Newsthen Special
-
മഡൂറോയെ തടവിലാക്കിയപ്പോള്‍ നയവും മാറ്റി; ഉന്നം റഷ്യയെന്നു വ്യക്തം; റഷ്യക്കു പകരം വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഡോണള്‍ഡ് ട്രംപ്; വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കും
ന്യൂയോര്‍ക്ക്: റഷ്യന്‍ എണ്ണയ്ക്കു പകരം വെനസ്വേലയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങണമെന്ന് ഇന്ത്യയോട് അമേരിക്ക. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തണമെന്ന് നിരന്തരം അമേരിക്കയും ട്രംപും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതു മുഖവിലയ്ക്ക് എടുക്കാത്തതിന്റെ പ്രതികാരമെന്നോണമാണ് വന്‍ തുക നികുതിയും ചുമത്തിയത്. നിലവില്‍, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ആവശ്യത്തിനുള്ള എണ്ണ വെനസ്വേലയില്‍നിന്ന് വാങ്ങാമെന്നുമാണ് ട്രംപ് പറയുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് വാഷിംഗ്ടണ്‍ താരിഫ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു. വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ഉപയോഗം പ്രതിദിനം ലക്ഷക്കണക്കിന് ബാരലുകളായി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. ചര്‍ച്ചകളുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. 2025 മാര്‍ച്ചില്‍, ഇന്ത്യയുള്‍പ്പെടെ വെനസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25% താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 3ന് യുഎസ് സൈന്യം പിടികൂടിയ വെനസ്വേലന്‍…
Read More » -
ചെങ്കോട്ടയില്‍ മാത്രമല്ല, ജൂത വംശജന്റെ കോഫി ഷോപ്പ് ശൃംഖലയും തകര്‍ക്കാന്‍ വൈറ്റ് കോളര്‍ മൊഡ്യൂള്‍ ലക്ഷ്യമിട്ടു; സ്‌ഫോടനം ഗാസയിലെ നടപടിക്കെതിരേ ഇസ്രയേലിന് സന്ദേശം നല്‍കാന്‍; അവസാന നിമിഷം മാറ്റിയത് സംഘത്തിലെ തര്‍ക്കത്തെ തുടര്‍ന്നെന്നും പിടിയിലായ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം (2025) നവംബര്‍ പത്തിനു ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരവാദികള്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അറസ്റ്റിലായ ഡോക്ടര്‍മാരുടെ സംഘം ആഗോള കോഫി ഷോപ്പ് ശൃംഖലയുടെ ഔട്ട്‌ലെറ്റുകള്‍ ബോംബുവച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. യഹൂദ വംശജനായ വ്യക്തി സ്ഥാപിച്ച ഈ കോഫി ഷോപ്പുകളെ ലക്ഷ്യം വെച്ചതിലൂടെ ഇസ്രായേലിന്റെ ഗാസയിലെ സൈനിക നടപടിക്കെതിരെ സന്ദേശം നല്‍കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി സജീവമായ ഒരു ‘വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂള്‍’ (white collar terror module) ആയിരുന്നു ഇതെന്നും സ്രോതസുകള്‍ വെളിപ്പെടുത്തി. പിടിയിലായ മൂന്ന് ഡോക്ടര്‍മാര്‍ ജമ്മു കശ്മീരില്‍ നിന്നുള്ള മുസമ്മില്‍ അഹമ്മദ് ഗനായ്, അദീല്‍ അഹമ്മദ് റാതര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷഹീന്‍ സയീദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാവേര്‍ ഉമര്‍-ഉന്‍-നബിയുമായി ലക്ഷ്യസ്ഥാനങ്ങളെ ചൊല്ലി തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്നാണ്. ഡല്‍ഹിയിലെയും മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെയും…
Read More » -
സഞ്ജുവിനു വേണ്ടി സ്ലോട്ട് ഉണ്ടാക്കേണ്ട കാര്യമില്ല, അവന്‍ പുറത്തിരുന്ന് കളി കാണട്ടെ’; തുറന്നടിച്ച് അശ്വിന്‍; ‘എല്ലാവരും സഞ്ജുവിനു ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ല’
തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ സഞ്ജു കളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്വന്തം നാട്ടില്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുമ്പോള്‍ സമ്മര്‍ദവും ആശയക്കുഴപ്പവും വീണ്ടും കളിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരും മുന്‍ ടീം അംഗങ്ങളുമൊക്കെ. സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ആദ്യ നാലു മത്സരങ്ങളില്‍നിന്നു വെറും 40 റണ്‍സാണ് മാത്രമുള്ള സഞ്ജുവിന് കാര്യവട്ടത്തെ കളി കരിയറിലെ ഏറ്റവും നിര്‍ണായക മത്സരങ്ങളിലൊന്നാണ്. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസാന അവസരവും. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അതിനിടെ, സഞ്ജുവിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍. ”നല്ലൊരു കളിക്കാരനല്ലെങ്കില്‍, അദ്ദേഹത്തിന് ഈ നിലയില്‍ എത്താന്‍ കഴിയില്ല. മനസ്സ് ഒരുപാട് ചിന്തകളാല്‍ മൂടപ്പെട്ടിരിക്കുമ്പോള്‍, പന്തുകളുടെ ലൈനും ലെങ്തും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. അവന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോകുന്നു.”…
Read More » -
‘കാര്‍ വാങ്ങിക്കോളൂ, ഒപ്പം ഒരു തുണ്ട് ഭൂമികൂടി വാങ്ങുക; ഭൂമി കുടുംബത്തിന്റെ സ്വത്തായി മാറുന്നു’; എന്‍ജിനീയറായി തുടങ്ങി ബില്‍ഡറും ഏവിയേഷന്‍ രംഗത്തുംവരെ; 2005ല്‍ തുടങ്ങിയ ജൈത്രയാത്ര; 12 റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ കാര്‍ ഭ്രാന്ത്; വെടിയുതിര്‍ത്തു മരിച്ച സി.ജെ. റോയ് ബിസിനസുകാരുടെ പാഠപുസ്തകം
ബംഗളുരു: ‘ഒരു കാര്‍ വാങ്ങുക, പക്ഷേ ഒരു ചെറിയ കഷ്ണം ഭൂമി കൂടി വാങ്ങുക. ഭൂമി കുടുംബത്തിന്റെ സമ്പത്തായി മാറുന്നു’- ശതകോടികള്‍ ആസ്തിയുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വളര്‍ച്ചയിലേക്ക് നയിച്ചത് നിക്ഷേപത്തിലെ ഈ കരുതലായിരുന്നു. ബെംഗളൂരുവിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് (ഐടി) റെയ്ഡ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ സി.ജെ. റോയ്, നിര്‍മ്മാണ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, വിനോദം, വിദ്യാഭ്യാസം, റീട്ടെയില്‍ മേഖലകളില്‍ വെന്നിക്കൊടി പാറിച്ച ബില്‍ഡറായിരുന്നു. കൊച്ചി സ്വദേശിയായ അദ്ദേഹം വളര്‍ന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരി. നേരത്തെ എച്ച്.പിയില്‍ പ്ലാനിംഗ് മാനേജരായി ജോലി ചെയ്തിരുന്നു. പിന്നീട് സൂറിച്ചിലെ എസ്.ബി.എസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്ക് കടക്കുന്നതിന് മുമ്പ് ഫോര്‍ച്യൂണ്‍ 100 കമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കോര്‍പ്പറേഷനുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005-ല്‍ ആറ് പങ്കാളികളുമായി ചേര്‍ന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് അദ്ദേഹം കോണ്‍ഫിഡന്റ്…
Read More » -
റോയ് ഓഫീസില്‍ എത്തിയത് ഉച്ചയോടെ; രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ മുറിയില്‍ കയറി വെടിവച്ചു; രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള കള്ളപ്പണം ബില്‍ഡര്‍മാരില്‍ എത്തിയെന്ന വിവരത്തില്‍ റെയ്ഡ്; അറസ്റ്റ് സമ്മര്‍ദമെന്ന് ജീവനക്കാരുടെ മൊഴി
ബംഗളുരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ച് മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സി.ജെ റോയിക്ക് വെടിയേറ്റത് നെഞ്ചില്‍. ബംഗളൂരു അശോക് നഗറിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫിസില്‍ വച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. ഉച്ചയോടെയാണ് സി.ജെ. റോയ് ഓഫിസിലെത്തിയത്. ഒരുമണിക്കൂറിലധികം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളെടുക്കാന്‍ ക്യാബിനില്‍ കയറിയശേഷം നെഞ്ചില്‍ സ്വയം വെടിവയ്ക്കുകയായിരുന്നു. സ്ലോവക് റിപ്പബ്ലിക്കിന്റെ ഓണറേറി കോണ്‍സിലര്‍ ജനറലാണ് സി.ജെ റോയ്. കോണ്‍സുലിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേകെട്ടിടത്തിലാണ്. ഈ ഓഫീസിന് അകത്തേക്ക് കയറിയാണ് റോയ് വെടിവച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ശബ്ദം കേട്ട് ഉദ്യോഗസ്ഥരെത്തുന്ന സമയത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു റോയി. പൊലീസ് എത്തിയാണ് മൃതദേഹം എച്ച്എസ്ആര്‍ ലേഔട്ടിലുള്ള നാരായണ ആശുപത്രിയിലേക്ക് മാറ്റിയത്. സി.ജെ റോയിക്കെതിരെ ഒന്നരമാസം മുന്‍പാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരുവിലുള്ള പ്രമുഖ ബില്‍ഡര്‍മാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി…
Read More » -
ഒടുവിൽ പ്രതീക്ഷിച്ച പോലെ ജയറാമും : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു : ചോദ്യം ചെയ്തത് പ്രത്യേക അന്വേഷണ സംഘം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ…
Read More » -
പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ കുഴഞ്ഞുവീണ് മരിച്ചു
പയ്യോളി (കോഴിക്കോട്) ∙ രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.
Read More » -
കുറച്ചൊന്നുമല്ല കുവൈറ്റിൽ ഉള്ളത് : കുവൈറ്റിൽ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന: ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണവും കൂടുന്നു
കുവൈറ്റ് : ചന്ദ്രനിൽ ചെന്നാലും അവിടെ മലയാളി ഉണ്ടാകുമെന്ന് പറയുന്ന പഴയ ചൊല്ല് ഇപ്പോൾ ചന്ദ്രനിൽ പോയാലും അവിടെ ഒരു ഇന്ത്യക്കാരൻ ഉണ്ടാകും എന്ന് പറയേണ്ട സ്ഥിതിയിലേക്ക് മാറി. ലോകമെമ്പാടുമുള്ള പ്രവാസികളിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. അടുത്തിടെ പുറത്ത് വന്ന കണക്കുകൾ പ്രകാരം കുവൈറ്റിലും ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുവൈറ്റിൽ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യക്കാരുടെ എണ്ണം 10,59,000 ആയി ഉയര്‍ന്നു. 2024 ല്‍ ഇന്ത്യക്കാര്‍ 10,08,000 ആയിരുന്നു. കുവൈറ്റിലെ ആകെ ജനസംഖ്യയുടെ 20 ശതമാനവും പ്രവാസികളില്‍ 29 ശതമാനവും ഇന്ത്യന്‍ സമൂഹമാണ്. മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ 40.1 ശതമാനം ഇന്ത്യക്കാരാണ്. കുവൈറ്റിൽ 3,43,000 ഇന്ത്യക്കാര്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്നു. 2025 ല്‍ കുവൈറ്റിലെ ആകെ ജനസംഖ്യ അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ച്…
Read More » -
എതിരാളിയെ മുച്ചൂടും തകർക്കാൻ ഇറാന്റെ വജ്രായുധം ഒരുങ്ങുന്നു: ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു: കടലിലും വായുവിലും കരയിലും ഡ്രോണുകൾ നിറയും
തെഹ്റാൻ : കാലാളും കുതിരയും ആനപ്പടിയും ഒക്കെയാണ് പണ്ടത്തെ യുദ്ധ മുഖത്തെ സേനാബലമെങ്കിൽ ഇന്ന് ഡ്രോൺ സേനയാണ് ശത്രു രാജ്യത്തിനെതിരെ എതിരാളികൾ അണിനിരത്തുന്ന തന്ത്രപ്രധാനമായ സൈനികശക്തി. അതുകൊണ്ടുതന്നെ ആയുധ വ്യാപാര മേഖലയിലെ ഏറ്റവും നിർണായകമായ ആയുധമായി ഡ്രോണുകൾ മാറിയിരിക്കുന്നു. ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടതോടെ ഇറാന്റെ ഡ്രോൺ സൈന്യം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള അതിവേഗത്തിലുള്ള പോരാട്ടത്തിൽ തന്ത്രപരമായ നേട്ടങ്ങൾ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയ യുദ്ധസജീകരണങ്ങൾ സഹായമാകും. ഏതെങ്കിലും അധിനിവേശത്തിനോ ആക്രമണകാരിക്കോ എതിരായി ശക്തമായ പ്രത്യാക്രമണം തന്നെയാണ് സൈന്യത്തിന്റെ മുൻഗണനയെന്ന് അമീർ ഹാതമി വ്യക്തമാക്കി. നാശം, ആക്രമണം, ഇലക്ട്രോണിക് യുദ്ധം എന്നീ വിഭാഗങ്ങളിൽ പെട്ട പുതിയ ഡ്രോണുകൾ ആധുനിക ഭീഷണികളെ നേരിടാൻ അനുയോജ്യമാണെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. കടലിലും വായുവിലും കരയിലും ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങൾ…
Read More »
