോളന്റിയർമാർ ഒഴുകിയെത്തുകയാണെന്നും, അവർ യുദ്ധത്തിനായി തയ്യാറാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബാസിജ്, ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ, കരസേന എന്നിവയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈന്യത്തിന് കടുത്ത തിരിച്ചടി നൽകാനുള്ള ആവേശം പോരാളികൾക്കിടയിൽ പ്രകടമാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനിടെ, അമേരിക്കയും സൈനിക നീക്കങ്ങൾ ശക്തമാക്കുകയാണ്. എലൈറ്റ് 82-ആം എയർബോൺ ഡിവിഷനിലെ സൈനികർ അടുത്ത ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ എത്തി, ഇതിനകം അവിടെ നിലയുറപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് മറീനുകളോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, യുഎസിന്റെ നയതന്ത്ര ശ്രമങ്ങളെ ഇറാൻ തുറന്നടിച്ച് തള്ളിയിരിക്കുകയാണ്. അമേരിക്കൻ സൈന്യം ഇറാനിയൻ മണ്ണിൽ കടന്നുകയറുകയാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
Read More » -
ഔദ്യോഗിക ലെറ്റർ പാഡിൽ വോട്ടഭ്യർഥന ; നേമത്ത് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി
തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തെന്നാരോപിച്ച് പരാതി . വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ച് മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്തുകൾ മണ്ഡലത്തിലെ വീടുകൾ തോറും വിതരണം ചെയ്തുവെന്നാണ് ആരോപണം. നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി. മണ്ഡലം വരണാധികാരിക്കാണ് പരാതി സമർപ്പിച്ചത്. അതേസമയം, പരാതിയിൽ പറയുന്ന പോലെ സംസ്ഥാന ചിഹ്നം ഉൾപ്പെട്ട ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വിശദീകരിച്ചു. മാർച്ച് 15-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതെന്നും, അതിന് മുമ്പ് മാർച്ച് 6-ന് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ച് കത്തയച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോള്‍ 13ല്‍ നിന്ന് 3 ആയി; ഡീസല്‍ നികുതി പൂജ്യം; റീട്ടെയ്ല്‍ വില്‍പനയില്‍ വിലക്കുറവുണ്ടായേക്കും; ഗതാഗത ചെലവ് കുറയ്ക്കും, സാധനങ്ങളുടെ വില കുറയും
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം വെട്ടിക്കുറച്ചു. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 13 രൂപയില്‍ നിന്ന് 3 രൂപയായും, ഡീസലിന്റേത് മുന്‍പത്തെ 10 രൂപയില്‍ നിന്ന് പൂജ്യമായും കുറച്ചു. കുറഞ്ഞ എക്‌സൈസ് നിരക്കിന്റെ ഗുണഫലങ്ങള്‍ ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിയേക്കാം. എന്നിരുന്നാലും, ഇന്ധനത്തിന്റെ റീട്ടെയില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, കൂടാതെ ഈ കുറവ് കേന്ദ്രത്തിന് എത്രത്തോളം ചിലവ് വരുത്തുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ് അര്‍ത്ഥമാക്കുന്നത്? പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നതിനര്‍ത്ഥം വില്‍ക്കുന്ന ഓരോ ലിറ്റര്‍ ഇന്ധനത്തിനും സര്‍ക്കാര്‍ കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത് എന്നാണ്. ഇത് ഇന്ധനത്തിന്റെ അടിസ്ഥാന വിലയെ നേരിട്ട് കുറയ്ക്കുന്നു. റീട്ടെയില്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഇന്ധന വിലകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നികുതി ഘടകങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍, ഇത് സാധാരണയായി ഇന്ധന പമ്പുകളില്‍ ഉടന്‍ തന്നെ വില കുറയാന്‍ കാരണമാകുന്നു.…
Read More » -
തൊട്ടു പിന്നില്‍ ബിജെപി; കോണ്‍ഗ്രസിന്റെ വിധി എന്താകുമെന്ന് ആശങ്ക: കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ഏത് പക്ഷത്തേക്ക് ചായും? വോട്ടര്‍മാരില്‍ നാലിലൊന്നും ന്യൂനപക്ഷം; അഞ്ചു ജില്ലകളില്‍ നിര്‍ണായക ശക്തി
തിരുവനന്തപുരം: വികസന വിവരണങ്ങളും ക്ഷേമ രാഷ്ട്രീയവും തമ്മിലുള്ള മത്സരങ്ങള്‍ക്കിടയില്‍, ഏപ്രില്‍ 9-ന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി ഘടകം നിര്‍ണായക പങ്ക് വഹിച്ചേക്കും. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് യുഡിഎഫ് ആവര്‍ത്തിച്ച് ‘ഡീല്‍’ ആരോപണം ഉന്നയിക്കുന്നത്. ആദ്യം മുസ്ലിം വിഭാഗത്തിലുള്ള സ്ഥാനാര്‍ഥിക്കെതിരേ പാലക്കാട്ടാണ് ആരോപണം ഉയര്‍ത്തിയതെങ്കില്‍ ഇത് സാധ്യമായ ഇടങ്ങളിലേക്കെല്ലാം ആവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം വോട്ടുകളുടെ മാറ്റം യുഡിഎഫ് എന്ന മുന്നണി സംവിധാനത്തെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയാണ് ഈ ആരോപണങ്ങള്‍ക്കു പിന്നില്‍. കേരളത്തിലെ വോട്ടര്‍മാരുടെ നാലിലൊന്ന് ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ കേരള ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതില്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഈ സമുദായം കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ (ഐയുഎംഎല്‍) പ്രധാന അടിത്തറയാണെങ്കിലും, ഈ മേഖലയിലെ ആകെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 48 എണ്ണമുള്ള ഇവിടങ്ങളില്‍ കഴിഞ്ഞ രണ്ട് നിയമസഭാ…
Read More » -
‘ബിജെപിയുടെ 5000 വോട്ട്’; ജി. സുധാകരനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി; ഉണ്ടയില്ലാ വെടിയെന്നു പരിഹാസം; വോട്ട് വര്‍ധിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേട്
ആലപ്പുഴ: തനിക്ക് 5,000 ബി.ജെ.പി. വോട്ടുകിട്ടുമെന്ന അമ്പലപ്പുഴ മണ്ഡലം യു.ഡി.എഫ്. സ്വതന്ത്രൻ ജി. സുധാകരന്റെ പരാമർശത്തിനെതിരേ രൂക്ഷവിമർശവുമായി ബി.ജെ.പി.. സുധാകരൻ ഉണ്ടയില്ലാവെടി പൊട്ടിക്കുകയാണെന്ന് ബി.ജെ.പി. നോർത്ത് ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് പരിഹസിച്ചു. മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയും പറഞ്ഞു. സുധാകരന്റെ പരാമർശത്തിൽ കോൺഗ്രസും വെട്ടിലായിരിക്കുകയാണ്. കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ അദ്ദേഹം പോയശേഷം നടത്തിയ പ്രസംഗത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. ആർ.എസ്.എസുകാരല്ല, മറിച്ച് സാധാരണ ബി.ജെ.പി. പ്രവർത്തകരുടെ വോട്ടിന്റെ കാര്യമാണു താൻ പറഞ്ഞതെന്ന് സുധാകരൻ പിന്നീടു വിശദീകരിച്ചു. സ്ഥാനാർഥിയുടെ മികവു നോക്കി ഇങ്ങനെ വോട്ടുചെയ്യുന്നവരുണ്ടെന്നും വിശദീകരിച്ചു. ചില മണ്ഡലങ്ങളിൽ സി.പി.എം.-ബി.ജെ.പി. ഡീൽ നടക്കുന്നുവെന്ന് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് യു.ഡി.എഫ്. പിന്തുണയ്ക്കുന്ന സ്ഥാനാർഥിതന്നെ ബി.ജെ.പി. വോട്ടു കിട്ടുമെന്നു പറഞ്ഞത്. ഇതാണു കോൺഗ്രസിനെ വെട്ടിലാക്കിയത്. അമ്പലപ്പുഴ എം.എൽ.എ.യായ സി.പി.എമ്മിലെ എച്ച്. സലാം ഇതു ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന അനൂപ് ആന്റണിക്ക്…
Read More » -
‘പ്രതി ഇവിടെയുണ്ട്, ഫ്‌ലോറസും ഇവിടെയുണ്ട്; പിന്നെ എന്ത് സുരക്ഷാ ഭീഷണി?’ മഡൂറോയ്ക്കും ഭാര്യക്കും അഭിഭാഷകനെ വയ്ക്കാനുള്ള ഫണ്ട് തടഞ്ഞ നടപടിയില്‍ ചോദ്യങ്ങളുമായി യുഎസ് ജഡ്ജി; വാദിക്കുന്നത് വിക്കിലീക്‌സ് സ്ഥാപകനുവേണ്ടി ഹാജരായ വക്കീല്‍
ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ മയക്കുമരുന്ന് കടത്തു കേസില്‍ ചോദ്യങ്ങളുമായി യുഎസ് ജഡ്ജി. കേസില്‍ അഭിഭാഷകനെ നിയോഗിക്കാന്‍ മഡ്യൂറോയ്ക്കു വെനസ്വേലന്‍ ഫണ്ട് ഉപയോഗിക്കുന്നതു തടഞ്ഞ അമേരിക്കയുടെ നടപടിയെയും ജഡ്ജി ചോദ്യം ചെയ്തു. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെയുള്ള കേസ് റദ്ദാക്കില്ലെന്ന് ജഡ്ജി പറഞ്ഞു. കരാക്കസില്‍ നടന്ന അപ്രതീക്ഷിത റെയ്ഡിലൂടെ യുഎസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച് രണ്ട് മാസത്തിന് ശേഷം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മഡുറോയും (63) ഭാര്യ സിലിയ ഫ്‌ലോറസും (69) ജയില്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. നാര്‍ക്കോ ടെററിസം ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന് ഇരുവരും വാദിച്ചു. നിലവില്‍ വിചാരണ കാത്ത് ഇവര്‍ ബ്രൂക്ലിന്‍ ജയിലിലാണ്. വെനസ്വേലന്‍ ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്തത് യുഎസ് ഭരണഘടനയുടെ ആറാം ഭേദഗതി പ്രകാരം തങ്ങള്‍ക്കിഷ്ടമുള്ള അഭിഭാഷകനെ വയ്ക്കാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീനോട് കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. പ്രതിരോധത്തിനുള്ള ഫീസ് സ്വന്തമായി നല്‍കാന്‍ മഡുറോയ്ക്കും…
Read More » -
അടുത്തത് എന്ത്? പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് യുഎസ് സൈനികര്‍; കരയുദ്ധ ഭീതിക്കിടെ ഉയര്‍ന്നുവരുന്ന മൂന്ന് ആക്രമണ സാധ്യതകള്‍; ‘ട്രിഗര്‍ പുള്ളര്‍മാര്‍’ വന്നതുപോലെ മടങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍
ന്യൂയോര്‍ക്ക്: സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, മധ്യപൂര്‍വേഷ്യയിലേക്ക് ആയിരക്കണക്കിനു സൈനികരെ അയയ്ക്കുന്നു എന്ന റിപ്പോര്‍ട്ട് യുദ്ധം കൂടുതല്‍ വഷളാകുമെന്ന സൂചനകളാണ് നല്‍കുന്നത്. കര ആക്രമണത്തിനാണു നീക്കമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനിലെ സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായി ആര്‍മിയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഏകദേശം 3,000 സൈനികരെയും രണ്ട് മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റുകളെയും ഇറാനിലേക്ക് അയയ്ക്കാന്‍ പെന്റഗണ്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അധിക സൈനികരുടെ എണ്ണം പരിശോധിക്കുമ്പോള്‍, നീണ്ടുനില്‍ക്കുന്ന ഒരു കരയുദ്ധത്തേക്കാള്‍, കൃത്യമായ ലക്ഷ്യത്തോടു കൂടിയതും പരിമിതവുമായ സൈനിക നീക്കങ്ങള്‍ക്കുള്ള പദ്ധതിയാണെന്നു സൈനിക വിദഗ്ധര്‍ പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാനമായ രണ്ട് ദ്വീപുകളെ ശ്രദ്ധാകേന്ദ്രമാക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവ സാമഗ്രികള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ‘സൈനിക വിന്യാസം സംബന്ധിച്ച എല്ലാ അറിയിപ്പുകളും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാറില്‍ (Department of War) നിന്നായിരിക്കും വരിക. പ്രസിഡന്റ് ട്രംപിന്റെ മുന്നില്‍ എല്ലാ സൈനിക ഓപ്ഷനുകളും എപ്പോഴും ലഭ്യമാണ്’- വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി സിഎന്‍ബിസിക്ക്…
Read More » -
നൊവോറോസിയ! പുതിയ റഷ്യയിലേക്ക് സ്വാഗതം! അഞ്ചിലൊന്ന് ഭാഗം നിയന്ത്രണത്തില്‍; റോഡ് ശൃംഖലകള്‍, റെയില്‍വേ, തുറമുഖം; പണം വാരിയെറിഞ്ഞ് അധിനിവേശ യുക്രൈനെ അടിമുടി മാറ്റി പുടിന്‍; സ്വര്‍ണ- കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു; ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നത്
തീയാളുന്ന ട്രെയിനുകള്‍, കത്തുന്ന പാളങ്ങള്‍, കറുത്ത പുക. യുക്രേനിയന്‍ പോരാളികള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍, യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലൂടെ റഷ്യ നിര്‍മ്മിക്കുന്ന വിശാലമായ റെയില്‍വേ സംവിധാനത്തിന് നേരെ നടത്തിയ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ രേഖപ്പെടുത്തുന്നു. എന്നാല്‍ മോസ്‌കോയുടെ ദ്രുതഗതിയിലുള്ള വ്യവസായ വിപുലീകരണത്തിന്റെ വേലിയേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ഈ ശ്രമങ്ങള്‍ മതിയാകുന്നില്ലെന്നു മാത്രം. റഷ്യയുടെ വിതരണ ശൃംഖലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും, റഷ്യന്‍ നിയന്ത്രണം ശക്തമാകുന്നത് എതിര്‍പ്പുകളെ ഇല്ലാതാക്കുന്നെന്നും ഡൊനെറ്റ്സ്‌ക് മേഖലയിലെ യുക്രൈനിയന്‍ പോരാളി പറഞ്ഞു. (സുരക്ഷാ കാരണങ്ങളാല്‍ തന്റെ സൈനിക കോള്‍-സൈന്‍ ആണ് അദ്ദേഹം ഉപയോഗിച്ചത്). ‘റെയില്‍വേയ്ക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ സര്‍വ ശക്തരല്ല’- അദ്ദേഹം പറഞ്ഞു. ക്രെംലിന്‍ (റഷ്യ) പറയുന്നതനുസരിച്ച്, ഈ അധിനിവേശ പ്രദേശങ്ങള്‍ ‘നൊവോറോസിയ’ (Novorossiya) അഥവാ പുതിയ റഷ്യയെ പ്രതിനിധീകരിക്കുന്നു. അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പടിഞ്ഞാറ് യുക്രേനിയന്‍ സേനയ്ക്കെതിരെ റഷ്യ വിനാശകരമായ യുദ്ധം തുടരുമ്പോഴും, കിഴക്കും തെക്കും…
Read More »

