politics

  • ‘ഞാനും മോദിയും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവർ, ഇന്ത്യയുമായുള്ള ബന്ധം യുഎസ് കൂടുതൽ ശക്തമാക്കും’- ട്രംപിന്റെ പരാമർശവുമായി യുഎസ് എംബസി പോസ്റ്റ്

    വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്ന രണ്ട് വ്യക്തികളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി എക്സിൽ പങ്കുവച്ച സന്ദേശത്തിൽ ചേർത്തു . ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഹ്വാനം ചെയ്ത ട്രംപ്, മറ്റുള്ള പലരെയും കുറിച്ച് തനിക്ക് ഇങ്ങനെ പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. ‘‘ഇന്ത്യയുമായുള്ള ഞങ്ങളുടെ അദ്ഭുതകരമായ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവരാണ്, ഇത് വേറാരെയും കുറിച്ച് ഇങ്ങനെ പറയാൻ കഴിയില്ല’’ – എന്നായിരുന്നു ട്രംപിന്റെ പരാമർശമായി യുഎസ് എംബസി പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകോപിത ആക്രമണം നടത്തിയതിനു ശേഷം ഇരു നേതാക്കളും ചൊവാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ചും മേഖലയിലെ സ്ഥിരതയുടെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനു പിന്നാലെ, സംഘർഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള വ്യാപാരത്തിനു നിർണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും…

    Read More »
  • ശബരിമല യുവതീ പ്രവേശനം : സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ രം​ഗത്തിറങ്ങുന്നു; ‘മതാചാരങ്ങളിൽ ഇടപെടാനുള്ള അധികാരം കോടതികൾക്കില്ല‘

    ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. മതാചാരങ്ങളിൽ ഇടപെടാനുള്ള അധികാരം കോടതികൾക്കില്ലെന്ന വാദമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ പോകുന്നത്. ഭരണഘടനയുടെ 25(1) അനുച്ഛേദം പ്രകാരം ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളിൽ വ്യക്തികൾക്ക് മാറ്റം വരുത്താനുള്ള അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. ശബരിമല കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേന്ദ്രം ഇതുവരെ എഴുത്തുപരമായ വാദം സമർപ്പിച്ചിട്ടില്ല. എന്നാൽ 2019-ൽ തന്നെ ബെഞ്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കിയ വാദങ്ങൾ അടിസ്ഥാനമാക്കി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദം അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്രത്തിന്റെ പ്രധാന വാദങ്ങളിൽ ഒന്നായി, മതാചാരങ്ങളുടെ ശരിതെറ്റുകൾ നിർണ്ണയിക്കുന്നത് കോടതികളുടെ പരിധിയിൽപ്പെടില്ലെന്നതാണ്. ഒരു ആചാരം മതത്തിന്റെ അവിഭാജ്യഘടകമാണോയെന്ന് പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും, പകരം ആ ആചാരം വിശ്വാസികൾ ആത്മാർത്ഥമായി പിന്തുടരുന്നുണ്ടോയെന്ന് മാത്രം പരിശോധിക്കാമെന്നുമാണ് നിലപാട്. ഷിരൂർ മഠം കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കും.…

    Read More »
  • ബിജെപിയെ വിമർശിക്കുന്ന ഭാ​ഗങ്ങൾ ഉണ്ടാവരുതെന്ന് നിർദ്ദേശം; ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്‌കരിച്ചതായി ബിനോയ് വിശ്വം

    തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്‌കരിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദൂരദര്‍ശനെയും ആകാശവാണിയെയും ‘യജമാനന്റെ’ ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രങ്ങളാക്കി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അങ്ങനെ ഒരു രാഷ്ട്രീയ പക്ഷത്തിന്റെ ശബ്ദമാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാകാനുള്ള മാധ്യമ സ്ഥാപനങ്ങളല്ല അവ. ദൂരദര്‍ശന്‍ സ്വതന്ത്ര സ്ഥാപനമായിരിക്കണമെന്നും, അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനലായി പ്രവര്‍ത്തിക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐയ്ക്ക് അനുവദിച്ചിരുന്ന പരിപാടിയില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് പരിപാടി റെക്കോര്‍ഡ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അവസാനത്തെ രണ്ട് പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്ന ആവശ്യമാണ് ബഹിഷ്‌കരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്കായി തന്നെയാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

    Read More »
  • കരയുദ്ധത്തിന് തയ്യാറെടുത്ത് യുഎസ്; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി

    വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് പെന്റഗണും വൈറ്റ് ഹൗസും 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി രൂപീകരിച്ചുവെന്ന് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പിന്നാമ്പുറത്ത് നടക്കുന്നത് മറ്റൊന്നാണെന്നാണ് ഇതിൽനിന്നും മനസിലാകുന്നത്. ഈ നീക്കങ്ങൾ ഇറാനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് അനുസരിച്ച്, അമേരിക്ക ഇതിനകം 5000 നാവികസേനാ അംഗങ്ങളെ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. പെന്റഗൺ കരസേനയെ കവചിത വാഹനങ്ങളോടുകൂടി വിന്യസിക്കുന്നതും, ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള സൈനിക ഒരുക്കങ്ങളുടെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു യു.എസ്. മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ‘അവസാന പ്രഹരത്തിന്’ കരസേനയെ ഉപയോഗിച്ച് വൻതോതിലുള്ള ബോംബാക്രമണ ഓപ്ഷനുകളും ഒരുക്കിയിരിക്കുകയാണെന്നും അതിൽ കരസേനയുടെയും വ്യോമസേനയുടെയും പങ്ക് ഉൾപ്പെടുന്നതായും സൂചനകളുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഇറാൻ ഊർജ്ജ കേന്ദ്രങ്ങളെ നേരെയുള്ള ആക്രമണങ്ങൾ അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കിയിരിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിരുന്നു, . യുഎസ് സൈന്യം ഇറാനിയൻ നാവിക സേനയെയും വ്യോമസേനയെയും നശിപ്പിച്ചതായി…

    Read More »
  • ‘സഹകരണ വകുപ്പ് 700 കോടിയുടെ വൻ തട്ടിപ്പിന് കളമൊരുക്കുന്നു ; സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി സാങ്കേതിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം‘- ആരോപണവുമായ് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സഹകരണ വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേടിന് വഴിവെക്കുന്ന തീരുമാനങ്ങളാണ് സർക്കാർ എടുത്തുകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കാനുള്ള പദ്ധതി, പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) നൽകാനിരുന്ന കരാർ റദ്ദാക്കി, മുൻപരിചയമില്ലാത്ത സഹകരണ സംഘങ്ങൾക്ക് കൈമാറാൻ നീക്കം നടക്കുന്നതായാണ് ആരോപണം. 4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനായി 206 കോടി രൂപയ്ക്കുള്ള ടിസിഎസ് കരാർ ദുരൂഹ സാഹചര്യത്തിൽ റദ്ദാക്കിയതായി ചെന്നിത്തല പറഞ്ഞു. തുടർന്ന് പുതുക്കിയ നിബന്ധനകളോടെ വിളിച്ച ടെൻഡറിൽ സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്—കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും. ഇവയിൽ ദിനേശ് ബീഡി സഹകരണ സംഘം 280 സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നൽകുന്നതിനായി 58 കോടി രൂപയുടെ ബിഡ് സമർപ്പിച്ചതാണ് സർക്കാർ പരിഗണിക്കുന്നത്. ഇതേ നിരക്കിൽ 4415 സംഘങ്ങളിൽ…

    Read More »
  • എണ്ണക്കമ്പനികള്‍ ലാഭം കൊയ്തപ്പോള്‍ ജനത്തെ മറന്നു; നഷ്ടത്തിലായപ്പോള്‍ കേന്ദ്രം വേണ്ടെന്ന് വയ്ക്കുന്നത് 1.5 ലക്ഷം കോടി!; നടപടി നയാര വിലകൂട്ടിയതിന് പിന്നാലെ; ക്രൂഡ് വില വര്‍ധനയില്‍ തെരഞ്ഞെടുപ്പ് കാലത്ത് മുതലക്കണ്ണീര്‍

    ന്യൂഡല്‍ഹി: പെട്രോളിനുള്ള എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍. നേരത്തേ, ക്രൂഡ് ഓയിലിന് വന്‍ വിലക്കുറവുണ്ടായിട്ടും ആനുപാതികമായ കുറവു വരുത്താന്‍ തായറാകാതിരുന്ന സര്‍ക്കാരാണ് ഇപ്പോള്‍ യുദ്ധത്തെത്തുടര്‍ന്നുള്ള എണ്ണക്കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കവുമായി രംഗത്തുവന്നത്. ക്രൂഡ് വില ആറുമാസംമുമ്പ് 66 മുതല്‍ 70 ഡോളര്‍ വരെയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനത്തിന്റെ ഭാരം കുറയ്ക്കാന്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ 100-105 ഡോളറാണ് വില. ഇപ്പോള്‍ നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുന്നില്‍ കണ്ടാണ് നടപടിയെന്നും ആരോപണമുണ്ട്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് എണ്ണ വിപണന കമ്പനികളുടെ (OMCs) സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന പശ്ചാത്തലത്തില്‍, പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടി (SAED) ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ആഗോള വിലക്കയറ്റത്തിനിടയിലും രാജ്യത്തെ റീട്ടെയില്‍ വില നിയന്ത്രിക്കാനാണ് ഈ നീക്കം. ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയും (ATF) കയറ്റുമതിക്ക്…

    Read More »
  • മതിയായ പട്ടാളക്കാരില്ല, ഇസ്രയേലിൽ രാഷ്ട്രൂയ വിവാ​ദങ്ങൾ കനക്കുന്നു; ഖത്തറുമായുള്ള ബന്ധം കൂടുതൽ ദൃഢകരമാക്കാനുള്ള ശ്രമങ്ങളുമായി യുഎസ്

    ദോഹ: ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്കുറവ് നിലനില്‍ക്കുന്നതായി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുയാണ്. സൈനികര്‍ കടുത്ത ക്ഷീണത്തിലാണെന്നും, നിലവിലെ ആള്‍ക്കുറവ് അടിയന്തരമായി പരിഹരിക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നുമാണ് സൈനിക മേധാവി വ്യക്തമാക്കിയത്. ഈ മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഈ സാഹചര്യമെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ,പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ഖത്തറും അമേരിക്കയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കന്‍ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധവും സുരക്ഷയും ഉള്‍പ്പെടുന്ന മേഖലകളില്‍ തന്ത്രപരമായ കൂട്ടായ്മ വിപുലീകരിക്കാന്‍ ധാരണയായത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ നേരിടുന്നതിനായി സംയുക്തമായി പ്രവര്‍ത്തിക്കാനും ഇരുവരും തീരുമാനിച്ചു. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.

    Read More »
  • പേർഷ്യൻ ഗൾഫിൽ അത്യാധുനിക ഡ്രോൺ ബോട്ടുകളിറക്കി യുഎസിന്റെ പുതിയ നീക്കം; ഹോർമൂസ് ലക്ഷ്യം?

    വാഷിങ്ടൺ: ഇറാനുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍, ഹോർമൂസ് ലക്ഷ്യമാക്കി നിര്‍ണായക സാങ്കേതിക നീക്കവുമായി അമേരിക്ക രംഗത്ത്. പേർഷ്യൻ ഗൾഫിൽ പട്രോളിംഗിനും നിരീക്ഷണത്തിനുമായി ‘ആളില്ലാ ഡ്രോൺ ബോട്ടുകൾ’ വിന്യസിച്ചതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. സജീവ യുദ്ധസാഹചര്യത്തില്‍ ഈ തരത്തിലുള്ള സംവിധാനങ്ങള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്നതും ശ്രദ്ധേയമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസം. ‘ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്’ (GARC) എന്നറിയപ്പെടുന്ന ഈ അത്യാധുനിക ബോട്ടുകള്‍ക്ക് നിരീക്ഷണത്തിന് പുറമെ ആക്രമണ ശേഷിയും ഉണ്ട്. സ്ഫോടകവസ്തുക്കള്‍ വഹിച്ച് ശത്രു ലക്ഷ്യങ്ങളെ തകർക്കാനുള്ള കഴിവുള്ള ഇവ, വേഗതയും കൃത്യതയും കൂട്ടിച്ചേര്‍ന്ന സമുദ്രസാങ്കേതികവിദ്യയുടെ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്നു. മേരിലാൻഡ് ആസ്ഥാനമായ ‘ബ്ലാക്ക് സീ’ കമ്പനിയാണു വെറും അഞ്ച് മീറ്റര്‍ നീളമുള്ള ഈ ഹൈസ്പീഡ് ബോട്ടുകള്‍ വികസിപ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ 2,200 നോട്ടിക്കൽ മൈലിലധികം ദൂരം കടലില്‍ പട്രോളിംഗ് നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. മേഖലയിലെ സുരക്ഷാ ഭീഷണികള്‍ തത്സമയം തിരിച്ചറിയാനും…

    Read More »
  • കശ്മീര്‍ താഴ്വരയില്‍ ഇറാന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ്; ദുരുപയോഗം ചെയ്യപ്പെടുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍; ഇടനിലക്കാരുടെ വിവരങ്ങള്‍ പുറത്ത്; ക്രൗഡ് ഫണ്ടിംഗ് മുതല്‍ വീടു തോറുമുള്ള പിരിവു വരെ; ആഭരണങ്ങള്‍ക്ക് കണക്കില്ല

    കശ്മീര്‍: ഇറാന് വേണ്ടി കശ്മീര്‍ താഴ്വരയില്‍ വന്‍തോതില്‍ പണപ്പിരിവ് നടക്കുന്നെന്നു വിവരം. ഈ ഫണ്ട് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിതിരിച്ചുവിടാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. മാനുഷിക ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ഇറാനിയന്‍ എംബസി ആഹ്വാനം ചെയ്തതിന് പിന്നാലെ ഇതുവരെ 17.91 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ ബദ്ഗാമില്‍നിന്ന് മാത്രം 9.5 കോടി രൂപ ലഭിച്ചു. ഇടനിലക്കാരുടെ ശൃംഖലയും സംശയാസ്പദമായ നിരവധി സംഘടനകളും ഈ പണത്തിന്റെ വലിയൊരു ഭാഗം വ്യക്തിഗത ലാഭത്തിനോ താഴ്വരയിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി തട്ടിയെടുക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്‌ഐഎ) സംശയിക്കുന്നു. ‘പണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും നല്ല മനസോടെയാണ് സംഭാവന നല്‍കുന്നത്. നേരിട്ട് ഇറാനിയന്‍ എംബസിയില്‍ പണം നല്‍കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല, കാരണം അത് ഇറാനിലെത്തും. എന്നാല്‍, പല ഇടനിലക്കാരും സംശയാസ്പദമായ സംഘടനകളും പണമായി ഫണ്ട് ശേഖരിക്കുന്നുണ്ട്, ഇത് എംബസിയില്‍ എത്തിയേക്കില്ല’- ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. സംശയാസ്പദമായ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത് ഫണ്ട്…

    Read More »
  • ആകാശം ഭരിച്ചാല്‍ യുദ്ധം ജയിക്കുമോ? വിയറ്റ്‌നാമിലും ഇറാഖിലും കൊസോവോയിലും തുടങ്ങിവച്ചത് ഇതേ വീരവാദം; തോറ്റമ്പിയത് ചരിത്രം! സാങ്കേതിക വിദ്യയെന്ന മിഥ്യാ ധാരണ; 105 വര്‍ഷം പഴക്കമുള്ള യുദ്ധമുറ; ഹിറ്റ്‌ലര്‍ മുതല്‍ ഹെഗ്‌സെത്ത് വരെ; ‘ദി കമാന്‍ഡ് ഓഫ് ദി എയര്‍’ പറയുന്നത്

    ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ സൈനിക തന്ത്രത്തിന്റെയും അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ആക്രമണാത്മകമായ പ്രസംഗങ്ങളുടെയും വേരുകള്‍ തേടുക എന്നതിനര്‍ത്ഥം 105 വര്‍ഷം പുറകോട്ട് നോക്കുക എന്നാണ്. ഫാസിസ്റ്റ് യുഗത്തിന് തുടക്കമിട്ടുകൊണ്ട് ബെനിറ്റോ മുസ്സോളിനിയും അദ്ദേഹത്തിന്റെ ‘ബ്ലാക്ക് ഷര്‍ട്ടുകളും’ റോമിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ്, അതായത് 1921-ല്‍, ജിയുലിയോ ഡൗഹെറ്റ് എന്ന ഇറ്റാലിയന്‍ ജനറല്‍ ‘ദ കമാന്‍ഡ് ഓഫ് ദി എയര്‍’ (The Command of the Air) പ്രസിദ്ധീകരിച്ചു. പുസ്തകം യുദ്ധമുറയില്‍ വിപ്ലവം തന്നെ നിര്‍ദ്ദേശിച്ചു. ഭാവിയിലെ വിജയം എന്നത് ഒന്നാം ലോകമഹായുദ്ധത്തിലെ മടുപ്പിക്കുന്ന കിടങ്ങുകളിലെ പോരാട്ടത്തിലൂടെയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, അത് വലിയ തോതിലുള്ള വ്യോമാക്രമണങ്ങളിലൂടെയായിരിക്കും. ‘പോരാളികളെ മാത്രമല്ല, സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലോജിസ്റ്റിക്‌സിനെയും ലക്ഷ്യം വയ്ക്കണം. കിടങ്ങ് തകര്‍ക്കുന്നതിനേക്കാള്‍ വളരെ പ്രധാനമാണ് റെയില്‍വേ സ്റ്റേഷന്‍, ബേക്കറി, യുദ്ധ പ്ലാന്റ് എന്നിവ നശിപ്പിക്കുകയോ വിതരണ നിരകള്‍ക്കോ നീങ്ങുന്ന ട്രെയിനുകള്‍ക്കോ നേരെ വെടിയുതിര്‍ക്കുകയോ ചെയ്യുക…

    Read More »
Back to top button
error: