politics

  • എത്ര പറഞ്ഞിട്ടും അരിശം തീരുന്നില്ല: വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി വീണ്ടും : ഫേയ്സ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായ വിമർശനം:: സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു: എല്ലാ മത സാമുദായിക നേതാക്കളെയും ആക്ഷേപിക്കുന്നു:കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം: സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത്  

          തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുന്നിലും പ്രസംഗങ്ങളിലും വി.ഡി സതീശനെതിരെ ആഞ്ഞടിച്ചിട്ടും മതിവരാതെ വെള്ളാപ്പള്ളി നടേശൻ ഫെയ്സ്ബുക്കിലൂടെയും സതീശനെതിരെ രൂക്ഷമായ വിമർശനം തൊടുത്തുവിട്ടു. സതീശനെ നിയന്ത്രിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെ കളത്തിൽ ഇറക്കുന്ന തരത്തിലുള്ള എഫ് ബി പോസ്റ്റാണ് വെള്ളാപ്പള്ളിയുടേത്.   സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി തന്‍റെ കുറിപ്പില്‍ പറയുന്നു. കൂടാതെ സതീശൻ എല്ലാ മത സാമുദായിക വിഭാഗങ്ങളെയും ആക്ഷേപിക്കുന്നയാളാണെന്നും പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് സ്വീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത് എന്ന രൂക്ഷ വിമർശനവും വെള്ളാപ്പള്ളി ഉന്നയിച്ചിട്ടുണ0 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത് എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ്…

    Read More »
  • തുടങ്ങി കോൺഗ്രസിൽ പോസ്റ്റർ യുദ്ധം : സ്ഥാനാർത്ഥിനിർണയത്തിനു മുൻപേ ഒല്ലൂരിൽ പോസ്റ്ററുകൾ : ഇവിടേക്ക് വരത്തന്മാർ വേണ്ട: ഒല്ലൂരുകാരെ അപമാനിക്കരുത്: കെപിസിസി പ്രസിഡന്റിന് കത്തയച്ചതായി സൂചന 

        തൃശൂർ: സാധാരണ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മാത്രം തൃശൂരിൽ നടക്കാറുള്ള പോസ്റ്റർ യുദ്ധം കോൺഗ്രസിൽ ഇക്കുറി നേരത്തെ തുടങ്ങി. സ്ഥാനാർത്ഥിനിർണയത്തിന്റെ പ്രാരംഭ ചർച്ചകൾക്ക് ശേഷം ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെക്കുറിച്ച് ഭ്യൂഹങ്ങളും സൂചനകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ സേവ് കോൺഗ്രസിന്റെ പേരിൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.   നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂർ സീറ്റിൽ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കണമെന്നും കോൺഗ്രസിന് ‘വരത്തൻമാർ’ വേണ്ടെന്നുമുള്ള ആവശ്യവുമായി വ്യാപക പോസ്റ്ററുകൾ ഒല്ലൂരിലും പരിസരത്തും ഒട്ടിച്ചിട്ടുണ്ട് .   സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ഒല്ലൂരിനെ വരത്തന്മാരുടെ കുപ്പത്തൊട്ടിയാക്കരുത്, ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്, ഒല്ലൂരിൽ കോൺഗ്രസിൽ മത്സരിക്കാൻ വരത്തന്മാർ വേണ്ട’ എന്നിങ്ങനെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്.   ഒല്ലൂരിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ വേണ്ടെന്നും മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ വേണമെന്നുമാണ് കോൺഗ്രസ് പ്രാദേശിക ഭാരവാഹികളുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ്…

    Read More »
  • ട്രംപിന്റെ ലക്ഷ്യം ഖമേനി? ഇറാന്‍ തീരത്ത് കൂടുതല്‍ അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍; കൂടുതല്‍ വിമാനങ്ങള്‍ മധ്യേഷ്യയിലേക്ക്; ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ദാനില്‍; ഫ്‌ളൈറ്റ് റഡാറിലെ വിവരങ്ങള്‍ പങ്കുവച്ച് വിദഗ്ധര്‍; മുന്നറിയിപ്പ് നല്‍കി നെതന്യാഹു

    ടെഹ്‌റാന്‍: ഇറാനില്‍ യുഎസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യുഎസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന്‍ തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചു. ഫ്‌ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കന്‍ഹീത്തില്‍ നിന്നും പറന്ന രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍-III വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്. 1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും…

    Read More »
  • എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എത്തി : ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളുടെ വീടുകളിൽ അടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന: കേന്ദ്ര ഏജൻസിയുടേത് നിർണായകനീക്കം : പോറ്റിയുടെ വീട്ടിൽ ആരുമില്ലാത്തതിനാൽ അകത്തുകയറാനായില്ല 

          തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇ ഡി പരിശോധന. സ്വർണ്ണക്കൊള്ള കേസിലെ നിർണായക നീക്കമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്.കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ ഇ ഡി സംഘത്തിന് അകത്ത് കയറാനായില്ല. വീട്ടിലുള്ളവർ ബന്ധുവീട്ടിലാണ് എന്നാണ് അയൽക്കാർ ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. പ്രതികളുടെ ആസ്തികൾ, ബാങ്ക്…

    Read More »
  • ‘ഇത് സണ്ണിക്കുള്ള സീറ്റ്!’; കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തില്‍ എത്തിയ കെ. സുധാകരനെ മൈന്‍ഡ് ചെയ്യാതെ രാഹുല്‍ ഗാന്ധി; തനിക്ക് അടുത്തിരുന്നപ്പോള്‍ തഞ്ചത്തില്‍ എഴുന്നേല്‍പ്പിച്ചുവിട്ടു; കണ്ണൂര്‍ സിംഹത്തോട് ദേശീയ നേതൃത്വത്തിനും അതൃപ്തിയോ?

    കൊച്ചി: കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ കസേരയില്‍നിന്ന് എഴുന്നേല്‍പ്പിച്ചുവിട്ട് രാഹുല്‍ ഗാന്ധി. വേദിയില്‍ തൊഴുതുനിന്നിട്ടും അദ്ദേഹത്തെ ഗൗനിക്കാതിരുന്ന രാഹുല്‍, തനിക്കരികിലുള്ള കേസരയില്‍ സുധാകരന്‍ ഇരുന്നപ്പോഴാണ് ഒരു കുപ്പി വെള്ളം നല്‍കിയശേഷം എഴുന്നേറ്റു മാറാന്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി. രാഹുല്‍ വേദിയിലെത്തിയതിനു പിന്നാലെ എല്ലാ നേതാക്കള്‍ക്കുമരികില്‍ എത്തി ഒന്നൊന്നായി കൈകൊടുത്തിട്ടും കെ. സുധാകരന്റെ അരികിലേക്ക് പോകാന്‍ രാഹുല്‍ തയാറായില്ല. സുധാകരനോടുള്ള അനിഷ്ടം പ്രകടമാക്കും വിധമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശരീരഭാഷ. രാഹുലിന് അരികിലെത്തി തൊഴുതുനിന്നിട്ടും മൈന്‍ഡ് ചെയ്തില്ല. രാഹുല്‍ഗാന്ധി വേദിയിലെത്തുന്നതുമുതല്‍ കസേരയില്‍ ഇരിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദിയിലേക്ക് എത്തിയ രാഹുല്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ക്കും അദ്ദേഹം കൈകൊടുത്തു. തൊഴുതു നില്‍ക്കുന്ന കെ. സുധാകരനെ കണ്ടതോടെ അതുവരെ നേതാക്കള്‍ക്ക് അരികിലേക്ക് എത്തിയ രാഹുല്‍…

    Read More »
  • സജി ചെറിയാന്‍ തിരുത്തണം, വിവാദം കത്തിയിട്ടും ന്യായീകരിച്ചു, പാര്‍ട്ടിയെ ദുര്‍ബലമാക്കി; കടുപ്പിച്ച് സിപിഎം; സ്വന്തം സ്ഥാനാര്‍ഥി പട്ടികകൂടി നോക്കണമെന്ന് സജി ചെറിയാനോടു പ്രതിപക്ഷം

    നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു. പരാമര്‍ശം വിവാദമായിട്ടും ഇന്നലെ സജി ചെറിയാന്‍ വീണ്ടും ന്യായീകരിച്ചത് പ്രശ്‌നം വഷളാക്കിയെന്നും നേതൃത്വം പറയുന്നു. ‘കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്നും’ സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞതാണ് വിവാദമായത്. അതേസമയം, വര്‍ഗീയ ധ്രുവീകരണമുണ്ടോയന്നറിയാന്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കാനിറങ്ങിയ സജി ചെറിയാന്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപട്ടിക കൂടി നോക്കണമെന്ന് വിമര്‍ശകര്‍ പറയുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥികളിലും…

    Read More »
  • സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണം ; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മാമല മേലെ സത്യം ഉദിച്ചുയരണമെന്ന് ഭക്തര്‍ ; ഹൈക്കോടതി നേരിട്ട് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതിനാല്‍ വിശ്വാസികള്‍ക്കും പ്രതീക്ഷ; ശബരിമലയില്‍ ഇന്നും പരിശോധന

      കൊച്ചി: മകരജ്യോതിയും മകരവിളക്കും തെളിഞ്ഞ പോലെ സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണമെന്ന് ലോകമെങ്ങുമുള്ള അയ്യപ്പഭക്തര്‍ ആഗ്രഹിക്കുമ്പോള്‍ കേസില്‍ ശക്തമായ നടപടികളുമായി ഹൈക്കോടതി രണ്ടും കല്‍പ്പിച്ചു മുന്നോട്ട്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം സിബിഐയോ ഇ ഡി യോ ആരു തന്നെ വന്നാലും ഹൈക്കോടതി കൈകൊണ്ടിട്ടുള്ള കര്‍ശന നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കരുത്തു പകരുന്നതാണ്. കേസില്‍ ഉഴപ്പാന്‍ ഹൈക്കോടതി അനുവദിക്കില്ലെന്ന് വ്യക്തം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഹൈക്കോടതി നേരിട്ട് നിയന്ത്രിക്കുന്നത് കൊണ്ട് സാധാരണക്കാരായ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ സത്യം തെളിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. ജുഡീഷ്യറി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് കൊണ്ട് അന്വേഷണത്തില്‍ എസ്‌ഐടിക്ക് വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ല എന്നാണ് ഭക്തലക്ഷങ്ങളുടെ വിശ്വാസം. ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതി എസ്‌ഐടിക്ക് പല സുപ്രധാന നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി അന്വേഷണം ഊര്‍ജിതമാക്കാന്‍ ആണ് നടപടി കൈകൊണ്ടിരിക്കുന്നത്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് സുപ്രധാനമായ നിരവധി…

    Read More »
  • മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി; സെന്‍സര്‍ ചെയ്യാത്ത 47 സെക്കന്‍ഡ് ദൃശ്യങ്ങള്‍; തലകുനിച്ച് കര്‍ണാടക പോലീസ്; വീട്ടില്‍ വന്നിട്ടും ഡിജിപിയെ കാണാന്‍ കൂട്ടാക്കാതെ കര്‍ണാടക ആഭ്യന്തര മന്ത്രി ; സര്‍വ്വം വ്യാജമെന്ന് പോലീസ് മേധാവി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

      ബെംഗളൂരൂ: തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കാത്തുമ്പി മാണിക്യനോട് ചോദിച്ച മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി. വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ 47 സെക്കന്‍ഡ് നീളുന്ന വീഡിയോവിലാണ് കര്‍ണാടക പോലീസ് മേധാവിയുടെ റൊമാന്റിക് കാഴ്ചകള്‍ ബംഗളൂരുവില്‍ പരന്നത്. കര്‍ണാടക പോലീസ് സേനയ്ക്ക് തലയുയര്‍ത്താന്‍ കഴിയാത്ത വിധം നാണക്കേടായിരിക്കുകയാണ് പോലീസ് മേധാവിയുടെ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. പോലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ ഒന്നിലധികം യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഓഫീസ് സമയത്ത് പലപ്പോഴായി രാമചന്ദ്ര റാവുവിന്റെ ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ സമയങ്ങളില്‍ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ…

    Read More »
  • മമ്മൂട്ടിയുടെ ബസൂക്കയല്ല ട്രേഡ് ബസൂക്ക; ഇത് ട്രംപിനെതിരെയുള്ള പ്രതിരോധം; സാമ്പത്തിക ആയുധം; പ്രയോഗിക്കാനൊരുങ്ങുന്നത് ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍

      പാരിസ്: മമ്മൂട്ടി അഭിനയിച്ച ബസൂക്ക എന്ന സിനിമ ഓര്‍മയില്ലേ. ട്രേഡ് ബസൂക്ക എന്ന് കേട്ടപ്പോള്‍ പെട്ടന്ന് ആദ്യം ഓര്‍മവന്നത് മമ്മൂട്ടിയുടെ സിനിമയാണ്. പക്ഷേ ബസൂക്ക വേറെ ട്രേഡ് ബസൂക്ക വേറെ. അപ്പോള്‍ എന്താണ് ട്രേഡ് ബസൂക്ക… അതൊരു സാമ്പത്തിയ ആയുധമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തി നയങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പുറത്തെടുക്കുന്ന സാമ്പത്തിക ആയുധപ്രതിരോധമാണ് ട്രേഡ് ബസൂക്ക എന്ന് ലളിതമായി പറയാം. ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ തീരുവകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രേഡ് ബസൂക്കയടക്കമുള്ള പ്രതിരോധ നടപടികള്‍ നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. ട്രംപിനെതിരെ തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ട്രേഡ് ബസൂക്ക എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാന്‍ 27 രാജ്യങ്ങള്‍ അടങ്ങുന്ന കൂട്ടായ്മ ശ്രമിക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി,…

    Read More »
  • വെള്ളാപ്പള്ളിക്കൊരു വിശാല തിരുത്ത്് പ്രതാപന്‍ വക; നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് ടി.എന്‍.പ്രതാപന്‍; അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം ; ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ്; സിപിഎം അപചയം തിരുത്തണമെന്നും കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം

      തിരുവനന്തപുരം: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ നായാടി മുതല്‍ നസ്രാണിവരെ ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെ തിരുത്തി കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് പങ്കുവെച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍. നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് എഐസിസി സെക്രട്ടറി കൂടിയായ ടി.എന്‍.പ്രതാപന്‍ അഭിപ്രായപ്പെട്ടു. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപന്റെ പ്രതികരണം. നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണം. അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം. വര്‍ഗീയതക്കെതിരായ നിലപാട് അവസരവാദപരമല്ല. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ് – ടി.എന്‍. പ്രതാപന്‍ തന്റെ എഫ്ബി കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്…… മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരില്‍ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോള്‍ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീര്‍ത്തുപറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. ഗാന്ധിയും നെഹ്‌റുവും…

    Read More »
Back to top button
error: